എറണാകുളത്തെ യുവാവിന് നിപ്പ ബാധയെന്ന് ഉറപ്പിക്കാൻ എന്തുകൊണ്ടാണ് പൂണെയിലെ ഫലം കാത്തിരിക്കേണ്ടി വരുന്നത്? തോന്നയ്ക്കലിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് എന്തുപറ്റി? രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്ന് കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വെറും കോൺക്രീറ്റ് കെട്ടിടം മാത്രം; രക്തപരിശോധന നടത്താനുള്ള ഉപകരണം പോലും ഇവിടെയില്ല; സുസജ്ജമാകാൻ ഇനിയും വർഷങ്ങളെടുക്കും; കേരളത്തിന്റെ സ്വന്തം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: രോഗനിർണയവും ഗവേഷണവും ലക്ഷ്യമിടുന്ന രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം തോന്നക്കലിൽ ഒരുങ്ങിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇങ്ങിനെയാണ് ആദ്യഘട്ട ഉദ്ഘാടന വേളയിൽ വിശേഷിപ്പിക്കപ്പെട്ടത്. രോഗങ്ങൾ സ്ഥിരീകരിക്കാൻ നമുക്കിനി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതില്ല അതിനാണ് സംസ്ഥാനത്തിന് അഭിമാനമായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തോന്നക്കലിൽ പൂർത്തീകരിച്ചത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ടം കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് ഉദ്ഘാടനം ചെയ്യുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും ഇത് തന്നെയാണ് പ്രഖ്യാപിച്ചത്. പക്ഷെ വെറുമൊരു കെട്ടിട്ടം മാത്രം കെട്ടി വളരെ വേഗത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം സർക്കാർ പൂർത്തീകരിക്കുകയായിരുന്നു എന്ന് ഇപ്പോൾ വെളിവാകുന്നു. ഈ വർഷം അവസാനത്തോട് കൂടി മാത്രമേ ആദ്യഘട്ടം തന്നെ പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ. ഇപ്പോൾ രണ്ടാമതും നിപ്പയെത്തിയപ്പോൾ പൂണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കോ മണിപ്പാലിലേക്കോ അയച്ച സാംപിൾ ഫലം തന്നെ കേരളം ഇപ്പോഴും കാത്തിരിക്കുകയാണ്.
ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും ഉള്ള വൻ പദ്ധതികൾ പ്രകാരമാണ് തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിക്കപ്പെട്ടത്. അതിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചു എന്നാണ് സർക്കാർ അവകാശപ്പെട്ടത്. പക്ഷെ ആദ്യ ഘട്ടത്തിന്റെ കെട്ടിടം പണി മാത്രമാണ് പൂർത്തിയായത്. ഈ കെട്ടിടം പണിയുടെ ഉദ്ഘാടനമാണ് ആദ്യ ഘട്ട ഉദ്ഘാടനം എന്ന പേരിൽ സർക്കാർ നടത്തിയത്. അന്താരാഷ്ട്ര നിലവാരമുള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ആവശ്യമുള്ള സയന്റിസ്റ്റുകളോ, കോടികൾ വിലമതിക്കുന്ന വൈറസ് തിരിച്ചറിയാൻ സഹായിക്കുന്ന അത്യാധുനിക ഉപകരണങ്ങളോ ഒന്നും ഇവിടെ വന്നിട്ടില്ല. ഉപകരണങ്ങൾക്ക് വേണ്ടിയുള്ള ഇ ടെൻഡർ പോലും ആയിട്ടില്ല.ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും നോക്കേണ്ടി വരും എല്ലാ ബിഡും ടെക്നിക്കൽ കമ്മറ്റി പരിശോധിക്കേണ്ടിയും വരും. പക്ഷെ എല്ലാത്തിനും സമയം പിടിക്കും.
ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളാണ് വേണ്ടത്. അതിനാൽ ഓപ്പൺ ടെൻഡർ വഴി വേണം ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ. പക്ഷെ അതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നതേയുള്ളൂ. സയന്റിസ്റ്റുകളും വന്നിട്ടുമില്ല. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറെ പോലും നിയോഗിച്ചിട്ടില്ല. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവിലെ അവസ്ഥ ഇതാണ്. ഇതുകൊണ്ട് തന്നെയാണ് കേരളത്തെ ഞെട്ടിച്ച് നിപ്പ വീണ്ടും എത്തിയപ്പോൾ ആദ്യം ആലപ്പുഴയുള്ള ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകൾ ആദ്യഘട്ടവും പിന്നെ പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിളുകൾ അയക്കേണ്ടി വന്നത്.
കേരളത്തിൽ ആശങ്ക പരത്തി ഇക്കുറി വീണ്ടും നിപ്പ എത്തിയപ്പോഴാണ് കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവിലെ അവസ്ഥ എന്തെന്ന് മറുനാടൻ അന്വേഷണം നടത്തിയത്. നിപ്പ വീണ്ടും കേരളത്തിൽ എത്തിയപ്പോൾ അത് ആദ്യം സ്ഥിരീകരിക്കാൻ ആരോഗ്യമന്ത്രി ഉൾപ്പെടെ മടികാണിച്ചു. സാമ്പിളുകൾ ആദ്യം ആലപ്പുഴയിലെ വൈറോളജി സെന്ററിലും പിന്നീട് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും സാമ്പിളുകൾ എത്തിച്ചതായും ആരോഗ്യമന്ത്രി കെ.കെ.ശൈലജ വെളിപ്പെടുത്തി. അപ്പോഴും മന്ത്രി കേരളത്തിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാര്യം പരാമർശിച്ചുമില്ല. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു ഡയറ്കടർ വേണം. അത് അന്താരാഷ്ട്ര തലത്തിൽ യോഗ്യതകൾ ഉള്ള ഒരാൾ തന്നെ വേണം. അന്താരാഷ്ട്ര തലത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ആയതിനാൽ ആ രീതിയിലുള്ള ശാസ്ത്രജ്ഞരും വേണം. ഇവരെ റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ തന്നെ നടന്നുവരുന്നതേയുള്ളൂ.
ആദ്യഘട്ടത്തിൽ തീരുമാനിച്ച 25,000 ചതുരശ്രഅടിയിൽ ഒരുങ്ങുന്ന കെട്ടിടമാണ് പൂർത്തീകരിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നടത്തിയത്. ആറു ലാബും മൂന്ന് ഒരു ഡയഗണോസിസ് സെന്ററുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നാല് കോടിയോളം രൂപ വരുന്ന ഉപകരണങ്ങൾ ഇവിടെ വേണ്ടിവരും. 88000 ചതുരശ്ര അടിയിലുള്ള മൂന്നു നില കെട്ടിടമാണ് രണ്ടാം ഘട്ടത്തിൽ ഒരുങ്ങുന്നത്. ഒന്നാംഘട്ടം കഴിഞ്ഞുമാത്രമേ രണ്ടാംഘട്ടം ഒരുങ്ങുകയുള്ളൂ. ഡിഎൻഎ ബേസിസ് മോളിക്കുലാർ ഡയഗണോസിസ് മെത്തേഡ് ആണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പിന്തുടരുക. ഏറ്റവും ആധുനികമായ രീതികളാണിവ. പക്ഷെ കെട്ടിട ഉദ്ഘാടനം വളരെ വേഗം നടത്തി ആദ്യഘട്ടം പൂർത്തീകരിച്ചു എന്ന് സർക്കാർ തന്നെ അവകാശപ്പെട്ടതാണ് ഇപ്പോൾ വിവാദമാകുന്നത്.
തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ 25 ഏക്കറിലായാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സ്ഥാപിച്ചിരിക്കുന്നത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ മേൽനോട്ടത്തിലാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം നടക്കുന്നത്. നിപായെ പ്രതിരോധിച്ച കേരള മോഡൽ ആഗോളതലത്തിൽ തന്നെ പ്രശംസ പിടിച്ചുപറ്റിയപ്പോഴാണ് കേരളത്തിന് സ്വന്തമായി ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വേണമെന്ന ആവശ്യം ശക്തമായത്. .എച്ച് വൺ എൻ വൺ, വിവിധതരം പനികൾ തുടങ്ങി പകർച്ചവ്യാധികൾ അതിവേഗം കണ്ടെത്തി ചികിത്സ തുടങ്ങാം എന്നതാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്നതുകൊണ്ടുള്ള പ്രധാന നേട്ടം. പക്ഷെ അതിനായുള്ള കേരളത്തിന്റെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