നാലുപതിറ്റാണ്ട് അലിഞ്ഞുപോയി; അവർ ഒന്നായി; എല്ലാം മറന്ന് സഹോദരന്റെ ജീവിതം പ്രതീക്ഷയുടേതാക്കാൻ ചുള്ളിക്കാട് അഗതി മന്ദിരത്തിലെത്തിൽ; തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി സംരക്ഷിക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ച് ചെലവിനായുള്ള തുകയും കൈമാറി മാതൃക തീർത്ത് ബാലചന്ദ്രൻ ചുള്ളിക്കാട്; സലിംകുമാർ പറയുന്നത് പോലുള്ള പ്രശ്നമില്ലെന്ന് പോത്താനിയും; തെറ്റിധാരണയ്ക്ക് പിന്നിലെ കഥ സാമൂഹിക പ്രവർത്തകൻ വിശദീകരിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഒടുവിൽ നവോത്ഥാനത്തിന്റെ വഴിയേ കവി ബാലചന്ദ്ര ചുള്ളിക്കാട്. പഴയതെല്ലാം മറന്ന് അവശനായി അനാഥ മന്ദിരത്തിൽ കഴിയുന്ന സഹോദരനെ കാണാൻ ഒടുവിൽ ചുള്ളിക്കാട് എത്തുമ്പോൾ അത് പ്രതീക്ഷയുടേതാകുകയാണ്. അനാഥ മന്ദിരത്തിൽ എത്തിയാണ് സഹോദരൻ ജയചന്ദ്രനെ ചുള്ളിക്കാട് സന്ദർശിച്ചത്. സഹോദരനെ കാണാൻ താൽപ്പര്യമില്ലെന്ന് ചുള്ളിക്കാട് പ്രതികരിച്ചത് വൻ വിവാദമായിരുന്നു. ഇതിന് പിന്നിലെ കാരണങ്ങളും ചർച്ചയായി. ഇതോടെയാണ് ചുള്ളിക്കാടിനെതിരെയുള്ള രോഷം തണുത്തത്. അപ്പോഴും ചുള്ളിക്കാട് ചെയ്തത് ശരിയാണോ എന്ന സംശയം ചില കോണുകളിൽ നിന്ന് എത്തി. ഈ ആശയക്കുഴപ്പം തീർക്കാനായിരുന്നു ചുള്ളിക്കാടിന്റെ ഇടപെടൽ.
സഹോദരനെ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരിച്ചുവെന്ന് തരത്തിലുള്ള വാർത്തകൾ പൂർണമായും ശരിയല്ലെന്ന് സാമൂഹ്യപ്രവർത്തകനായ സന്ദീപ് പോത്താനിയും ഇപ്പോൾ പറയുന്നു. ബാലചന്ദ്രൻ സഹോദരന്റെ അടുത്ത് ഒരു മണിക്കൂർ ചെലവഴിച്ചു. സഹോദരനെ സന്ദർശിക്കാനോ ഏറ്റെടുക്കാനോ തയ്യാറല്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞില്ല. തിരുവനന്തപുരത്ത് താമസിക്കുന്ന തനിക്ക് ആറാം തീയതി മാത്രമേ എത്താൻ സാധിക്കു എന്നായിരുന്നു അറിയിച്ചിരുന്നതെന്നും പോത്താനി പറഞ്ഞു. സഹോദരനെ സംരക്ഷിക്കുന്നതിന് സന്നദ്ധ പ്രവർത്തകരെയും അഗതി മന്ദിരത്തിലെ ജീവനക്കാരോടും നന്ദി അറിയിച്ച ചുള്ളിക്കാട് ചെലവിനായി ഒരു തുകയും നൽകി.
ആദ്യം മുതൽ തന്നെ ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസവും ചുള്ളിക്കാട് വിളിച്ചിരുന്നു. അപ്പോഴെല്ലാം അദ്ദേഹം വരാൻ സന്നദ്ധനാണെന്നാണ് അറിയിച്ചത്. സലീംകുമാർ ഉൾപ്പെടെയുള്ളവർ പറയുന്നത് പോലെയുള്ള പ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ സഹോദരനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി സംരക്ഷിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ അഗതി മന്ദിരത്തിൽ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. വിഷയത്തിൽ ദിവസങ്ങളായി തുടരുന്ന വാക്പോരും വിവാദങ്ങളും അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും പോത്താനി പറഞ്ഞു. ഇതോടെ വിവാദവും അവസാനിക്കുകയാണ്.
വർഷങ്ങൾക്ക് മുമ്പ് കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ച വ്യക്തിയാണ് ചുള്ളിക്കാട്. അദ്ദേഹത്തിന്റെ സഹോദരനെ ഉടുതുണിക്ക് മറുതുണിയില്ലാതെ തെരുവിൽ കഴിഞ്ഞ അവസ്ഥയാണ് സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. തീർത്തും അവശനിലയിൽ തെരുവിൽ കഴിയേണ്ടി വന്ന പറവൂർ ചുള്ളിക്കാട് ചന്ദ്രനെ സന്നദ്ധപ്രവർത്തകരും പൊലീസും ചേർന്ന് ഏറ്റെടുത്തു അഗതി മന്ദിരത്തിൽ എത്തിക്കുകയായിരുന്നു. കടത്തിണ്ണയിൽ കഴിഞ്ഞ ജയചന്ദ്രന്റെ ദുരവസ്ഥ കണ്ടാണ് ഇദ്ദേഹത്തെ അഗതി മന്ദിരത്തിലേക്ക് മാറ്റിയത്. തോന്ന്യങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ കടത്തിണ്ണയിൽ കാണപ്പെടുമ്പോൾ ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ തീർത്തും അവശ നിലയിലായിരുന്നു അദ്ദേഹം. വിസർജ്ജ്യത്തിൽ കിടന്ന് തീർത്തും ദുരിതമായ അവസ്ഥയിൽ. കാൻസർ രോഗി കൂടിയായിരുന്നു ചന്ദ്രൻകുട്ടി എന്ന് വിളിക്കുന്ന ജയചന്ദ്രൻ. ജീവകാരുണ്യപ്രവർത്തകനായ സന്ദീപ് പോത്താനിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇയാൾ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരനാണെന്ന് ലോകം അറിഞ്ഞത്. ഇതോടെ വിവാദം കത്തി പടർന്നു.
സന്ദീപ് പോത്താനി സഹാദരനായ ബാലചന്ദ്രൻ ചുള്ളിക്കട് കാണാൻ എങ്കിലും വരണം എന്ന് അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു ഫേസ്ബുക്കിൽ കുറിച്ചത്. പൊലീസിനൊപ്പം സന്ദീപ്, സൽമ സജിൻ എന്നീ സാമൂഹ്യപ്രവർത്തകരാണ് പറവൂർ നഗരസഭാ ചെയർമാർ രമേഷ് കുറുപ്പിന്റെ സഹായത്തോടെ അഗതിമന്ദിരത്തിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചതിന് ശേഷം നടൻ സലീം കുമാർ വഴി ബാലചന്ദ്രൻ ചുള്ളിക്കാടിനെ ബന്ധപ്പെടുകയാണ് ഉണ്ടായത്. എന്നാൽ, ഏറ്റെടുക്കാൻ സന്നദ്ധമല്ലെന്ന് ചുള്ളിക്കാട് പ്രതികരിച്ചുവെന്ന് വാർത്ത എത്തി. ഇതിന് പിന്നാലെ ചുള്ളിക്കടിനെ അനുകൂലിച്ച് സലിംകുമാറും രംഗത്ത് വന്നു. ഇതോടെയാണ് വിഷയം വഷളായത്. ചുള്ളിക്കാടിനെ വിവാദത്തിലാക്കിയത് സന്ദീപ് പോത്താനിയുടെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം തെറ്റിധാരണയാണെന്ന് സന്ദീപ് പോത്താനി തന്നെ പറയുന്നുവെന്നതാണ് വസ്തുത.
