അവർക്ക് രണ്ട് പെൺമക്കളുണ്ട്; മരിച്ച ആദ്യ ഭർത്താവ് കുടുംബ സുഹൃത്തും ആത്മമിത്രവും; 2016ലെ രണ്ടാം വിവാഹവും പരാജയം; ഇനി ഒരു വിവാഹത്തിന് സാധ്യത കുറവ്; മുസ്ലിം വ്യക്തി നിയമം അനുസരിച്ച് അവരെ വിവാഹം ചെയ്യണമെന്ന് ഭാര്യയും മക്കളുമുള്ള എഞ്ചിനീയറുടെ അപേക്ഷ; സർക്കാർ ജീവനക്കാരൻ ഒന്നിൽ കൂടുതൽ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നത് അച്ചടക്കവും വിശ്വാസ്യതയും ധാർമികതയും സത്സ്വഭാവവും സംശുദ്ധിയും തകർക്കുമെന്ന് സർക്കാരും; എഞ്ചിനിയറുടെ രണ്ടാം വിവാഹം മുടങ്ങിയ കഥ ചർച്ചയാക്കി സർവ്വീസ് ലോകം
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. എറണാകുളം ജില്ലയിലെ അസിസ്റ്റന്റ് ഹൈവേ എഞ്ചിനിയർക്ക് അങ്ങനെ ഇരുന്നപ്പോൾ ഒരു പൂതി ഒന്നൂടെ കല്യാണം കഴിക്കണം. തന്റെ സമുദായം ബഹു ഭാര്യത്വം അനുവദിക്കുന്നുവെങ്കിൽ കൂടി അത് നിയമവിധേയമായി തന്നെ വേണമെന്നും അദ്ദേഹം ഉറപ്പിച്ചു. താൻ രണ്ടാമതൊന്ന് കെട്ടുന്നതിൽ ആദ്യ ഭാര്യയ്ക്ക് എതിർപ്പില്ലന്നാണ് സഹ പ്രവർത്തകരോടു അസിസ്റ്റന്റ് എഞ്ചിനിയർ പറഞ്ഞിരിക്കുന്നത്, മലപ്പുറത്തും കോഴിക്കോടും ഉള്ള അടുത്ത ബന്ധുക്കൾക്ക് പോലും രണ്ടും മൂന്നും ഭാര്യമാരുണ്ട്. ഇവിടെ എറണാകുളത്ത് മാത്രമാണ് ബന്ധുക്കൾക്കിടയിൽ പരതിയാൽ അങ്ങനെ കാണാത്തത്. കല്ല്യാണ പൂതി മൂത്ത് കഴിയുന്നതിനിടെ ഒന്നു രണ്ട് പെണ്ണു കാണൽ നടന്നുവെങ്കിലും എഞ്ചിനിയർക്ക് ഒന്നും ബോധിച്ചില്ല ഇതിനിടെയാണ് പത്തു വർഷം മുൻപ് വാഹനപകടത്തിൽ മരിച്ച സുഹൃത്തിന്റെ ഭാര്യ രണ്ടാം വിവാഹവും പരാജയപ്പെട്ട് കഴിയുകയാണന്ന് അറിഞ്ഞത്.
ഇവരെ വിവാഹം കഴിക്കാനാണ് എഞ്ചിനിയർ സർക്കാരിന്റെ അനുമതി തേടിയത്. ഇത് നിഷേധിക്കുകയും ചെയ്തു. ഇതിന് വേണ്ടി സർക്കാരിന് നൽകിയ അപേക്ഷയും അതിന് പൊതുമരാമത്ത് വകുപ്പെടുത്ത തീരുമാനവും വിചിത്ര സ്വഭാവമുള്ളതായി. കേരളത്തിലെ സർവ്വീസ് ചരിത്രത്തിലെ തന്നെ അപൂർവ്വ സംഭവമാണ് ഇത്. രണ്ടാം വിവാഹത്തിനായി നൽകിയ അപേക്ഷയും അതിന് സർക്കാർ നൽകിയ മറുപടിയും ഏറെ ചർച്ചയായി. ഇത് രണ്ടും മറുനാടന് ലഭിച്ചു. ഏറെ രസകരമായാണ് വിവാഹത്തിനുള്ള അപേക്ഷ ഉദ്യോഗസ്ഥൻ നൽകിയത്. ഇതിനെ അതേ നാണയത്തിൽ നിരസിക്കുകയാണ് സർക്കാർ.
