സഹകരണ സംഘം ലിക്വിഡേറ്റർ ആയപ്പോൾ സ്ഥല വിൽപന നടത്തിയത് 22 ലക്ഷം രൂപയ്ക്ക്; റിപ്പോർട്ടിൽ കാണിച്ചത് 18 ലക്ഷം രൂപ മാത്രം; 2015 നവംബറിൽ സ്ഥലവില്പന നടന്നപ്പോൾ റിപ്പോർട്ട് ചെയ്തത് 2017 ജനുവരിയെന്നും; 22 ലക്ഷം രൂപ തിരിമറി നടത്തിയതിനു സസ്പെൻഷൻ നേരിടുന്നത് തൃശൂർ ജില്ലാ വ്യവസായകേന്ദ്രം വികസന ഓഫീസർ; പണമെവിടെ എന്ന വ്യവസായ വകുപ്പ് ഡയറക്ടറുടെ ചോദ്യത്തിന് സ്വന്തം ആവശ്യത്തിന് എടുത്തെന്നു കുറ്റസമ്മതവും; പണമടയ്ക്കാതിരുന്നിട്ടും എസ്.ബിന്ദുവിനെ തിരിച്ചെടുക്കാൻ നീക്കം തകൃതി
എം മനോജ് കുമാർ
തൃശൂർ: ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റർ ആയി നിയമിതയായശേഷം ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയതിന്റെ പേരിൽ സസ്പെൻഷനിലായ ബിന്ദു.എസ്.നായരെ തിരിച്ചെടുക്കാനുള്ള നീക്കം തകൃതി. ബിന്ദു താത്കാലിക ലിക്വിഡേറ്റർ ആയി നിയമിതയായ ശേഷം ലിക്വിഡേറ്റർ അക്കൗണ്ടിൽ നിന്ന് 22 ലക്ഷത്തോളം രൂപ തിരിമറി നടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ വ്യവസായ വികസന ഓഫീസർ തസ്തികയിൽ ഇരുന്ന ബിന്ദുവിനെ വ്യവസായ വകുപ്പ് ഡയറക്ടർ സസ്പെൻഡ് ചെയ്യുന്നത്. എന്നാൽ ധനാപഹരണത്തിനു നടപടി നേരിടുന്ന ഉദ്യോഗസ്ഥയെക്കൊണ്ട് ഈ പണം തിരികെ അടപ്പിക്കാതെ തന്നെയാണ് തിരിച്ചെടുക്കൽ നീക്കവും തകൃതിയായി നടക്കുന്നത്.
ലിക്വിഡേറ്ററുടെ പേരിൽ തൃശൂർ അയ്യന്തോൾ എസ്ബിഐ ശാഖയിൽ 67341279770 അക്കൗണ്ട് നമ്പറിൽ 2280000 രൂപ നിക്ഷേപിച്ചിരുന്നു. ലിക്വിഡേറ്റർ എന്ന നിലയിൽ തൃശൂർ ടൗൺ വനിതാ വ്യവസായ കേന്ദ്രം സ്ഥലം തൃശൂർ കോർപറേഷന് വില്പന നടത്തിയപ്പോൾ ലഭിച്ച തുകയാണ് ലിക്വിഡേറ്റർ എന്ന നിലയിൽ ബിന്ദുവിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ഈ തുക പല തവണ ബിന്ദു തന്റെയും ഭർത്താവിന്റെയും സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് ഉണ്ടായത്. ഇങ്ങിനെ മാറ്റി മാറ്റി ഒടുവിൽ ലിക്വിഡേറ്ററുടെ അക്കൗണ്ടിൽ അവശേഷിച്ചത് 297687 രൂപ മാത്രമാണെന്നാണ് വ്യവസായ വാണിജ്യ ഡയറക്ടർ ബിന്ദുവിന് നൽകിയ കുറ്റാരോപണ മെമോയിൽ പറയുന്നത്. ഈ കാശ് തിരിമറി നടത്തിയതിന്റെ പേരിലാണ് ബിന്ദു നിലവിൽ സസ്പെൻഷൻ നേരിടുന്നത്.
തുക അടിച്ചുമാറ്റിയെന്ന് കുറ്റസമ്മതം; തിരിച്ചടയ്ക്കാമെന്ന് വാഗ്ദാനവും
വ്യവസായവകുപ്പ് ഡയറക്ടർ വിളിച്ചു ചേർത്ത ഹിയറിംഗിൽ ഈ തുക താൻ തിരിമറി നടത്തിയെന്നും ഈ തുക പലിശ സഹിതം തിരിച്ചടയ്ക്കാമെന്നും ബിന്ദു തന്നെ സമ്മതിച്ചതാണ്. ഏപ്രിൽ മുപ്പതിന് മുൻപ് ഈ തുക തിരിച്ചടയ്ക്കാം എന്നാണ് ബിന്ദു സമ്മതിച്ചത്. എന്നാൽ, തുക തിരിച്ചടയ്ക്കാൻ സമ്മർദ്ദം നേരിടുന്ന ബിന്ദു കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണലിനെ സമീപിച്ച് തിരിച്ചടയ്ക്കൽ കാലാവധി നീട്ടിവാങ്ങുകയാണ് ചെയ്യുന്നത്. ഒന്നരമാസത്തെ എക്സ്റ്റൻഷൻ കാലാവധിയാണ് ബിന്ദുവിന് ലഭിച്ചത്. പക്ഷെ ജൂണിൽ ബിന്ദു വീണ്ടും കെഎടിയെ സമീപിച്ച് വീണ്ടും എക്സ്റ്റൻഷൻ വാങ്ങി എന്നാണ് അറിയുന്നത്. ഇതിനിടയിൽ തന്നെയാണ് ബിന്ദുവിനെ തിരിച്ചെടുക്കാൻ നീക്കവും നടക്കുന്നത്.
ജില്ലാ വ്യവസായ കേന്ദ്രത്തിൽ ലിക്വിഡേറ്റർ തസ്തികയിൽ ആളുണ്ട്. പക്ഷെ ലിക്വിഡേറ്ററിനു ജോലിയും ഒരുപാടുണ്ട്. അതുകൊണ്ട് തന്നെ ലിക്വിഡേഷൻ പ്രോസസ് വൈകും. ഈ ഘട്ടത്തിൽ വ്യവസായവകുപ്പ് സ്വീകരിക്കുന്ന എളുപ്പ പരിപാടികളിലൊന്നാണ് ഓഫീസിലെ ഒരാളെ ലിക്വിഡേറ്റർ ആക്കി വെക്കുക എന്നത്. ഈ രീതിയിൽ ലിക്വിഡേറ്റർ ആയി നിയമിതയായ ഉദ്യോഗസ്ഥയാണ് ബിന്ദു. ജില്ലാ വ്യവസായ വികസന ഓഫീസർ ആയിരിക്കെയാണ് ബിന്ദു തൃശൂർ ടൗൺ വനിതാ വ്യവസായ കേന്ദ്രം ലിക്വിഡേറ്റർ ആയി നിയമിതയാകുന്നത്. ലിക്വിഡേറ്ററിനു സ്വന്തമായി പല അധികാരങ്ങളുമുണ്ട്. ഇത് മനസിലാക്കി ബിന്ദു നീങ്ങിയപ്പോഴാണ് 22 ലക്ഷത്തോളം രൂപയുടെ തിരിമറി നടക്കുന്നത്.
ലിക്വിഡേറ്ററുടെ അക്കൗണ്ടിൽ വന്ന തുക വകമാറ്റിയത് സ്വന്തം അക്കൗണ്ടിലേക്ക്
തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റർ ആയപ്പോൾ സഹകരണ സംഘത്തിന്റെ 3..5 സെന്റ് സ്ഥലം വിൽപ്പന നടത്തി. ലിക്വിഡേറ്ററിനു സ്വന്തം അക്കൗണ്ട് തുടങ്ങാം. അത് ലിക്വിഡേറ്ററുടെ പേരിലുമാകാം. ഇങ്ങിനെ ബിന്ദു തുടങ്ങിയ അക്കൗണ്ടിൽ നിന്നാണ് സ്ഥല വിൽപ്പനയിൽ വന്ന തുക സ്വന്തം അക്കൗണ്ടിലേക്കും ഭർത്താവിന്റെ അക്കൗണ്ടിലേക്കും ബിന്ദു വകമാറ്റിയത്. പ്രശ്നം മനസിലാക്കിയപ്പോൾ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ തന്നെ വ്യവസായവകുപ്പ് ഡയറക്ടർക്ക് ലിക്വിഡേറ്റർ ആയ ബിന്ദു നടത്തിയ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റർ ആയപ്പോൾ സംഘത്തിന്റെ സ്ഥലം വിൽപ്പന നടത്തിയിരുന്നു. സ്ഥലം വില്പനയ്ക്കായി ലേല നോട്ടീസ് ഇറക്കി എന്ന് ബിന്ദു പറഞ്ഞെങ്കിലും ലേലത്തിന് ആരും വന്നില്ല എന്നാണ് റിപ്പോർട്ട് നൽകിയത്. അംഗനവാടി നടത്താൻ ഈ സ്ഥലം കോർപറേഷന് ആവശ്യമുണ്ടെന്നും അതിനാൽ കോർപ്പറേഷന് സ്ഥലം വില്പന നടത്തി എന്നാണ് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വ്യവസായ വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നത്.
സ്ഥലത്തിന് പറഞ്ഞത് 18 ലക്ഷം രൂപ; സ്റ്റേറ്റ്മെന്റിൽ തെളിഞ്ഞത് 22 ലക്ഷത്തിനും മുകളിൽ
18 ലക്ഷം രൂപയ്ക്ക് തൃശൂർ കോർപറേഷന് ഈ സ്ഥലം കൈമാറി എന്നാണ് ബിന്ദു ജില്ലാ വ്യവസായ കേന്ദ്രത്തിനെ അറിയിക്കുന്നത്. ഈ തുക ലിക്വിഡേറ്ററുടെ പേരിലുള്ള അക്കൗണ്ടിൽ നിക്ഷേപിച്ചതായും ബിന്ദു അറിയിച്ചിരുന്നു. എന്നാൽ ബാങ്ക് പാസ് ബുക്കോ, ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകളോ, തുകയെ സംബന്ധിച്ച വിശദാംശങ്ങളോ ബിന്ദു കൈമാറിയില്ല. വ്യവസായകേന്ദ്രം ഓഫീസിൽ പല തവണ ബിന്ദുവിനോട് ഈ രേഖകൾ ചോദിച്ചെങ്കിലും ബിന്ദു നൽകിയില്ല. ഇതിന്നിടയിൽ ഈ ഫയൽ വ്യവസായകേന്ദ്രം ഓഫീസിൽ നിന്ന് നഷ്ടമാകുകയും ചെയ്തു. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് ഈ ഫയൽ നഷ്ടമാകുന്നത്. ഫയൽ കണ്ടെത്താനുള്ള ശ്രമങ്ങൾ വ്യവസായകേന്ദ്രം ഓഫീസ് ഊർജ്ജിതപ്പെടുത്തിയെങ്കിലും ഫയൽ കണ്ടെടുക്കാൻ കഴിഞ്ഞില്ല.
ഫയൽ നഷ്ടമായതിനാൽ പകർപ്പ് നൽകാൻ ബിന്ദുവിനോട് ആവശ്യപ്പെട്ടു. തുടർന്ന് പുതിയ ഫയലിന് രൂപം നൽകി. അതേസമയം ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ ഏർപ്പാട് ഉണ്ടാക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് സാമ്പത്തിക ക്രമക്കേടുകളും അധികാര ദുർവിനിയോഗവും അധികൃതർക്ക് ബോധ്യമായത്. ഇതോടെയാണ് ബിന്ദുവിന്റെ കള്ളങ്ങൾ വെളിച്ചത്ത് വരുന്നത്. സഹകരണ സംഘത്തിന്റെ സ്ഥലം വിൽക്കാൻ സാധാരണ ഗതിയിൽ സർക്കാർ ഉത്തരവ് വേണം. സ്ഥലം വില്പനയ്ക്ക് സർക്കാരിലേക്ക് ഫയൽ നീങ്ങണം. അതിനുള്ള ഉത്തരവും വരണം. ഇത്തരം ഒരപേക്ഷ സർക്കാരിലേക്ക് പോയിട്ടില്ല. സ്ഥലം വിൽക്കാൻ സർക്കാർ ഉത്തരവും വന്നില്ല. എന്നിട്ടും സഹകരണ സംഘം സ്ഥലം വിറ്റ് പണം ബിന്ദു ലിക്വിഡേറ്ററുടെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി.
ഇടപാട് നടന്നത് 2015-ൽ റിപ്പോർട്ടിൽ പറഞ്ഞത് 2017; ഒന്നരസെന്റ് സ്ഥലവും പണവും അപ്രത്യക്ഷവും
18 ലക്ഷം രൂപയ്ക്കാണ് സംഘം സ്ഥലം കോർപറേഷന് കൈമാറിയത് എന്നാണ് ബിന്ദു പറഞ്ഞത്. പക്ഷെ ലിക്വിഡേറ്റർ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഇടപാട് നടന്നത് 2280000 രൂപയ്ക്കാണ്. ഈ ഇടപാട് നടന്നത് 2015 നവംബർ മാസമാണ്. എന്നാൽ ഇടപാട് നടന്നതായി ബിന്ദു പറയുന്നത് 2017 ജനുവരി മാസമാണ്. അപ്പോൾ തന്നെ രണ്ടുവർഷത്തെ വ്യത്യാസം വന്നിട്ടുണ്ട്. 18 ലക്ഷം രൂപ എന്ന് ബിന്ദു പറഞ്ഞ ഇടപാടിൽ 22 ലക്ഷത്തിനും മുകളിൽ പോവുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തിന്റെ കാര്യത്തിലും വ്യത്യാസം വന്നിട്ടുണ്ട്. ബിന്ദു തന്നെ ഒരു സമയത്ത് പറഞ്ഞത് സംഘത്തിന്റെ സ്ഥലം 3.5 എന്നാണ്. എന്നാൽ രജിസ്ട്രേഷൻ പ്രകാരം കോർപറേഷന് കൈമാറിയത് 2.47 സെന്റ് സ്ഥലമാണ്. 2.47 സ്ഥലത്തിന്റെ വില മാത്രമാണ് 22 ലക്ഷത്തിനും മുകളിൽ വന്ന തുക. അപ്പോൾ തന്നെ 1.03 സെന്റ് സ്ഥലവും അതിന്റെ കാശും എവിടെപ്പോയെന്നു ഇപ്പോഴും വിവരവുമില്ല. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ് ബുക്കും നൽകാതെ തന്നെ തന്റെ പേരിലുള്ള ലിക്വിഡേറ്റർ അക്കൗണ്ടിൽ നിന്ന് ബിന്ദു വൻ തുകകൾ ഇടയ്ക്കിടക്ക് വകമാറ്റി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഇത് ബോധ്യപ്പെട്ടപ്പോഴാണ് ജില്ലാ വ്യവസായകേന്ദ്രം അധികൃതർ വ്യവസായ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വന്നപ്പോഴാണ് ബിന്ദു സസ്പെൻഷനിൽ ആകുന്നത്.
ബിന്ദു നടത്തിയ ലക്ഷങ്ങളുടെ ക്രമക്കേട് ബോധ്യമായപ്പോൾ തൃശൂർ ജില്ലാ പൊലീസ് മേധാവിക്കും വ്യവസായകേന്ദ്രം അധികൃതർ പരാതി നൽകിയിരുന്നു. ഇതേസമയം ബിന്ദുവിനോട് മുഴുവൻ തുകയും പലിശ സഹിതം അടയ്ക്കാൻ വ്യവസായകേന്ദ്രം അധികൃതർ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഏപ്രിൽ മാസം രണ്ടാം തീയതിയാണ് വ്യവസായവകുപ്പ് ഡയറക്ടർ നേരിട്ട് നടത്തിയ ഹിയറിംഗിൽ പണം പലിശ സഹിതം അടയ്ക്കാൻ ബിന്ദുവിനോട് ആവശ്യപ്പെട്ടത്. പണം താൻ തന്റെ ആവശ്യങ്ങൾക്ക് എടുത്ത് എന്ന് സമ്മതിച്ച ബിന്ദു പണം തിരിച്ചടയ്ക്കാൻ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണലിനെ സമീപിച്ച് പണം തിരിച്ചടയ്ക്കൽ കാലാവധി രണ്ടു തവണയോളം ബിന്ദു നീട്ടി വാങ്ങി. ഇതിന്നിടയിൽ തന്നെയാണ് ബിന്ദുവിനെ തിരിച്ചെടുക്കാൻ ശ്രമം നടക്കുന്നതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്