99ൽ തോറ്റപ്പോൾ പാക് ആരാധകർ കലിപ്പ് തീർത്തത് ഇന്ത്യക്കാരെ തിരഞ്ഞ് പിടിച്ച് തല്ലി; ഇന്ത്യയെ വീഴ്‌ത്തി ചാമ്പ്യൻസ് ട്രോഫി കപ്പുയർത്തിയപ്പോൾ പാക് താരങ്ങൾക്ക് സമ്മാനം ഹജ്ജ് യാത്ര; ക്രിക്കറ്റ് ഗ്യാലറിയിൽ ഒതുങ്ങാത്ത പോരാട്ടത്തിന് ക്ലീഷെ പ്രയോഗത്തേക്കാൾ ചൂടേറും; പുൽവാമയുടെ പേരിൽ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട മത്സരം; വിങ് കമാൻഡർ അഭിനന്ദനെ പരിഹസിച്ച് ബിൽഡ് അപ്പ് കൊടുത്ത പോരാട്ടം; അഡ്വക്കേറ്റ് സുനിൽ സുരേഷ് എഴുതുന്നു
അഡ്വക്കേറ്റ് സുനിൽ സുരേഷ്
2019 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാക്കിസ്ഥാനും ജൂൺ 16 ന് നേർക്കുനേർ. പതിവ് ക്ലീഷെ പ്രയോഗമായ 'കളിക്കളത്തിൽ തീപാറുന്ന മത്സരം മഴ ചതിച്ചില്ലെങ്കിൽ. ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വലിയ പണംവാരി മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യ-പാക് പോരാട്ടം. രണ്ടാം റൗണ്ടിൽ അത് സംഭവ്യമാകുന്ന രീതിയിലായിരിക്കും സാധാരണ ഫിക്‌സ്ചർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തയ്യാറാക്കുക. ലോകകപ്പിൽ ഇതുവരെ ഇന്ത്യയും പാക്കിസ്ഥാനും ആറ് തവണ ഏറ്റുമുട്ടിയതിൽ ആറിലും ഇന്ത്യക്കൊപ്പമായിരുന്നു ജയം. റെക്കോർഡുകൾ തിരുത്തപ്പെടാൻ ഉള്ളതാണ് എന്ന സത്യത്തെ സ്മരിച്ചു കൊണ്ട് തന്നെ ഇന്നത്തെ റെക്കോർഡ് തിരുത്തപ്പെടാതിരിക്കുവാനായിരിക്കും ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നത്.
പാക്കിസ്ഥാന് മേലുള്ള ആധികാരിക ജയം അത് കളിക്കളത്തിൽ ആയാലും യുദ്ധഭൂമിയിൽ ആയാലും ഇന്ത്യൻ ദേശീയതക്ക് ഒരു വികാരം തന്നെയാണ്. ഏറെ ആവേശകരവും. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ പാക്കിസ്ഥാനുമായുള്ള മത്സരത്തിൽ നിന്നും ഇന്ത്യ പിന്മാറണം എന്ന ആവശ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നു കേട്ടിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ പാക് മത്സരം യുദ്ധസമാനമായിരിക്കും എന്ന് മുൻ ഓപ്പണർ വീരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടപ്പോൾ മത്സരത്തിൽ നിന്നും ഇന്ത്യ പിന്മാറണം എന്നതായിരുന്നു ഹർഭജൻ സിംഗിന്റെ നിലപാട്. കളിയെ രാഷ്ടീയവുമായി കൂട്ടിക്കലർത്താതെ മികച്ച വിജയം കൈവരിക്കുന്നതിനുള്ള മറ്റൊരു സുവർണ്ണാവസരമായി കാണണമെന്ന സച്ചിന്റെ നിലപാടിനോട് വളരെ രൂക്ഷമായ ഭാഷയിലാണ് ചില മാധ്യമ ഷോമാന്മാർ പ്രതികരിച്ചത്.
ക്രിക്കറ്റും രാഷ്ട്രീയവും അല്ലെങ്കിൽ ക്രിക്കറ്റും ദേശീയതയും തമ്മിൽ കൂട്ടിക്കുഴക്കേണ്ടതുണ്ടോ എന്ന ചോദ്യം പലയാവർത്തി ഉയർന്നിട്ടുള്ളതാണ്; അതിന് സാഹചര്യങ്ങൾക്കനുസൃതമായ തീരുമാനങ്ങളും എടുക്കപ്പെട്ടിട്ടുണ്ട്. ദേശീയത ക്രിക്കറ്റ് ഗാലറിയിൽ മാത്രം പ്രകടിപ്പിക്കേണ്ടതായ ഒന്നാണോ എന്നതും ചർച്ചാവിഷയമാണ്. പതിറ്റാണ്ടുകളോളം ബദ്ധവൈരികളായി പ്രത്യക്ഷമായും പരോക്ഷമായും കൊണ്ടും കൊടുത്തും നിലകൊണ്ടുപോരുന്ന രണ്ട് രാഷ്ട്രങ്ങൾ തമ്മിലുള്ള ഇടപെടലുകളിൽ കൃത്യമായ അതിർവരമ്പുകൾ നിർണ്ണയിക്കുന്നത് എത്രമേൽ പ്രായോഗികമാണ്? .
നിലവിലെ പാക്കിസ്ഥാൻ പ്രധാന മന്തി ഇമ്രാൻ ഖാൻ 1992 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ വിജയകിരീടം ചൂടിച്ച ക്യാപ്റ്റൻ ആയിരുന്നു. വൃക്തമായ രാഷ്ട്രീയം ഉള്ള ഇമ്രാൻ ഖാനും വെറ്ററൻ ടീം ഇന്ത്യൻ അംഗം നവജ്യോത് സിദ്ദുവും തമ്മിലുള്ള സുഹൃത്ബന്ധം ഇമ്രാന്റെ സത്യപ്രതിജ്ഞാ വേളയിൽ വിവാദം ആകേണ്ടിയിരുന്നുവോ എന്നതിനും ഉത്തരം കണ്ടെത്തേണ്ടതാണല്ലോ. സച്ചിന്റെ നാടായ മുംബൈയിലെ പ്രസിദ്ധമായ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ റസ്‌ടൊറണ്ട് അധികൃതർ അവിടെ പ്രദർശിപ്പിച്ചിട്ടുള്ള കളിക്കാരിൽ ഇമ്രാൻ ഖാന്റെ ഛായാചിത്രം മാത്രം മറച്ചു കൊണ്ടാണ് പുൽവാമ ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയത്.
ഇവിടെ ക്രിക്കറ്റ് കേവലം ഒരു കളി എന്നതിലുപരി ബദ്ധവൈരികളായ രണ്ട് രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം നിർവ്വചിക്കുന്നതിൽ നിർണ്ണായകമായ ഒരു കണ്ണിയാകുന്ന കാഴ്ചയാണ് ദൃശ്യ മാകുന്നത്. അഥവാ സാഹചര്യങ്ങൾ അത്തരം ഒരു കാഴ്ചയെ രൂപപ്പെടുത്തുന്നു. ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ സൗഹൃദത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രതീക്ഷകളുടെയും മേലങ്കികൾ അണിഞ്ഞുകൊണ്ട് ക്രിക്കറ്റ് എന്ന കായികവിനോദം ഒരു വിശിഷ്ട സ്ഥാനം അലങ്കരിക്കുകയാണ്.
ക്രിക്കറ്റിലൂടെ ഇന്ത്യ പാക് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നിരവധി തവണ പരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്, അതിൽ വിജയവും കണ്ടിട്ടുണ്ട്. സ്വന്തം മണ്ണിൽ വെച്ച് ക്രിക്കറ്റ് കളിക്കുന്നതിന് ഇരു രാജ്യങ്ങളും പരസ്പരം ക്ഷണിക്കുകയും ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്ന പതിവ് ഇന്നില്ല. ഇന്ത്യയും പാക്കിസ്ഥാനും ശത്രുരാജ്യങ്ങൾ അല്ല, ഭീകരതയ്ക്ക് എതിരെ പോരാടേണ്ടവരാണ് എന്നാണ് മുൻ പാക് നായകൻ വസിം അക്രം ട്വിറ്ററിൽ കുറിച്ചത്. എന്നാൽ ഭീകര വിരുദ്ധ നിലപാടുകളോടുള്ള പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് നയങ്ങൾ സമീപ കാലങ്ങളിലായി ഈയൊരു സാദ്ധ്യതയ്ക്ക് മങ്ങൽ എൽപ്പിക്കുകയാണ്. പുൽവാമ ഉറി മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായി ഇനിയൊരു ക്രിക്കറ്റ് ബന്ധം വേണമോ എന്നത് പല തവണ ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യൻ പ്രിമിയർ ലീഗിൽ പാക്കിസ്ഥാന് സ്ഥാനം ഇല്ല. ഇരു രാഷ്ട്രങ്ങളും തമ്മിൽ വിരലിൽ എണ്ണാവുന്ന മത്സരങ്ങൾ മാത്രം. അതു തന്നെ ദേശീയതയും വൈകാരികതയും കുത്തിത്തിരുകി യുദ്ധസമാനം ആക്കപ്പെടുന്ന അവസ്ഥ. ഈയൊരു സാഹചര്യം സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾക്കുള്ള പങ്കും ഒട്ടും ചെറുതല്ല എന്ന് കരുതേണ്ടിയിരിക്കുന്നു.
