ഇന്ത്യൻ പുരുഷന്റെ ദുഷിച്ച മനസ്സ് വ്യക്തമാക്കുന്ന യഥാർത്ഥ ചിത്രം; ബിബിസി ഡോക്യുമെന്ററി നിരോധിച്ചത് ഫാസിസം
''ഇന്ത്യയുടെ മകൾ'' ഡൽഹി കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി ഇന്ത്യയിൽ നിരോധിച്ചത് ഫാസിസമാണ്. നമ്മുടെ അന്ധകാരത്തിലേക്ക് കടന്നുചെന്ന ക്യാമറ കണ്ണുകൾ പറയുന്ന സത്യങ്ങൾ നാം കാണണം. ഡോക്യുമെന്ററി പുറത്തിറങ്ങിയപ്പോൾ ഓസ്ട്രേലിയ പെർത്തിൽ നിന്നും കാണാൻ അവസരം ലഭിച്ചു. ഇന്ത്യൻ സ്ത്രീകളെ പറ്റിയുള്ള അഭ്യസ്തവിദ്യരായ പുരുഷന്മാരുടെ കാഴ്ച്ചപ്പാടുകൾ കണ്ടപ്പോൾ ഞെട്ടലാണുണ്ടായത്. സന്ധ്യകഴിഞ്ഞാൽ സ്ത്രീകൾ പുറത്തിറങ്ങുന്നത് ഇന്ത്യൻ സസ്കാരമല്ലെന്നും, ബോയ്ഫ്രണ്ട് പാടില്ലെന്നും പറയുന്നു. സന്ധ്യകഴിഞ്ഞാൽ കാണുന്ന പെൺകുട്ടികളെ ആണുങ്ങൾ ബലാത്സംഗം ചെയ്യുന്നത് സ്വാഭാവികമാണെന്നും അത്ഭുതം ഇല്ലെന്നും ഈ ഡോക്യുമെന്ററിയിൽ പറയുന്നു. ഭാരതത്തിലെ പുരുഷന്മാരുടെ സ്ത്രീകളെ കുറിച്ചും പെൺകുട്ടികളെ പറ്റിയുമുള്ള കാഴ്ച്ചപ്പാട് വ്യക്തമായും മനസിലാക്കി തരുന്ന ചിത്രീകരണമായിരുന്നു ഇത്. ഡോക്യുമെന്ററി തുടങ്ങുന്നത് മലയാളത്തിലുള്ള ഒരു പ്രതിഷേധ മാർച്ചിന്റെ ബാനർ ചിത്രവുമായാണ്. ആ ചിത്രമാണീവിടെ കൊടുക്കുന്നത്. ബലാത്സംഗത്തിൽ ഇരയായ പെൺകുട്ടിയുടെ കുടുംബത്തിനും, പ്രതികൾക്കും, പ്രതിയുടെ വീട്ടുകാർക്കും, വക്കീലുമാർക്കും, ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിക്കും, പൊലീസിനും ഒക്കെ എന്താണ് പറയാനുള്ളതെന്ന് രാജ്യത്തെ എല്ലാ പൗരന്മാരും അറിയാൻ കിട്ടുന്ന അവസരം സർക്കാരിടപെട്ട് ഇല്ലാതാക്കുകയാണ്.
കിരാതമായി കൊന്നുകളഞ്ഞ പെൺകുട്ടിയുടെ കേസിലെ വൃത്തികെട്ട പ്രതികൾക്കായി ഹാജരായ എം.എൽ ശർമ്മയെന്ന വക്കീൽ ഡോക്യുമെന്ററിയിൽ പറയുന്നത് ഇങ്ങിനെ; 'സ്ത്രീകൾ പൂക്കൾ പോലെയാണ്. സ്ത്രീകൾ പൂക്കൾ ആണേൽ പുരുഷന്മാർ മുള്ളുകൾ പോലെയും, കരുത്തരും ആണ്. പൂക്കൾ ഞെട്ടറുത്താൽ കൊഴിഞ്ഞുപോവുകയും നശിക്കുകയും ചെയ്യും. ദൈവത്തിന്റെയടുത്ത് വയ്ച്ചാൽ ആരാധിക്കപ്പെടും'. അതായത് സ്ത്രീകൾ ഇരിക്കേണ്ട