പ്രിയപ്പെട്ട കവി ബാലചന്ദ്രൻ ചുള്ളക്കാടിന്, എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. താങ്കളുടെ സ്വന്തം അനിയൻ എന്നവകാശപ്പെടുന്ന പറവൂർ നന്ത്യാട്ട്കുന്ന് ചുള്ളിക്കാട്ട് ജയചന്ദ്രൻ എന്ന ചന്ദ്രൻകുട്ടിയെ തോന്ന്യകാവ് ക്ഷേത്രത്തിന് അമീപത്തെ ഒരു കടത്തിണ്ണയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതായി അറിഞ്ഞിരുന്നോ? ഭക്ഷണം കഴിക്കാതെ അവശനിലയിൽ വിസർജ്ജങ്ങളിൽ കിടന്നിരുന്ന അദ്ദേഹത്തെ പറവൂർ പൊലീസും ജീവകാരുണ്യ പ്രവർകത്തകരും ചേർന്ന് കുളിപ്പിച്ച് വൃത്തിയാക്കി പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം സിനിമാ നടനായ സലിം കുമാറിനെ കൊണ്ട് താങ്കളെ വിളിപ്പിച്ചിരുന്നു. ഇദ്ദേഹത്തെ ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് താങ്കൾ പറഞ്ഞതായാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ഞങ്ങൾക്കറിയാം താങ്കൾക്കങ്ങിനെ പറയാനാവില്ലെന്ന്. കാരണം അന്തരിച്ച അനുഗ്രഹീത എഴുത്തുകാരി അഷിതക്ക് ഭ്രാന്താണെന്ന് പറഞ്ഞ അഷിതയുടെ സഹോദരനോട് താങ്കൾ വികാരക്ഷോഭത്താൽ പൊട്ടിത്തെറിച്ചതടക്കമുള്ള മനുഷ്യത്വപരമായ നിരവധി സാമൂഹിക ഇടപെടലുകളും ആഴത്തിൽ കവിതകൾ കുറിക്കുന്നതും ഞങ്ങൾ കണ്ടിട്ടുണ്ട്.-ഈ രൂക്ഷമായ വിമർശനമാണ് അവർ ഉയർത്തിയത്.
അങ്ങിനെയുള്ള കവിക്ക് തന്റെ സഹോദരന്റെ സങ്കടത്തിൽ ഉള്ളുനോവാതിരിക്കല്ലെന്ന് ഉറപ്പ്. ആരോരുമില്ലാത്ത ആ മിണ്ടാപ്രാണിയെ ഞങ്ങൾ ഏറ്റെടുത്തുകൊടുങ്ങലൂരിലെ വെളിച്ചം അഗതി മന്ദിരത്തിൽ എത്തിച്ചിട്ടുണ്ട്. താങ്കളുടെ ജീവിതത്തിൽ ഇതുവരെ ഈ സഹോദരൻ ഒരുപകാരവും ചെയ്തിട്ടില്ലായിരിക്കാം. എങ്കിലും കഴിയുമെങ്കിൽ വന്നു കാണണം. പറ്റുമെങ്കിൽ അല്പനേരം അടുത്തിരിക്കണം. കാൻസർ അടക്കമുള്ള മാരക രോഗങ്ങളാൽ വലയുന്ന അദ്ദേഹത്തിനത് ഒരു ആശ്വാസമാകും. ഉറപ്പായും വരണമെന്നും പോത്താനി കുറിച്ചിരുന്നു. ഇത് ഏറ്റെടുത്താണ് ബാലചന്ദ്രൻ ചുള്ളിക്കാട് സഹോദരന് അടുത്തെത്തിയത്. ർമ്മം കൊണ്ടാണ് ഒരാൾ സഹോദരനാകുന്നത് എന്നും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രനെ അദ്ദേഹം ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും നടൻ സലിം കുമാർ പ്രതികരിച്ചിരുന്നു. ദുരിതം നിറഞ്ഞ ഈ അവസ്ഥ ജയചന്ദ്രൻ തന്നെ വരുത്തിവച്ചതാണെന്നും സലിം കുമാർ പറഞ്ഞു. ജയചന്ദ്രൻ സമ്പന്നതയിൽ ജീവിക്കുമ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാട് പട്ടിണിയും ദാരിദ്ര്യവുമായി മഹാരാജാസ് കോളജിൽ കഴിയുകയായിരുന്നെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് സലിംകുമാർ പറഞ്ഞു. ഇതോടെ വിവാദം പുതിയ തലത്തിലെത്തി.
