ദൈവം നാമമല്ല, ക്രിയയാണ്
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഇന്ന് പരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാളാണ്. ക്രൈസ്തവരുടെ സവിശേഷമായ ദൈവസങ്കല്പമാണ് ദൈവം 'ത്രിയേകദൈവമാണെന്നത്.' അതായത്, ദൈവം ഒരേ സമയം ഒന്നും മൂന്നുമാണെന്നത്. ഈ ദൈവിക രഹസ്യത്തിലേക്ക് വെളിച്ചം വീശുന്ന ക്രിസ്തുവിന്റെ തിരുമൊഴികളാണ് ഇന്നത്തെ സുവിശേഷഭാഗം. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട വചനമിതാണ്: "പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയിൽ നിന്ന് സ്വീകരിച്ച് അവൻ (സത്യാത്മാവ്) നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാൻ പറഞ്ഞത്" (യോഹ 16:15).
ഈ വചനത്തിന്റെ ആദ്യ ഭാഗം നമുക്ക് ശ്രദ്ധിക്കാം. ''പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്.'' ഈ വാക്യത്തെ തിരിച്ചിട്ടാൽ ആശയം ഒന്നുകൂടെ വ്യക്തമാകും - ''എനിക്കുള്ളതെല്ലാം ഞാൻ പിതാവിൽ നിന്ന് സ്വീകരിച്ചതാണ്.'' ഈശോയുടെ ഈ അവബോധത്തെയാണ് ഈശോയുടെ 'ദൈവപുത്രത്വമെന്ന്' നമ്മൾ വിളിക്കുന്നത്. പിതാവിനുള്ളതെല്ലാം സ്വീകരിച്ചവനാണ് പുത്രനെന്ന് സാരം.
എല്ലാം സ്വീകരിച്ചവന്റെ സ്വാഭാവികമായ പ്രതികരണം എന്തായിരിക്കും? എല്ലാം സ്വീകരിച്ചതാണെങ്കിൽ അവൻ എല്ലാം കൊടുക്കും. അക്കാര്യമാണ് മുകളിൽ പറഞ്ഞ വചനത്തിന്റെ രണ്ടാം ഭാഗം പറയുന്നത്: ''അവൻ (സത്യാത്മാവ്) എനിക്കുള്ളവയിൽ നിന്ന് സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും'' (യോഹ 16:15). എല്ലാം പിതാവിൽ നിന്ന് സ്വീകരിച്ച പുത്രൻ എല്ലാം സത്യാത്മാവിന് കൊടുക്കുന്നു. അഥവാ സത്യാത്മാവ് എല്ലാം പുത്രനിൽ നിന്ന് സ്വീകരിക്കുന്നു.
അങ്ങനെയെങ്കിൽ എല്ലാം സ്വീകരിക്കുന്നതും എല്ലാം കൊടുക്കുന്നതുമാണ് ദൈവസ്വഭാവമെന്നു വരുന്നു. ഇങ്ങനെ എല്ലാം സ്വീകരിക്കുകയും എല്ലാം കൊടുക്കുകയും ചെയ്യുന്ന ആ പ്രക്രിയ തന്നെയാണ് ദൈവം. അങ്ങനെയെങ്കിൽ ദൈവമെന്നത് ഒരു നാമമെന്നതിനേക്കാൾ ഒരു 'ക്രിയയാണെന്ന്' വരുന്നു.
സ്വീകരിക്കലും കൊടുക്കലുമാണ് ദൈവികരീതിയെങ്കിൽ അതിന് നമ്മൾ സാധാരണ പറയുന്ന പേരാണ് 'സ്നേഹം.' കാരണം സ്നേഹത്തിൽ സ്വീകരിക്കലും കൊടുക്കലും ഉൾച്ചേർന്നിരിക്കുന്നു.
ഫ്രാൻസീസ് പാപ്പാ ലോക കുടുംബസമ്മേളനത്തിന് ഫിലഡൽഫിയായിൽ വച്ച് പറഞ്ഞ സംഭവം. സൃഷ്ടികർമ്മത്തിനു മുൻപ് ദൈവം എന്തു ചെയ്യുകയായിരുന്നു എന്ന കുട്ടിയുടെ ചോദ്യം (സംഭവത്തിന്റെ വിശദാംശങ്ങൾക്ക് വീഡിയോ കാണുക).
സൃഷ്ടികർമ്മം തുടങ്ങുന്നതിന് മുൻപ് ദൈവം സ്നേഹിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ സ്നേഹിച്ചു കൊണ്ടിരുന്ന ദൈവം തന്റെ സ്നേഹത്തിന്റെ നിറവിലാണ് സൃഷ്ടികർമ്മം ആംരഭിക്കുന്നത് തന്നെ. അതിന്റെ കൊടുമുടിയിൽ ആറാം ദിവസം ദൈവം സൃഷ്ടിക്കുന്നത് മനുഷ്യനെയാണ്. അതിനാലാണ് ദൈവത്തിന്റെ സ്വഭാവം (സ്വീകരിക്കലും കൊടുക്കലും) സവിശേഷമായ രീതിയിൽ മനുഷ്യനിൽ നിഴലിക്കുന്നത്.
ദൈവം മനുഷ്യനെ തന്റെ ഛായയിൽ സൃഷ്ടിച്ചു (ഉൽപ 1:26,27). എല്ലാം സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യുന്നതാണ് ദൈവസ്വഭാവം. ഈ ദൈവികഛായയിലാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചുരുക്കത്തിൽ മനുഷ്യനിൽ നിഴലിക്കുന്ന ദൈവിക ഛായയാണ് ''എല്ലാം സ്വീകരിക്കാനും കൊടുക്കാനുമുള്ള പ്രവണത.'' മനുഷ്യനിലെ ദൈവിക സ്വഭാവമാണത്; മനുഷ്യനിലെ ദൈവികത തന്നെയാണത്.
ഈശോ പറയുന്നത് പിതാവിനുള്ളതെല്ലാം തനിക്കുള്ളതാണെന്നാണ് (യോഹ 16:15). അതിനർത്ഥം തനിക്കുള്ളതെല്ലാം താൻ പിതാവിൽ നിന്നും സ്വീകരിച്ചതാണെന്ന അവബോധം ഈശോയ്ക്ക് ഉണ്ടായിരുന്നു. ഈശോയുടെ ഈ അവബോധമായിരുന്നു അവന്റെ 'ദൈവപുത്രത്വം.'
അങ്ങനെയെങ്കിൽ സ്വീകരിച്ചതിനെക്കുറിച്ചുള്ള അവബോധത്തിലേക്ക് ഉണർന്നു വരാനാണ് ഈശോ ഇന്ന് നമ്മളോട് ആവശ്യപ്പെടുന്നത്. എന്തൊക്കെയാണ് നാം സ്വീകരിച്ചിട്ടുള്ളത്? ശരിക്ക് ചിന്തിച്ചാൽ, നമ്മൾ സ്വീകരിക്കാത്തതായി എന്താണുള്ളത്? നമ്മൾ അനുനിമിഷം ശ്വസിക്കുന്ന പ്രാണവായുവും, നമ്മൾ കുടിക്കുന്ന വെള്ളവും, നമ്മൾ കഴിക്കുന്ന ഭക്ഷണവും, നമ്മൾ നടക്കുന്ന ഈ ഭൂമിയും നമ്മൾ സ്വീകരിച്ചവയല്ലേ? അങ്ങനെ ചിന്തിച്ചാൽ നമ്മൾ സ്വീകരിക്കാത്തതായി ഒന്നും തന്നെ കണ്ടെന്ന് വരില്ല. നമ്മുടെ ജീവൻ തന്നെ നമ്മൾ സ്വീകരിച്ചതല്ലേ?