സ്ഥാനത്തിരിക്കണമെന്ന് അർഥം. നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ ഒരു കാരണവശാലും വൈകിട്ട് 6.30 കഴിഞ്ഞാൽ അപരിചിതരുടെ കൂടത്തിലോ തനിച്ചോ പുറത്തിറങ്ങി നടക്കാൻ പാടില്ല. ഇതേ വക്കീൽ ഡോക്യുമെന്ററിയിൽ വീണ്ടും പറയുന്നു 'സ്ത്രീകൾ ഡയമണ്ട് പോലെയാണ്. ഡയമണ്ട് വേണ്ടരീതിയിൽ സൂക്ഷിക്കണം. അത് തെരുവിൽ ഇട്ടാൽ തീർച്ചയായും പട്ടികൾ അത് കൈക്കലാക്കും, കൈക്കലാക്കിയിരിക്കും'. ഈ വക്കീൽ പറയുന്നത് ഒരു ഒറ്റപ്പെട്ട വാചകമല്ല, ഇതുപോലത്തെ മനുഷ്യതീനികളായ വേട്ടമൃഗങ്ങളെ താലോലിക്കുന്ന സദാചാരക്കാരായ ഇന്ത്യക്കാരുടെ പ്രതിനിധിയാണ് ഈ വക്കീൽ.'സ്ത്രീകൾ രാത്രിയിൽ ഒരിക്കലും പുറത്തുപോകാനും ഇറങ്ങി നടക്കാനും പാടില്ല. അങ്ങിനെ പോകണമെങ്കിൽ കുടുബത്തിലേ അരെയെങ്കിലും കൂട്ടത്തിൽ വേണം, അങ്കിളോ, അപ്പനോ, അമ്മയോ, വലിയപ്പനോ, വല്യമ്മയോ അരേലും ഒപ്പം വേണം. പെൺകുട്ടികൾ ഒരിക്കലും ബോയ് ഫ്രണ്ടുമായി പുറത്തുപോകാൻ പാടില്ല'.ഇനി ഇതേ ഡോക്യുമെന്ററിയിൽ മറ്റൊരു പ്രതി വക്കീൽ എ.പി സിങ്ങ് എന്ന പ്രതിഭാഗം വക്കീൽ ഡോക്യുമെന്ററിയിൽ പ്രതികരിക്കുന്നത് ഇങ്ങിനെ... 'സ്ത്രീകൾ രാത്രിയിൽ ഒരിക്കലും പുറത്തുപോകാനും ഇറങ്ങി നടക്കാനും പാടില്ല. അങ്ങിനെ പോകണമെങ്കിൽ കുടുബത്തിലേ അരെയെങ്കിലും കൂട്ടത്തിൽ വേണം, അങ്കിളോ, അപ്പനോ, അമ്മയോ, വലിയപ്പനോ, വല്യമ്മയോ അരേലും ഒപ്പം വേണം. പെൺകുട്ടികൾ ഒരിക്കലും ബോയ് ഫ്രണ്ടുമായി പുറത്തുപോകാൻ പാടില്ല'. ഇതാണ് ഇന്ത്യൻ സസ്കാരമെന്നും ഈ അഭിഭാഷകർ ഡോക്യുമെന്ററിയിൽ പറയുന്നു. ഈ വക്കീൽ പുങ്കുവന്മാർ ഇന്ത്യയിലെ സ്തീകൾക്കെതിരായി നടത്തിയ പ്രയോഗത്തെ ഒറ്റപ്പെട്ടതായി കാണേണ്ട. ഈ വൃത്തികെട്ടവന്മാരുടെ സംസ്കാരം പണ്ടിവിടെ ഉണ്ടായിരുന്നു. ഈ പുരുഷ മൃഗങ്ങളുടെ കുരങ്ങൻ മുത്തച്ചന്മാരാണ് പണ്ട് മാറ് മറച്ച പെണ്ണുങ്ങളുടെ മുലകൾ ചെത്തിയെടുത്തത്. മുലകൾ മറയ്ക്കുന്നതിനു മുലക്കരം ഏർപ്പെടുത്തിയത്. ഇവരുടെ താവഴിയിലുള്ള കാലൻ കാരണവന്മാരാണു മുലക്കരത്തിനെതിരെ പ്രതികരിച്ച നമ്മുടെ നങ്ങേലിയെന മലയാളിൽ പെൺകൊടിയുടെ മുലകൾ ചെത്തിമാറ്റിയ ക്രൂരന്മാർ.
