കുമ്മനം മത്സരിച്ചാൽ പ്രയാർ കോൺഗ്രസ് സ്ഥാനാർത്ഥിയാകും; മോഹൻകുമാറിന് വേണ്ടി ചരട് വലിച്ച് ചെന്നിത്തല; വേണുഗോപാൽ തന്നെ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഏറെ; രാഷ്ട്രീയത്തിന് പുറത്ത് നിന്നുള്ള പ്രൊഫഷണലിനെ തേടി തരൂരും; ഇടത് മുന്നണിയുടെ പരിഗണനയിൽ എം വിജയകുമാറും വികെ പ്രശാന്തും വികെ മധുവും; ബിജെപി അണികൾ ആഗ്രഹിക്കുന്നത് സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വവും; വട്ടിയൂർകാവിനെ കുറിച്ചുള്ള ചർച്ചകൾ ചൂടു പിടിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് സമയവും ഉണ്ടാകും. കേരളത്തിൽ ആറിടത്താണ് ഉപതെരഞ്ഞെടുപ്പ് വേണ്ടത്. ഇതിൽ കേരളത്തിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത് വട്ടിയൂർകാവിലാകും. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ്. കെ മുരളീധരൻ വടകരയുടെ എംപിയായതു കൊണ്ട് ഒഴിവ് വന്ന സ്ഥലം. തിരുവനന്തപുരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആവേശത്തോടെ ബിജെപി പൊരുതിയ മണ്ഡലമാണ് വട്ടിയൂർക്കാവ്. ഇവിടെ ശശി തരൂരിന് പിന്നിൽ രണ്ടാമത് എത്തിയത് കുമ്മനം രാജശേഖരനായിരുന്നു. സിപിഎം ഇവിടെ മൂന്നാമത് പോയി. നിയമസഭയിലെ തെരഞ്ഞെടുപ്പിലും വട്ടിയൂർകാവിൽ സിപിഎമ്മിന്റെ ടി എൻ സീമയ്ക്ക് മുന്നാം സ്ഥാനമായിരുന്നു കിട്ടിയത്. അതുകൊണ്ട് തന്നെ പിണറായി സർക്കാർ കേരളം ഭരിക്കുമ്പോൾ തിരുവനന്തപുരത്തെ വട്ടിയൂർകാവിൽ അവരും കരുത്ത് കാട്ടാനെത്തും. അങ്ങനെ അതിശക്തമായ ത്രികോണ മത്സരമാകും ഇവിടെ നടക്കുക
സിറ്റിങ് സീറ്റ് നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വട്ടിയൂർകാവിൽ കോൺഗ്രസ് മുന്നോട്ട് പോകുന്നത്. സ്ഥാനാർത്ഥി മോഹികൾ നിരവധി പേരുണ്ട്. എന്നാൽ അതിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് പ്രയാർ ഗോപാലകൃഷ്ണന്റേയും കെ മോഹൻകുമാറിന്റേയും പിസി വിഷ്ണുനാഥന്റേയും പേരുകളാണ്. ആർ വി രാജേഷിനെ പോലുള്ള യുവനേതാക്കളും സീറ്റിനായി ചരട് വലിക്കുന്നുണ്ട്. തിരുവനന്തപുരം എംപിയായ ശശി തരൂരിന്റേയും കെ മുരളീധരന്റേയും വാക്കുകൾക്കും വില കിട്ടും. അതുകൊണ്ട് തന്നെ ഈ രണ്ട് പേരും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ അതിനിർണ്ണായക റോളിലെത്തും. തന്നെ പോലെ ആഗോള തലത്തിൽ ശ്രദ്ധേയനായ പ്രൊഫഷണലിനെ രംഗത്തിറക്കാനാണ് തരൂരിന്റെ ആഗ്രഹം. വട്ടിയൂർകാവിലെ ജാതി സമവാക്യങ്ങൾ കൂടി മനസ്സിൽ വച്ചാണ് തരൂരിന്റെ കരുനീക്കങ്ങൾ.