എല്ലാം സ്വീകരിച്ചതാണെന്ന അവബോധത്തിലേക്കുയർന്നാൽ ഉണ്ടാകുന്ന സ്വാഭാവികമായ പരിണതഫലം എന്തായിരിക്കും? അത് നന്ദിയല്ലാതെ മറ്റെന്താണ്? എല്ലാം സ്വീകരിച്ചവയാണെന്ന് തിരിച്ചറിയുന്നവൻ ഹൃദയം നിറയെ നന്ദിയോടെ ഉദാരമായി കൊടുക്കാൻ തുടങ്ങും. അങ്ങനെ കൊടുത്തു കൊണ്ടിരുന്നാൽ എന്തായിരിക്കും അതിന്റെ പരിണിതഫലം?... നേരെ മറിച്ച്, സ്വീകരിച്ചവയെ തിരിച്ചറിയാതെ, കൊടുക്കാൻ മടിക്കുന്നതിന്റെ പരിണിതഫലം എന്തായിരിക്കും?
ഇത് മനസ്സിലാക്കാൻ ഏറ്റവും നല്ലത് ഫലസ്തീനായിലെ രണ്ടു തടാകങ്ങളുടെ സ്വഭാവം മനസ്സിലാക്കുകയാണ്. ഗലീലി തടാകത്തിന്റെയും ചാവു കടലിന്റെയും സവിശേഷതകളിലെ വ്യത്യാസങ്ങൾ എന്തൊക്കെയാണ്? (വിശദാംശങ്ങൾക്ക് വീഡിയോ കാണു)
എല്ലാം സ്വീകരിച്ചതാണെന്നു തിരിച്ചറിയുന്നവൻ എല്ലാം ഉദാരമായി കൊടുക്കാൻ തുടങ്ങും. അതിലൂടെ അവനിലെ ജീവൻ കൂടുതൽ സജീവമാകാൻ തുടങ്ങും; അവനിലെ ജീവൻ വളർന്നു വരും. ആ വളർച്ചയുടെ നിറവിലാണ് അവന്റെ ജീവൻ നിത്യതയെ തൊടുന്നത്.
നേരെ മറിച്ച് സ്വീകരിച്ചവ തിരിച്ചറിയാത്തവൻ കൊടുക്കാൻ മടിക്കും. അവൻ എല്ലാം പിടിച്ചു വയ്ക്കാൻ ശ്രമിക്കും. അത് അവനെ നിർജീവനാക്കും; മൃതപ്രായനാക്കും. അങ്ങനെ, അവൻ ചാവുകടൽ പോലെ മൃതനായിത്തീരും.
അതിനാൽ ഈശോ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത് നമ്മിലെ ദൈവസ്വഭാവം തിരിച്ചറിയാനാണ്. അതായത്, നമ്മിൽ പതിഞ്ഞിരിക്കുന്നതും, നമ്മൾ സംവഹിക്കുന്നതുമായ ദൈവികഛായ. അത് തിരിച്ചറിയാൻ ആദ്യം വേണ്ടത് നമ്മൾ സ്വീകരിച്ചവയെക്കുറിച്ചുള്ള അവബോധത്തിലേക്ക് ഉണരുക എന്നതാണ്; അതിന് ശേഷം ആ അവബോധത്തിൽ തുടർച്ചയായി ജീവിക്കുക.
അങ്ങനെയായാൽ ഹൃദയത്തിൽ നിറയെ നന്ദിയോടെ നമുക്ക് ജീവിക്കാനും, ഉദാരതെയോടെ കൊടുക്കാനും നമുക്കാകും. അതിലൂടെ എല്ലാം സ്വീകരിക്കുകയും എല്ലാം കൊടുക്കുകയും ചെയ്യുന്ന ദൈവിതതയിലേക്ക് നമുക്ക് വളർന്നു കയറാനും പറ്റും.
അനുജദിന ജീവിതത്തിൽ നമ്മൾ ഏറെ സ്വീകരിക്കുകയും ഏറെ കൊടുക്കുകയും ചെയ്യുന്നവരാണ്. അങ്ങനെയെങ്കിൽ അനുദിന ജീവിതത്തിലെ നമ്മുടെ സ്വീകരിക്കലുകളെ നമുക്ക് കൂടുതൽ ബോധപൂർവ്വമാക്കാം. അനുദിന ജീവിതത്തിലെ നമ്മുടെ കൊടുക്കലുകളിൽ നമുക്ക് കൂടുതൽ സ്നേഹം കലർത്താം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