'വാർത്തകൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതെങ്ങിനെയെന്ന് മീഡിയാ വൺ പലവട്ടം തെളിയിച്ചതാണ്; ഒന്നാം നിപ കാലം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്'; നിപ ബാധ സ്ഥിരീകരിച്ചെന്ന വാർത്ത മീഡിയ വൺ കൊടുത്തതിന് പിന്നാലെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മീഡിയാ വൺ എഡിറ്റർ ഇൻ ചീഫ്; സർക്കാർ സ്ഥിരീകരണം വരും വരെ മാത്രമേ ആയുസുള്ളൂ എന്നറിയാമായിരുന്നിട്ടും വൈരാഗ്യ ബുദ്ധിയോടെ നടത്തിയ ആക്രമണത്തെ അവഗണിക്കുന്നുവെന്ന് സി.എൽ. തോമസ്
മറുനാടൻ ഡെസ്ക്
കൊച്ചി: കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തി നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം പ്രചരിക്കുന്നത്. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം വരുന്നതിന് മുൻപേ മീഡിയാ വൺ ചാനലിൽ വാർത്ത തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് വന്നതിന് പിന്നാലെ ചാനലിനെതിരെ സൈബർ ലോകത്തടക്കം ആക്രമണമുണ്ടായിരുന്നു. സർക്കാർ സ്ഥിരീകരണമുണ്ടാകുന്നതിന് മുൻപാണ് ചാനൽ വാർത്ത പുറത്ത് വിട്ടതെന്ന് കാട്ടിയായിരുന്നു ആക്രണം.
ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി രംഗത്തത്തിയിരിക്കുകയാണ് മീഡിയാ വൺ എഡിറ്റർ ഇൻ ചീഫ് സി.എൽ തോമസ്. നിപയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ മാത്രമേ ആയുസുള്ളൂ എന്നുറപ്പായിട്ടും വൈരാഗ്യ ബുദ്ധിയോടെ നടത്തിയ ആക്രമണത്തിൽ മീഡിയാ വൺ പൂർണമായും അവഗണിക്കുകയാണെന്നും സമൂഹ മാധ്യമത്തിലുണ്ടായത് സംഘടിത ആക്രമണമാണെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.
എഡിറ്റർ ഇൻ ചീഫിന്റെ കുറിപ്പ്
...
കേരളത്തിൽ ഒരിക്കൽകൂടി നിപരോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നു. ആലപ്പുഴ, മണിപ്പാൽ, പൂണെ എന്നീ കേന്ദ്രങ്ങളിലെ പരിശോധനാ ഫലം അനുസരിച്ചാണ് ഇന്ന് രാവിലെ 10 മണിയോടെ സംസ്ഥാന സർക്കാർ രോഗ വിവരം പരസ്യപ്പെടുത്തിയത്. പൂണെ, മണിപ്പാൽ ലാബുകളിലെ പരിശോധനാ ഫലമാണ് ഔദ്യോഗിക സ്ഥിരീകരണത്തിനായി സംസ്ഥാന സർക്കാർ ആശ്രയിച്ചത്. പരിശോധനാ റിപ്പോർട്ടിലെ ഉള്ളടക്കം ഇന്നലെ രാവിലെ തന്നെ മീഡിയവണിന് ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, പരിശോധനയിൽ രോഗം സ്ഥിരീകരിച്ചെന്ന വാർത്ത തിങ്കളാഴ്ച പകൽ 10 മണിക്ക് മീഡിയവൺ പുറത്തുവിട്ടു.
സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് വാർത്ത സംപ്രേഷണം ചെയ്തുവെന്ന പേരിൽ സോഷ്യൽ മീഡിയയിൽ മീഡിയവണിനെതിരെ ഒരു പ്രത്യേക സ്വഭാവത്തിൽ സംഘടിത ആക്രമണമുണ്ടായി. സർക്കാർ സ്ഥിരീകരണം വരുംവരെ മാത്രമേ ആയുസ്സുള്ളു എന്നുറപ്പുണ്ടായിട്ടും വൈരാഗ്യബുദ്ധിയോടെ നടത്തിയ ആക്രമണത്തെ മീഡിയവൺ പൂർണമായി അവഗണിക്കുകയാണ്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ 'നിപ' സംശയമുണ്ടായത് മുതലുള്ള വിവരങ്ങൾ അപ്പപ്പോൾ തന്നെ മീഡിയവണിന് ലഭിച്ചിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ലാബിലാണ് ആദ്യ പരിശോധന നടത്തിയത്. പൂണെയിൽ നടത്തുന്ന അതേ പോളിമറൈസ് ചെയിൻ റിയാക്ഷൻ (പി.സി.ആർ) ടെസ്റ്റ് തന്നെ. അത് പോസിറ്റീവ് ആണെന്ന വിവരം ഞായറാഴ്ച രാവിലെ തന്നെ മീഡിയവണിന് ലഭിച്ചു. ഇതേതുടർന്നാണ് ആലപ്പുഴ, മണിപ്പാൽ, പൂണെ ലാബുകളിലേക്ക് ആരോഗ്യ വകുപ്പ് സാമ്പിൾ അയക്കുന്നത്. അപ്പോഴൊന്നും ഒരു വാർത്തയും മീഡിയവൺ കൊടുത്തില്ല.
പൂണെയിലെ പരിശോധനാഫലം ഞായറാഴ്ച രാത്രി 10 മണിയോടെ ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നു. പിന്നീട്, രാത്രി വൈകിയും ഇക്കാര്യത്തിൽ സർക്കാർ ഭാഗത്തുനിന്ന് അറിയിപ്പൊന്നും ഉണ്ടായില്ല. പൂണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിപ സ്ഥിരീകരിച്ചുവെന്ന വിവരം തിങ്കളാഴ്ച രാവിലെ 6 മണിയോടെ മീഡിയവണിന് ലഭിച്ചു. അവിടെ തയാറാക്കിയ റിപ്പോർട്ടിന്റെ ഉള്ളടക്കം അതിരാവിലെ ലഭിച്ചിട്ടും പല തലത്തിൽ അന്വേഷിച്ച് ഉറപ്പ് വരുത്തിയശേഷം രാവിലെ 10 മണിക്കാണ് മീഡിയവൺ വാർത്ത പുറത്തുവിടുന്നത്.
പൂണെ ലാബിലെ റിപ്പോർട്ടിന്റെ ഉള്ളടക്കമായിരുന്നു വാർത്തയുടെ അടിസ്ഥാനം. 24 മണിക്കൂർ വൈകിയാണെങ്കിലും നിപ സ്ഥിരീകരിച്ചെന്ന സർക്കാർ പ്രഖ്യാപനം ആ വാർത്ത ശരിവക്കുന്നു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ഔദ്യോഗികമായി ലഭിക്കും വരെ കാത്തിരുന്നതിനാലാകണം സർക്കാർ സ്ഥിരീകരണം വൈകിയത്. എന്നാൽ ശരിയായ വാർത്ത നിഷേധിച്ച് ആശയക്കുഴപ്പമുണ്ടാക്കാതിരിക്കാൻ സർക്കാരും ശ്രദ്ധിച്ചു. വിവരം കിട്ടിയപാടേ കൊടുക്കുകയല്ല, സംശയരഹിതമായി സ്ഥിരീകരിക്കുംവരെ കാത്തിരിക്കുകയാണ് മീഡിയവണും ചെയ്തത്.
