Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായിയുടെ എതിർപ്പ് അദാനിയോട് മാത്രം; അംബാനിയെങ്കിലും എല്ലാം ഓകെ; ഏറ്റവും കുറഞ്ഞ ടെൻഡറിന്റെ പേരിൽ അദാനിയെ എയർപോർട്ട് ഏൽപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന പിണറായി വിജയൻ സർക്കാർ 11 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്താൻ ചുമതലപ്പെടുത്തിയത് പൊട്ടി പാളീസായ അനിൽ അംബാനിയെ; സർക്കാരിന്റെ അംബാനി പ്രേമം എടുത്തുകാട്ടി പ്രതിപക്ഷ നേതൃത്വവും രംഗത്ത്; മെഡിസെപിന്റെ വെബ് സൈറ്റിലെ സുരക്ഷാ വീഴ്ച വിവാദത്തിലേക്ക്

പിണറായിയുടെ എതിർപ്പ് അദാനിയോട് മാത്രം; അംബാനിയെങ്കിലും എല്ലാം ഓകെ; ഏറ്റവും കുറഞ്ഞ ടെൻഡറിന്റെ പേരിൽ അദാനിയെ എയർപോർട്ട് ഏൽപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന പിണറായി വിജയൻ സർക്കാർ 11 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്താൻ ചുമതലപ്പെടുത്തിയത് പൊട്ടി പാളീസായ അനിൽ അംബാനിയെ; സർക്കാരിന്റെ അംബാനി പ്രേമം എടുത്തുകാട്ടി പ്രതിപക്ഷ നേതൃത്വവും രംഗത്ത്; മെഡിസെപിന്റെ വെബ് സൈറ്റിലെ സുരക്ഷാ വീഴ്ച വിവാദത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിന്റെ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നതിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന വാർത്ത ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഇതോടെ വീണ്ടും ആരോഗ്യ ഇൻഷുറൻസിലെ പ്രശ്‌നങ്ങൾ ചർച്ചയാവുകയാണ്. അനിൽ അംബാനിയുടെ റിലയൻസിനെയാണ് ഇൻഷുറൻസ് ഏൽപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിയെ ഏൽപ്പിച്ചത് കേരളം എതിർക്കുകയാണ്. പല്ലും നഖവും നൽകിയാണ് അദാനിയെ മുഖ്യമന്ത്രി പിണറായി വിജയൻ എതിർക്കുന്നത്. എന്നാൽ ഇൻഷുറൻസ് ഏൽപ്പിക്കുന്നത് അംബാനിയെ എന്നതാണ് വസ്തുത. ന്യായങ്ങൾ പലത് പറയുന്നുണ്ട്. അനിൽ അംബാനിയുടെ കമ്പനിക്ക് എങ്ങനെ സാമ്പത്തിക പരിശോധന അനുകൂലമാക്കി ബിഡിൽ പങ്കെടുക്കാനായെന്നതും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

രാജ്യത്ത് വലിയ പ്രതിസന്ധയിലേക്ക് പോകുന്ന കമ്പനിയാണ് അനിൽ അംബാനിയുടെ റിലയൻസ്. ചേട്ടൻ മുകേഷ് അംബാനിയുടെ കരുണയുടെ ഫലമായാണ് ജയിൽ വാസം പോലും ഒഴിവാക്കിയത്. അത്തരത്തിലൊരു വ്യക്തിയുടെ കമ്പനിക്ക് ഇൻഷുറൻസ് നൽകിയതിന്റെ പ്രശ്‌നങ്ങൾ ചർച്ചാവിഷയമാണ്. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി പിണറായി സർക്കാർ റിലയൻസിന് നൽകിയത് ഈ സാഹചര്യത്തിലാണ് വിവാദത്തിലായത്. ജൂൺ ഒന്നിന് നിലവിൽ വരുന്ന മെഡിക്കൽ ഇൻഷുറൻസ് സ്‌കീം ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് (മെഡിസെപ്) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി റിലയൻസിന് നൽകാനാണ് മന്ത്രിസഭാ തീരുമാനിച്ചത്.

