സർക്കാർ ലക്ഷ്യമിടുന്നത് ജസ്റ്റിസ് സിരിജഗൻ അധ്യക്ഷനായ ശബരിമല ഹൈപവർ കമ്മറ്റിയെ നോക്കുകുത്തിയാക്കൽ; ശബരിമല വികസനത്തിൽ തീരുമാനമെടുക്കാനെത്തുന്ന വികസന അഥോറിറ്റിയെ സംശയത്തോടെ കണ്ട് എൻ എസ് എസും ഹൈന്ദവ സംഘടനകളും; ക്ഷേത്ര ഭരണം പിടിച്ചെടുക്കാനുള്ള ശ്രമമെന്ന ആരോപണവുമായി ബിജെപിയും എത്തിയേക്കും; ദേവസ്വം ബോർഡിന്റെ അധികാരങ്ങളിൽ തൊടുന്നത് നവോത്ഥാന ലക്ഷ്യത്തോടെയോ? പിണറായി സർക്കാരിന്റെ ക്ഷേത്ര നയത്തിൽ ഒളിച്ചിരിക്കുന്നത് വിശ്വാസ പ്രശ്നങ്ങൾ തന്നെ
എം മനോജ് കുമാർ
തിരുവനന്തപുരം; ശബരിമല വികസന അഥോറിറ്റിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് ജസ്റ്റിസ് സിരിജഗൻ അധ്യക്ഷനായ ശബരിമല ഹൈപവർ കമ്മറ്റിയെ എന്ന് സൂചന. ശബരിമലയുൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ സർക്കാരിന് ഭരണനിയന്ത്രണം ഉറപ്പാക്കുംവിധം തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപന നിയന്ത്രണചട്ടം ഭേദഗതി ചെയ്യുകയാണ് സർക്കാർ ചെയ്യുന്നത്. അതിനിടെ യുവതി പ്രവേശനത്തിലൂടെ ശബരിമലയിൽ നവോത്ഥാനം നടത്തിയ പിണറായി സർക്കാരിന്റെ നീക്കത്തെ ഹൈന്ദവ സംഘടനകൾ സംശയത്തോടെയാണ് കാണുന്നത്. വിഷയത്തിൽ എൻ എസ് എസും എസ് എൻ ഡി പിയും ഇനിയും നിലപാട് എടുത്തിട്ടില്ല. തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപന നിയന്ത്രണചട്ടം ഭേദഗതിയിലെ വ്യവസ്ഥകൾ മനസ്സിലാക്കി പ്രതികരിക്കാനാണ് തീരുമാനം.
ശബരിമല ഹൈപവർ കമ്മറ്റിയെയുടെ ഇടപെടലുകൾക്കുള്ള ഒരു തടയായി ശബരിമല വികസന അഥോറിറ്റിയെ സർക്കാർ ഉപയോഗിച്ചേക്കും എന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയിൽ സർക്കാർ നടത്തുന്ന സ്വതന്ത്ര ഇടപെടലുകൾക്ക് പലപ്പോഴും തടസം നിൽക്കുന്നത് ശബരിമല ഹൈപവർ കമ്മറ്റിയുടെ സാന്നിധ്യമാണ്. ശബരിമല നിർമ്മാണ പ്രവർത്തനങ്ങളിൽ ഇടപെടുന്നതും ഹൈക്കോടതിയിൽ റിപ്പോർട്ട് നല്കുകയുമൊക്കെ ചെയ്യുന്നത് ശബരിമല ഹൈപവർ കമ്മറ്റിയാണ്. ഈ ഇടപെടൽ സർക്കാരിന് പലപ്പോഴും തലവേദന സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ദേവസ്വം ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ചതാണ് ശബരിമല ഹൈപവർ കമ്മറ്റി. അഴിമതി തടയുകയായായിരുന്നു ലക്ഷ്യം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ,വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ,പരിസ്ഥിതി എൻജിനീറിങ് വിദഗ്ദ്ധൻ,കേന്ദ്ര സംസ്ഥാന സർവീസിലുള്ള