Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഈ പാക്കിസ്ഥാൻ എന്താ ഇങ്ങനെ! കഴിഞ്ഞ കളിയിൽ വിൻഡീസിനോട് തോറ്റിട്ട് ഇന്ന് വീഴ്‌ത്തിയത് കിരീട സാധ്യതയിൽ മുൻപിലുള്ള ഇംഗ്ലണ്ടിനെ; റൂട്ടും ബട്‌ലറും സെഞ്ച്വറി നേടിയിട്ടും റൺ മല താണ്ടാനാകാതെ ത്രീ ലയൺസ്; 349 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് വീണത് 14 റൺസ് അകലെ; പാക്കിസ്ഥാന് തുണയായത് വഹാബ് റിയാസും മുഹമ്മദ് ആമിറും; മുഹമ്മദ് ഹഫീസ് മാൻ ഓഫ് ദി മാച്ച്

ഈ പാക്കിസ്ഥാൻ എന്താ ഇങ്ങനെ! കഴിഞ്ഞ കളിയിൽ വിൻഡീസിനോട് തോറ്റിട്ട് ഇന്ന് വീഴ്‌ത്തിയത് കിരീട സാധ്യതയിൽ മുൻപിലുള്ള ഇംഗ്ലണ്ടിനെ; റൂട്ടും ബട്‌ലറും സെഞ്ച്വറി നേടിയിട്ടും റൺ മല താണ്ടാനാകാതെ ത്രീ ലയൺസ്; 349 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് വീണത് 14 റൺസ് അകലെ; പാക്കിസ്ഥാന് തുണയായത് വഹാബ് റിയാസും മുഹമ്മദ് ആമിറും; മുഹമ്മദ് ഹഫീസ് മാൻ ഓഫ് ദി മാച്ച്

വേൾഡ് കപ്പ് ഡെസ്‌ക്

നോട്ടിങ്ഹാം: ആരോടും തോൽക്കും ആരോടും ജയിക്കും പാക്കിസ്ഥാൻ ക്രിക്കറ്റിന് പണ്ട് മുതലേ ഉള്ള ശീലമാണ് അത്. 2019 ക്രിക്കറ്റ് ലോകകപ്പിലും അതിന് മാറ്റമില്ല. തങ്ങളുടെ ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ വിൻഡീസിനോട് നാണംകെട്ട തോൽവി വഴങ്ങിയ പാക്കിസ്ഥാൻ ഇന്ന പരാജയപ്പെടുത്തിയത് ലോക ഒന്നാം നമ്പർ ടീമും ഈ കപ്പ് ഉയർത്താൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുമായ ഇംഗ്ലണ്ടിനെയാണ്. ഇനി കളിയുടെ വിശദാംശങ്ങളിലേക്ക് വരാം. പാക്കിസ്ഥാന് ഉയർത്തിയ 349 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ മറുപടി 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് എന്ന സ്‌കോറിൽ അവസാനിച്ചു.

വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ തുടക്കം മികച്ചതായിരുന്നില്ല. സ്‌കോർ 12 റൺസ് മാത്രം എത്തി നിൽക്കവെ ഓപ്പണർ ജെയ്‌സൺ റോയി 8(7)യെ ലെഗ് സ്പിന്നർ ഷദാബ് ഖാൻ വിക്കറ്റിന് മുന്നിൽ കുടുക്കി. സ്‌കോർ 60 റൺസിൽ നിൽക്കെ ബെയ്‌സ്‌റ്റോയും 32(31) വീണു. 26 റൺസ് കൂടി ഇംഗ്ലീഷ് സ്‌കോർ ബോർഡിൽ എത്തിയപ്പോൾ ക്യാപ്റ്റൻ ഓയിൻ മോർഗൻ 9(18) ഹഫീസിന് വിക്കറ്റ് നൽകി മടങ്ങി. ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് 13(18) നാലാമനായി പുറത്താകുമ്പോൾ ഇംഗ്ലണ്ട് സ്‌കോർ 118/4 എന്നാൽ അഞ്ചാം വിക്കറ്റിൽ ജോസ് ബട്‌ലർ 103(76) ജോ റൂട്ട് 107(104) എന്നിവർ ചേർത്ത 130 റൺസ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന് സ്വന്തം കാണികൾക്ക് മുന്നിൽ വിജയ പ്രതീക്ഷ നൽകി.