1999 ലെ ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന സമയം. നിർണായകമായ സൂപ്പർ സിക്‌സ് റൗണ്ടിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ. അതേസമയം അതിർത്തിയിൽ ഇന്ത്യൻ പട്ടാളവീരന്മാർ പാക്കിസ്ഥാൻ കയ്യേറിയ ഓരോ പോസ്റ്റുകളും തിരിച്ചു പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച ജയം. കാർഗിൽ യുദ്ധ വേളയിൽ പാക്കിസ്ഥാനു മേൽ ഇന്ത്യ നേടിയ ആധികാരിക ജയം ധീരജവാന്മാർക്ക് എത്രമേൽ ഉത്തേജനം ആയിരുന്നു എന്നത് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യയോടേറ്റ പരാജയത്തിൽ സമനില തെറ്റിയ പാക് ആരാധകർ ഗ്യാലറികളിലുണ്ടായിരുന്ന ഇന്ത്യക്കാരെ തെരഞ്ഞുപിടിച്ച് തല്ലുന്നതുവരെയെത്തി കാര്യങ്ങൾ. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയ് ഇന്ത്യ പാക്കിസ്ഥാൻ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഡൽഹി ലാഹോർ ബസ് സർവീസ് യാഥാർത്ഥ്യമാക്കിക്കൊണ്ടിരുന്ന വേളയിൽ അണിയറയിൽ യുദ്ധതന്ത്രങ്ങൾ മെനയുന്ന തിരക്കിലായിരുന്നു പ്രസിഡണ്ട് ജനറൽ പർവേസ് മുഷറഫ്.
ആദ്യ കാർഗിൽ രക്തസാക്ഷിയായ ക്യാപ്റ്റൻ സൗരഭ് കാലിയ ഉൾപ്പെടെ അഞ്ച് സൈനികർ പാക് കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട 1999 മെയ് 15 മുതൽ ജൂൺ 1 വരെയുള്ള കാലയളവിലായിരുന്നു ഇന്ത്യയുടെ നിർണ്ണായക മത്സരങ്ങൾ. യുദ്ധത്തിന്റെ മൂർദ്ധന്യാവസ്ഥയിലും ഇന്ത്യ (പൂർണ്ണമായി അല്ലെങ്കിലും) ക്രിക്കറ്റ് ലഹരിയിൽ ആയിരുന്നു എന്നു വേണം പറയാൻ. യുദ്ധത്തടവുകാരുടെ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ജനീവ കരാറിന്റെ നഗ്‌നമായ ലംഘനം നടന്നിട്ടും എന്തുകൊണ്ട് ഇന്ത്യയ്ക്ക് പാക്കിസ്ഥാന് മേൽ അന്താരാഷ്ട്ര തലത്തിൽ നടപടി സ്വീകരിക്കുവാൻ സാധിക്കുന്നില്ല എന്നത് ശ്രദ്ധേയമായ ഒരു ചോദ്യം ആണ്.
ക്രിക്കറ്റിലൂടെ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും അതിർവരമ്പുകൾ അലിഞ്ഞില്ലാതാകുന്ന കാഴ്ചയ്ക്ക്ക്ക് ഇന്ത്യൻ മണ്ണ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. തൊണ്ണൂറുകളുടെ അവസാനം സംഘടിപ്പിക്കപ്പെട്ട ഇന്ത്യ-പാക്കിസ്ഥാൻ മത്സരം കാണുവാൻ പാക് ആരാധകർക്ക് പ്രത്യേക ക്ഷണമുണ്ടായിരുന്നു. വിഭജനത്തിനു മുൻപ് ഇന്ത്യൻ മണ്ണിൽ ജനനം കൊണ്ടവരും അല്ലാത്തവരും ഒക്കെയായി നിരവധി ആളുകളാണ് അതിർത്തി കടന്ന് കളി കാണാനെത്തിയത്.
ഗ്രൗണ്ടിൽ തീ പാറിയാലും ഇല്ലെങ്കിലും ഇരു രാഷ്ട്രങ്ങളിലെയും കളിക്കാർ തമ്മിലുള്ള സൗഹാർദ്ദം പലപ്പോഴും ഗ്രൗണ്ടിൽ പ്രകടമാക്കപ്പെടാറുണ്ട്. 2018 ഏഷ്യ കപ്പിലെ ഇന്ത്യ പാക് പോരാട്ടത്തിൽ ഇന്ത്യൻ ദേശീയഗാനം ആലപിക്കുന്ന പാക് ആരാധകനെ നിറഞ്ഞ കൈയടികളോടുകൂടിയാണ് സൈബർ ലോകം ഏറ്റെടുത്തത്. അർഹിക്കുന്ന സാഹചര്യങ്ങളിൽ പരസ്പരം അഭിനന്ദിക്കാനും താരങ്ങൾ മടി കാട്ടാറില്ല.
ദേശീയതയുടെ കാര്യത്തിലാണെങ്കിൽ പാക്കിസ്ഥാനും ഒട്ടുംതന്നെ പിന്നിലല്ല. പ്രൗഡ് ടു ബി എ പാക്കിസ്ഥാനി എന്ന ജഴ്‌സി ധരിച്ചുകൊണ്ട് പ്രസന്റേഷൻ സെറിമണിയിൽ പങ്കെടുക്കുന്ന കളിക്കാരും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. കളിക്കളത്തിനകത്തും പുറത്തും ഇന്ത്യ വിരുദ്ധത അലങ്കാരമായി കൊണ്ടു നടക്കുന്ന ആളാണ് മുൻ പാക് ബാറ്റ്‌സ്മാൻ ജാവേദ് മിയാൻ ദാദ്. പറഞ്ഞുവരുമ്പോൾ കക്ഷിയും ഇന്ത്യയുടെ മുഖ്യശത്രുവായ അധോലോകനായകൻ ദാവൂദ് ഇബ്രാഹിമും തമ്മിൽ ചെറിയൊരു ബന്ധമുണ്ട്. ജാവേദിന്റെ മകൻ വിവാഹം ചെയ്തിരിക്കുന്നത് ദാവൂദിന്റെ മകളെയാണ്. ഒരു പ്രമുഖ ഇന്ത്യ-പാക് മത്സരത്തിൽ ഇന്ത്യൻ ബൗളിംഗിന്റെ കുന്തമുനയായിരുന്ന പേസ് ബൗളർ ഇർഫാൻ പഠാന്റെ ബൗളിംഗിനെ മാധ്യമങ്ങൾ പാടിപ്പുകഴ്‌ത്തിയപ്പോൾ 'പാക്കിസ്ഥാന്റെ ഓരോ തെരുവിലും നൂറ് പഠാന്മാർ വീതം ഉണ്ട്' എന്നായിരുന്നു മിയാൻ ദാദിന്റെ മറുപടി. മത്സരത്തിൽ പാക്കിസ്ഥാൻ തോറ്റ് തുന്നം പാടിയത് മിച്ചം. 1992 ലോകകപ്പ് ഇന്ത്യ പാക് മത്സരത്തിനിടെ വിക്കറ്റ് കീപ്പർ കിരൺ മോറെ പിന്നിൽ നിന്ന് പിറുപിറുക്കുന്നു എന്ന് ആരോപിച്ച് മിയാൻദാദ് ക്രീസിൽ നടത്തിയ തവളച്ചാട്ടം പ്രശസ്തമാണ്.
2017 ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ ദയനീയമായി പരാജയപ്പെടുത്തിയ പാക് ടീമിന് നാട്ടിൽ രാജോജിത വരവേൽപ്പാണ് ലഭിച്ചത്. പ്രധാന മന്ത്രി നവാസ് ഷെരീഫിന്റെ ഓഫീസിൽ വിജയികൾക്കായി പ്രത്യേക അനുമോദന ചടങ്ങ് സംഘടിപ്പിക്കപ്പെട്ടു.ടീം അംഗങ്ങൾക്ക് പാക്കിസ്ഥാൻ പട്ടാള മേധാവി വാഗ്ദാനം ചെയ്തത് വ്യത്യസ്ഥമായ ഒരു സമ്മാനം ആയിരുന്നു. ഹജ്ജ് യാത്ര. പട്ടാള മേധാവിക്ക് ക്രിക്കറ്റിൽ എന്തു കാര്യം എന്ന് ചോദിക്കരുത്. ഇന്ത്യയുടെ തോൽവി പാക്കിസ്ഥാനും അതുപോലെ തന്നെ പാക്കിസ്ഥാന്റെ തോൽവി ഇന്ത്യയ്ക്കും എന്നും ആഘോഷിക്കാനുള്ള കാരണങ്ങൾ ആയിരുന്നല്ലോ. ഉറി ആക്രമണം നടന്ന് ഒരു വർഷത്തിനു ശേഷം ആയിരുന്നു 17 ലെ ചാംപ്യൻസ് ട്രോഫി എന്നത് ശ്രദ്ധേയം.
