റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: ഫോറൻസിക് പരിശോധന റിപ്പോർട്ട് ഹാജരാക്കിയില്ല; അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകാൻ സെഷൻസ് കോടതി ഉത്തരവ്; ഡയറക്ടറുടെ അലംഭാവം കോടതി അലക്ഷ്യക്കുറ്റമാണെന്നും നിരീക്ഷിച്ച് കോടതി
അഡ്വ.പി.നാഗ രാജ്
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിലെ നിർണ്ണായകമായ 73 തൊണ്ടിമുതലുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ട് ഹാജരാക്കാത്തതിന് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ബാബു ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡി വൈ എസ് പി : പി . അനിൽകുമാർ ജൂലൈ 23 ന് കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം ബോധിപ്പിക്കാനാണുത്തരവ്. കേസ് പരിഗണിച്ചപ്പോൾ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു പൊലീസുകാരനും കോടതിയിൽ ഹാജരായില്ല. തുടർന്നാണ് കോടതി അന്വേഷണ ഉദ്യാഗസ്ഥനെ വിളിച്ചു വരുത്താൻ തീരുമാനിച്ചത്.
ഫോറൻസിക് പരിശോധന ഫലങ്ങളടങ്ങിയ റിപ്പോർട്ട് ഹാജരാക്കാൻ 2018 ഓഗസ്റ്റ് 21 മുതൽ 8 തവണ കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാക്കാത്തതിനാൽ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തുള്ള ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടറോട് കോടതി വിശദീകരണം തേടിയിരുന്നു 2018 ഓഗസ്റ്റ് 21 , സെപ്റ്റംബർ 5 , സെപ്റ്റംബർ 26 , ഒക്ടോബർ 25 , ഡിസംബർ 5 , 2019 ജനുവരി 4 , ഫെബ്രുവരി 6 , ഫെബ്രുവരി 27 എന്നീ തീയതികളിയായി 8 തവണ ഉത്തരവിട്ടിട്ടും കോടതി ഉത്തരവി നോട് അലംഭാവം കാട്ടിയതിന് ലാബധികൃതരെ കോടതി രൂക്ഷമായി വിമർശിച്ചു. 8 തവണയും റിപ്പോർട്ട് ഹാജരാക്കാൻ സമയം തേടി അപേക്ഷ പോലും സമർപ്പിക്കാത്തതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കഴിയുന്ന കസ്റ്റഡി പ്രതികളുടെ വിചാരണ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും സർക്കുലർ നിലവിലുള്ളതായും കോടതി നിരീക്ഷിച്ചു.
ഡയറക്ടറുടെ നിഷ്ക്രിയത്വവും നിരുത്തരവാദിത്ത്വവും ജുഡീഷ്യൽ നടപടിയെയും നീതിന്യായ നിർവ്വഹണത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഡയറക്ടറുടെ അലംഭാവം കോടതി അലക്ഷ്യക്കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണ്. വിചാരണക്കായി കെട്ടിക്കിടക്കുന്ന മറ്റു കേസുകളെ പോലും ഇത് ബാധിക്കുന്നു. ജൂലൈ 23 ന് 3 പ്രതികളെയും ഹാജരാക്കാനും റിമാന്റ് വാറണ്ടുത്തരവിലൂടെ കോടതി ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകി. 3 പ്രതികൾ കോടതിയിൽ ഹാജരാകുകയും മറ്റ് 6 പ്രതികൾക്ക് വേണ്ടി അവധി അപേക്ഷയും കോടതി മുമ്പാകെ സമർപ്പിച്ചു. ഇതിനിടെ റിമാന്റ് പ്രതികളെ കോടതി കൂടിയ 11 മണിക്ക് ഹാജരാക്കാത്തതിന് സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
കൊല്ലപ്പെട്ട രാജേഷിന്റെ വസ്ത്രങ്ങൾ, പ്രതികൾ കൃത്യത്തി സപയോഗിച്ച വാൾ, വെട്ടുകത്തി , പ്രതികൾ കൃത്യ സമയം ധരിച്ച വസ്ത്രങ്ങൾ, വാടക കാറിൽ നിന്നും ശേഖരിച്ച തെളിവുകൾ, കൊല നടന്ന സ്റ്റുഡിയോയിൽ നിന്നും ശേഖരിച്ച തെളിവുകൾ , രക്തക്കറ എന്നിവയുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്. പ്രതികൾക്കെതിരെ കേസിൽ കുറ്റം ചുമത്തുന്നതിനും വിചാരണ ചെയ്യുന്നതിനും ഇവ അത്യന്താപേക്ഷിതമാണ്. ശാസ്ത്രീയ തെളിവുകൾ കോടതിയിൽ തെളിയിക്കപ്പെടുന്നത് ഫോറൻസിക് ലാബിൽ നിന്നുള്ള സാക്ഷ്യപത്ര റിപ്പോർട്ടിലൂടെയാണ്.
കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത് 2018 ജൂലൈ 2നാണ്. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി - 2 ലാണ് കുറ്റപത്രം സമർപ്പിച്ചത്. 146 പേരടങ്ങുന്ന സാക്ഷിപ്പട്ടിക യോടൊപ്പം 73 തൊണ്ടി മുതലുകളും തൊണ്ടി ലിസ്റ്റിൽ ഉൾപ്പെടുത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. സാധാരണയായി കെമിക്കൽ ലബോറട്ടറി റിപ്പോർട്ട് , ഫോറൻസിക് പരിശോധനാ റിപ്പോർട്ട് എന്നിവ ലാബിൽ നിന്നും മജിസ്ട്രേട്ട് കോടതിക്ക് ലഭ്യമായതിന് ശേഷമാണ് കേസ് സെഷൻസ് കോടതിക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്യാറുള്ളത്. എന്നാൽ ഫോറൻസിക് പരിശോധനാ ഫലം മജിസ്ട്രേട്ട് കോടതിയിൽ ലഭ്യമാകും മുമ്പേ ജൂലൈ 31 ന് മജിസ്ട്രേട്ട് കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്ത് അയച്ചു. പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭവാദം നിരത്താൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ട വേളയിലാണ് ഫോറൻസിക് റിപ്പോർട്ടിന്റെ അഭാവം ജില്ലാ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്.
2018 മാർച്ച് 27 ന് വെളുപ്പിന് 1. 40 മണിക്കാണ് മടവൂർ മെട്രാസ് റിക്കോർഡിങ് സ്റ്റുഡിയോയിൽ വാടകക്കൊലയാളികളായ പ്രതികൾ അതിക്രമിച്ച് കയറി രജേഷിനെ മാരകായുധങ്ങൾ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. രാജേഷിനൊപ്പം സ്റ്റുഡിയോയിലുണ്ടായിരുന്ന വെള്ളല്ലൂർ സ്വദേശി കുട്ടനെയും അക്രമികൾ വെട്ടിയിരുന്നു. പതിനഞ്ചിലധികം മാരകമായ വെട്ടുകളേറ്റ രാജേഷ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. ഓച്ചിറ സ്വദേശിയും ഖത്തറിൽ ജിംനേഷ്യവും ബിസിനസ്സ് സാമ്രാജ്യങ്ങളുമുള്ള അബ്ദുൾ സത്താർ എന്നയാളിന്റെ ഭാര്യയും നർത്തകിയുമായ മെറ്റിൽഡാ സോളമനും ഖത്തറിൽ റേഡിയോ ജോക്കിയായി ജോലി നോക്കി വന്ന രാജേഷും തമ്മിൽ പ്രണയത്തിലാവുകയും സത്താറിന്റെ എതിർപ്പുകളെയും താക്കീതുകളെയും അവഗണിച്ച് ബന്ധം തുടർന്നതുമാണ് ക്വട്ടേഷൻ കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് കേസ്. ഖത്തറിൽ വച്ച് കൊലപാതകം ആസൂത്രണം ചെയ്ത ശേഷം കൃത്യം നടപ്പിലാക്കാൻ ജിംഘാനയിലെ ട്രെയിനറായ ഓച്ചിറ സ്വദേശി അലിഭായിയെ ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു.വ്യവസായത്തിലെ പങ്കാളിത്തമുൾപ്പെടെ വൻ വാഗ്ദാനങ്ങളാണ് സത്താർ ഇതിനായി അലിഭായിക്ക് നൽകിയത്.
കൊലപാതകത്തിന് തെളിവില്ലാതാക്കാനായി അലിഭായിയുടെ ഇന്ത്യയിലേക്കുള്ള യാത്രകൾ ഏറെ ആസൂത്രണത്തോടെയായിരുന്നു. ഖത്തറിൽ നിന്നും നേരിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങാതെ അലിഭായി നേപ്പാളിൽ വിമാനമിറങ്ങി. അവിടെ നിന്നും ബസിലും തീവണ്ടിയിലും കാറിലുമായി കേരളത്തിലെത്തിയ അലിഭായി ' ചങ്ക്സ് ഗ്രൂപ്പ് 'എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ കൊല നടത്തുകയായിരുന്നു. ചങ്ക്സ് ഗ്രൂപ്പിലെ അംഗങ്ങളാണ് ആയുധങ്ങളും വാഹനവും തരപ്പെടുത്തി നൽകിയത്. മറ്റൊരാളുടെ പേരിൽ വാടകക്കെടുത്ത കാറിൽ മാരകായുധങ്ങളുമായി ചെന്ന് കൃത്യം നിർവ്വഹിച്ച ശേഷം കാർ മറ്റൊരിടത്ത് ഉപേക്ഷിച്ച് അതി വിദഗ്ധമായി അലിഭായിയും സംഘവും രക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട രാജേഷും മെറ്റിൽഡയും തമ്മിലുള്ള മൊബൈൽ ഫോൺ വിളികളും വാട്ട്സ് ആപ്പ് സന്ദേശങ്ങളുമാണ് കേസിന് തുമ്പുണ്ടാക്കാൻ പൊലീസിനെ സഹായിച്ചത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പും ഇരുവരും സന്ദേശങ്ങൾ കൈമാറിയതായി സൈബർ പൊലീസ് ഹൈടെക് സെൽ കണ്ടെത്തി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