നിസാമിനു വേണ്ടി ജേക്കബ് ജോബിനെ വിളിച്ചതു മുൻ ഡിജിപി കൃഷ്ണമൂർത്തി; പൊലീസ് മേധാവി ബാലസുബ്രഹ്മണ്യത്തിനു വേണ്ടിയെന്ന മുഖവുരയോടെ സംസാരം; നിസാമിന്റെ ഭാര്യയെ പ്രതിയാക്കരുതെന്ന് ആവശ്യപ്പെട്ടു; കൃഷ്ണമൂർത്തിയുടെ 40 മിനിറ്റ് ശബ്ദരേഖ അടങ്ങിയ സിഡി മാദ്ധ്യമങ്ങൾക്കു കൈമാറി പി സി ജോർജ്
തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിനെ ഡിജിപി ബാലസുബ്രഹ്മണ്യം സഹായിച്ചത് മുൻ ഡിജിപി എംഎൻ കൃഷ്ണമൂർത്തി വഴിയോ? ഇക്കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന സിഡി ചീഫ് വിപ്പ് പി സി ജോർജ് മാദ്ധ്യമങ്ങൾക്കു കൈമാറി. വൈകിട്ട് തിരുവനന്തപുരത്തു നടത്തിയ വാർത്താസമ്മേളനത്തിലാണ് പി സി ജോർജ് തെളിവുകൾ പുറത്തുവിട്ടത്.
കൃഷ്ണമൂർത്തിയും ജേക്കബ് ജോബും തമ്മിലുള്ള സംഭാഷണമാണ് സിഡിയിലുള്ളത്. സ്വാമിയുടെ താൽപ്പര്യപ്രകാരമാണ് വിളിക്കുന്നതെന്ന് കൃഷ്ണമൂർത്തി പറയുമ്പോൾ എല്ലാവർക്കും കാശു കൊടുത്തതായി നിസാം പറഞ്ഞുവെന്ന് ജേക്കബ് ജോബ് പറയുന്നത് സിഡിയിൽ വ്യക്തമാണ്.
ജേക്കബ് ജോബിനെതിരെ നടപടിയെടുത്തത് ഡിജിപിയുടെ റിപ്പോർട്ടനുസരിച്ചാണെന്ന് കൃഷ്ണമൂർത്തി പറയുന്നതായി ശബ്ദരേഖയിലുണ്ട്. സസ്പെൻഷൻ പിൻവലിക്കുന്ന കാര്യത്തെ കുറിച്ച് ആഭ്യന്തരമന്ത്രിയോട് പറഞ്ഞിരുന്നെന്ന് പറയുന്ന കൃഷ്ണമൂർത്തി മന്ത്രിയുടെ അടുപ്പക്കാരനുമായി സംസാരിച്ച് ഒത്തുതീർപ്പിലെത്താൻ ശ്രമിക്കണമെന്ന് ജേക്കബ് ജോബിനെ ഉപദേശിക്കുന്നുമുണ്ട്.
ചന്ദ്രബോസ് കൊലപാതകക്കേസിൽ പേരാംമംഗലം സിഐയുടെ ഇടപെടലിനെ കുറിച്ചും സിഡിയിൽ പരാമർശമുണ്ട്. സിഐക്ക് നിസാമുമായി അടുത്ത ബന്ധമുണ്ടെന്നാണ് ജേക്കബ് ജോബ് പറയുന്നത്. രണ്ടരക്കേടി രൂപയുടെ ഇടപാട് ഒത്ത് തീർക്കാൻ വൈദീശ്വരൻ എന്നയാൾക്ക് വേണ്ടി ബാലസുബ്രഹ്!മണ്യം സംസാരിച്ചിരുന്നു എന്ന് ജേക്കബ് ജോബ് പറയുമ്പോൾ ഇയാളുമായുള്ള ഡിജിപിയുടെ ബന്ധം കൃഷ്ണമൂർത്തി അടിവരയിടുന്നു
മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വിശദമായ പരാതിയും ശബ്ദരേഖയുടെ സിഡിയും നൽകിയിട്ടുണ്ട്. ചന്ദ്രബോസിന് നീതികിട്ടുകമാത്രമാണ് തന്റെ ലക്ഷ്യമെന്നും പിസി ജോർജ്ജ് കൂട്ടി പറഞ്ഞു.
