തൊണ്ണൂറ്റൊമ്പത് അഥവാ 1924
ജോയ് ഡാനിയേൽ
അയ്യപ്പൻ പിള്ള വീടിന്റെ കോലായിൽ ചാരിയിരുന്നു.
നേരം പുലർന്നുവരുന്നതേയുള്ളൂ. രാത്രിയിലെ ബാക്കിവന്ന ഉറക്കം മുഖത്ത് നേർത്ത പാടപോലെ പടർന്നുകിടക്കുന്നു. കാതിൽ വന്നലയ്ക്കുന്ന കിളികളുടെ കളകളനാദം. മാരുതന്റെ തലോടലേൽക്കുമ്പോൾ കുണുങ്ങുന്ന മരച്ചില്ലകൾ നോക്കിയിരിക്കെ ഒരു ഓളപ്പരപ്പിലെന്നപോലെ ചിന്തകൾ മനസ്സിൽ ആടിയുലയുകയാണ്.
വേലിയേറ്റം.
എന്തൊരു ശോഭയാണ് ആ മുഖത്തിന്?! ആദ്യ കാഴ്ചയിൽ തന്നെ മനസ്സിൽ അതൊരു പ്രതിഷ്ഠപോലെയായി. ആ മുഖം കണ്ടമാത്രയിൽ അവർണ്ണനീയമായ ആനന്ദം മനസ്സിലേക്ക് കുതിച്ചുയർന്നു. ഉയർന്നുയർന്ന് അങ്ങ് സഹ്യനോളം... അതിനുമപ്പുറം ആകാശത്തോളം.
ആ കരങ്ങളിൽ ഒന്ന് സ്പർശിച്ചപ്പോൾ, ആശ്ലേഷത്താൽ ആ നെഞ്ചിലെ ചൂട് പടർന്നപ്പോൾ...ഞാൻ ഞാനല്ലതായിത്തീരുകയായിരുന്നു. അദ്വൈതാശ്രമം നൽകിയത് ഇതുവരെ അനുഭവിക്കാത്ത എന്തോ ഒരു ആനന്ദ നിർവൃതിയാണ്.
'ഗുരോ.. എനിക്കിക്കും അങ്ങയുടെ ഒപ്പം കൂടണം ' ആ മന്ത്രണം കേട്ട് നാരായണ ഗുരു സൂഷ്മതയോടെ നോക്കി. ആ നോട്ടം, മന്ദസ്മിതം , കരലാളനം എല്ലാം അനുഭവിച്ചറിയേണ്ടതാണ്.
പരമേശ്വരപുത്രൻ യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുത്ത കഥ കേട്ടിട്ടുണ്ട്. ഒന്നുമില്ലാത്തവർ, അർദ്ധപട്ടിണിക്കാരായ മുക്കുവന്മാർ. പുറകെ ചെന്ന് തിരഞ്ഞുപിടിച്ച് ശിഷ്യന്മാരാക്കിയ കഥ. എന്നാൽ ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചത്!
'ഗുരോ... എന്നെയും കൂടെകൂട്ടൂ..'
യാചനയായിരുന്നു. നിഗൂഢതകൾ ഒളിപ്പിച്ച മന്ദഹാസം നൽകി ഗുരുവിന്റെ മറുപടി,
'വീട്ടിൽ ചെന്ന് അനുവാദം വാങ്ങിവരൂ..'
ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചില്ല. ഇതുപോലെ മാനസിക സംഘർഷങ്ങളുടെ ഒരു രാവ് ഇന്നുവരെ ഉണ്ടായിട്ടുമില്ല. ചുറ്റും ചിന്തകളുടെ വേലിയേറ്റം മാത്രം. ശരീരമാകുന്ന പായ്ക്കപ്പൽ ചിന്തകളുടെ ചുഴിയിൽ വീണ പ്രതീതി. അയ്യപ്പൻ പിള്ള എല്ലാം ഇട്ടെറിഞ്ഞ് നാരായണഗുരുവിന്റെ അടുത്തേക്ക് ഓടിപ്പോയാൽ? എതിർപ്പുകൾ ഒന്നല്ല, ഒട്ടനവധിയാണ്. വീട്, ബന്ധുമിത്രാദികൾ, സുഹൃത്തുക്കൾ.. പിണങ്ങേണ്ടതും വെറുപ്പ് സമ്പാദിക്കേണ്ടതും ഒന്നിലേറെയിടങ്ങളിൽ നിന്നുമാണ്. അതുനുമാത്രം അയ്യപ്പൻ പിള്ളയ്ക്ക് ആവതുണ്ടോ?
