90 ശതമാനം ആശുപത്രികളിലും ബ്ലേഡ് നിരക്കാണ്, തീവെട്ടിക്കൊള്ളയാണ്; ഡോക്ടർമാർ രോഗികളെ നിർബന്ധിച്ച് ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്നും, ലാബ് ടെസ്റ്റും നടത്തിക്കുന്നു; ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഐഎംഎ മൗനം പാലിക്കുന്നത് എന്തുകൊണ്ട്? ചോദ്യശരങ്ങൾ ഉതിർത്ത റോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറൽ; രോഗികൾ ഡോക്ടറെ വിശ്വസിക്കണം; അതിന്റെ പേരിൽ രോഗനിർണ്ണയം പാളിയാൽ ഉത്തരവാദിത്തം രോഗിക്ക് മാത്രമെന്ന് പ്രതികരിച്ച് ഐഎംഎയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ ആതുരശുശ്രൂഷാ രംഗം വിവാദങ്ങളിൽ നിന്നും ഒരിക്കലൂം വിമുക്തമല്ല. എപ്പോഴും അറ്റം കാണാത്ത വിധത്തിൽ വിവാദങ്ങൾ നടക്കുന്ന ഇടമാണ് ഡോക്ടർ-രോഗീ ബന്ധങ്ങൾ. ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധങ്ങളെ നിർവചിക്കുമ്പോൾ അതെപ്പോഴും വിവാദങ്ങൾക്ക് അപ്പുറമുള്ള ഒരു തലത്തിൽ എത്തിനിൽക്കാറുമുണ്ട്. ഇതേ ഡോക്ടർ-രോഗീ ബന്ധത്തിലെ ഒരു വിവാദവിഷയം ചൂണ്ടിക്കാട്ടിയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ റോയ് മാത്യു ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്. വിവാദത്തിന്റെ പൂർണമായ ഒരു അർത്ഥതലം റോയ് മാത്യുവിന്റെ ഫെയ്സ് ബുക്ക് കുറിപ്പിലുണ്ടായിരുന്നു.
കേരളത്തിലെ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്ന രോഗികളെ നിർബന്ധിച്ച് ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്നും, ലാബ് ടെസ്റ്റും നടത്തിക്കുന്നത് രോഗിയുടെ അവകാശത്തിന്റെ ലംഘനമല്ലേ? സ്വകാര്യ ആശുപത്രികൾ ലാബ് ടെസ്റ്റുകൾ രോഗികളെ നിർബന്ധിച്ച് അതേ ആശുപത്രിയിൽ നിന്ന് ചെയ്യിക്കുകയും മരുന്നുകൾ അതേ ആശുപത്രി ഫാർമസിയിൽ നിന്ന് വാങ്ങിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വന്തം ഫെയ്സ് ബുക്ക് പേജ് വഴി റോയ് മാത്യു ഈ ചോദ്യം ഉയർത്തിയത്.
ആരോഗ്യ രംഗത്തെ ഒരു മാതിരിപ്പെട്ട വിഷയങ്ങളിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഇത്തരം നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് മിണ്ടാറില്ല. ആതുര ശുശ്രൂഷാ രംഗത്തെ കാര്യങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഐഎംഎ ഈ വിഷയങ്ങളിൽ പുലർത്തുന്ന മൗനം ചൂണ്ടിക്കാട്ടിയാണ് റോയ് മാത്യു ഐഎംഎയ്ക്കെതിരെ ചോദ്യ ശരങ്ങൾ ഉതിർത്തത്. എന്തിനാണ് സ്വകാര്യ ആശുപത്രികൾ അവിടെ വരുന്ന രോഗികളെ നിർബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും മരുന്ന് വാങ്ങാനും ടെസ്റ്റ് നടത്താനും പ്രേരിപ്പിക്കുന്നത്. രോഗിയുടെ ഇഛയ്ക്കും മുകളിൽ ഡോക്ടറിനും ആശുപത്രിക്കും അവകാശമുണ്ടോ? കുറഞ്ഞ പക്ഷം രോഗിയോടോ അവരുടെ ബന്ധുക്കളോടൊ എങ്കിലും ആലോചിച്ചിട്ടു വേണ്ടെ ഇക്കാര്യത്തിലൊരു തീരുമാനമെടുക്കാൻ - മരുന്നിന്റെ കൂറിപ്പടിയും പരിശോധനാ കുറിപ്പുമൊക്കെ രോഗിയുടെ കയ്യിൽ കൊടുക്കുന്നതിനു പകരം ആശുപത്രി ഫാർമസിയിലേക്കും ലാബിലേക്കും നേരെ വിടുന്നത് നിയമ വിരുദ്ധമല്ലേ? ഇഷ്ടമുള്ള സ്ഥലത്തു പോയി മരുന്ന് വാങ്ങാനും .ടെസ്റ്റ് നടത്താനുമുള്ള രോഗിയുടെ അവകാശം നിഷേധിക്കുകയല്ലേ?