ജേക്കബ് ജോബിന്റെ സസ്പെൻഷന് ശേഷമുള്ള സംഭാഷണമാണ് ജോർജ് പുറത്തുവിട്ടത്. നിസാമിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഡിജിപി എം എൻ കൃഷ്ണമൂർത്തിയെ വിളിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലെടുത്തതിന് തൊട്ടു പിന്നാലെയാണ് ആദ്യം വിളിച്ചത്. പിന്നീട് വീണ്ടും വിളിച്ചു. ജോബ് വിളിച്ചപ്പോൾ സ്വാമിയുടെ താൽപര്യ പ്രകാരമാണ് വിളിക്കുന്നതെന്ന് കൃഷ്ണമൂർത്തി പറഞ്ഞെന്നും ഇത് ഡിജിപി ബാലസുബ്രഹ്മണ്യത്തെ ഉദ്ദേശിച്ചാണെന്നും പി സി ജോർജ് പറഞ്ഞു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പി സി ജോർജ് കത്തു കൈമാറിയിരുന്നു. തൃശൂർ കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ കൃഷ്ണ മൂർത്തി വഴി ബാലസുഹ്മണ്യം വഴി സ്വാധീനിച്ചെന്നാണ് ചീഫ് വിപ്പ് പി സി ജോർജ്ജ് നൽകിയ കത്തിലുള്ളത്. നിസാമും കൃഷ്ണമൂർത്തിയും തമ്മിലെ ഫോൺ സംഭാഷണത്തിന്റെ 40 മിനിറ്റോളം നീളുന്ന ശബ്ദരേഖയും കൈമാറി. ഡിജിപി ബാലസുബ്രഹ്മണ്യം കേസിൽ നേരിട്ട് ഇടപെടുന്നതിന്റെ തെളിവുകൾ ഇല്ലെന്ന വസ്തുത കൂടിയാണ് പുറത്തുവരുന്നത്.
ഇതുമായി ബന്ധപ്പെട്ട സിഡിയാണ് വൈകിട്ടു നടത്തിയ വാർത്താസമ്മേളനത്തിൽ പി സി ജോർജ് മാദ്ധ്യമപ്രവർത്തകർക്കു കൈമാറിയത്. അതേസമയം, പി സി ജോർജിനെ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. പി സി ജോർജ് നൽകിയ സിഡിയിൽ തെളിവില്ലെന്നു ചെന്നിത്തല പറഞ്ഞു. ജോർജിനൊപ്പമിരുന്നാണ് സിഡി കണ്ടതും കത്തുവായിച്ചതും. അതിലൊന്നും ഡിജിപിയെ കുറ്റപ്പെടുത്തുന്ന തെളിവില്ലെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.
താൻ ആരേയും ജേക്കബ് ജോബുമായി സംസാരിക്കാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നേരത്തെ ബാലസുബ്രഹ്മണ്യം വിശദീകരിച്ചിരുന്നു.. താൻ ഒരു ക്രിമിനൽ കേസിലും ഇടപെടാറില്ല. നിസാമിനെ രക്ഷിക്കാനായി നേരിട്ടോ ഫോണിലോ ജേക്കബ് ജോബിനെ ബന്ധപ്പെട്ടിട്ടുമില്ലെന്നാണ് ബാലസുബ്രഹ്മണ്യത്തിന്റെ നിലപാട്. അതിനിടെ ആരോപണങ്ങൾ കൃഷ്ണമൂർത്തിയും നിഷേധിച്ചിട്ടുണ്ട്. എല്ലാം കൃത്രിമമായി ഉണ്ടാക്കിയതാകാമെന്ന നിലപാടിലാണ് മുൻ ഡിജിപി.