ചീഫ് എൻജിനീയർ, ഹിന്ദു ആചാരങ്ങളിലും ക്ഷേത്രകാര്യങ്ങളിലും വൈദഗ്ദ്ധ്യമുള്ള ഒരാൾ,തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ചീഫ് എൻജിനീയർ,ജില്ലാ മജിസ്ട്രേറ്റ് റാങ്കിൽ കുറയാത്ത ഒരാൾ എന്നിവരടങ്ങുന്നതാണ് വികസന അഥോറിറ്റിയിലെ അംഗങ്ങൾ. സർക്കാർ നൽകുന്ന ഫണ്ട് ഉപയോഗിച്ച് ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനാണ് ശബരിമല വികസന അഥോറിറ്റി എന്നാണ് സർക്കാർ ഭാഷ്യം. രണ്ടും പാരലൽ ആയി പോകും എന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വികസന അഥോറിട്ടിയിലെ അംഗങ്ങളെ എല്ലാം സർക്കാരാകും നോമിനേറ്റ് ചെയ്യുക. അതുകൊണ്ട് തന്നെ വികസന പ്രക്രിയയിലെ തീരുമാനമെല്ലാം സർക്കാരിന്റേതുമാകും,
അതേസമയം ശബരിമലയുൾപ്പടെയുള്ള ക്ഷേത്രങ്ങളുടെ ഭരണനിയന്ത്രണം സർക്കാരിലേക്ക് ഉറപ്പാക്കും വിധം തിരുവിതാംകൂർ കൊച്ചി ഹിന്ദുമത സ്ഥാപന നിയന്ത്രണ ചട്ടം ഭേദഗതി ചെയ്യാൻ സർക്കാർ നീക്കത്തെ ചൊല്ലി ആശങ്കയും ഉയർന്നിട്ടുണ്ട്. ദേവസ്വം ബോർഡിനെ നോക്കുകുത്തിയാക്കി ദേവസ്വം ഭരണം പിടിച്ചെടുക്കാനുള്ള നീക്കമാണിത് എന്നാണ് ആക്ഷേപമുയരുന്നത്. ശബരിമലയെ ദേശീയനിലവാരമുള്ള തീർത്ഥാടന കേന്ദ്രമായി ഉയർത്തുക എന്നതാണ് വികസന അഥോറിറ്റിയുടെ പ്രാഥമിക ലക്ഷ്യം. ക്ഷേത്രങ്ങളിൽ ഓഡിറ്റ് ഉൾപ്പടെയുള്ള ദേവസ്വം ബോർഡിന്റെ അധികാരത്തിൻ മേൽ ശബരിമല വികസന അഥോറിറ്റിയുടെ പിടി വീഴും. കൂടാതെ സർക്കാർ ഫണ്ടിൽ നിന്നുമുള്ള നിർമ്മിതികളിലും മറ്റ് വികസന പ്രവർത്തികൾക്കായുള്ള പദ്ധതിയും വികസന അഥോറിറ്റിയുടെ കീഴിലാവുകയും ചെയ്യും.
തിരുപ്പതി മാതൃകയിൽ ശബരിമലയിൽ ഭരണപരിഷ്കാരം എന്നതാണ് ശബരിമല വികസന അഥോറിറ്റി വഴി സർക്കാർ ലക്ഷ്യമാക്കുന്നത്. അതേസമയം കേരള ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന ഉന്നതാധികാര സമിതിയുടെ അധികാരങ്ങളും ചുമതലകളും വികസന അഥോറിറ്റിയുടെ കീഴിലാക്കാനും നീക്കമുണ്ട്. ഇത് എത്രമേൽ സാധ്യമാകും എന്നും ചോദ്യമുയരുന്നുണ്ട്. വികസന അഥോറിറ്റി രൂപീകരണത്തിനായി തയ്യാറാക്കുന്ന ബില്ലിന്റെ കരട് ഉന്നതാധികാര സമിതിക്ക് മുൻപാകെ ഹാജരാക്കാൻ നിയമവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ക്ഷേത്രങ്ങളെ ആർ.എസ്.