ആശുപത്രികൾ നൽകുന്ന ചികിത്സാ സൗകര്യങ്ങളിലും മറ്റും ഈടാക്കുന്ന നിരക്കുകൾക്ക് ഒരു ഏകീകരണം ഉണ്ടാവണ്ടേ? തോന്നുംപടിയാണ് ഓരോ ആശുപത്രിയും ഡോക്ടറന്മാരും ചികിത്സ ക്കും ടെസ്റ്റുകൾക്കും. ചാർജ് ഈടാക്കുന്നത്. 90% ആശുപത്രികളിലും ബ്ലേഡ് നിരക്കാണ്, തീവെട്ടിക്കൊള്ളയാണ്. നിരക്കുകൾ ഒരാശുപത്രിയിലും എഴുതി പ്രദർശിപ്പിക്കാറില്ല.ശസ്ത്രക്രിയകളുടേയും ടെസ്റ്റുകളുടേയും രോഗികൾക്ക് നൽക്കുന്ന പ്രത്യേക ചികിത്സകളുടേയും നിരക്കുകൾ എഴുതി പ്രദർശിപ്പിക്കണമെന്നാണ് അവകാശ പത്രികയിൽ പറയുന്നത്. അതും തഥൈവ.
2018 സെപ്റ്റംബറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം രോഗികളുടെ അവകാശങ്ങളടങ്ങിയ ചാർട്ടർ ഓഫ് പേഷ്യന്റ്സ് റൈറ്റ്സ് ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള അവകാശമായി പ്രഖ്യാപിച്ചു കൊണ്ട് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, മാധ്യമങ്ങളോ, ഉപഭോക്തൃ സംഘടനകളോ ആരോഗ്യ പ്രവർത്തകരോ രോഗികളുടെ ഈ അവകാശത്തെക്കുറിച്ച് അധികമൊന്നും മിണ്ടാറില്ല. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച രോഗികളുടെ 18 പ്രധാന അവകാശങ്ങൾ നടപ്പാക്കുന്നതിൽ ആശുപത്രികളും ആരോഗ്യ പ്രവർത്തകരും എത്രമേൽ ജാഗരൂകരാണ്.? ഇങ്ങനെയൊക്കെ അവകാശങ്ങൾ രോഗികൾക്ക് ഉള്ളതായുള്ള പ്രചരണങ്ങളോ ആശയ പ്രചരണങ്ങളോ നടത്തുന്നതിൽ കുറ്റകരമായ മൗനം ഐഎംഎയുടെ ഭാഗത്തുണ്ട്. ഇത്തരം കാര്യങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങൾ അവരുടെ കടമ നിർവഹിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് പറയാതെ വയ്യ.