ബിജെപിയുടെ സ്ഥാനാർത്ഥി ആരെന്നത് അതിനിർണ്ണായകമാണ്. കുമ്മനം രാജശേഖരൻ വീണ്ടും മത്സരിക്കുമെന്ന് കരുതുന്നവരുമുണ്ട്. ശബരിമല ചർച്ചയാക്കാനാണ് കുമ്മനത്തെ ബിജെപി പരീക്ഷിക്കുക. ഈ സാഹചര്യത്തിൽ പ്രയാർ ഗോപാലകൃഷ്ണനാകും കോൺഗ്രസ് സ്ഥാനാർത്ഥിയാവുകയെന്നാണ് വിലയിരുത്തൽ. എൻ എസ് എസ് നേതൃത്വവും പ്രയാറുമായുള്ള അടുപ്പമാണ് ഇതിന് കാരണം. എന്നാൽ ജില്ലയ്ക്ക് പുറത്തു നിന്നുള്ള നേതാവിനെ മത്സരിക്കാൻ അനുവദിക്കില്ലെന്ന പ്രാദേശിക വാദം കോൺഗ്രസിൽ ശക്തമാണ്. അങ്ങനെ വന്നാൽ തമ്പാനൂർ രവി, ശാസ്തമംഗലം മോഹൻ തുടങ്ങിയ നേതാക്കളും സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കുന്നു. ഇതിനിടെയാണ് വിഷ്ണുനാഥും മണ്ഡലത്തിൽ സജീവമാകുന്നത്. ഇതിനെ ഗ്രൂപ്പുയർത്തി എതിർക്കാനാണ് ചെന്നിത്തലയുടെ നീക്കം. അങ്ങനെ കോൺഗ്രസിൽ സ്ഥാനാർത്ഥിയാകാൻ പലവിധ നീക്കങ്ങളാണ് നടക്കുന്നത്.
ഇതിനിടെയാണ് കെസി വേണുഗോപാൽ തന്നെ വട്ടിയൂർകാവിൽ മത്സരിക്കുമെന്ന സൂചനകൾ. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കാൻ കെസി ആഗ്രഹിക്കുന്നുണ്ട്. നായർ സമവാക്യങ്ങൾ അനുകൂലമാക്കി വട്ടിയൂർകാവിൽ ജയിക്കാമെന്നാണ് കെസിയുടെ പ്രതീക്ഷ. എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി അടുത്ത ബന്ധം കെസിക്കുണ്ട്. അതുകൊണ്ട് തന്നെ കെസിയുടെ ജയസാധ്യത ഏറെയുമാണ്. കെസി മത്സരിക്കാൻ ആഗ്രഹിച്ചാൽ കോൺഗ്രസിൽ മറ്റ് പേരുകളെല്ലാം അപ്രസക്തമാവുകയും ചെയ്യും. രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് രാഷ്ട്രീയത്തിൽ സ്വാധീനം നഷ്ടമാകുമെന്നും പ്രിയങ്കാ ഗാന്ധി നേതൃത്വത്തിൽ എത്തുമെന്നും സൂചനകളുണ്ട്. ഇതും കെസിയുടെ തട്ടകം ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് മാറാനുള്ള സാധ്യതയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ കെസി വേണുഗോപാൽ മത്സരിക്കുമെന്ന് കരുതുന്നവരും ഏറെയാണ്.
