ദക്ഷിണാഫ്രിക്കയ്ക്കെതിരേ രോഹിത് ശർമ; രണ്ടാം മത്സരത്തിൽ ശിഖർ ധവാൻ; നിയന്ത്രിത ഓവർ മത്സരങ്ങളിൽ വിധി നിർണയിക്കാൻ ശേഷിയുള്ള് ബുംറയും ഭുവനേശ്വറും; ഓവലിൽ ചാമ്പ്യന്മാരും വീണു; ടീം ഇന്ത്യയുടെ കരുത്തിന് മുന്നിൽ ഇനിയാര്? കംഗാരുക്കളെ നിലംപരിശാക്കിയ ഇന്ത്യ ഫേവറൈറ്റുകളിൽ മുന്നിലേക്ക്; ലോകകപ്പിൽ രണ്ടാം ജയം നേടി വിരാട് കോലിയും സംഘവും
മറുനാടൻ ഡെസ്ക്
ഓവൽ: ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ രോഹിത് ശർമ. രണ്ടാം മത്സരത്തിൽ ശിഖർ ധവാൻ. ഇന്ത്യൻ ഓപ്പണർമാർ തുടരെ രണ്ട് മത്സരത്തിലും സെഞ്ച്വറി നേടിയത് എതിരാളികൾക്കുള്ള വലിയ മുന്നറിയിപ്പാണ്. ഒപ്പം ക്യാപ്റ്റൻ വിരാട് കോലി ഫോമിലേക്ക് കുതിച്ചുയരുകയും ചെയ്തതോടെ ടീം ഇന്ത്യ ലോകകപ്പിൽ കിരീടപ്രതീക്ഷകളിൽ ഏറെ മുന്നിലേക്ക് കയറി. നിലവിലെ ചാമ്പ്യന്മാരെ 36 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യയുടെ പ്രകടനത്തിൽ ചാമ്പ്യന്മാർക്കുചേർന്ന ചേരുവകളെല്ലാമുണ്ടായിരുന്നു. ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരുടെ ഫോമിനൊപ്പം, ലോകക്രിക്കറ്റിൽത്തന്നെ നിയന്ത്രിത ഓവർ മത്സരങ്ങളിൽ വിധിനിർണയിക്കാൻ ശേഷിയുള്ളവരായി ജസ്പ്രീത് ബുംറ, ഭുവനേശ്വർകുമാർ എന്നീ പേസ് ബൗളർമാരും മാറുന്ന കാഴ്ചയും ഈ മത്സരം സമ്മാനിച്ചു.
ആദ്യമത്സരത്തിലെ സെഞ്ചുറിക്കാരൻ രോഹിത് ശർമയും ഫോം കണ്ടെത്താനാകാതെ വിഷമിച്ച ശിഖർ ധവാനും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഓസീസിനെതിരേ ഇന്ത്യയുടെ തുറുപ്പുശീട്ട്. തുടക്കത്തിൽ ഓസീസ് ബൗളർമാർക്കായിരുന്നു മേധാവിത്വം. താളം കണ്ടെത്താൻ ഇരുവരും വിഷമിച്ചപ്പോൾ ഇന്ത്യൻ സ്കോർ മൗനം പാലിച്ചു. എന്നാൽ, ആ മൗനം വരാനിരുന്ന പേമാരിയുടെ തുടക്കം മാത്രമായിരുന്നു. പിന്നീട് റൺമഴയായിയുരുന്നു. ആദ്യവിക്കറ്റ് കൂട്ടുകെട്ടിൽ രോഹിതും ധവാനും ചേർത്തത് 127 റൺസാണ്. 70 പന്തിൽനിന്ന് മൂന്ന് ബൗണ്ടറിയും ഒരു സിക്സറുമുൾപ്പെടെ 57 റൺസെടുത്ത് രോഹിത് പുറത്തായി.
പിന്നീട് കോലി കൂട്ടായെത്തിയപ്പോഴേക്കും ധവാൻ അപകടകാരിയായി മാറിക്കഴിഞ്ഞിരുന്നു. അപ്പോഴേക്കും ഇടംകൈയൻ പേസർമാർക്കെതിരേയുള്ള തന്റെ ദൗർബല്യമൊക്കെ അദ്ദേഹം മറികടന്നുകഴിഞ്ഞിരുന്നു. ബൗണ്ടറികൾ പ്രവഹിച്ചപ്പോൾ റൺമലകയറ്റം തുടങ്ങി. 109 പന്തിൽ 16 ബൗണ്ടറിയാണ് ധവാൻ നേടിയത്. 117 റൺസെടുത്ത് അദ്ദേഹം പുറത്താകുമ്പോഴേക്കും ഇന്ത്യ മികച്ച സ്കോറിലേക്കാണെന്ന് ഉറപ്പായിരുന്നു. വലിയ ടൂർണമെന്റുകളുടെ താരമെന്ന തന്റെ പെരുമ ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിച്ചാണ് ധവാൻ മടങ്ങിയത്.
പിന്നീട് കോലിയുടെയും ഹർദിക് പാണ്ഡ്യയുടെയും ഊഴമായിരുന്നു. ഈ കൂട്ടുകെട്ട് നിർണായകമായി. ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ യൂട്ടിലിറ്റി പ്ലേയറായി താൻ മറിക്കഴിഞ്ഞുവെന്ന് ഹർദിക് തെളിയിച്ചു. കെ.എൽ. രാഹുലിനും മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനിക്കും മുന്നിലായി തന്നെ സ്ഥാനക്കയറ്റം നൽകി അയച്ച ടീം മാനേജ്മെന്റിനോട് ഹർദിക് ബാറ്റുകൊണ്ട് നന്ദി പറഞ്ഞു. 27 പന്തിൽ നാല് രെുബൗണ്ടറി, മൂന്ന് സിക്സ്. ആകെ 48 റൺസ്. കളിയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഇത്തരം താരങ്ങളാണ് ഏതൊരു ടീമിനും മുതൽക്കൂട്ട്. അങ്ങനെയൊരു താരത്തെ കണ്ടെത്തിയെന്നതാണ് ഈ മത്സരത്തിൽ ഇന്ത്യയുടെ വലിയ നേട്ടം.
ഇത് ഓൾറൗണ്ട് ജയം
ആദ്യ നാല് ബാറ്റ്സ്മാന്മാരുടെയും മികവ് ഇന്ത്യക്ക് ലോകകപ്പിലാകെ പ്രതീക്ഷ പകരുന്നതാണ്. ലോകക്രിക്കറ്റിൽ ഏകദിന റാങ്കിങ്ങിൽ ഒന്നാമനാണ് വിരാട് കോലി. രോഹിത് രണ്ടാമനും ആ പെരുമയാണ് ഇന്ത്യൻ ബാറ്റിങ് നിര ഇന്നലെ കാത്തുസൂക്ഷിച്ചത്. 77 പന്തിൽ നാല് ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 82 റൺസാണ് വിരാട് കോലി നേടിയത്. ഇതോടെ, ഏതൊരു ബൗളിങ് നിരയ്ക്കും ഭീഷണിയയുയർത്തുന്ന ബിഗ് ത്രീയ്ക്കൊപ്പം ഹർദിക്കിക്കിനെപ്പോലൊരു യൂട്ടിലിറ്റി താരം കൂടി ചേർന്നതോടെ ഇന്ത്യൻ ബാറ്റിങ് ലോകകപ്പിലെതന്നെ ഏറ്റവും മികച്ച സംഘമായി പരിണമിക്കുകയും ചെയ്തു.