മിക്ക ആശുപത്രികളിലെ ഫാർമസികളിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് മരുന്നുകളും രോഗ പരിശോധനാ ടെസ്റ്റുകളും ലഭിക്കുന്ന സാഹചര്യങ്ങൾ നിലവിലുള്ളപ്പോൾ രോഗികളെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മരുന്നു മേടിപ്പിക്കുകയും ടെസ്റ്റുകൾ നടത്തിക്കുന്ന അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാക്കായേ മതിയാവു. ഡോക്ടറന്മാരുടേയും ആശുപത്രികളുടേയും നിയമ വിരുദ്ധ ഇത്തരം നടപടികളെക്കുറിച്ച് ഐഎംഎ ഇനിയെങ്കിലും നിലപാട് സ്വീകരിക്കണം - മിതമായ ഭാഷയിൽ പറഞ്ഞാൽ , നിങ്ങൾ ഐഎംഎക്കാർ രോഗികളുടെ അവകാശങ്ങൾക്കൊപ്പം നിൽക്കാതെ കച്ചവട താല്പര്യങ്ങളോടൊപ്പം ചേരുന്നത് ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. രോഗിക്ക് ഇഷ്ടമുള്ള മരുന്ന് വിപണന കേന്ദ്രത്തിൽ നിന്ന് മരുന്ന് വാങ്ങാനും.
ഇഷ്ടമുള്ള ലാബിൽ പോയി ടെസ്റ്റ് നടത്താനും അവകാശമുണ്ടെന്ന് വളരെ അസന്നിഗ്ദ്ധമായി അവകാശപത്രികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ വ്യക്തമായ മാർഗ നിർദ്ദേശമുള്ളപ്പോഴാണ്. ഡോക്ടറന്മാർ കമ്മീഷൻ തട്ടാൻ അവർക്ക് താല്പര്യമുള്ള ഫാർമസികളിലേക്കും ലാബിലേക്കും സ്കാൻ സെന്ററുകളിലേക്കും രോഗികളെ പറഞ്ഞു വിടുന്നത്.രോഗികളുടെ അവകാശങ്ങളെ കുറിച്ച് സമഗ്രമായ അറിവു പകരാൻ ആരോഗ്യ രംഗത്തെ വിദഗ്ധരും അവരുടെ സംഘടനകളും മാധ്യമങ്ങളും മനുഷ്യാവകാശ പ്രവർത്തകരും ഉപഭോക്തൃ സംഘടനകളും മുന്നോട്ട് വരണം-ഇതാണ് ഫെയ്സ് ബുക്ക് പോസ്റ്റിൽ റോയ് മാത്യു ആവശ്യപ്പെട്ടത്.
രോഗി ഡോക്ടറെ വിശ്വസിക്കണമെന്ന് ഐഎംഎ
റോയ് മാത്യുവിന്റെ ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയുമായാണ് ഐഎംഎ രംഗത്തുവന്നത്. ഐഎംഎ സംസ്ഥാന സെക്രട്ടറി സുൾഫി നൂഹുവാണ് ഈ കാര്യത്തിൽ മറുനാടനുമായി പ്രതികരിച്ചത്. ആശുപത്രിയിൽ നിന്ന് തന്നെ ടെസ്റ്റ് നടത്തുന്നതിനെയും ആശുപത്രിയിൽ നിന്ന് മരുന്നുകൾ വാങ്ങിക്കാനും നിർദ്ദേശിക്കുന്ന ഡോക്ടർമാരെ ന്യായീകരിച്ചുകൊണ്ടാണ് ഡോക്ടർ സുൾഫി രംഗത്തു വന്നത്. ആരോപണങ്ങൾ ഒന്നിന് പിന്നാലെ ഒന്നൊന്നായി തന്നെ ലംഘിച്ചുകൊണ്ടാണ് സുൾഫി മറുനാടനോട് പ്രതികരിച്ചത്. രോഗിക്ക് ടെസ്റ്റുകൾ നടത്തേണ്ടതുണ്ടെങ്കിൽ മരുന്നുകൾ വാങ്ങിക്കണമെന്നുണ്ടെങ്കിൽ ഒരു ഡോക്ടർ അതേ ആശുപത്രിയിൽ നിന്ന് തന്നെ അത് നടത്തണമെന്ന് പറഞ്ഞാൽ ആ ഡോക്ടറെ തെറ്റുപറയാൻ കഴിയില്ല. മരുന്നുകളെയും ലാബ് റെസ്റ്റുകളെക്കുറിച്ചും സങ്കീർണ്ണമായ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ ഡോക്ടറുടെ തീരുമാനം തെറ്റെന്നു പറയാൻ ഒരിക്കലൂം കഴിയില്ല-സുൾഫി പറയുന്നു.
