വിവാഹത്തെ വീട്ടുകാർ എതിർത്തുവെന്നത് തെറ്റ്; രണ്ട് കൊല്ലം കഴിഞ്ഞ് ഇതേ പെൺകുട്ടിയുമായി കല്യാണം നടത്തികൊടുക്കാമെന്നായിരുന്നു അച്ഛനും അമ്മാവനും അന്ന് പറഞ്ഞത്; തൃശൂരിലേക്ക് പോയതും അമ്മാവനിൽ നിന്ന് അനുഗ്രഹം വാങ്ങി; ജഗതിയിലും പൂജപ്പുരയിലും വീട് എടുത്ത് നൽകിയതും അച്ഛൻ; ബന്ധമില്ലെന്ന് പറയുന്നത് പച്ചക്കള്ളം; പൂന്തോട്ടത്തുകാർ കണ്ടത് കറവ പശുവിനെ പോലെയെന്നും ആരോപണം; ബാലഭാസ്കറിന്റെ സുഹൃത്ത് ബിഎസ് ജോയിക്ക് പറയാനുള്ളത്; ചാനൽ ചർച്ച വൈറലാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാലഭാസ്കറിന്റെ ലക്ഷ്മിയുമായുള്ള വിവാഹത്തെ അച്ഛൻ ഉണ്ണിയോ അമ്മാവൻ ബി ശശികുമാറോ എതിർത്തിരുന്നില്ലെന്ന തുറന്നു പറച്ചിലുമായി ബിഎസ് ജോയി. ബാലഭാസ്കറിന്റെ ബാല്യകാല സുഹൃത്താണ് ജോയി. ലക്ഷ്മിയും ബാലഭാസ്കറും തമ്മിലെ പ്രണയം തുടങ്ങുന്നതും ജോയിലൂടെയാണ്ട്. രണ്ട് കൊല്ലം കഴിഞ്ഞ് ഇതേ പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കാമെന്നായിരുന്നു അച്ഛനും അമ്മാവനും പറഞ്ഞത്. ഇക്കാര്യം ലക്ഷ്മിയുടെ വീട്ടുകാരേയും അറിയിച്ചിരുന്നു. എന്നാൽ അവർ വിവാഹിതരായി. അതിന് ശേഷവും എല്ലാ സഹായവും അച്ഛൻ ചെയ്തു കൊടുത്തു. പുജപ്പുരയിലും ജഗതിയിലും വീട് എടുത്ത് നൽകിയതും അച്ഛനാണ്. അച്ഛന്റെ അനുഗ്രഹമില്ലാതെ ജീവിതത്തിൽ ഒന്നും ബാലഭാസ്കർ ചെയ്തിട്ടില്ലെന്നും ജോയി പറയുന്നു. മാധ്യമ പ്രവർത്തകനായ ജോയ് ന്യൂസ് 18 ചാനലിന്റെ ചർച്ചയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കാനെത്തിയത് വയലിനിൽ വിസ്മയം തീർത്ത ബാലഭാസ്കറാണ്. ക്യാമ്പസിന്റെ മുക്കിലും മൂലയിലും വയലിനുമായെത്തി ബാലു സുഹൃത്തുക്കളെ ആനന്ദ ലഹരിയിലാക്കിയ കാലം. ഇതിനിടെയാണ് മനസിൽ പ്രണയം മൊട്ടിട്ടത്. ലക്ഷ്മിയോടായിരുന്നു മനസ്സ് അടുത്തത്. എന്നാൽ ആരാണ് ഈ ലക്ഷ്മിയെന്ന് ബാലുവിന് പോലും അറിയില്ലായിരുന്നു. ലക്ഷ്മിയോടുള്ള പ്രണയം സുഹൃത്തിനോട് പറയുന്ന ബാലു. തനിക്ക് ഈ കുട്ടിയെ ഇനിയും കണ്ടെത്താനാകില്ലെന്നും കൂട്ടിച്ചേർത്തു. സുഹൃത്തിന്റെ മനസ്സ് അറിയുന്ന സഹയാത്രികൻ ലക്ഷ്മിയെ ചൂണ്ടികാട്ടിക്കൊടുത്തു. എംഎ ഹിന്ദിക്ക് പഠിക്കുന്ന മിടുക്കി. സുഹൃത്തിനൊപ്പം ചെന്ന് പരിചയപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ മനസ്സിലെ ആഗ്രഹവും പറഞ്ഞു. വെജിറ്റേറിയൻ മാത്രം കഴിച്ചിരുന്ന ലക്ഷ്മിക്ക് വേണ്ടിയായി എംഎ സംസ്കൃതം പഠിക്കുകയായിരുന്ന ബാലുവിന്റെ പിന്നീടുള്ള സംഗീത യാത്രകൾ. കണ്ടുമുട്ടലിന്റ മൂന്നാം ദിവസം ബാലു ലക്ഷ്മിയോട് ഇഷ്ടം പറഞ്ഞു. ലക്ഷ്മിയുടെ സമ്മതം വാങ്ങിയെടുക്കാൻ കാത്തിരുന്ന ഒന്നര വർഷത്തിനിടെയാണ്, ക്യാംപസുകൾ ഏറ്റെടുത്ത മ്യൂസിക് ആൽബങ്ങൾക്കു ബാലു ഈണമിട്ടത്. ആ പ്രണയഗാനങ്ങളെല്ലാം എഴുതിയത് പ്രണയത്തിനു കൂട്ടായ സുഹൃത്ത് ജോയിയായിരുന്നു. ഈ ജോയിയാണ് ഇപ്പോൾ കുടുംബവുമായുള്ള ബന്ധവും വിശദീകരിക്കുന്നത്.