'ജന്മം കൊണ്ട് മാത്രമല്ല ഒരാൾ സഹോദരനാകുന്നത്. കർമ്മം കൊണ്ട് കൂടിയാണ്. പണ്ട് ബാലചന്ദ്രൻ ചുള്ളിക്കാടിനെ നക്സലാണെന്ന് പറഞ്ഞ് നാട്ടിൽ നിന്ന് ഓടിച്ചുവിട്ടതിൽ ഈ ചന്ദ്രൻകുട്ടിക്ക് പങ്കുണ്ട്. പിന്നീട് വളരെ കാലങ്ങൾക്ക് ശേഷം അമ്മ മരിച്ചപ്പോഴാണ് ബാലചന്ദ്രൻ നാട്ടിൽ വന്നത്. അന്ന് അദ്ദേഹം ബുദ്ധമതത്തിൽ ചേർന്നെന്ന് പറഞ്ഞ് അമ്മയ്ക്ക് ബലിയിടാൻ പോലും സമ്മതിക്കാതെ മടക്കി അയച്ചതിന് പിന്നിലും ഇയാളാണ്. അന്യമതസ്ഥൻ അമ്മയുടെ ശരീരത്തിൽ തൊട്ടാൽ പ്രശ്നമുണ്ടാക്കണമെന്ന് പറഞ്ഞ് ഒരു സംഘത്തെ അയാൾ ചട്ടംകെട്ടി നിർത്തിയിരുന്നു. ഇക്കാര്യം ബാലചന്ദ്രനോട് പറഞ്ഞ് അദ്ദേഹത്തെ മടക്കി അയച്ചത് അദ്ദേഹത്തിന്റെ സഹോദരിയാണ്' എന്നും സലിം കുമാർ പറഞ്ഞിരുന്നു. വീട് ഭാഗം വെച്ച വകയിൽ ചന്ദ്രൻ കുട്ടിക്കും 35 സെന്റ് സ്ഥലം കിട്ടിയിരുന്നെന്നും. അതെന്ത് ചെയ്തെന്നും സലിം കുമാർ ചോദിക്കുന്നു. പറവൂരിൽ കോൺഗ്രസ് പ്രവർത്തകനായ രവീന്ദ്രനെ കൊന്ന കേസിലെ പ്രതിയാണ് ഇയാൾ. ഇവരുടെ കുടുംബം ധനിക കുടുംബമായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് മഹാരാജാസ് കോളേജിൽ പട്ടിണിയും ദാരിദ്ര്യവുമായി തന്റെ ജീവിതം തള്ളി നീക്കിയപ്പോൾ ചന്ദ്രൻകുട്ടിയൊക്കെ മൂന്ന് നേരം സുഭിക്ഷമായി ഭക്ഷണം കഴിച്ച് ജീവിച്ചിരുന്നവരാണ്. എല്ലാം നശിച്ച് പോയപ്പോൾ ഭ്രാന്തായി. അതാണ് സത്യം. അവസാനം എത്തിച്ചേരേണ്ട സ്ഥലത്തും നിലയിലും തന്നെയാണ് അയാൾ എത്തിച്ചേർന്നിരിക്കുന്നതെന്നും സലിംകുമാർ ആരോപിച്ചിരുന്നു.
സന്ദീപ് പോത്താനിയുടെ പുതിയ പോസ്റ്റ് ഇങ്ങനെ
നാലുപതിറ്റാണ്ട് അലിഞ്ഞുപോയി; അവർ ഒന്നായി.
പ്രതീക്ഷ വെറുതെയായില്ല, കവി ബാലചന്ദ്രൻ ചുള്ളിക്കാട് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ അദ്ദേഹത്തിന്റെ അനുജനെ കാണാനെത്തിയിരുന്നു. ഒരു മണിക്കൂറോളം ആശുപത്രിയിൽ ചിലവഴിച്ച ശേഷം ഡോകർമാരോട് രോഗവിവരങ്ങൾ തിരക്കിയാണ് അദ്ദേഹം മടങ്ങിയത്.