ചുഴിയിൽക്കിടന്ന് മുകളിലേക്ക് നോക്കിയപ്പോൾ അമ്മ!
പാലൂട്ടി വളർത്തി ഈ നിലയിൽ എത്തിച്ച അമ്മയോടുള്ള കടപ്പാട് ഒരു വലിയ ചോദ്യചിഹ്നം വരച്ചിടുന്നു. ഒരായിരം സ്വപ്നങ്ങൾ മകനെപ്രതി കണ്ടുകഴിയുന്ന മാതാവിനോട് എങ്ങനെ പറയും എല്ലാം ഇട്ടെറിഞ്ഞ് പോവുകയാണെന്ന്? വേർപാട് മാത്രമല്ല, പ്രതീക്ഷകളുടെ കരിന്തിരികത്തൽ കൂടിയാണല്ലോ ഇത്രമേൽ വേദന തരുന്നത്.
അയ്യപ്പൻ പിള്ള എണീട്ടു. മുറ്റത്ത് മാവിന്റെ ഇളം ചില്ലകളെ മാരുതൻ ഇക്കിളിയിട്ട് തിരിഞ്ഞുനോക്കിയിട്ട് പറയുന്നു. 'പോകൂ..'
കലുഷിതമനസ്സോടെ അമ്മയുടെ അടുത്തെത്തി അയ്യപ്പൻപിള്ള കരം ഗ്രഹിച്ചു. മകന്റെ മനസ്സിലെ താപം അമ്മയ്ക്ക് ഉൾക്കണ്ണാൽ വെളിവായപോലെ. ആ കൈകളിൽനിന്നും പ്രസരിക്കുന്ന ഇളം ചൂടിൽ അപ്പാടെ നിറഞ്ഞുനിന്നത് സ്വാന്തനം മാത്രമായിരുന്നു.
'എന്താണ് നിനക്ക് പറ്റിയത്? അകെ വിഷമിച്ചപോലെ..?'
'അമ്മേ ...' അത്രയും പറയുമ്പോഴേക്കും വാക്കുകൾ വിറച്ചിരുന്നു. പിന്നെയൊരു ആലിംഗനമായിരുന്നു. ഇനിയൊരിക്കലും ലഭിക്കാനിടയില്ലാത്ത മാതൃത്വത്തിന്റെ പുൽകിയുണർത്തൽ. നാലുകണ്ണുകളിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകികൊണ്ടേയിരുന്നു. നാലുകണ്ണുകളിൽ നിന്നും വേദനയുടെ ഉപ്പുരസം ഒലിച്ചിറങ്ങി.
അമ്മ പറഞ്ഞു, 'പോകൂ,... പോയ്വരൂ... ഗുരു നിന്നെ വിളിക്കുന്നു'
അയ്യപ്പൻ പിള്ള ഞെട്ടി. അമ്മയിതെങ്ങനെ അറിഞ്ഞു?!
പടിയിറങ്ങി നടന്നുപോകുന്ന മകനെ ഒരു ബുദ്ധ ഭിക്ഷുവിനെപ്പോലെ കാണാനേ ആ അമ്മയ്ക്ക് സാധിച്ചുള്ളൂ. വെറും കയ്യോടെയെങ്കിലും വിലയേറിയതെന്തൊക്കെയോ നേടാനുള്ള യാത്രയാണിത്. അത് തടയാൻ പാടില്ല. വിഷാദമെങ്കിലും വിരഹം നൽകിയ വേദനയ്ക്ക് മുകളിൽ മന്ദസ്മിതത്തിന്റെ മൂടുപടം അവർ വാശിയോടെ വലിച്ചിട്ടിരുന്നു.