ഡോക്ടർമാരുടെ ഇത്തരം നിർദ്ദേശങ്ങളിൽ മനുഷ്യാവകാശ ലംഘനമുണ്ടെന്നു പറയാൻ കഴിയില്ല. ടെസ്റ്റുകൾ എഴുതുന്നത് ചികിത്സ നിശ്ചയിക്കാൻ വേണ്ടിയാണ്. ഇതേ ആശുപത്രിയിലെ ലാബിൽ നിന്ന് ടെസ്റ്റ് എടുക്കണമെന്നുള്ള ഡോക്ടറുടെ നിർദ്ദേശത്തെ തെറ്റ് എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. പക്ഷെ രോഗി ഞങ്ങൾക്ക് ഒരു ലാബിൽ നിന്ന് ടെസ്റ്റ് എടുക്കണം എന്ന് പറയുകയാണെങ്കിൽ അതിൽ അപാകതയില്ല. അത് രോഗിയുടെ ഇഷ്ടമാണ്. പക്ഷെ ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം ലാബ് ഏതാണ് എന്ന് പ്രധാനമാണ്. ആ ലാബിലെ ടെസ്റ്റ് റിസൽട്ട് നോക്കിയാണ് ഡോക്ടർ രോഗ നിർണ്ണയം നടത്തുന്നത്. രോഗി പറയുന്ന ലാബ് ഒരു ക്വാളിഫൈഡ് ലാബ് ആണോ അവിടുത്തെ ടെക്നീഷ്യൻ ക്വാളിഫൈഡ് ആണോ ഉപകരണങ്ങൾ നിലവാരമുള്ളതാണോ എന്നൊക്കെ ഡോക്ടർക്ക് ആലോചിക്കേണ്ടതുണ്ട്.
ലാബുകളുടെ നിലവാരത്തിൽ സംശയങ്ങൾ ഉയരുന്നുണ്ട്
ഇത്തരം കാര്യങ്ങൾ പെർഫെക്ട് ആണെങ്കിൽ ഡോക്ടർക്ക് അത് അനുവദിക്കാം. പക്ഷെ ഇപ്പോൾ ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ലാബുകളുടെ നിലവാരം സംശയിക്കേണ്ട ആവശ്യമുണ്ട്. പല ലാബുകളെയും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഒരു ഡോക്ടർ ലാബുകളുടെ കാര്യത്തിൽ എ, ബി, സി, ഡി എന്നിവയിൽ എയിലോ ബിയിലോ എന്ന് പറയുന്നുണ്ടെങ്കിൽ അതാണ് അഭികാമ്യം. ഒരു ലാബ് ഡോക്ടർ നിർദ്ദേശിക്കുമ്പോൾ ആ ലാബിൽ നിന്ന് ഡോക്ടർക്ക് കമ്മീഷൻ ലഭിക്കുന്നുണ്ടോ എന്നതാണ് ഇതിൽ ഉയർന്നു വരുന്ന പ്രശ്നം. ഈ കാര്യത്തിൽ രോഗി ഡോക്ടറെ വിശ്വസിക്കുന്നതാണ് നല്ലത്. ഇതാണ് രോഗിയുടെ താത്പര്യങ്ങൾക്ക് കൂടുതൽ നല്ലത്. രോഗി ഈ ലാബിൽ നിന്ന് ചെയ്യണം എന്ന് പറയുമ്പോൾ ഡോക്ടർക്ക് ആലോചിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് ഐഎംഎയും പറയുന്നത്. രോഗി മോശം ലാബിൽ പോയി രോഗം നിർണ്ണയം നടത്തിയാൽ ട്രീറ്റ്മെന്റിന്റെ കാര്യത്തിൽ വരുന്ന റിസ്ക്ക് രോഗി എടുക്കേണ്ടതായി വരും എന്ന് തന്നെയാണ് ഐഎംഎയും പറയുന്നത്.
ഡോക്ടർ പറഞ്ഞ ലാബ് ആണെങ്കിൽ അത് സംബന്ധമായ ചികിത്സകൾ തുടരുന്നതിൽ ഡോക്ടർക്ക് ബുദ്ധിമുട്ട് കാണില്ല. വിശ്വസിക്കാൻ കഴിയുന്ന ലാബിൽ മാത്രമേ ടെസ്റ്റ് നടത്താൻ ഡോക്ടർമാർ പറയുകയുള്ളൂ. അതിനാൽ രോഗി ഡോക്ടറെ വിശ്വസിക്കണം. ഫാർമസിയുടെ കാര്യവും ഇതുതന്നെ. വെളിയിൽ നിന്ന് മരുന്ന് വാങ്ങാം. പക്ഷെ ഇതേ ആശുപത്രിയിൽ തന്നെ മരുന്നുണ്ടെന്ന് ഡോക്ടർ പറയുകയാണെങ്കിൽ അതിലും തെറ്റ് കാണാൻ കഴിയില്ല. നല്ല കമ്പനിയുടെ നല്ല മരുന്നുകൾ ആണോ എന്ന് ഡോക്ടർക്ക് ഉറപ്പുവരുത്തേണ്ടി വരുന്നുണ്ട്. എമോക്സലിൻ ആന്റി ബയോട്ടിക് മരുന്നാണ്. ഈ മരുന്ന് വാങ്ങുമ്പോൾ ഏത് കമ്പനിയുടെ മരുന്ന് എന്നതും പ്രസക്തമാണ്. നൂറായിരം കമ്പനിക്കാർ ഈ മരുന്ന് നിർമ്മിക്കുന്നുണ്ട്. ഈ മരുന്നിന്റെ നല്ല ബ്രാൻഡ് ആശുപത്രി ഫാർമസിയിൽ ഉണ്ടായിരിക്കും. ഈ മരുന്ന് വാങ്ങാനാണ് ഡോക്ടർ പറയുന്നത്. ഇതിൽ തെറ്റ് കാണാനാവില്ല.
മെഡിക്കൽ ഷോപ്പുകൾ നൽകുന്ന മരുന്നുകളെക്കുറിച്ച് ഗ്യാരണ്ടി പറയാൻ കഴിയില്ല. മരുന്നുകളുടെ ക്വാളിറ്റി തിരിച്ചറിയാനുള്ള സംവിധാനം ഇന്ത്യാ മഹാരാജ്യത്തില്ല. രണ്ടോ മൂന്നോ ശതമാനം മരുന്നുകൾ മാത്രമേ പരിശോധിച്ച് ക്വാളിറ്റി തിരിച്ചറിയുന്നുള്ളൂ. ഡോക്ടർമാർ നല്ല ക്വാളിറ്റിയുള്ള കമ്പനിയുടെ മരുന്നുകൾ വാങ്ങാനാണ് ആവശ്യപ്പെടുക. പക്ഷെ ഒരു ഫാര്മസിയിൽ നിന്നേ മരുന്ന് വാങ്ങുകയുള്ളൂ എന്ന് പറഞ്ഞാൽ അത് നിഷേധിക്കാൻ ഡോക്ടർക്ക് അവകാശമില്ല. പക്ഷെ റിസ്ക്ക് രോഗി എടുക്കേണ്ടതായി വരും. ക്വാളിറ്റിയാണ് പ്രധാനം. സിടി സ്കാൻ ചെയ്യുമ്പോൾ വരെ. അത് ഏത് കമ്പനിയുടെ മെഷീൻ എന്ന് കൂടി നോക്കേണ്ടി വരും. അതുകൊണ്ടെക്കെ തന്നെയാണ് ഡോക്ടർമാർ ഇത്തരം നിർദ്ദേശങ്ങൾ നടത്തുന്നത്. പക്ഷെ ഇതിലൊന്നും തന്നെ മനുഷ്യാവകാശ ലംഘനത്തിന്റെ പ്രശ്നങ്ങളില്ല-സുൾഫി പറയുന്നു.\
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്