ഡിജിപി ബാലസുബ്രഹ്മണ്യത്തിന് നിസാം കേസുമായി ബന്ധമുണ്ട്. അതുകൊണ്ട് നിസാമിന്റെ ഭാര്യയെ കേസിൽ കുടുക്കരുതെന്നാണ് ഡിജിപി റാങ്കിലുള്ള കൃഷ്ണമൂർത്തി ജേക്കബ് ജോബിനോട് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ചീഫ് വിപ് പി.സി ജോർജ് നൽകിയ കത്തിലും സിഡിയിലുമാണ് ഇക്കാര്യം പറയുന്നത്. കാപ്പ ചുമത്തുന്നതിൽ ഇളവ് നൽകണമെന്നതാണ് മൂർത്തി ടെലിഫോണിൽ ആവശ്യപ്പെടുന്നത്. സിഡിയിലെ 40 മിനുട്ടുള്ള ശബ്ദരേഖയിൽ നിസാം വേണ്ടപ്പെട്ട ആളാണെന്ന് മുൻഡിജിപി പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങളൊന്നും നടക്കുന്നില്ലല്ലോ എന്നും സ്വാമിക്ക് (ഡിജിപി ബാലസുബ്രഹ്മണ്യം) താൽപര്യമുള്ള കാര്യം അറിയാമല്ലോ എന്നും ശാസനാരൂപത്തിലും കൃഷ്ണമൂർത്തി സംസാരിക്കുന്നുണ്ട്.
ശുപാർശകൾ നടപ്പിലാക്കാത്തതിന് ജേക്കബ് ജോബിനോട് ഡിജിപിക്ക് വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നും പിസി ജോർജിന്റെ കത്തിൽ ആരോപണമുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് പേജുള്ള കത്താണ് പി.സി ജോർജ് മുഖ്യമന്ത്രിക്ക് നൽകിയത്. ഇതിൽ അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സിഐ ബിജു കുമാറിനെതിരെയും പരാമർശമുണ്ട്. ചന്ദ്രബോസിന്റെ വസ്ത്രം ഏറ്റെടുക്കാത്തതിലും പ്രതി നിഷാമുമായി ബാംഗ്ലൂരിലേക്കുള്ള യാത്രയെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നു.
അന്വേഷണകാലത്ത് ഡിജിപി ഒരു വസ്ത്രസ്വർണ വ്യാപാരിയുടെ അതിഥിയായി മൂന്ന് ദിവസം കഴിഞ്ഞതിനെക്കുറിച്ചും , ഈ വസ്ത്രവ്യാപാരിക്ക് നിസാമുമായി അടുത്തബന്ധമുള്ളതിനെക്കുറിച്ചും കത്തിലുണ്ട്. ഡിജിപിയുടെ സുഹൃത്തായ ഒരു ചാട്ടേഡ് അക്കൗണ്ടന്റുമായുള്ള കേസിൽ ഇടപെട്ട കാര്യവും പി.സി ജോർജ് കത്തിൽ പറയുന്നു.2.5 കോടിയുടെ തട്ടിപ്പ് ഒത്തുതീർക്കാൻ ഇടപെടുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കത്തിലുള്ളത്.
അതിനിടെ ടെലിഫോൺ സംഭാഷണം അടങ്ങിയ സിഡി വ്യാജമാണെന്നും ജീവിതത്തിൽ ഇതുവരെ അഴിമതി കാണിച്ചിട്ടില്ലെന്നും മുൻഡിജിപി എം.എൻ. കൃഷ്ണമൂർത്തി. പി.സി ജോർജിന്റെ കത്തിനെക്കുറിച്ചുള്ള വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ല. മറ്റുകാര്യങ്ങളെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