ആദ്യ വിവാഹത്തിൽ രണ്ടു മക്കളുള്ള ഇവരെ എഞ്ചിനിയർ സമീപിച്ചു കാര്യം അവതരിപ്പിച്ചു. അവർക്കും എതിർപ്പില്ല പ്രതിസന്ധിക്കിടെ ഭർത്താവിന്റെ സുഹൃത്തിന്റെ നല്ല മനസിനെ അവർ ഉള്ളാലെ പ്രശംസിക്കുകയും ചെയ്തു. എന്നാൽ ഭർത്താവിന്റെ സ്വത്തിലും എല്ലാ കാര്യങ്ങളിലും ആദ്യ ഭാര്യയെ പോലെ തനിക്കും അവകാശം വേണ്ടതല്ലേ എന്ന സംശയം അവർ ഉന്നയിച്ചു. അങ്ങനെയെങ്കിൽ വിവാഹം നിയമപരമായി നടത്തണം. അതിന് സർക്കാർ അനുമതി കിട്ടിയാലെ അംഗീകാരം ഉണ്ടാകു. മുൻപ് മറ്റു ചിലർക്ക് ഇങ്ങനെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് എഞ്ചിനിയർക്ക് അന്വേഷണത്തിൽ തന്നെ മനസിലായി. എന്നാൽ മുത്തലാഖ് ഓർഡിനൻസ് കേന്ദ്രം പാസാക്കിയ സാഹചര്യത്തിൽ അനുകൂല നടപടി ഉണ്ടാകുമോ എന്ന ആശങ്ക എഞ്ചിനിയർക്ക് ഉണ്ടായിരുന്നു.
ഒപ്പം സഹപ്രവർത്തകരിൽ പലരും വിലക്കി. ബന്ധമാണെങ്കിൽ ആവു. വിവാഹം വേണ്ട അത് പിന്നീട് ഇടങ്ങേറ് ആവും. എന്നാൽ മുസ്ലിം വ്യക്തി നിയമ സംരക്ഷണം ഉള്ളതു കൊണ്ട് തന്നെ സർക്കാരിൽ നിന്നും അനുകൂല നടപടി ഉണ്ടാകുമെന്ന് എഞ്ചിനിയർ കണക്കു കൂട്ടി. മാർച്ചിന് മുൻപ് വിവാഹം നടത്താനും തീരുമാനിച്ചു. ഇതിനിടെ മുസ്ലിം സമുദായത്തിലെ തന്നെ പണ്ഡിതരിൽ ചിലർ കൂടി നല്കിയ ഉപദേശം കണക്കിലെടുത്ത് തിടുക്കത്തിൽ തന്റെ മേലധികാരിക്ക് ഹൈവേ വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയർ അപേക്ഷ നല്കി. മുസ്ലിം വ്യക്തി നിയമം അനുസരിച്ച് ആദ്യം ഭാര്യ നിലനിൽക്കെ രണ്ടാം വിവാഹത്തിന് അനുമതി നല്കണം.
തന്റെ ആദ്യ വിവാഹം1999 ഓഗസ്റ്റ് 2ന് നടന്നു.മുപ്പത്തിനാല് വയസുള്ള ഏറണാകുളം സ്വദേശിയായ വിധവയെ ആണ് രണ്ടാം ഭാര്യയാക്കാൻ തീരുമാനിച്ചത് അവർക്ക് ഇനി് മറ്റൊരു വിവാഹം നടക്കില്ലന്നും ഇസ്ളാം നിയമ പ്രകാരം വിധവയുടെ സംരക്ഷണത്തിന് മുസ്ലിം വ്യക്തി നിയമം അനുസരിച്ച് വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നും ഇതിന് അനുമതി തരണമെന്നുമാണ് അപേക്ഷയിൽ പറഞ്ഞിരുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എഞ്ചിനിയറിങ് കോളേജിൽ സിവിൽ എഞ്ചിനിയറിങ് വിഭാഗം അദ്ധ്യാപകന് രണ്ടാം വിവാഹത്തിന് നിയമാനുസൃതം അനുവാദം നല്കിയിട്ടുണ്ടായിരുന്നുവെന്ന വിവരം ഓർമ്മപ്പെടുത്തുന്നതായും അപേക്ഷയിൽ പറയുന്നു.