സിപിഎം ആകെ ആശയക്കുഴപ്പത്തിലാണ്. വട്ടിയൂർകാവിലെ പഴയ രൂപം തിരുവനന്തപുരം നോർത്തായിരുന്നു. ഇത് സിപിഎമ്മിന്റെ കുത്തക മണ്ഡലവും. എം വിജയകുമാർ അഞ്ച് തവണയാണ് ഇവിടെ നിന്നും ജയിച്ചത്. ഒരിക്കൽ കെ മോഹൻകുമാറിനോട് തോറ്റു. അതും സിപിഎമ്മിനുള്ളിലെ പോരിന്റെ ഭാഗവും. വീണ്ടും വിജയകുമാർ ജയിച്ചു. എന്നാൽ വട്ടിയൂർകാവിലേക്ക് രൂപം മാറിയപ്പോൾ വിജയകുമാർ മത്സരിച്ചില്ല. ചെറിയാൻ ഫിലപ്പിനെ സിപിഎം സ്വതന്ത്രനാക്കി. പിന്നെ ടി എൻ സീമയും. രണ്ടും പേരും സമ്മാനിച്ചത് നിരാശയാണ്. ഇതിനിടെ വട്ടിയൂർകാവിൽ ബിജെപി ശക്തിയായി മാറുകയും ചെയ്തു. ഇത് സിപിഎമ്മിന്റെ സാധ്യതകളെ ബാധിച്ചു. എം വിജയകുമാർ വീണ്ടും മത്സരിക്കണമെന്ന് ഒരു കൂട്ടർ പറയുന്നു. എന്നാൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ വിജയകുമാർ തോറ്റത് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ വിജയകുമാർ ഇനിയും മനസ്സ് വ്യക്തമാക്കിയിട്ടില്ല.
തിരുവനന്തപുരം മേയർ വികെ പ്രകാശിന്റെ പേരും ചർച്ചയാണ്. പ്രകാശിനും താൽപ്പര്യമില്ല. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രിസഡന്റ് വികെ മധുവും പരിഗണനയിലുണ്ട്. എന്നാൽ ഈ പേരുകാർക്കാരും വലിയ വിജയസാധ്യതയുണ്ടെന്ന് സിപിഎമ്മും കരുതുന്നില്ല. അതുകൊണ്ട് കരുതലോടെ തീരുമാനം എടുക്കാനാണ് നീക്കം. അതിശക്തനായ സംസ്ഥാന നേതാക്കൾ ആരെങ്കിലും മത്സരിക്കാനും സാധ്യതയുണ്ട്. നായർ വികാരം ആളികത്തുന്ന മണ്ഡലത്തിൽ ശബരിമല വിഷയും വീണ്ടും ചർച്ചയാകും. അതുകൊണ്ട് തന്നെ കരുതലോടെയാകും തീരുമാനങ്ങൾ എടുക്കുക. വിശ്വാസികൾക്ക് പ്രിയങ്കരനായ സ്വതന്ത്രനെ കണ്ടെത്താനും നീക്കമുണ്ട്. അതീവ രഹസ്യമായി ഇതിനുള്ള നീക്കവും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നുണ്ട്. ലോക്സഭാ തെരരഞ്ഞെടുപ്പിലെ തോൽവിയിലെ ക്ഷീണം അകറ്റാൻ വട്ടിയൂർകാവിലെ വിജയ തിളക്കത്തിന് കഴിയുമെന്ന തിരിച്ചറിവിലാണ് ഇത്.
ബിജെപിക്കായി നിരവധി പേരുകളാണ് മുന്നോട്ട് വരുന്നത്. എന്നാൽ തൃശൂരിൽ മികച്ച പ്രകടനം നടത്തിയ സുരേഷ് ഗോപിയെ വട്ടിയൂർകാവിൽ കൊണ്ടു വരണമെന്ന വികാരം പ്രവർത്തകർക്കുണ്ട്. കുമ്മനം അല്ലെങ്കിൽ സുരേഷ് ഗോപി എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. തിരുവനന്തപുരം ലോക്സഭയിൽ എസ് എസ് എസിന്റെ പിന്തുണ വേണ്ട രീതിയിൽ കുമ്മനത്തിന് കിട്ടിയില്ല. ഈ സാഹചര്യത്തിൽ എൻ എസ് എസിനെ വിശ്വാസത്തിലെടുത്ത് കുമ്മനത്തെ മത്സരിപ്പിക്കാനാണ് ആർ എസ് എസിന് താൽപ്പര്യം. എന്നാൽ മത്സരിക്കാൻ കുമ്മനത്തിന് താൽപ്പര്യക്കുറവുണ്ട്. ഈ സാഹചര്യത്തിലാണ് ചർച്ചകൾ സുരേഷ് ഗോപിയിലേക്കും എത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