15 വയസ്സുമുതൽ എനിക്ക് ബാലുവിനെ അറിയാം. വീട്ടുകാരുമായി ബാലുവിന് ബന്ധമില്ലെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. പൂന്തോട്ടം ആശുപത്രിയിലുള്ളവർ ബാലുവിനെ കറവ പശുവിനെ പോലെ ഉപയോഗിച്ചു. ബാലുവിന്റെ ഭാര്യ ലക്ഷ്മിയെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന സംശയം ബാലുവിന്റെ അച്ഛനുണ്ടായിരുന്നു. അതുകൊണ്ടാണ് പൂന്തോട്ടം ആശുപത്രി ഉടമയുടെ ഭാര്യയെക്കെതിരെ അച്ഛൻ നിലപാട് എടുത്തത്. അത് ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞു. പ്രകാശ് തമ്പിയും വിഷ്ണുവും ഇപ്പോൾ സ്വർണ്ണകടത്തിൽ കുടുങ്ങി. ഇവർ ബാലുവിന്റേ പേര് ദുരുപയോഗം ചെയ്തു. അനാവശ്യ വിവാദങ്ങളിലേക്ക് ബാലുവിനെ വലിച്ചിഴച്ചു. ഇതോടെ തന്നെ ബാലുവിന്റെ അച്ഛന്റെ സംശയങ്ങൾ ശരിയാണെന്ന് വന്നുവെന്നും ജോയ് പറഞ്ഞു. പൂന്തോട്ടം ആശുപത്രി ഉടമ രവീന്ദ്രനും ഭാര്യ ലതയും പങ്കെടുത്ത ചർച്ചയിലാണ് ജോയി അതിശക്തമായി കാര്യങ്ങൾ വിശദീകരിച്ചത്. ബാലുവിന് കുടുംബവുമായി ബന്ധമില്ലെന്ന് ചർച്ചയിൽ വരുത്താൻ പൂന്തോട്ടം ആശുപത്രി മുതലാളി ശ്രമിച്ചിരുന്നു
എനിക്ക് 15 കൊല്ലമായി അവനെ അറിയാം. വീട്ടുകാരുമായി ബന്ധമില്ലെന്ന് പറയുന്നത് ശരിയല്ല. പൂന്തോട്ടം ആശുപത്രിക്കാർ പരിചയപ്പെടുന്നത് ബാലുവിന് കാശും പേരും വന്ന ശേഷമാണ്. അതിന് മുമ്പും ബാലുവുണ്ടായിരുന്നു. അച്ഛന്റെ കൂടെ അല്ലാതെ ഒരിടത്തും പോയിട്ടില്ല. അമ്മാവനാണ് ആറാം വയസ്സുമുതൽ വയലിൻ പഠിപ്പിച്ചു കൊടുത്തത്. സ്വന്തം കരിയർ പോലും നോക്കാതെ ബാലുവിൽ പ്രതീക്ഷ അർപ്പിച്ച അമ്മാവനാണ് ശശികുമാറെന്നും ജോയി പറയുന്നു. തൃശൂരിലേക്ക് പോകുന്നതിന് മുമ്പും അമ്മാവന്റെ അനുഗ്രഹം ബാലു വാങ്ങിയിരുന്നു. ഓരോ വേദിയിലും
നാലുവയസ്സ് മുതൽ ബാലുവിനെ കൈപിടിച്ചു കൊണ്ടു പോയത് അമ്മാവനായിരുന്നു. ഒരു സുഹൃത്തും ബാലു ജീവിച്ചിരുന്നപ്പോൾ അച്ഛനേയും അമ്മയേയും ചേച്ചിയേയും കുറിച്ച് അവനോട് ചോദിച്ചിട്ടില്ല. ഞാൻ ചോദിച്ചിട്ടുണ്ട്-ജോയി പറയുന്നു. അവർ വിവാഹത്തിനും എതിരായിരുന്നില്ല.
മലയാളത്തിലെ എ ആർ റഹ്മാൻ എന്ന് മാധ്യമങ്ങൾ എഴുതുമ്പോഴായിരുന്നു വിവാഹത്തെ കുറിച്ച് ചർച്ച എത്തിയത്. രണ്ട് വർഷം കൂടി കഴിഞ്ഞ് കല്ല്യാണം നടത്താം. ബാലഭാസ്കറിന്റെ അമ്മാവനും പറഞ്ഞത് ഇതാണ്. ഞാനും ഇതേ അഭിപ്രായക്കാരനാണ്. ലക്ഷ്മിയുടെ പ്രണയത്തിന് പിന്നിൽ ഞാനാണെന്ന് ബാലു തന്നെ പറഞ്ഞിരുന്നു. കല്യാണം നടത്തിയതിന് അവന്റെ വീട്ടുകാർ എന്ന് ഇപ്പോഴും വഴക്ക് പറയുന്നു. എന്നാൽ ഞാൻ കല്യാണം നടത്തിയിട്ടില്ല. യുജിസി എടുക്കുന്നതിനെ കുറിച്ചും അദ്ധ്യാപകനാകുന്നതിനെ കുറിച്ചുമാണ് ഞാൻ പറഞ്ഞത്. രണ്ട് കൊല്ലം കഴിഞ്ഞ് കല്യാണം മതിയെന്നായിരുന്നു എന്റേയും അഭിപ്രായം. കല്യാണ ഫോട്ടോകളിൽ ജോയിയുടെ ചിത്രം വരാത്ത സാഹചര്യത്തെ ജോയി വിശദീകരിച്ചത് ഇങ്ങനെയാണ്.
പൂന്തോട്ടം ആശുപത്രിയിൽ ബാലഭാസ്കറിന്റെ പേരിൽ പൂജകൾ നടത്തി. ചില ഫയലുകൾ വിദേശത്തേക്ക് കടത്തി തുടങ്ങിയ ഗുരുതര ആരോപണവും ജോയി ഉന്നയിച്ചു. പൂന്തോട്ടം ആശുപത്രിയുമായി അടുത്തതിന് ശേഷം സർഗ്ഗാത്മക സംഗീതത്തിൽ ഒന്നും ചെയ്യാൻ ബാലുവിന് ആയില്ലെന്നും ജോയി കുറ്റപ്പെടുത്തുന്നു. എന്നാൽ ലക്ഷ്മിയെ ബാലു വിമർശിക്കുന്നില്ല. അന്വേഷണത്തിലൂടെ സത്യം പുറത്തു വരട്ടേയെന്നാണ് ലക്ഷ്മിയും പറയുന്നത്. ഇത് തന്നെയാണ് ബാലുവിന്റെ അച്ഛന്റേയും നിലപാട്. അർജുനാണ് വണ്ടി ഓട്ടിച്ചതെന്ന് പറയുമ്പോൾ ഞങ്ങളുടെ കുട്ടിയെ കൊലയ്ക്ക് കൊടുക്കാനാണ് ശ്രമിക്കുന്നതെന്ന് പൂന്തോട്ടം ആശുപത്രിക്കാർ പറഞ്ഞെന്നും ജോയി ആരോപിക്കുന്നു. ചർച്ചയിൽ ജോയിയുടെ ആരോപണങ്ങളെ പ്രതിരോധിക്കാൻ പൂന്തോട്ടം കുടുംബത്തിന് കഴിഞ്ഞില്ല. എല്ലാം തെറ്റെന്ന് മാത്രമായിരുന്നു അവരുടെ വാദം. ബാലഭാസ്കറിന്റെ പോസ്റ്റർ വയ്ക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷവും മറ്റും അറിഞ്ഞിട്ടേ ഇല്ലെന്നായിരുന്നു പുന്തോട്ടത്തുകാരുടെ നിലപാട്.
22-ാം വയസ്സിലായിരുന്നു ബാലുവിന്റേയും ലക്ഷ്മിയുടേയും വിവാഹം. ചെറു പ്രായത്തിലെ വിവാഹത്തെ മാത്രമാണ് ബാലുവിന്റെ വീട്ടുകാർ എതിർത്തതെന്നാണ് ജോയി വിശദീകരിക്കുന്നത്. 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തേജസ്വിനി ബാല ലക്ഷ്മിയുടെയും ബാലഭാസ്കറിന്റെയും ജീവിതത്തിലേക്ക് കടന്നു വരുന്നത്. വാഹനാപകടത്തിന്റെ രൂപത്തിൽ ബാലഭാസ്കറിനെയും തേജസ്വിനിയെയും മരണം കവർന്നെടുത്തപ്പോൾ ലക്ഷ്മി ഒറ്റയ്ക്കായി. പിജി വിദ്യാർത്ഥികളായിരുന്ന ബാലുവും ലക്ഷ്മിയും വീടുവിട്ടിറങ്ങി ഒരുമിച്ചു ജീവിക്കുകയായിരുന്നു.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്