5 കമ്പനികളാണു ടെൻഡറിൽ പങ്കെടുത്തത്. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി 9438.82 രൂപയും ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി 17700 രൂപയും ഒറിയന്റൽ ഇൻഷുറൻസ് കമ്പനി 6772 രൂപയും നാഷനൽ ഇൻഷുറൻസ് കമ്പനി 7298.30 രൂപയുമാണു വാർഷിക പ്രീമിയം ആവശ്യപ്പെട്ടത്. എന്നാൽ റിലയൻസാകട്ടെ ഇ-ടെൻഡറിൽ ഏറ്റവും കുറഞ്ഞ വാർഷിക പ്രീമിയം തുകയായ 2992.48 രൂപ (ജിഎസ്ടി അടക്കം) ക്വോട്ട് ചെയ്യുകയാണുണ്ടായത്. ടെൻഡറുകൾ പരിശോധിച്ചശേഷം റിലയൻസിന് പാദഹതി നൽകാൻ ധനവകുപ്പ് ശുപാർശ ചെയ്യുകയായിരുന്നു. എന്നാൽ രാജ്യം ചർച്ച ചെയ്യുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്പനി ഇത്രയും കുറച്ചു തുക ക്വാട്ട് ചെയ്തത് പോലും എങ്ങനേയും ഇൻഷുറൻസ് നേടിയെടുക്കുകയായിരുന്നു. ഇതിനുള്ള ഭൗതിക സാഹചര്യം കമ്പനിക്ക് നിലവിൽ ഉണ്ടോ എന്ന പരിശോധന പോലും നടന്നില്ല. വിമാനത്താവളത്തിൽ പൊതു മേഖലാ കമ്പനിക്ക് വേണ്ടി വാദിക്കുന്ന മുഖ്യമന്ത്രി പിണറായി ഇൻഷുറൻസിൽ കാട്ടിയത് അംബാനി പ്രണയവും.

ഇതിനിടെ മെഡിസെപിന്റെ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയും വന്നിരിക്കുന്നു. നോഡൽ ഓഫീസറുടെ ലോഗ് ഇൻ ഐഡിയും പാസ് വേർഡും സുരക്ഷിതമാക്കി വക്കേണ്ട ചുമതല ബന്ധപ്പെട്ടവർക്കാണ്. എല്ലാ ജീവനക്കാർക്കും ലോഗ് ഇൻ ഐഡിയും പാസ് വേർഡും നൽകിയതോടെ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ജീവനക്കാരുടെ നിർണ്ണായകമായ വ്യക്തിവിവരങ്ങൾ ആർക്കും ലഭിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ഇതിന് ഉത്തരവാദികളായ ഉദ്യേഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടികൾ ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ കുത്തക കമ്പനിയായ റിലയൻസിനെ ആരോഗ്യ ഇൻഷുറൻസ് നടത്തിപ്പിന്റെ ചുമതല ഏൽപിച്ചപ്പോൾ നിർണായകമായ വ്യക്തിവിവരങ്ങൾ പുറത്തുള്ളവർക്ക് ലഭ്യമാകുന്ന സ്ഥിതി വിശേഷം ഉണ്ടാകുമെന്ന് പ്രതിപക്ഷം ആശങ്കപ്പെട്ടതാണ്. എന്നാൽ പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ടുപോയ സർക്കാർ ആരോഗ്യ ഇൻഷുറൻസിന്റെ നടത്തിപ്പ് റിലയൻസിനെ തന്നെ ഏൽപിക്കുകയായിരുന്നു. സർക്കാർ ജീവനക്കാരും, പെൻഷൻകാരുമായി പതിനൊന്ന് ലക്ഷം പേരുടെ വ്യക്തിവിവരങ്ങളാണ് ഇതു വഴി റിലയൻസിന് ലഭിച്ചത്.