ഈ വർഷം മാർച്ച് 31 ന് മുൻപ് തന്നെ വിവാഹം നടത്തേണ്ടതിനാൽ സർക്കാരിൽ നിന്നും അടയിന്തിര അനുമതി ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും അപേക്ഷയിൽ പറയുന്നു. അപേക്ഷ പരിശോധിച്ച ഹൈവേ വിഭാഗം ചീഫ് എഞ്ചിനിയർ തീരുമാനം എടുക്കാനായി ബന്ധപ്പെട്ട ഫയൽ സർക്കാരിലേക്ക് അയച്ചു. ഇതേ തുടർന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗം ചീഫ് എഞ്ചിനിയറോടു ആവിശ്യത്തിന്റെ നിയമപരമായ സാധുത പഠിച്ച് റിപ്പോർട്ട് നല്കാൻ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറി നിർദ്ദേശിച്ചു. സർക്കാർ തീരുമാനം വൈകിയതിനാൽ എഞ്ചിനിയറുടെ വിവാഹം മാർച്ച്ൽ നടന്നില്ല സർക്കാർ അനുമതിക്കായി കാത്തിരുന്നു.
ഇതിനിടെ ഫയൽ ചുവപ്പു നാടയിൽ കുടുങ്ങിയെന്ന് മനസിലാക്കി വിജിലൻസ് വിഭാഗം ചീഫ് എഞ്ചിനിയറുടെ ഓഫീസിലും ഇദ്ദേഹം പല വട്ടം കയറി ഇറങ്ങി.ഒടുവിൽ ജനുവരി അവസാനം ലഭിച്ച എൻക്വയറി ഫയലിൽ നിയമപരമായ സാധുത പരിശോധിച്ച വിജിലൻസ് വിഭാഗം ചീഫ് എഞ്ചിനിയർ നാലു മാസത്തിനിപ്പുറം അതായത് കഴിഞ്ഞ മാസം അവസാനമാണ് റിപ്പോർട്ട് നല്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുമാരാമത്ത് വകുപ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തത്. പൊതുമരമാത്ത് വിഭാഗം പ്രിൻസിപ്പിൾ സെക്രട്ടറിക്ക് വേണ്ടി അണ്ടർ സെക്രട്ടറി പ്രീതകുമാരി നല്കിയ മറുപടിയിൽ ഇങ്ങനെ പറയുന്നു അപേഷകന് ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു വിവാഹം മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നുവെങ്കിലും സർക്കാരിന്റെ മുൻ കൂർ അനുമതി ഇല്ലാതെ സർക്കാർ ജീവനക്കാരൻ മറ്റൊരു വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ പാടില്ലന്ന് ഗവൺമെന്റ് സർവ്വെൻസ് കണ്ടക്ട് റൂൾസ് 1960 സെക്ഷൻ 93 വ്യവസ്ഥ ചെയ്യുന്നു.
ഒരു സർക്കാർ ജീവനക്കാരൻ തന്റെ ഔദ്യോഗിക ജീവിതത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും അച്ചടക്കവും വിശ്വാസ്യതയും ധാർമ്മികതയും സൽസ്വഭാവവും സംശുദ്ധിയും പുലർത്തുക എന്ന ഉദ്ദേശത്തോടെയാണ് നിയമ നിർമ്മാണ സഭ മേൽ ചട്ടങ്ങൾക്ക് രൂപം കൊടുത്തിട്ടുള്ളത്.ഒരു സർക്കാർ ജീവനക്കാരൻ ഒന്നിൽ കൂടുതൽ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നത് മേൽ പരാമർശിച്ച ചട്ടങ്ങളുടെ ഉദ്ദേശ ശുദ്ധിയെ തന്നെ ഹനിക്കുന്ന ഒന്നാണ് ആയതിനാൽ ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു വിവാഹ ബന്ധത്തിൽ ഏർപ്പെടുത്തതിനുള്ള അസിസ്റ്റന്റ് എഞ്ചിനിയറുടെ ആവിശ്യം പരിഗണനാർഹമല്ലന്ന് അറിയിക്കുന്നു.
ഈ മാസം ഒന്നാം തിയ്യതി അയച്ച മറുപടി ബന്ധപ്പെട്ട എഞ്ചിനിയർ കൈപറ്റി. സർക്കാർ അനുമതി നിഷേധിച്ചതിനാൽ നിയമ പോരാട്ടം നടത്താനാണ് എഞ്ചിനിയറുടെ നീക്കം എന്നറിയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്