ടീം സ്‌കോർ 248ൽ നിൽക്കെ ജോ റൂട്ടിന്റെ രൂപത്തിൽ അഞ്ചാം വിക്കറ്റ് വീണെങ്കിലും മറുവശത്ത് ബട്‌ലർ ഉണ്ടെന്നതായിരുന്നു ഇംഗ്ലീഷുകാർക്ക് ആശ്വാസം. ഇതിനിടിൽ 9 ഫോറും 2 സിക്‌സും പറത്തിയാണ് ബട്‌ലർ സെഞ്ച്വറി കുറിച്ചത്. 45ാം ഓവറിൽ ബട്‌ലർ പുറത്തായതോടെയാണ് പാക്കിസ്ഥാൻ കളിയിലേക്ക് തിരിച്ച് വന്നത്. മൊയീൻ അലി 19(20) ക്രിസ് വോക്‌സ 21(14) എന്നിവർ ക്രീസിലുണ്ടായിരുന്നപ്പോളും മികച്ച ബൗളിങ്ങിലൂടെ പാക്ിസ്ഥാൻ അവരെ തടഞ്ഞ് നിർത്തി. ജോഫ്ര ആർച്ചർ 1(2) ആദിൽ റഷീദ് 3*(4) മാർക് വുഡ് 10*(6) എന്നിങ്ങനെയാണ് മറ്റ് സ്‌കോറർമാർ. പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഷദാബ് ഖാൻ, മുഹമ്മദ് ആമിർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.മുഹമ്മദ് ഹഫീസ് ഷൊയ്ബ് മാലിക് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനോട് വെറും 105 റൺസിന് ഓൾ ഔട്ടായ പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ അടിച്ച് കൂട്ടിയത് 348 റൺസ്. അർധ സെഞ്ച്വറികൾ നേടിയ ബാബർ അസം 63(66), മുഹമ്മദ് ഹഫീസ് 84(62) നായകൻ സർഫ്രാസ് അഹമ്മദ് 55(44) എന്നിവരുടെ മികവിലാണ് പാക് ടീ ഉഗ്രൻ സ്‌കോർ പടുത്തുയർത്തിയത്. ഓപ്പണർമാരായ ഇമാം ഉൾ ഹഖ്, ഫഖർ സമൻ എന്നിവർ നൽകിയ മികച്ച തുടക്കത്തിൽ നിന്നാണ് പാക്കിസ്ഥാൻ റൺ മല തീർത്തത്.

നോട്ടിങ്ഹാമിൽ ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ഓയിൻ മോർഗൻ പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർമാർ മികച്ച ഫോമിൽ കളിച്ചപ്പോൾ 15ാം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റിനായി. 44 റൺസെടുത്ത സമൻ ആണ് ആദ്യം പുറത്തായത്. സ്‌കോർ 11ൽ നിൽക്കെ രണ്ടാം വിക്കറ്റും വീണു ഇമാമിന്റഎ രൂപത്തിൽ. പിന്നീട് ബാബർ അസം മുഹമ്മദ് ഹഫീസ് കൂട്ടുകെട്ട് സ്‌കോർ 200ന് അടുത്ത് എത്തിച്ചു. ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറി മുഹമ്മദ് ഹഫീസ് നേടും എന്ന് തോന്നിച്ചെങ്കിലും മാർക്ക് വുഡിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. തകർത്തടിച്ച ഹഫീസ് 62 പന്തിൽ 8 ഫോറും 2 സിക്സും സഹിതമാണ് ബാറ്റിങ് വെടിക്കെട്ട് നടത്തിയത്.

അവസാന ഓവറുകളിൽ നായകൻ സർഫ്രാസ് അഹമ്മദ് കൂടി അടിച്ച് തകർത്തപ്പോൾ സ്‌കോർ 350ന് അടുത്ത് എത്തുകയായിരുന്നു 44 പന്തിൽ അഞ്ച് ഫോറുകളുടെ സഹായത്തോടെയാണ് സർഫ്രാസ് അർധ സെഞ്ച്വറി നേടിയത്. ആസിഫ് അലി 14(11) ഷൊയ്ബ് മാലിക് 8(8) വഹാബ് റിയാസ് 4(2) ഹസൻ അലി 10*(5) ഷദാബ് ഖാൻ 10*(4) എന്നിവരാണ് മറ്റ് സ്‌കോറർമാർ. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ മൊയീൻ അലി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ മാർക് വുഡ് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP