അവയവദാന രംഗത്ത് ഒരു വർഷത്തിനിടയിൽ ആയിരം പേരെ എത്തിച്ച കൂത്താട്ടുകുളം സ്വദേശി ഷിബു ചാക്കോയ്ക്ക് എലിസബെത്ത് രാജ്ഞിയുടെ ആദരവ്; എംബിഇ പട്ടികയിൽ ഇടം നേടി മലയാളി സ്പെഷ്യലിസ്റ്റ് നഴ്സും; യുകെ മലയാളി സമൂഹത്തിന് മറ്റൊരു പൊൻതൂവൽ കൂടി
മറുനാടൻ ഡെസ്ക്
കവൻട്രി: രാജ്യത്തിന് സേവനം നൽകി ധീര ചരമം പ്രാപിച്ച സൈനികരെ ഓർമ്മിക്കുന്ന ഡി ഡേ പ്രമാണിച്ചു ബ്രിട്ടൻ ആദരിക്കുന്ന മികച്ച പൗരന്മാരുടെ കൂട്ടത്തിൽ ഇത്തവണയും ഒരു മലയാളിക്കിടം ലഭിച്ചു. അവയവദാന പ്രചാരണ രംഗത്ത് സജീവമായ സ്പെഷ്യലിസ്റ് നഴ്സ് ഷിബു ചാക്കോയ്ക്കാണ് എംബിഇ ആദരം ലഭിച്ചിരിക്കുന്നത്. കൂത്താട്ടുകുളം സ്വദേശിയായ ഷിബു നാല് വർഷം മുൻപ് ബ്രിട്ടീഷ് മലയാളിയുടെ മികച്ച നേഴ്സ് പുരസ്കാരം നേടിയ പ്രതിഭയാണ്.കെന്റിലെ ചാത്തം നിവാസിയായ ഷിബുവിനെ നേട്ടം ഒരർത്ഥത്തിൽ കെന്റ് മലയാളികളുടെ കൂടെ ആഘോഷമായി മാറുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആയിരത്തോളം പേരെ അവയവ ദാനത്തിനായി സജ്ജമാക്കി എന്നതാണ് ഷിബുവിന് നേട്ടമായി മാറിയത്.
കഴിഞ്ഞ വർഷം അവയവ ദാന പ്രചാരണവുമായി ബന്ധപ്പെട്ടു എൻഎച്എസ് ഒരു പാഠ്യപദ്ധതി വിഭാവനം ചെയ്തപ്പോൾ ചുമതല ഏൽപ്പിച്ചതും ഷിബുവിനെയാണ്. മലയാളികൾ ഉൾപ്പെടെയുള്ള ഏഷ്യാക്കാരുടെ ഇടയിൽ ഷിബു ചെലുത്തിയ നിർണായക സ്വാധീനം പുരസ്കാര മികവിൽ പ്രധാന നേട്ടമായി സമിതി വിലയിരുത്തി. രാജ്യത്തു ആദ്യമായി ഓർഗൻ ഡൊണേഷൻ അംബാസിഡർ പദവി തേടിയെത്തിയ ഷിബുവിന് അടുത്തകാലത്ത് ഓർഗൻ റെസിപിയന്റ് കോ ഓഡിനേറ്റർ ആയി നിയമിതനായിരുന്നു. ഇവിടെ നിന്നും ആരും ആഗ്രഹിക്കുന്ന തരത്തിൽ അവയവ ദാന പ്രചാരണത്തിന് വേണ്ടി മാത്രം എൻഎച്ച്എസ് ഒരു കോഴ്സ് ആരംഭിക്കുമ്പോൾ മുഖ്യ ചുമതലക്കാരന്റെ റോളിൽ എത്തിയതും മലയാളിയായ ഷിബു തന്നെയാണെന്നാണ് യുകെ മലയാളികൾക്ക് മൊത്തം അഭിമാനമായി മാറുകയാണ്. ഒരു സാധാരണ ക്രിട്ടിക്കൽ കെയർ നേഴ്സ് ആയി തുടങ്ങിയ ഷിബുവാണ് അത്ഭുതപ്പെടുത്തും വിധം നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തു തന്നെ ഇത്തരത്തിലെ ആദ്യ കോഴ്സ് ആണെന്ന് സൂചന ലഭിക്കുമ്പോൾ ഭാവിയിൽ ആരോഗ്യ രംഗത്ത് വിപ്ലവമായേക്കാവുന്ന മാറ്റത്തിനാണ് ഷിബു ഉൾപ്പെടെയുള്ള ടീം നെത്ര്വതം നൽകിയത്.
ഒരർത്ഥത്തിൽ ഷിബുവിന്റെ നേട്ടത്തിൽ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ റോളും ചെറുതല്ല. നാല് വര്ഷം മുൻപ് ബ്രിട്ടനിലെ മലയാളി നേഴ്സുമാർക്കിടയിലെ പ്രതിഭയെ കണ്ടെത്താൻ ഷിബു ഉൾപ്പെടെയുള്ള അഞ്ചു നേഴ്സുമാരെ ബ്രിട്ടീഷ് മലയാളി അവതരിപ്പിച്ചപ്പോൾ കൂടെയുള്ളവരെ ബഹുദൂരം പിന്നിലാക്കി ഷിബു ബേസ്റ്റ് നേഴ്സ് ആയി തിരഞ്ഞെടുക്കപ്പെടുക ആയിരുന്നു. എൻ എച് എസ ഗോളബൽ നെറ്റ്വർക്കിങ് സിസ്റ്റം ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് അന്ന് ഷിബു വിജയി ആയി മാറിയത്. മുൻപിൽ വലിയ ലക്ഷ്യം കാണുന്നവർക്കു സമൂഹം നൽകുന്ന ഏതൊരു അംഗീകാരവും കരുത്തും പിന്തുണയുമായി മാറും എന്നത് കൂടിയാണ് പിന്നീടുള്ള ഷിബുവിന്റെ വളർച്ച തെളിയിക്കുന്നത്. ഏകദേശം ഇതേ വഴികളിലാണ് ഡോ അജിമോൾ പ്രദീപും ലോകം അറിയപ്പെടുന്ന നേഴ്സ് ആയി മാറിയത്. ഇരുവരുടെയും നേട്ടങ്ങൾ ആദ്യമായി പുറംലോകത്തു എത്തിച്ചത് ബ്രിട്ടീഷ് മലയാളിയുടെ പേജുകൾ ആണെന്നതിനാൽ ഇരുവരുടെയും നേട്ടങ്ങൾ ബ്രിട്ടനിലെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറുകയാണ് സൗത്ത് വെസ്റ്റിലെ 53 ആശുപത്രികൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഷിബുവിന് ഇപ്പോൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ ലഭിക്കുന്ന നേട്ടമാണ് ലഭിച്ചിരിക്കുന്നത്.
കൂത്താട്ടുകുളം സ്വദേശി യുകെ മലയാളികൾക്ക് അഭിമാനമാകുന്നത് ഇങ്ങനെ യുകെയിലെ ആരോഗ്യ രംഗത്ത് അവയവ മാറ്റ ശസ്ത്രക്രിയാ മേഖലയ്ക്ക് വൻ പ്രാധാന്യമുള്ളത്. മനുഷ്യന്റെ ആരോഗ്യം ദിനംപ്രതി നശിക്കുവാനുള്ള സാഹചര്യങ്ങൾ നമുക്കു ചുറ്റും നിറഞ്ഞു നിൽക്കുമ്പോൾ ബ്രിട്ടീഷ് സർക്കാർ വളരെയധികം പ്രചാരണം നൽകുന്നതും പണം ചെലവഴിക്കുന്നതുമായ രംഗമാണ് അവയവ ദാന പ്രചാരണം. ഈ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും അതുവഴി എൻഎച്ച്എസിന്റെ ഓർഗൻ ഡൊണേഷൻ അംബാസിഡർ പദവി വരെ നേടുകയും ചെയ്ത വ്യക്തിയാണ് ഷിബു ചാക്കോ എന്ന കൂത്താട്ടുകുളം സ്വദേശി.
ഒരു സാധാരണ ക്രിട്ടിക്കൽ കെയർ നഴ്സ് ആയി തുടങ്ങിയ ഷിബുവാണ് അത്ഭുതപ്പെടുത്തുന്ന വിധം നേട്ടങ്ങൾ സ്വന്തമാക്കിയത്. ലോകത്തു തന്നെ ആദ്യമായി തുടങ്ങിയ അവയവ ദാനത്തിനായുള്ള ഈ കോഴ്സിന്റെ ചുമതലക്കാർ മെഡിക്കൽ വിദ്യാഭ്യാസം മാത്രം കൈകാര്യം ചെയ്യുന്ന സെന്റ് ജോർജ് യൂണിവേഴ്സിറ്റിയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കോഴ്സ് തുടങ്ങിയത്. ഒരു വർഷം തികയും മുന്നേ ഏതാണ്ട് 78 രാജ്യങ്ങളിൽ നിന്നായി 2800ലധികം പേരാണ് ക്ലാസുകളിൽ പങ്കെടുത്തത്.
2015ലാണ് എൻഎച്ച്എസിന്റെ ഓർഗൻ ഡൊണേഷൻ അംബാസിഡർ പദവി ഷിബു ചാക്കോയ്ക്ക് ലഭിച്ചത്. മാത്രമല്ല, അവയവ ദാന രംഗത്തെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തിനങ്ങളിലൂടെ സൗത്ത് ഇംഗ്ലണ്ടിൽ നിന്നും 3000ത്തിൽ അധികം പേരാണ് അവയവ ദാനത്തിനായി രജിസ്റ്റർ ചെയ്തത്. ഇതു കൂടാതെ, 2016ൽ ബാഴ്സലോണയിൽ വച്ചു നടന്ന യൂറോപ്യൻ ഓർഗൻ ഡൊണേഷൻ കോൺഗ്രസിൽ പങ്കെടുക്കുകയും ന്യൂനപക്ഷ സമൂഹത്തിലേക്ക് അവയവ ദാനത്തിന്റെ പ്രാധാന്യം എത്തിക്കുവാനുള്ള പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തിരുന്നു.