എസിന്റെ കയ്യിൽ നിന്നും മോചിപ്പിക്കണമെന്ന നീക്കവും നിയമഭേദഗതിക്ക് പിന്നിലുണ്ട്. ക്ഷേത്രങ്ങളെ ഉപയോഗിച്ച് ഉത്സവമല്ലാത്ത മറ്റൊരു പ്രവർത്തിയും ഏതെങ്കിലും വ്യക്തിക്കോ സംഘടനയ്ക്കോ നടത്താൻ അവകാശമുണ്ടായിരിക്കില്ല, ക്ഷേത്ര ഭൂമി ഉപയോഗിക്കുന്നത് ആറുമാസം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറും. ഇതോടെ ആയുധം ഉപയോഗിച്ചോ ഇല്ലാതെയോ ക്ഷേത്രഭൂമിയിൽ പരിശീലനം നടത്തുന്നത് ജാമ്യമില്ലാ കുറ്റവുമാവും. ഈ വ്യവസ്ഥ ബില്ലിന്റെ കരടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ശബരിമല ദേവസ്വം ബോർഡിന്റെ അധികാരങ്ങൾ ശബരിമല വികസന അഥോറിറ്റി കയ്യടക്കും എന്ന ആരോപണങ്ങൾ തിരുവിതാംകൂർ ദേവസ്വം ശക്തമായി നിഷേധിച്ചു. ശബരിമല ഉന്നതാധികാര സമിതിയുണ്ടെങ്കിലും ശബരിമലയുടെ നിയന്ത്രണവും ഭരണവും കയ്യാളുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്-ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇനി ശബരിമല വികസന അഥോറിറ്റി വന്നാലും ദേവസ്വം ഭരണവും ശബരിമല ഭരണവും ദേവസ്വം ബോർഡ് തന്നെയാകും നടത്തുക.
ശബരിമല പ്രശ്നം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ്. ഈ ഏകോപനത്തെ സഹായിക്കാൻ വേണ്ടിയാണ് ശബരിമല വികസന അഥോറിറ്റി വരുന്നത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങൾ ശബരിമല വികസന അഥോറിറ്റി വഴി നടത്തണം. അതാണ് സർക്കാരിന്റെ ആവശ്യം. എന്നാൽ ബോർഡ് ആണ് എല്ലാ നിർമ്മാണ പദ്ധതികൾക്കും അനുമതി നൽകേണ്ടത്. ആ അധികാരം ബോർഡിനാണ്. അതുകൊണ്ട് തന്നെ ശബരിമല വികസന അഥോറിറ്റി വന്നാൽ ബോർഡിന്റെ അധികാരം നഷ്ടമാകില്ല-എ.പത്മകുമാർ പറയുന്നു.
ശബരിമലയുടെ കഴിഞ്ഞ സീസണിൽ ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതിയുടെ ചുമതല മകരവിളക്ക് കഴിഞ്ഞതോടെ അവസാനിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതിയുടെ ഈ നിരീക്ഷണ സമിതി ഫലത്തിൽ നിലനിൽക്കുന്നില്ല.പക്ഷെ ശബരിമല ഹൈപവർ കമ്മറ്റി നിലനിൽക്കുന്നുണ്ട്. ഭരണഘടന നൽകുന്ന അധികാര പ്രകാരം ഹൈക്കോടതി നിയോഗിച്ചതാണ് ശബരിമല ഹൈപവർ കമ്മറ്റി. അതുകൊണ്ട് തന്നെ ഹൈപവർ കമ്മറ്റിക്കെതിരെ സർക്കാർ നീങ്ങിയാൽ അത് സർക്കാരിന് തലവേദന സൃഷ്ടിക്കുന്ന നീക്കമായി മാറുകയും ചെയ്യും.
നിലവിൽ ശബരിമല നടക്കുന്ന കാര്യങ്ങളിൽ സർക്കാർ കടുത്ത അതൃപ്തിയിലാണ്. ശബരിമല അവലോകന യോഗത്തിലെ തീരുമാനങ്ങൾ ഒന്നും നടപ്പാക്കാത്തതിൽ കടുത്ത അതൃപ്തി മുഖ്യമന്ത്രിയിൽ നിലനിൽക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ശബരിമല വികസന അഥോറിറ്റി തന്നെ സ്ഥാപിക്കാൻ സർക്കാർ നീക്കങ്ങൾ നടത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