ഈ വിഷയങ്ങളിൽ പലരീതിയിലുള്ള വാർത്തകൾ പ്രചരിക്കുകയും ചർച്ചകൾ നടക്കുകയും ചെയ്യുന്നുണ്ട്. വിവാദങ്ങൾക്ക് തുടക്കമിട്ടത് ഞാനായിരുന്നു എന്നതിനാൽ എനിക്കറിയാവുന്ന കാര്യങ്ങൾ വിശദീകരിക്കുന്നു.
ഇവരുടെ നാട്ടുകാരായ ചില പൊതു പ്രവർത്തകരും രാഷ്ട്രീയക്കാരുമാണ് സലിംകുമാറിനെ കൊണ്ട് ബാലചന്ദ്രൻ ചുള്ളിക്കാടിനെ വിളിപ്പിച്ചതായും ഏറ്റെടുക്കാൻ കഴിയില്ലെന്ന് ചുള്ളിക്കാട് പറഞ്ഞതായും ഞങ്ങളെ ധരിപ്പിച്ചത്.
ചുള്ളിക്കാടിപ്പോലെ ഒരാളിൽ നിന്നും അങ്ങനെ ഒരു മറുപടി അൽപ്പം സങ്കടമുണ്ടാക്കിയതിനാലാണ് ഈ വിഷയം പോസ്റ്റ് ചെയ്തത്. തുടർന്ന് അഴിമുഖം ന്യൂസ് പോർട്ടിൽ നിന്നും വിളിച്ചപ്പോൾ സലിംകുമാർ വിളിച്ചിരുന്നതായും എന്നാൽ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടില്ലെന്നും ആവശ്യപ്പെട്ടാലും താനയാളെ ഏറ്റെടുക്കില്ലന്നും കവി മറുപടി നൽകിയിരുന്നു.
അന്നുതൊട്ട് ഇന്നേവരെ ഞങ്ങളാരും ജയചന്ദ്രനെ ഏറ്റെടുക്കാൻ ചുള്ളിക്കാടിനോട് ആവശ്യപ്പെട്ടിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റും വാർത്തകളും ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് എന്നെ വിളിച്ചിരുന്നു. കുറച്ചുനേരം അദ്ദേഹത്തോട് സംസാരിച്ചപ്പോൾ തന്നെ ഞങ്ങൾ കരുതിയ പോലെ വലിയ വിഷയങ്ങളൊന്നും ഇവർക്കിടയിൽ ഇല്ലെന്നും മനസ്സിലായി.
ഇവർക്കിയിൽ നിൽക്കാൻ ആരുമില്ലാതിരുന്നതിനാലും പിണക്കങ്ങൾ പറഞ്ഞു തീർക്കേണ്ടവർ വിഷയം കൂടുതൽ വഷളാക്കിയതിനാലുമാണ് ഈ കൂടിക്കാഴ്ച്ച ഇത്രയും വൈകിയത്. എന്നെപ്പോലെ ഒരാൾക്ക് നാല് പതിറ്റാണ്ട് പഴക്കമുള്ള വിഷയം എളുപ്പത്തിൽ പരിഹരിക്കാനായെങ്കിൽ ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അതിനായി ശ്രമിച്ചിട്ടില്ല എന്നുവേണം കരുതാൻ. മാത്രമല്ല ഇവരെ അകറ്റി നിർത്താനും ഇക്കൂട്ടരിൽ ചിലർ ശ്രദ്ധിച്ചിരുന്നു.
ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നു. ബാലചന്ദൻ ചുള്ളിക്കാടിനെപ്പോലെ ഒരാൾക്ക് മാർക്കിടാൻ ഞാനാളല്ല. ദയവായി വ്യക്തി വൈരാഗ്യങ്ങൾ തീർക്കാൻ എന്റെ പോസ്റ്റുകൾ ഉപയോഗിക്കാത്തിരിക്കുക. വെളിച്ചത്തിൽ ഇദ്ദേഹത്തെ കൂടാതെ പതിനഞ്ചോളം അന്തേവാസികളുണ്ട്. കൂടാതെ ദിവസവും കുറഞ്ഞത് മുന്നൂറോളം പേരുടെ വിശപ്പകറ്റാൻ കഴിയുന്നുണ്ട്. കഴിയുന്നവർ സഹായിക്കുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്