യുകെയിൽ അവയവ മാറ്റ ശസ്ത്രക്രിയാ രംഗത്ത് ബ്ലാക്ക് ഏഷ്യൻ കമ്മ്യൂണിറ്റിയിൽ പെടുന്ന രോഗികൾ നേരിടുന്ന പ്രശ്നങ്ങളും കഴിഞ്ഞ കുറേ വർഷങ്ങൾ ആയി നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായ നേട്ടങ്ങളും എന്ന വിഷയത്തിലാണ് പ്രബന്ധം അവതരിപ്പിച്ചത്. 40 ഓളം രാജ്യങ്ങളുടെ പ്രതിനിധികൾ ആയി 350 ഓളം ആളുകൾ ആണ് ഈ സമ്മേളനത്തിൽ പങ്കെടുത്തത്. ഓർഗൻ ഡൊണേഷൻ, ട്രാൻസ് പ്ലാന്റേഷൻ രംഗത്തെ അതികായകരായ അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ മുൻപിൽ യുകെയിൽ നടക്കുന്ന ഒരു നിശബ്ദ വിപ്ലവത്തിന്റെ കഥ പറയുകയും ഇതുമൂലം സൗത്ത് ഈസ്റ്റ്ഇംഗ്ലണ്ടിൽ ബ്ലാക്ക് ഏഷ്യൻ കമ്മ്യൂണിറ്റിയിൽ നിന്നും 100% അവയവ ദാന നിരക്ക് നേടിയെടുത്തതിന്റെ നേട്ടങ്ങളും ആണ് പ്രധാനമായും അവതരിപ്പിച്ചത്
ഇത്തരത്തിൽ എൻഎച്ച്എസ് ട്രസ്റ്റുമായി കൈകോർത്തു കഴിഞ്ഞ രണ്ടു വർഷമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. കഴിഞ്ഞ വർഷം നാഷണൽ ഹോപ്പ് അവാർഡും ലഭിച്ചു. ഈ വർഷം ബ്രിട്ടീഷ് ട്രാൻസ്പ്ലാന്റേഷൻ സൊസൈറ്റി കോൺഗ്രസിന്റെ അവയവ ദാന പ്രചാരണ രംഗത്തെ അവാർഡിനായി നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതുപോലെ ചെറുതും വലുതുമായി നടത്തിയ അനേകം പ്രവർത്തനങ്ങളാണ് ഇപ്പോൾ എലിസബത്ത് രാജ്ഞിയുടെ എംബിഇ അവാർഡ് കരസ്ഥമാക്കുവാൻ ഷിബു ചാക്കോയെ അർഹനാക്കിയത്. മുൻപ് അവയവ ദാന പ്രചാരണ രംഗത്തെ ശ്രദ്ധേയ നേട്ടങ്ങൾക്ക് അജിമോൾ പ്രദീപിനും എലിസബത്ത് രാജ്ഞിയുടെ ബിഇഎം അവാർഡ് ലഭിച്ചിരുന്നു.
2014 ന് ശേഷം മൈനോരിറ്റി കമ്യൂണിറ്റികളിലും, മലയാളി കമ്യൂണിറ്റിക്കും ഇടയിൽ ഓർഗൻ ഡൊണേഷനെക്കുറിച്ച് ക്ലാസുകൾ നടത്തി വരുന്ന ഷിബുവിന് ബ്രിട്ടീഷ് മലയാളി അവാർഡ് നേട്ടം കൈവരിച്ചത് ഒരിക്കലും മറക്കാനാവില്ലെന്നും ആദ്യമായി ലഭിച്ച അംഗീകാരത്തിന് വിലമതിക്കാനാവത്താതാണെന്നും പറയുന്നു. പാലാ സ്വദേശി ഷിനോയാണ് ഷിബുവിന്റെ ഭാര്യ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ജോയൽ, ജോഷ്വ എന്നിവർ മക്കളാണ്. കെന്റിലെ ജില്ലിങ്ഹാമിലാണ് താമസം.മുൻപിൽ വലിയ ലക്ഷ്യം കാണുന്നവർക്കു സമൂഹം നൽകുന്ന ഏതൊരു അംഗീകാരവും കരുത്തും പിന്തുണയുമായി മാറും എന്നത് കൂടിയാണ് പിന്നീടുള്ള ഷിബുവിന്റെ വളർച്ച തെളിയിക്കുന്നത്.യുകെ മലയാളി സമൂഹത്തിനിടയിൽ നിന്ന് ലഭിച്ച അംഗീകാരത്തിന് ബ്രിട്ടീഷ് മലയാളി ടീമംഗങ്ങളുടെയും അഭിനന്ദനങ്ങൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്