ആ യാത്രയിൽ അയ്യപ്പൻ പിള്ളയുടെ മനസ്സിൽ നിറഞ്ഞുനിന്നത് മുക്കുവരോട് പരമേശ്വരപുത്രൻ പറഞ്ഞ വചനമായിരുന്നു.
'വരൂ.. നിങ്ങളെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കാം'
മലയാള മാസം ആയിരത്തി തൊണ്ണൂറ്റൊമ്പത്.
രാത്രി.
നാളെ സമ്മേളനം തുടങ്ങുകയാണ്. ചിന്താഭാരം നിറഞ്ഞ മനസ്സോടെ സത്യവ്രതസ്വാമികൾ കിടക്കയിൽ തിരിഞ്ഞും, മറിഞ്ഞും കിടന്നു. അന്ധകാരമായാലും, കണ്ണുകൾ ഇറുക്കിയടച്ചാലും മുന്നിൽ കാണുന്നത് പ്രകാശം മാത്രം. വിശ്വപ്രകാശം. നാളെ, അദ്വൈതാശ്രമം ചരിത്ര വേദിയാവുകയാണ്. രാജ്യത്തെ വലിയ സർവ്വമത സമ്മേളനം. 1893 - ൽ ഷിക്കാഗോയിൽ നടത്തിയ ലോക മതസമ്മേളന വേദി സ്വാമിയുടെ മനസ്സിലേക്ക് ഓടിവന്നു. അവിടെ മുഴങ്ങിയ വാക്കുകൾ 'അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ...' ലോകം എണീറ്റ് നിന്ന് കരഘോഷം മുഴക്കുന്നു. മുഴങ്ങികേട്ടത് സർവ്വമത സഹോദര്യമാണ്. ദേശീയതയ്ക്ക് മുന്നിൽ മനുഷ്യത്വത്തെ അടിയറവയ്ക്കില്ല എന്ന ടാഗോറിന്റെ വാക്കുകൾ അന്ധകാരത്തിലേക്ക് അതിവേഗം ഓടിയെത്തി കിടയ്ക്കകരുകിൽ കിതപ്പടക്കിനിന്നു.
സർവമത സമ്മേളനം നാരായണ ഗുരുവിന്റെ ചിരകാലാഭിലാഷ സാക്ഷാത്കാരമാണ് . ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനാണ്'. വലിയ കമാനങ്ങൾ, സമ്മേളന പന്തലിലും പുറത്തും നിറഞ്ഞുനിന്ന ഗുരുവചനങ്ങൾ അതുമാത്രമായിരുന്നു വിളിച്ചുപറഞ്ഞത്.
പെരിയാറിന്റെ തീരത്ത് നടക്കുന്നത് പലകോണുകളിൽ നിന്നും വന്ന അതിഥികളുടെ സമ്മേളനം കൂടിയാണിത്. ഗുരു നടത്തിപ്പുകൾ എല്ലാം തന്നെ ഏൽപ്പിക്കുമ്പോൾ ആ കണ്ണുകളിൽ കണ്ടത് ആത്മവിശ്വാസം മാത്രമല്ല, ആത്മാർത്ഥതയും കൂടിയാണ്. ആദ്യ ദർശനത്തിൽ തന്ന അതേ സ്നേഹവായ്പ്, ശാന്തത, ധൈര്യം. അത് മാത്രം മതി നെഞ്ചിനുള്ളിലെ അവസാന ശ്വാസംവരെയും ചുമന്നുനടക്കാൻ.