ബൗളിങ്ങിലും ഇതേ മികവാണ് ഇന്ത്യക്ക് അവകാശപ്പെടാനുള്ളത്. കുൽദീപ് യാദവിനെയും യുസ്വേന്ദ്ര ചാഹലിനെയും പോലുള്ള സ്പിന്നർമാർ ഇന്ത്യയുടെ വിജയശില്പികളാകുന്ന കാഴ്ച നാമെത്രയോ കണ്ടുകഴിഞ്ഞു. എന്നാൽ, പേസ് ബൗളർമാരായ ജസ്പ്രീത് ബുംറയെയും ഭുവനേശ്വർ കുമാറിനെയും അത്തരമൊരു പെരുമയിലേക്ക് ഉയരുന്നത് അപൂർവ കാഴ്ചയാണ്. അതിനും ഓവൽ വേദിയായി. ഒരുഘട്ടത്തിൽ വിജയിത്തിലേക്കെന്ന് തോന്നിപ്പിച്ച ഓസ്ട്രേലിയ പരാജയത്തിലേക്ക് കൂപ്പുകുത്തിയത് ഭുവനേശ്വറിന്റെ ഒരോവറാണ്. ഒന്നിടവിട്ട പന്തുകളിൽ സ്റ്റീവൻ സ്മിത്തിനെയും സ്റ്റോയ്നിസിനെയും പുറത്താക്കിയ ഭുവിയുടെ മികവാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി അവർ വിജയശില്പികളാവുകയും ചെയ്തു.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഈ മത്സരം ഇന്ത്യക്ക് ഏറെ പ്രതീക്ഷകൾ പകർന്നുനൽകി. ഈ മത്സരത്തിൽനിന്നുള്ള ഊർജമാകണം ഇനി ഇന്ത്യ മുന്നോട്ടുള്ള മത്സരങ്ങളിലും കൂടെക്കരുതേണ്ടത്. റൗണ്ട് റോബിൽ ലീഗ് അടിസ്ഥാനത്തിലുള്ള ടൂർണമെന്റായതിനാൽ എല്ലാ ടീമുകളുമായും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിനെയും ന്യൂസീലൻഡിനെയും പോലുള്ള വലിയ ടീമുകളെ നേരിടുമ്പോഴും ഇതേ ആത്മവിശ്വാസം ഇന്ത്യയെ കരുതലോടെ കാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷയെന്നുറപ്പാണ്.
നേട്ടങ്ങളുടെ റിക്കോർഡുകൾ
ലോകകപ്പിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ഓപ്പണിങ് സഖ്യം ഓസീസിനെതിരെ സെഞ്ചുറി കൂട്ടുകെട്ട് നേടുന്നത്. ഏകദിന മത്സരങ്ങളിൽ ഓസീസിനെതിരെ ഏറ്റവും അധികം റൺസ് നേടുന്ന ഓപ്പണിങ് സഖ്യം എന്ന റെക്കോർഡും രോഹിത് ശർമയും ശിഖർ ധവാനും ചേർന്നു സ്വന്തമാക്കി. വിൻഡീസിന്റെ ഗോർഡൻ ഗ്രീനിഡ്ജ് ഡെസ്മണ്ട് ഹെയ്ൻസ് സഖ്യത്തെയാണു (1152 റൺസ്) മറികടന്നത്.
ഏകദിനത്തിലെ ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടുകളുടെ എണ്ണത്തിൽ ഓസീസിന്റെ മാത്യു ഹെയ്ഡൻ ആദം ഗിൽക്രിസ്റ്റ് സഖ്യത്തിനൊപ്പം (16) രണ്ടാം സ്ഥാനത്താണു രോഹിത് ധവാൻ സഖ്യം. 21 സെഞ്ചുറി കൂട്ടുകെട്ടുകൾ പേരിലാക്കിയ സച്ചിൻ തെൻഡുൽക്കർ സൗരവ് ഗാംഗുലി സഖ്യമാണ് ഒന്നാമത്.
ഇതിനിടെ ഓസ്ട്രേലിയക്കെതിരേ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന നാലാമത്തെ താരമെന്ന റെക്കോഡ് രോഹിത് ശർമ്മ സ്വന്തമാക്കി. സച്ചിൻ, ഡെസ്മണ്ട് ഹെയ്ൻസ്, വിവിയൻ റിച്ചാർഡ് എന്നിവരാണ് രോഹിതിന് മുമ്പ് ഈ നേട്ടത്തിലെത്തിയവർ. ടോസ് നേടിയ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Stories you may Like
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- ബി.സി.സിഐയുടെ ആസ്തി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പുറത്താക്കി
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