നിപ റിപ്പോർട്ടിംഗും മീഡിയവണും
വൈറസ് ബാധിതർ വ്യവഹരിക്കുന്ന സ്ഥലങ്ങളിലെല്ലാം പടരാൻ സാധ്യതയുള്ള രോഗമാണ് നിപ. ജനങ്ങൾ സ്വയമെടുക്കുന്ന മുൻകരുതലുകളും ജാഗ്രതയുമാണ് രോഗ പ്രതിരോധത്തിനുള്ള പ്രധാന വഴി. അതിന് ജനങ്ങളെ പ്രാപ്തരാക്കുക എന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. അതിന് ശരിയായ വിവരം യഥാസമയം അറിയേണ്ടവരിലെത്തണം. ആ ദൗത്യമാണ് മീഡിയവൺ നിർവഹിച്ചത്. ഏറ്റവും സൂക്ഷ്മതയോടെ, ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന തരത്തിൽ തന്നെയാണ് പൊതുസമൂഹത്തെ അറിയിച്ചതും. രോഗം സ്ഥിരീകരിച്ചുവെന്ന വിവരം പ്രാഥമിക ഉറവിടത്തിൽനിന്ന് ഉറപ്പിച്ച ശേഷവും അത് ജനങ്ങളെ അറിയിക്കാതിരിക്കുക എന്നത് ഉത്തരവാദിത്ത മാധ്യമ പ്രവർത്തനത്തിന് ചേർന്ന നടപടിയല്ല.
ജനമാകെ ദുരന്ത ഭീതിയിൽ അകപ്പെടുന്ന സവിശേഷ സന്ദർഭങ്ങളിൽ വാർത്തകൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതെങ്ങിനെയെന്ന് മീഡിയവൺ പലവട്ടം തെളിയിച്ചതാണ്. ഒന്നാം നിപ കാലം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയടക്കം നിരവധിപേർ ഇക്കാര്യം പൊതുസമൂഹത്തോട് പങ്കുവച്ചിട്ടുമുണ്ട്. ഈ സൂക്ഷ്മതയും ജാഗ്രതയും എല്ലാ വാർത്തയിലും കാത്തു സൂക്ഷിക്കുന്നുവെന്നതിനാലാണ് കുറഞ്ഞകാലം കൊണ്ട് മീഡിയവൺ മലയാളികളുടെ വിശ്വസ്ത ചാനലായി മാറിയത്.
ശരിയെന്നുറപ്പാക്കിയ ഒരു വിവരം പൊതുസമൂഹത്തെ അറിയിക്കുന്നതിന് ഗവൺമെന്റിന്റെ അനുമതി കാത്തുനിൽക്കാൻ മീഡിയവൺ സർക്കാർ ഗസറ്റല്ല എന്ന കാര്യവും ഇതോടൊപ്പം ഓർമിപ്പിക്കട്ടെ. വാർത്താ വിനിമയത്തിന്റെ സ്വയംനിർമ്മിത സിദ്ധാന്തങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടിതമായി പ്രചരിപ്പിച്ച് ചാനലിനെ നിശ്ശബ്ദമാക്കാമെന്ന് ആരും ധരിക്കേണ്ടതില്ല. വംശീയതയുടെ വിഷ ബീജങ്ങൾ പേറുന്ന പ്രചാരണങ്ങൾ ഞങ്ങൾക്ക് മനസിലാവുന്നുണ്ട്. ഒരുതരത്തിലുള്ള ബ്ലാക്ക് മെയിലിങ്ങുകൾക്കും വഴങ്ങാൻ ഉദ്ദേശിക്കുന്നുമില്ല.
നീതിയുടെ, ജനങ്ങളുടെ പക്ഷത്ത് എപ്പോഴും നിൽക്കാൻ കഴിയണം എന്നാണ് പ്രാർത്ഥന.
സിഎൽ തോമസ്
എഡിറ്റർ ഇൻ ചീഫ്
മീഡിയ വൺ
Stories you may Like
- മാധ്യമ പ്രവർത്തനമോ, മീഡിയ ജിഹാദോ? അൽജസീറ വിമർശിക്കപ്പെടുമ്പോൾ!
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- ബാർക്ക് റേറ്റിംഗിൽ കുതിച്ചു മീഡിയവണ്ണും ജനം ടിവിയും
- പൂനം പാണ്ഡെയുടെ മരണ വാർത്തയ്ക്ക് പിന്നാലെ കുടുംബാംഗങ്ങൾ അപ്രത്യക്ഷകർ
- മറുനാടന്‍ എതിരായ വേട്ടയാടൽ രാഷ്ട്രീയ അവസാനിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