2007 ലോകകപ്പിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും ടൂർണമെന്റിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ പുറത്തായത് ക്രിക്കറ്റ് ആരാധകർക്കും തലപ്പത്ത് ഇരിക്കുന്നവർക്കും ഏറ്റ കനത്ത പ്രഹരം ആയിരുന്നു. തോൽവിക്ക് പുറമെ കോച്ച് ബോബ് വൂമറുടെ മരണവും പാക്കിസ്ഥാന് അക്ഷരാർത്ഥത്തിൽ ഇരുട്ടടി ആയി.
മാന്യന്മാരുടെ കളി എന്നാണ് ക്രിക്കറ്റ് വിലയിരുത്തപ്പെടുന്നത് എങ്കിലും അത്ര മാന്യമല്ലാത്ത രംഗങ്ങൾക്കും ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷിയായിട്ടുണ്ട്. 1996 ലോകകപ്പ് ക്വാർട്ടറിൽ പാക് ബാറ്റ്‌സ്മാൻ ആമിർ സൊഹൈൽ ഇന്ത്യൻ ബൗളർ വെങ്കിടേഷ് പ്രസാദ് എറിഞ്ഞ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച ശേഷം അതെടുത്തു കൊണ്ടുവരാൻ ബാറ്റ് കൊണ്ട് ആംഗ്യം കാണിച്ചു. പ്രസാദിന്റെ തന്നെ തൊട്ടടുത്ത പന്തിൽ സൊഹൈൽ ക്ലീൻ ബൗൾഡ്. തന്റെ ചൂണ്ടുവിരൽ കൊണ്ട് 'നേരെ ഗാലറിയിലേക്ക് 'എന്ന് പ്രസാദും തിരിച്ചു കാണിച്ചു.
ഏറ്റവും ഒടുവിൽ പാക്കിസ്ഥാൻ, ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനുമായി മുഖസാദൃശ്യം ഉള്ള ആളെ വെച്ച് (വികലമായി) ലോകകപ്പ് ക്രിക്കറ്റ് പരസ്യം ചിത്രീകരിക്കുന്നതു വരെയെത്തി കാര്യങ്ങൾ. അഭിനന്ദൻ പാക് കസ്റ്റഡിയിൽ ആയിരുന്നപ്പോൾ ചിത്രീകരിക്കപ്പെട്ട വീഡിയോയിലെ സംഭാഷണങ്ങൾ വരെ അനുകരിച്ച് തയ്യാറാക്കിയിരിക്കുന്ന പരസ്യത്തിൽ 'ഇത്തവണ കപ്പ് പാക്കിസ്ഥാന് സ്വന്തം' എന്നതാണ് പ്രമേയം. ഒരു പക്ഷെ അഭിനന്ദൻ പാക് കസ്റ്റഡിയിൽ ആയിരുന്നു എന്ന് വ്യക്തമാക്കുന്ന ആ വീഡിയോ പുറം ലോകം കണ്ടില്ലായിരുന്നുവെങ്കിൽ കാര്യങ്ങൾ എന്താകുമായിരുന്നു എന്നത് ചിന്ത്യം.
സ്പോർട്സ് മാൻ സ്പിരിറ്റ് അതിന്റെ പൂർണ്ണതയിൽ ഉൾക്കൊണ്ട് വിശാലമനസ്‌കതയോടെ കാര്യങ്ങളെ കാണുവാൻ തക്ക സാഹചര്യം ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ സൃഷ്ടിക്കപ്പെടാത്തിടത്തോളം കാലം വിരുദ്ധ നിലപാടുകൾക്ക് തന്നെയായിരിക്കും മുൻതൂക്കം.
Stories you may Like
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- അഫ്ഗാനികളെ കൂട്ടത്തോടെ പുറത്താക്കി പാക്കിസ്ഥാൻ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- 'പാക്കിസ്ഥാൻ ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ല; നിഷ്പക്ഷ വേദിയിൽ നടത്തണം'
- ഇസ്ലാമിക രാജ്യങ്ങൾ പരസ്പരം വെട്ടി മരിക്കുന്നോ?
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