മദിരാശി ഹൈക്കോടതിയിലെ ജഡ്ജ് സർ ടി. സദാശിവ അയ്യർ ആണ് അധ്യക്ഷൻ. ആര്യസമാജത്തിലെ ഋഷിറാം, ബ്രഹ്മോസമാജത്തിലെ സ്വാമി ശിവപ്രസാദ്, മുഹമ്മദ് മതത്തിലെ മുഹമ്മദ് മൗലവി, ക്രിസ്തുമത പ്രതിനിധി കെ.കെ കുരുവിള, ബുദ്ധ മതത്തിൽ നിന്ന് മഞ്ചേരി രാമയ്യർ, സി. കൃഷ്ണൻ എന്നുവേണ്ട വൻനിര സമ്മളന പന്തലിലേക്ക് വരികയാണ്. സർവ്വമത സമ്മേളനത്തിന് തിരശീല ഉയരുകയായി.
സമ്മേളന വേദി.
നിശബ്ദതയുടെ പര്യായമാണ് ഗുരു. പക്ഷേ ആ നിശബ്ദത കടലിന്റെ ശാന്തത പോലെയാണ്.
വേദിയിൽ ഗുരുവിനൊപ്പം ഒട്ടനവധി വിശിഷ്ടാതിഥികൾ. തന്റെ ഊഴം, സത്യവ്രത സാമികൾ എണീറ്റു. ലോകത്തോട് തനിക്ക് പറയാനുള്ളത് പറയാനുള്ള സമയം. ഗുരുവിന്റെ ജീവിത തത്വം സ്വാംശീകരിച്ച സന്ദേശം നൽകാനുള്ള വേദി. സ്വാമി പറഞ്ഞു തുടങ്ങി.
'.... ഹിന്ദുവിന്റെ ജ്ഞാനവും, ബുദ്ധന്റെ കരുണയും, ക്രിസ്തുവിന്റെ സ്നേഹവും, മുഹമ്മദിന്റെ സാഹോദര്യവും ചേർന്നെങ്കിൽ അല്ലാതെ ലോക ശാന്തിക്ക് മനുഷ്യമതം പൂർണ്ണമാകില്ല...'
വിവേകാനന്ദനും, ശ്രീ രാമകൃഷ്ണ പരമഹംസനും, ഗാന്ധിയും ഒക്കെ നിറഞ്ഞുനിന്ന വാക്കുകൾ പെരിയാറിന്റെ കുഞ്ഞോളങ്ങളെ തഴുകി. അത് പരന്നൊഴുകി. സാകൂതം സ്വാമിയിലേക്ക് തറച്ചുനിൽക്കുന്ന ഗുരുവിന്റെ ഉൾപ്പെടെ ഒട്ടനവധി കണ്ണുകൾ. സത്യവ്രത സ്വാമികൾ തുടർന്നു.
'അലോപ്പതി കണ്ടുപിടിച്ചത് പാശ്ചാത്യരായ ക്രിസ്ത്യാനികൾ ആയതുകൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കളോ മുസ്ലീങ്ങളോ രോഗം വരുമ്പോൾ അത് സ്വീകരിക്കാതിരിക്കുന്നുണ്ടോ?'
കേൾവിക്കാരെല്ലാം പരസ്പരം നോക്കി. സ്വാമി ചിരിച്ചുകൊണ്ട് തുടർന്നു.
'....ആയുർവേദ മരുന്ന് വയസ്കര മൂസ്സതിന്റെ ആണെന്ന് വച്ച് കൃസ്ത്യാനികളും, മുഹമ്മദീയരും അത് സ്വീകരിക്കാതിരിക്കുന്നുണ്ടോ? ഏകാദശിയിൽ ബുദ്ധ കൃതിയായ അഷ്ടാംഗഹൃദയം വായിക്കരുത് എന്ന് മലയാള ബ്രാഹ്മണർക്ക് വിലക്കുണ്ടെങ്കിലും അന്നേ ദിവസം രോഗം വന്നാൽ അഷ്ടാംഗഹൃദയം നിർദ്ദേശിക്കുന്ന ധാന്വന്തരം ഗുളിക അവർ കഴിക്കുന്നുണ്ടല്ലോ?'
സ്വാമിയുടെ മുഖത്തുദിച്ച പ്രകാശം കേൾവിക്കാരുടെ ഇരുട്ടിനെ കീഴടക്കി പ്രഭചൊരിഞ്ഞു. അത് കേട്ടവരിൽ, അറിഞ്ഞവരിൽ മന്ദഹാസം വിരിഞ്ഞു. സമത്വ സിദ്ധ്വാന്തപ്പൊരുൾ വസന്തത്തിൽ വിരിഞ്ഞ പൂക്കൾപോലെ മധുവും, പ്രഭയും, വാസനയും പകർന്നുനൽകി.
'... ശരീരത്തിന്റെ രോഗങ്ങൾക്ക് മതഭേദം കൂടാതെ ചികിത്സിക്കാമെങ്കിൽ, ആത്മാവിന്റെ അന്വേഷണങ്ങൾക്ക് എന്തിനാണ് ഈ മതഭേദം?'
പെരിയാർ തീരത്ത് ഓളങ്ങൾ നിശ്ചലം നിന്നു. പിന്നെ തിരിഞ്ഞുനോക്കി, വാക്കുകൾ കേട്ടിട്ട് മുന്നോട്ട് പോകാം.
ആർത്തിരമ്പുന്ന കരഘോഷം. പറയുവാൻ ആഗ്രഹിച്ചതൊക്കെ പറഞ്ഞ് തന്റെ പ്രസംഗം സ്വാമികൾ അവസാനിപ്പിച്ചു. എന്നിട്ട് നാരായണ ഗുരുവിനെ നോക്കി. അപ്പോളും ഗുരുവിന്റെ മുഖത്ത് മന്ദസ്മിതം മാത്രം. ഒരുപാട് അർത്ഥങ്ങൾ ഗൂഢമായി ഉള്ളിലൊളിപ്പിച്ച ഉള്ളിലൊളിപ്പിച്ച മുഖപ്രസാദം.
വീണ്ടും ഒരു രാത്രി.
അറിയാനും അറിയിക്കാനും നടത്തിയ സർവ്വമത സമ്മേളനത്തിന്റെ അവസാന അതിഥിയും പോയിക്കഴിഞ്ഞ് സ്വാമി കിടക്കയിൽ നീണ്ട് നിവർന്ന് കിടന്നു. കാറ്റും കോളും അടങ്ങിയ ശാന്തമായ സമുദ്രം പോലെയായിരുന്നു അപ്പോൾ ആ മനസ്സ്. മാമ്പഴക്കരയിലെ തന്റെ വീടിന്റെ കോലായിലിരുന്ന് ചിന്തിച്ചതും ഇന്നത്തെ ചിന്തകളും ഒന്നൊന്നായി ഓർമ്മയിൽ കോർത്തെടുത്ത് ശാന്തമായിക്കിടന്നു.
സ്വാമി ഉറങ്ങി. പെരിയാറും ശാന്തമായിരുന്നു. കിഴക്കും പടിഞ്ഞാറും ആകാശക്കോണുകളിൽ തെളി മാനത്ത് നിലാവ് നെയ്ത കമ്പളം പരന്നുകിടക്കുന്നുണ്ടായിരുന്നു.
രാതിയുടെ ഏതോ യാമത്തിൽ സ്വാമി ഞെട്ടിയുണർന്നു. ഉറക്കത്തിൽ കണ്ട കാഴ്ച്ചകൾ കണ്ണും മനസ്സും, ശരീരവും ഭീതിയുടെ ഗർത്തത്തിലേക്ക് എടുത്തെറിഞ്ഞു. കാർമേഘം എങ്ങും ഉരുണ്ടുകൂടുന്നു. കോരിച്ചൊരിയുന്ന മഴ.. മഴമാത്രം. മനുഷ്യനും, മരങ്ങളും, മൃഗങ്ങളും, കാളവണ്ടികളും എല്ലാം എല്ലാം കോരിയെടുത്ത് അലറിപ്പായുന്ന ജലതാണ്ഡവം. ഒഴുകിപ്പോകുന്ന കാളവണ്ടികൾ. പാതിരിമാർ അമ്പലത്തിലും പൂജാരിമാർ പള്ളിയിലും അഭയം തേടുന്നു.
പ്രകൃതിക്ഷോഭത്തിന്റെ സർവമതസമ്മേളനം! ദൈവമേ...!? എന്താണ് താൻ കണ്ടത്? സ്വാമി നെഞ്ചത്ത് കൈവച്ചു. എണീറ്റ് കൂജയിൽ നിന്ന് ഒരുകവിൾ വെള്ളം കുടിച്ചു. വീണ്ടും കിടന്നു. കാറ്റിന്റെ സീൽക്കാരം. ഉയർന്നുയർന്നു വരുന്ന തിരമാലകൾ ലോകം മുഴുവൻ മുക്കിക്കളയുന്നു.
മാസങ്ങൾക്ക് ശേഷം ആ ദുരന്തം സംഭവിച്ചു. മലയാളക്കര വെള്ളത്തിൽ വിറച്ചുനിന്നു. കാടും, പുഴയും എല്ലാം വെള്ളം നിറഞ്ഞു. സമുദ്രനിരപ്പിൽ നിന്നും അയ്യായിരം അടിയൽകൂടുതൽ ഉയരത്തിൽ ബ്രിട്ടീഷുകാർ മൂന്നാറിൽ സ്ഥാപിച്ച മോണോറെയിൽ വരെ ഒഴുകിപ്പോയി. അങ്ങ് കുട്ടനാട്ടിൽ ചേന്നപറയന്റെ നായവരെ* വെള്ളപ്പൊക്കത്തിൽ വീണ് അഴുകികിടന്നു.
ദേശമെല്ലാം മഴ. മനുഷ്യകുലത്തിന്റെ അധഃപതനത്തിൽ മനം നൊന്ത ദൈവം ഒരിക്കൽ നീതിമാനായ നോഹയെയും കുടുംബത്തെയും, എല്ലാ ജീവജാലങ്ങളിലെയും ഓരോ ജോഡി ആണിനേയും പെണ്ണിനേയും ഒഴിച്ച് ഭൂലോകം മുഴുവൻ പേമാരിയാലും, പ്രളയത്താലും ശിക്ഷിച്ചിരുന്നത്രെ. പ്രളയത്തിൽ ഗോഫർ മരം കൊണ്ടുണ്ടാക്കിയ പെട്ടകം ഒഴുകിനടന്നു. നാൽപ്പത് ദിവസത്തെ മഹാമാരി. നൂറ്റമ്പത് ദിവസത്തെ മഹാപ്രളയം. അവസാനം അരാരത്ത് പർവതത്തിൽ പെട്ടകം ഉറച്ചപ്പോൾ നോഹ ഒരു പ്രാവിനെ പുറത്തേക്ക് വിട്ടു. ഒലിവിന്റെ ഇലയുമായി പ്രാവ് തിരിച്ച് വരുന്നു ഒലിവും പ്രാവും സമാധാനവും.
മഹാസമ്മേളനം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം ചെറുപ്പം കോലായിൽനിന്നും പടിയിറങ്ങും മുമ്പ് സത്യവ്രത സ്വാമികൾ ലോകത്തുനിന്നും വിടവാങ്ങി.
എങ്കിലും ഒരു പ്രളയവും തച്ചുടക്കാതെ മലയാളക്കരയിൽ ആ ശബ്ദം മുഴങ്ങി 'ശരീരത്തിന്റെ രോഗങ്ങൾക്ക് മതഭേദം കൂടാതെ ചികിത്സിക്കാമെങ്കിൽ ആത്മാവിന്റെ അന്വേഷണങ്ങൾക്ക് എന്തിനാണ് മതഭേദം?'
ആ ചോദ്യത്തിന്റെ ശബ്ദ തരംഗം പല്ലനയാറ്റിലും, പെരിയാറിന്റെ തീരത്തും, അങ്ങ് ശിവഗിരിയിലും എല്ലാമെല്ലാം ഒഴുകിയൊഴുകി നടന്നു.
- *തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' എന്ന കഥയിൽ നിന്നും അവലംബം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്