വ്യക്തിവിവരങ്ങൾ പുറത്ത് ലഭ്യമാകുന്നത് ഗുരുതരമായ സ്ഥിതി വിശേഷം ഒരേ സമയം സാമൂഹ്യവും, നിയമപരവുമായ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. മാത്രമല്ല കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണിത്. സ്വകാര്യത മൗലികാവകാശമാക്കിയ രാജ്യത്ത് വ്യക്തിവിവരങ്ങൾ ഒട്ടും അവധാനതയില്ലാതെ കൈകാര്യം ചെയ്തത് സർക്കാരിന്റെയും ഉദ്യേഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായ കനത്ത വീഴ്ചയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണു മെഡിസെപ്പ്. ഇപ്പോഴത്തെ പദ്ധതിയുടെ കാലാവധി മൂന്നു വർഷമാണ്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു മാസം 250 രൂപ വീതം ഇൻഷുറൻസ് പ്രീമിയമായി പിടിക്കുന്ന പദ്ധതി പെൻഷൻകാർക്കു മെഡിക്കൽ അലവൻസായി നൽകിവരുന്ന 300 രൂപയിൽ നിന്നു പ്രീമിയം തുക കുറവു ചെയ്യുകയും ചെയ്യും.

ഇൻഷുറൻസ് പ്രീമിയം മൂന്നു ഗഡുക്കളായി ഇൻഷുറൻസ് കമ്പനിക്കു സർക്കാർ മുൻകൂറായി നൽകും. ഔട്ട് പേഷ്യന്റ് ചികിത്സകൾക്ക് നിലവിലുള്ള മെഡിക്കൽ റീ-ഇംമ്പേഴ്‌സ്‌മെന്റ് പദ്ധതി തുടരും. ഓരോ കുടുംബത്തിനും ഇൻഷുറൻസ് കാലയളവിൽ വർഷം രണ്ടുലക്ഷം രൂപയുടെ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും, അവയവമാറ്റം ഉൾപ്പെടെയുള്ള ഗുരുതരരോഗങ്ങൾക്കുള്ള ചികിത്സയ്ക്കു മൂന്നു വർഷം ഒരു കുടുംബത്തിനു പരമാവധി ആറുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. വർഷം രണ്ടുലക്ഷം രൂപ നിരക്കിൽ ലഭിക്കുന്ന അടിസ്ഥാന പരിരക്ഷയ്ക്കു പുറമേയാണിത്. ആറുലക്ഷം രൂപയുടെ അധിക പരിരക്ഷ ഗുരുതരരോഗ ചികിത്സാച്ചെലവിനു തികയുന്നില്ലെങ്കിൽ, പുറമേ പോളിസി കാലയളവിൽ പരമാവധി ഒരു കുടുംബത്തിനു മൂന്നുലക്ഷം രൂപ വരെ ലഭ്യമാക്കും. ഇതിനായി ഇൻഷുറൻസ് കമ്പനി വർഷം 25 കോടി രൂപയുടെ ഒരു സഞ്ചിതനിധി രൂപീകരിക്കും. ഇതിൽ നിന്നാണ് ഈ അധിക സഹായം നൽകുക.

ഹൈക്കോടതിയിലേതുൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ജീവനക്കാർ, പാർടൈം കണ്ടിജന്റ് ജീവനക്കാർ, എയ്ഡഡ് മേഖലയിലേതടക്കമുള്ള അദ്ധ്യാപകരും അനധ്യാപകരും, പാർടൈം അദ്ധ്യാപകർ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ ജീവനക്കാർ, പഴ്‌സനൽ സ്റ്റാഫ് അംഗങ്ങൾ എന്നിവരും ഈ വിഭാഗങ്ങളിലെ പെൻഷൻകാരും കുടുംബ പെൻഷൻകാരുമാണ് മെഡിസെപ്പിന്റെ ഗുണഭോക്താക്കൾ. ഇവരുടെ ആശ്രിതർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

എന്നാൽ കടത്തിൽ മുങ്ങുന്ന റിലയൻസ് ഇവരുടെ ആവശ്യങ്ങൾ വരുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്നതാണ് പ്രശ്‌നം. ഇതാണ് ഈ കമ്പനിക്ക് ഇൻഷുറൻസ് നൽകുമ്പോൾ സർക്കാർ പരിഗണിക്കാതെ പോയതും. ഇതിനൊപ്പം വിവര ചോർച്ചാ വിവാദവും എത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP