രണ്ടു കുട്ടികൾ അടങ്ങിയ കുടുംബമല്ലേ; ഒരു ടിപ്പർ തട്ടിയാൽ തീരുന്ന കേസാണ് ഓർമ്മ വേണം; പ്രതിക്ക് മണൽമാഫിയയുമായി ബന്ധമുണ്ട്; കേസ് പിൻവലിച്ചില്ലെങ്കിൽ നല്ല പണി കിട്ടും; ഗുണ്ടാ ആക്രമണത്തിനെതിരെ പരാതി നൽകിയ ലേഡി ഡോക്ടർക്ക് നേരെ ഉയരുന്നത് നിരന്തര വധ ഭീഷണികൾ; പ്രതിയെ രക്ഷിക്കാൻ പൊലീസ് ചുമത്തിയത് നിസാര വകുപ്പുകൾ; പ്രതി പുറത്തിറങ്ങിയപ്പോൾ ഭീഷണി ശക്തവും; പട്ടാമ്പിയിലെ ക്രൂരതയിൽ വീണ്ടും പരാതി നൽകാൻ ഒരുങ്ങി ലേഡി ഡോക്ടർ
എം മനോജ് കുമാർ
മലപ്പുറം: ഗുണ്ടാ ആക്രമണത്തിന്നെതിരെ പരാതി നൽകിയ ലേഡി ഡോക്ടർക്ക് വധഭീഷണി. ടിപ്പർ ഇടിച്ചു കൊല്ലുമെന്നും റേപ്പ് ചെയ്യുമൊന്നൊക്കെയുള്ള നിരന്തര ഭീഷണികളാണ് പ്രതിയായ ഷെഹീറിൽ നിന്നും വരുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് നിരന്തരം വധഭീഷണിയാണ് തനിക്കും തന്റെ കുടുംബത്തിനും നേരെ വരുന്നതെന്ന് ലേഡി ഡോക്ടർ മറുനാടനോട് പറഞ്ഞു. ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. നിരന്തരമുള്ള ഭീഷണികളെ തുടർന്ന് ഉപ്പയും ഉമ്മയും തന്റെ രണ്ടു കുട്ടികളും ഭീതിയിലാണ്. ഏതുവിധേനയും കേസ് രാജിയാക്കാൻ ആവശ്യപ്പെട്ടാണ് ഷെഹീറും കൂടെയുള്ളവരും എന്നെ ലക്ഷ്യം വയ്ക്കുന്നത്. എന്റെ അകന്ന കുടുംബത്തിൽപെട്ടവരും പ്രതിയായ ഷെഹീറും തമ്മിൽ പരിചയമുള്ളതിനാൽ എന്റെ ഫാമിലി ബാക്ക്ഗ്രൗണ്ടും ബന്ധുക്കളെയൊക്കെ തിരിച്ചറിഞ്ഞുമാണ് ഭീഷണി മുഴക്കുന്നത്. ബന്ധുക്കൾ മുഖേനയും കേസ് പിൻവലിക്കാൻ പ്രതി ശ്രമിക്കുന്നുണ്ട്. മണൽമാഫിയാ ബന്ധങ്ങൾ അടക്കം പറഞ്ഞാണ് കേസ് പിൻവലിച്ചില്ലെങ്കിൽ ടിപ്പർ ഇടിച്ച് തീർക്കുമെന്ന് പറയുന്നത്.
ഞാൻ ഓടിച്ചിരുന്ന കാർ തടഞ്ഞു നിർത്തി എന്നെ കയ്യേറ്റം ചെയ്യുകയും റേപ്പ് ചെയ്യുമെന്ന് അടക്കം ഭീഷണി മുഴക്കിയിട്ടും ജാമ്യമുള്ള വകുപ്പ് പ്രകാരമാണ് പൊലീസ് ഷെഹീറിനെതിരെ കേസ് ചാർജ് ചെയ്തത്. അതുകൊണ്ട് തന്നെ കോടതിയിൽ എത്തിയപ്പോൾ പ്രതി ജാമ്യത്തിലിറങ്ങി. ഇപ്പോൾ എന്നെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിയാണ്. രണ്ടു കുട്ടികൾ അടങ്ങിയ കുടുംബമല്ലേ അല്ലേ ഉള്ളത്. ഒരു ടിപ്പർ തട്ടിയാൽ തീരുന്ന കേസ് ആണ്-ഇത് ഓർമ്മ വേണം എന്നാണ് പറയുന്നത്. ഇനി ഇപ്പോൾ എനിക്ക് നേരെയുള്ള വധശ്രമ ഭീഷണി അടക്കമുള്ളവ ഉൾപ്പെടുത്തി പട്ടാമ്പി പൊലീസിന് വീണ്ടും പരാതി നൽകാൻ പോവുകയാണ്-ലേഡി ഡോക്ടർ മറുനാടനോട് പറഞ്ഞു.ലേഡി ഡോക്ടർക്ക് നേരെയുള്ള ഗുണ്ടാ ആക്രമണം ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടനായിരുന്നു. മറുനാടൻ റിപ്പോർട്ടുകളെ തുടർന്നാണ് ആദ്യം ഈ കേസിൽ കൈക്കൊണ്ട അലംഭാവം നീക്കി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ പ്രതി പുറത്തിറങ്ങിയ ശേഷം തനിക്കും കുടുംബത്തിനും ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് ലേഡി ഡോക്ടർ പറയുന്നത്.
വധഭീഷണി അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ലേഡി ഡോക്ടർ മറുനാടനോട് പറഞ്ഞത് ഇങ്ങിനെ:
പ്രതിയായ ഷെഹീറിന്റെ സഹോദരൻ എന്റെ പിതാവിനെ ബന്ധപ്പെട്ടിട്ടുണ്ട്. കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടാണ് ബന്ധപ്പെടൽ. എന്റെ ഒരു കുടുംബം പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ പോയി പറഞ്ഞത് താനും പ്രതിയും ബന്ധുക്കൾ ആണെന്നാണ്. പ്രതിയും ഞാനും തമ്മിൽ ഒരു കുടുംബബന്ധവുമില്ല. എന്റെ ബന്ധു പൊലീസ് സ്റ്റേഷനിൽ പോയി ഇങ്ങിനെ പറഞ്ഞു എന്ന് ഞാൻ അറിയുന്നത് എപ്പോഴാണ്. ഇതേ ബന്ധു എന്റെ ഫാദറിനെ വിളിച്ച് പറഞ്ഞു. അവൻ പൊലീസ് സ്റ്റേഷനിൽ കിടക്കുകയാണെങ്കിൽ ഇത് തീക്കളിയാകും എന്നാണ് പറഞ്ഞത്. പ്രതി മണൽ മാഫിയയുടെ ആളാണെന്നാണ് പറഞ്ഞത്. പരാതിയിൽ ഉറച്ചു നിന്നാൽ എന്നെ ടിപ്പർ ഇടിച്ചു കൊല്ലും. മണൽമാഫിയ ആണെന്നാണ് പറഞ്ഞത്. ഇവർക്ക് പട്ടാമ്പിയിലെ പൊലീസുകാരെ എല്ലാം അറിയാമെന്നും പറഞ്ഞു. എന്റെ വീട്ടുകാർ ആകെ പേടിച്ചു. കുട്ടികൾ ചെറുതല്ലേ? നിനക്ക് എന്തെങ്കിലും പറ്റിയാലോ എന്നൊക്കെയാണ് വീട്ടുകാരുടെ പേടി. എനിക്കിട്ട് നല്ല പണി കൊടുക്കണം എന്നും പ്രതിയുടെ ബന്ധുക്കൾ ഭീഷണി മുഴക്കിയിട്ടുണ്ട്. ടിപ്പർ ഇടിച്ചു കൊല്ലുമെന്നു പറഞ്ഞിട്ടുണ്ട്. കേസ് പിൻവലിച്ചില്ലെങ്കിൽ അനുഭവിക്കും എന്ന ഭീഷണി വേറെയും. ബന്ധുക്കളിൽ ഒരു വിഭാഗത്തിനെ ഇവർ സ്വാധീനിച്ചും വെച്ചിട്ടുണ്ട്.
എന്റെ ഉമ്മയും ഉപ്പയും പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ പോയിരുന്നു. അപ്പോൾ ഒരാൾ കൂടി ഇവരുടെ ഒപ്പം കയറി. ലേഡി ഡോക്ടർ ആരാ എന്നൊക്കെയാണ് ഇയാൾ എന്റെ ഉപ്പയുടെ അടുത്ത് ചോദിച്ചത്. എന്റെ അമ്മാവന്റെ പേര് പറഞ്ഞാണ് ഇയാൾ അടുത്തുകൂടിയത്. എന്റെ മകൾ തന്നെയാണ് അത് എന്ന് ഉപ്പ സമ്മതിച്ചു. ആ പയ്യൻ ദുബായിൽ പോകാൻ ഇരിക്കുകയാണ്. കേസ് പിൻവലിച്ചില്ലെങ്കിൽ ഇതൊന്നും ആയിരിക്കില്ല എന്നും പറഞ്ഞു. സ്റ്റേഷനിൽ പോയിരുന്നോ എന്ന് ചോദിച്ചപ്പോൾ പോയി എന്ന് പറഞ്ഞു. എന്റെ ഉമ്മ സ്ട്രോങ്ങ് ആയാണ് ഇടപെട്ടത്. കാര്യം തിരക്കിയ ആൾക്ക് ഇത് അത്ര പിടിച്ചില്ല. ചെറിയ കുട്ടികൾ ഉള്ളതല്ലേ, അവരൊക്കെ മണൽ മാഫിയയുമായി ബന്ധമുള്ളതാണ് എന്നൊക്കെ പറഞ്ഞു. ഒരു വണ്ടി തട്ടിയാൽ കഴിയുന്ന കാര്യമേ ഉള്ളൂ. അത് മറക്കരുത് എന്നൊക്കെ പറഞ്ഞു. പെരിന്തൽമണ്ണയിൽ നിന്നും കയറി പട്ടാമ്പി വരെയുണ്ടായിരുന്നു എന്നാണ് ഉമ്മ പറഞ്ഞത്. ഈ ആളെ പ്രതിയുടെ ആളുകൾ വിട്ടതായിരിക്കും. കാരണം എന്റെ പേരും ഉമ്മാന്റെ പേരൊക്കെ മനസിലാക്കി വന്നതാണ് ഇയാൾ. ഇത് വീട്ടുകാരുടെ പേടി ഇരട്ടിപ്പിച്ചും ഇരിക്കുകയാണ്.
അതുമാത്രമല്ല ഞാൻ ജോലി ചെയ്യുന്ന ചേളാരിയിലെ ക്ലിനിക്കിൽ ഒരു പട്ടാമ്പി രജിസ്ട്രേഷൻ വണ്ടി വന്നിരുന്നു. അതും കഴിഞ്ഞ ദിവസമാണ് പ്രത്യക്ഷപ്പെട്ടത്. ആംബുലൻസിൽ ഒരു രോഗിയെ കയറ്റാൻ വേണ്ടിയാണ് ഞാൻ പുറത്തിറങ്ങിയത്. വണ്ടി പുറത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഒരു വാഗണർ കാർ ആയിരുന്നു അത്. എന്നെ കണ്ടയുടൻ ഇവർ ആളെ മനസിലാക്കി. പിന്നെ വാഗണർ തിരിച്ച് പോയി. അത് ഒരു പട്ടാമ്പി രജിസ്ട്രേഷൻ വണ്ടിയാണ്. ചേളാരിയും പട്ടാമ്പിയും തമ്മിൽ വലിയ ദൂരമുണ്ട്. പട്ടാമ്പി രജിസ്ട്രേഷൻ വാഹനങ്ങൾ അങ്ങിനെ ചേളാരിയിൽ കാണാറില്ല. അതും വന്നത് ഞാൻ ജോലി ചെയ്യുന്ന ക്ലിനിക്കിലും. പ്രതിയുടെ ആളുകൾ എന്നെ ഫോളോ ചെയ്യുന്ന സമയം കൂടിയാണിത്. ഇങ്ങിനെ ഒട്ടനവധി സംഭവങ്ങളാണ് ഗുണ്ടാ ആക്രമണത്തിന്നെതിരെ നൽകിയ പരാതിക്ക് ശേഷം വരുന്നത്-ലേഡി ഡോക്ടർ പറയുന്നു.
ലേഡി ഡോക്ടർക്കും കുടുംബവും സഞ്ചരിച്ച കാറിനു നേർക്ക് രാത്രിയിൽ പട്ടാമ്പിയിൽ ഗുണ്ടാ ആക്രമണം നടത്തിയ പ്രതി ഷഹീറിനെ പട്ടാമ്പി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പട്ടാമ്പിയിലെ ജനങ്ങളെ സ്തബ്ധരാക്കി ഡോക്ടർക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം നടന്നത്. രാത്രി പത്തരയോടെ പട്ടാമ്പി ടൗണിൽ നിന്ന് കാർ ഓടിച്ചു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡോക്ടറും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. ലേഡി ഡോക്ടറെയും കുടുംബത്തെയും പട്ടാമ്പി ജംഗ്ഷന് സമീപം കാർ തടഞ്ഞു നിർത്തി ആക്രമിക്കുന്നത് കണ്ടിട്ടും തടിച്ചു കൂടിയവർ ലേഡി ഡോക്ടർക്ക് സഹായവുമായി ആരും എത്തിയില്ല. രാത്രി തന്നെ ഡോക്ടറും കുടുംബവും പട്ടാമ്പിയിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പട്ടാമ്പി പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലരുന്നില്ല. പിന്നീട് വാർത്തകൾ വന്നതിനെ തുടർന്നാണ് പട്ടാമ്പി പൊലീസ് അനങ്ങിയത്.
ഷെഹീർ എന്ന് പറയുന്ന ഒരാളാണ് ആക്രമണം നടത്തിയത് എന്ന് ലേഡി ഡോക്ടർ പറഞ്ഞെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ് പൊലീസ് പറഞ്ഞത്. രാത്രി ഡോക്ടറുടെ കാറിനു കടന്നു പോകാൻ കഴിയാത്ത വിധം ഇയാളുടെ ബൈക്ക് നിർത്തിയിരുന്നു. മറുവശത്ത് നിന്ന് നിരന്തരം വാഹനങ്ങൾ വന്നതിനാൽ ഡോക്ടർ ബൈക്ക് എടുക്കാനായി ഹോൺ മുഴക്കി. ഈ ഹോൺ മുഴക്കലാണ് ആക്രമിയെ പ്രകോപിച്ചത്. തുടർന്ന് ബൈക്ക് നീക്കാതെ തന്നെ കാർ തടഞ്ഞു ഇയാൾ ലേഡി ഡോക്ടറെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലേക്ക് കൈനീട്ടി ഇയാൾ ഡോക്ടറുടെ നേർക്ക് കടന്നാക്രമണം നടത്തി. റേപ്പ് ചെയ്യുമെന്നും അടിച്ച് മുഖം പൊളിക്കുമെന്നും ഭീഷണി മുഴക്കി. നിവൃത്തിയില്ലാതെ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞു ഡോക്ടർ ഇറങ്ങി പുറത്തുവന്നതോടെ ഇയാൾ ബൈക്ക് എടുത്ത് രക്ഷപെടുകയായിരുന്നു.
>അക്രമി രക്ഷപ്പെടുന്നത് കണ്ടു ഇയാളെ തടയാനോ ലേഡി ഡോക്ടറെ സംരക്ഷിക്കാനോ തടിച്ച് കൂടിയവർ ശ്രമിച്ചുമില്ല. രാത്രി തന്നെ ഡോക്ടർ പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോയി പരാതി നൽകുകയായിരുന്നു. ആദ്യ ഘട്ടത്തിൽ പട്ടാമ്പി പൊലീസ് നല്ല രീതിയിൽ പെരുമാറിയെങ്കിലും പിറ്റേന്ന് ഒരു സമവായ ചർച്ചയും കേസിൽ നിന്ന് ഡോക്ടറെ എങ്ങിനെയും പിൻവാങ്ങാനുള്ള അടവുകളുമാണ് പട്ടാമ്പി പൊലീസ് പയറ്റിയതെന്നു അന്ന് വനിതാ ഡോക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു.
ഉൾക്കിടിലമുണ്ടാക്കിയ സംഭവത്തെക്കുറിച്ച് ലേഡി ഡോക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞതിങ്ങനെ:
രണ്ടാഴ്ച മുമ്പാണ് രാത്രിയാണ് സംഭവം. ഞങ്ങൾ പട്ടാമ്പിയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിച്ചും അമ്മയെ ആശുപത്രിയിൽ കാണിച്ചും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പോൾ രാത്രി പത്തരമണിയായിരുന്നു. പട്ടാമ്പി പള്ളിപ്പുറം റോഡിലൂടെയാണ് വന്നുകൊണ്ടിരുന്നത്. പട്ടാമ്പി ബസ് സ്റ്റാൻഡിനു സമീപം ഒരാൾ ബൈക്ക് റോഡിലേക്ക് ഇറക്കി നിർത്തി മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത രീതിയുണ്ടാക്കി. ഞങ്ങളുടെ കാറിനും മുന്നോട്ട് പോകാനാകാത്ത അവസ്ഥയായിരുന്നു. ബൈക്ക് ഒഴിവാക്കി ഞാൻ മറുപുറത്തേക്ക് കാർ തിരിക്കാൻ നോക്കിയപ്പോൾ അതിനും കഴിയാത്ത അവസ്ഥയായിരുന്നു. മറുപുറത്ത് നിന്ന് വാഹനങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിനാൽ മറ്റു മാർഗമില്ലാതെ ഞാൻ ഹോൺ മുഴക്കി.
അയാൾ തിരിഞ്ഞു നോക്കുമ്പോൾ ഹോൺ മുഴക്കുന്നത് ഡ്രൈവിങ് സീറ്റിലിരുന്നു ഒരു വനിത. ഇതോടെ അയാൾ കലികൊണ്ട രീതിയിൽ ഓടി മുന്നോട്ടു വന്നു. എന്നെ ചോദ്യം ഒരു വനിതയോ എന്ന രീതിയിൽ അപ്പുറത്ത് കൂടി പോകാൻ അയാൾ ആംഗ്യം കാണിച്ചു. ഞാൻ വണ്ടി നിർത്തിയപ്പോൾ എന്താടീ നിനക്കീ വഴിയൊന്നും പോരേ പോകാൻ എന്ന ചോദ്യവും. നടുറോഡിൽ വണ്ടിയിട്ടു ഇങ്ങിനെയാണോ സംസാരിക്കുന്നത് എന്ന് ഞാൻ ചോദിച്ചു. ഇതോടെ അയാൾ മുഴുത്ത തെറിവിളി തുടങ്ങി. പന്നീടെ മോളെ എന്നായിരുന്നു ആദ്യ വിളി. നിന്റെ കണ്ണ് ഞാൻ അടിച്ചുപൊട്ടിക്കും. ഉമ്മയും അനിയത്തിയും ചെറിയ രണ്ടു മക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. തടിച്ചു കൂടിയ ആളുകൾ എന്നോട് പോയിക്കൊള്ളാൻ പറഞ്ഞു. അപ്പോഴേക്കും റോഡ് ബ്ലോക്കുമായിരുന്നു.
ഞാൻ അയാളോട് ചോദിച്ചു. ഇങ്ങിനെയാണോ രാത്രിയിൽ വനിതകൾ മാത്രം അടങ്ങിയ കുടുംബത്തോട് സംസാരിക്കുന്നത്. ഞാൻ ചോദിച്ചു. വണ്ടി മുന്നോട്ടെടുക്കാൻ തോന്നുമ്പോൾ നിർത്തെടി.... മോളെ എന്ന് പറഞ്ഞു ആക്രമി ഓടി വന്നു. മുന്നിലെ ഗ്ളാസിനും മിററിനും രണ്ടിടി ഇടിച്ചു. നിന്നെ ഞാൻ റേപ്പ് ചെയ്യും. നിന്നെ ഞാൻ കാണിച്ചു തരാമെടി... അപ്പോഴേക്കും അയാളുടെ ഷോൾഡർ വരെ സൈഡ് ഗ്ലാസ്സിനിടയിലൂടെ കാറിനുള്ളിൽ എത്തിയിരുന്നു. കൊല്ലും ഞാൻ .... മോളെ നിന്റെ കണ്ണ് ഞാൻ അടിച്ചു പൊട്ടിക്കും-അയാൾ അലറി. പൊലീസിനെ വിളിക്കും-ഞാൻ പറഞ്ഞു. അയാൾ മുന്നിലെ വലത്തെ സൈഡ് ഗ്ളാസിലൂടെ കയ്യിട്ട് എന്റെ മുഖത്തേക്ക് കൈവീശി. കണ്ണടയിൽ കൈ കുരുങ്ങിയപ്പോൾ ഞാൻ പിന്നോട്ട് നീങ്ങി. അപ്പോൾ അയാളുടെ കൈ എന്റെ ഉമ്മയുടെ മേലെയും തട്ടി. കാറിനുള്ളിൽ കുട്ടികൾ കൂട്ട നിലവിളിയായി. ഉമ്മ പറഞ്ഞു നമുക്ക് എങ്ങിനെയെങ്കിലും പോകാമെന്ന്. പക്ഷെ ഞാൻ കൂട്ടാക്കിയില്ല. അപ്പോഴേക്കും ധൈര്യം സംഭരിച്ചു പുറത്തിറങ്ങി. പൊലീസിനെ വിളിക്കും എന്ന് പറഞ്ഞു. ഇതോടെ അയാൾ ബൈക്കുമായി ഓടിച്ചു പോയി. പരിഭ്രമത്തിനിടയിൽ അയാളുടെ ബൈക്കിന്റെ നമ്പർ എനിക്ക് കുറിച്ച് വയ്ക്കാൻ കഴിഞ്ഞില്ല.
പുറത്തിറങ്ങിയപ്പോൾ ഒരു കാര്യം മനസിലായി. കൂടി നിന്നവർക്ക് എല്ലാം അവനെ അറിയാം. അവർ അതുകൊണ്ടാണ് ഒന്നിലും ഇടപെടാതിരുന്നത്. അപ്പോഴേക്കും രാത്രി പതിനൊന്നു മണിയായി. പട്ടാമ്പി പൊലീസിൽ നേരെ പോയി പരാതി നൽകി. അതുകഴിഞ്ഞു പിറ്റേന്ന് വൈകിട്ട് പട്ടാമ്പി പൊലീസ് വിളിപ്പിച്ചു. കോംപ്രമൈസ് ആയിരുന്നു ഉദ്ദേശ്യം. ഞാൻ വഴങ്ങിയില്ല. ഞാൻ ചോദിച്ചു. ഒരു ഡോക്ടർ ആയ എനിക്ക് പോലും സുരക്ഷിതത്വം ഇല്ലെങ്കിൽ സാധാരണക്കാർ എങ്ങിനെ രാത്രി വീട്ടിലെത്തും. ഒരാളോടും അവൻ ഇനി ഇങ്ങിനെ ചെയ്യരുത്. അതിനാൽ കേസ് ചാർജ് ചെയ്യണം. ഞാൻ പറഞ്ഞു.
<ു>വിചിത്രമായ ഭാഷ്യമായിരുന്നു പൊലീസിന്. സ്ത്രീ പീഡനക്കേസ് എല്ലാം ചാർജ് ചെയ്താൽ ഇവർ കോടതിയിൽ പുല്ലുപോലെ ഇറങ്ങും. അതിനാൽ കേസിൽ നിന്ന് പിൻവാങ്ങുകയാണ് നല്ലത്. നിങ്ങൾക്കും കോടതി കയറിയിറങ്ങേണ്ടി വരും. പട്ടാമ്പി പൊലീസ് പറയുന്ന കാര്യമാണിത്.. പൊലീസ് ഇങ്ങിനെ പറഞ്ഞാൽ സാധാരണക്കാർക്ക് എങ്ങിനെ നീതി ലഭിക്കും- ഞാൻ പറഞ്ഞു. ഈ സമയം എന്നെ ആക്രമിച്ച ആക്രമി പൊലീസ് മുന്പാകെയുണ്ട്. അയാൾ എന്നോട് ആ സമയത്ത് സ്റ്റേഷനിൽ പൊലീസുകാർ മുൻപാകെ ഒച്ചയെടുക്കുകയാണ്. ഇതുകണ്ട് ഞാൻ പറഞ്ഞു. ഈ രീതിയിൽ ആണ് ഇയാൾ. സ്റ്റേഷനിൽ തന്നെ അവസ്ഥ ഇങ്ങിനെ. അപ്പോൾ ഇന്നലെ രാത്രി നടുറോഡിൽ ഇയാളുടെ പെരുമാറ്റം എങ്ങിനെയുണ്ടാകും- പൊലീസിനോട് ഞാൻ ചോദിച്ചു. ഇതോടെ പരാതി എഴുതാൻ പൊലീസ് പറഞ്ഞു.
നോമ്പ് തുറക്കാൻ സമയം ആയതിനാൽ പിന്നീടാണ് ഞാൻ പോയി വിശദമായ മൊഴി നൽകിയത്. മൊഴിയെടുക്കാൻ വരെ പൊലീസിന് താത്പര്യമുണ്ടായിരുന്നില്ല. വനിതാ കോൺസ്റ്റബിൾ ഉണ്ടായിരുന്നുമില്ല. ഇത് ഞാൻ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അപ്പോഴും പൊലീസിന് മറുപടിയുണ്ടായില്ല. അനാവശ്യം പറഞ്ഞു എന്ന് മാത്രമാണ് അവർ മൊഴിയിൽ എഴുതുന്നത്. എന്ത് അനാവശ്യം എന്നെഴുതേണ്ടെ? ഞാൻ ചോദിച്ചു. പിന്നെ മൊഴി ഞാൻ എഴുതി നൽകി. അത് ചേർക്കാനും അവർക്ക് വൈമനസ്യവും. പ്രതിയോട് പൊലീസ് പറയുകയാണ്. ഇതൊരു പേട്ട പരാതിയാണ്. അതായത് സെക്സ് ഉള്ള പരാതിയാണ് എന്ന്.
ഒരു വനിത നീതി തേടി പൊലീസ് സ്റ്റേഷനിൽ ചെന്നാലുള്ള അവസ്ഥയാണിത്-ലേഡി ഡോക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യുമെന്നാണ് ഷൊർണൂർ ഡിവൈഎസ്പി മറുനാടൻ മലയാളിയോട് പറഞ്ഞത്. ഉടനടി തന്നെ പ്രതി ഷഹീറിനെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇപ്പോൾ കേസ് ഒഴിവാക്കാൻ ആവശ്യപ്പെട്ടാണ് ലേഡി ഡോക്ടർക്ക് നേരെ സമ്മർദ്ദം മുറുകുന്നതും ടിപ്പർ ഇടിച്ചു കൊല്ലുമെന്നൊക്കെ ഭീഷണി മുഴക്കുകയും ചെയ്യുന്നത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്