ഈ ഡോക്യുമെന്ററിയിൽ വധശിക്ഷയ്ക്ക് വിധിച്ച പ്രതി പറയുകയാണു ഇരു കൈയും കൂട്ടികൊട്ടാതെ ഒച്ചകേൾക്കില്ലെന്നാണ്. 80%സ്ത്രീകളും മോശക്കാരാണെന്നും, ബലാത്സംഗത്തിനു ആണുങ്ങളേക്കാൾ കൂടുതൽ കാരണക്കാർ പെണ്ണുങ്ങളാണെന്നുമാണ്. നല്ല പെൺകുട്ടികൾ ആരും രാത്രി മറ്റൊരു പുരുഷനുമായി സിനിമയ്ക്കും പുറത്തു കറങ്ങാനും പോകില്ലെന്നും ബലാത്സംഗത്തിലേക്ക് നയിച്ചത് അതാണെന്നും പ്രതി പറയുന്നു. ഈ പുരുഷന്മാർ ഈ ഡോക്യുമെന്ററിയിൽ സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ഇന്ത്യൻ കാഴച്ചപ്പാട് വ്യക്തമാക്കുകയാണ്. ഇന്ത്യയിലെ സ്ത്രീകൾ എപ്പോൾ പുറത്തിറങ്ങണം, വൈകിട്ട് 6.30 കഴിഞ്ഞാൽ വീടുവിടാൻ പാടില്ല. കാമുകൻ, പ്രണയം ഒന്നും പാടില്ല, ബോയ്ഫ്രണ്ട് പാടില്ല, എന്തു വസ്ത്രം ധരിക്കണം, സ്ത്രീ ദൈവമാണ്, ഡയമണ്ടാണ്, പൂവാണ്, മധുരമാണ്, ഈ ദൈവത്തെ പുണരാനും, ഡയമണ്ട് കവർന്നെടുക്കാനും, ഈ പൂവിനെ ആസ്വദിക്കാനും, മധുരത്തെ നുണയാനും പുരുഷന് അധികാരവും അവകാശവും ഉണ്ടെന്ന് ഇന്ത്യയിലെ പുരുഷന്മാർ ഈ ഡോക്യുമെന്ററിയിൽ പറയുന്നു.'സ്ത്രീകൾ രാത്രിയിൽ ഒരിക്കലും പുറത്തുപോകാനും ഇറങ്ങി നടക്കാനും പാടില്ല. അങ്ങിനെ പോകണമെങ്കിൽ കുടുബത്തിലേ അരെയെങ്കിലും കൂട്ടത്തിൽ വേണം, അങ്കിളോ, അപ്പനോ, അമ്മയോ, വലിയപ്പനോ, വല്യമ്മയോ അരേലും ഒപ്പം വേണം. പെൺകുട്ടികൾ ഒരിക്കലും ബോയ് ഫ്രണ്ടുമായി പുറത്തുപോകാൻ പാടില്ല'.ഇന്ത്യയിലെ സ്ത്രീ പുരുഷ സങ്കൽപ്പത്തേ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന ഈ ഡോക്യുമെന്റരി ഇന്ത്യക്കാർ കാണുന്നതിനേ എന്തിനു വിലക്കണം. ലോകം മുഴുവൻ റിലീസാക്കുകയും കാണുകയും ചെയ്ത ഇന്ത്യകാരന്റെ മാനസിക വൈകല്യം നിറഞ്ഞ സ്ത്രീ ചിന്തകൾ ഇന്ത്യയിൽ നിരോധിച്ചിട്ട് കാര്യമില്ല. ഇന്ത്യക്കാരന്റെ ഇത്തരം പുരോഗമന ചിന്തകൾ ലോകം നീളെ എല്ലാവരും കണ്ടു. ഈ ഡോക്യുമെന്ററി ആദ്യം കാണേണ്ടത് ഭാരതീയരായിരുന്നു. എന്തിനാണു നമ്മൾ കൂടുതൽ അഹങ്കരിക്കുന്നത്? ചൊവ്വയിലേക്ക് റോക്കറ്റ് തൊടുത്തതിനോ, മോദി പ്രധാനമന്ത്രിയായതിനോ, അതോ സന്ധ്യകഴിഞ്ഞാൽ തെരുവിൽ കാണുന്ന സ്ത്രീകളെ കൊന്നുതിന്നാമെന്ന ഈ സദാചാരക്കാരുടെ സ്ത്രീ വീക്ഷണത്തിനോ?
ഈ ഡോക്യുമെന്ററിയിലെ പുരുഷ വീക്ഷണം എങ്ങിനെ ഇന്ത്യൻ ചിന്താഗതിയാകും എന്ന് ചോദിക്കാം. ഇതൊക്കെ ഇന്ത്യയെ താഴ്ത്തികെട്ടാൽ അല്ലേ എന്നും ചോദിക്കാം. അതൊക്കെ ഞാൻ ഇന്ത്യക്കാരനാണെന്നും ഭാര്യയുടേയും മകളുടേയും അമ്മയുടെയും മാംസം നരഭോജികൾ തിന്നാലും എന്റെ രോമം ഇന്ത്യയെന്ന വികാരത്താൽ എഴുന്നു നില്ക്കും എന്ന വികലമായ അഹങ്കാരത്തിൽ നിന്നുണ്ടാകുന്ന വികാരമാണ്. ഈ ഡോക്യുമെന്ററിയിലേത് ഒറ്റപ്പെട്ട പുരുഷ നിലപാടല്ല, അല്ലേ അല്ല. വലന്റൈൻസ് ഡേയ്ക്ക് ബങ്കളൂരിൽ അക്രമം നടത്തിയ ശ്രീരാമ സേനയും, ചുംബിക്കുന്നതിനെ മഹാപാപവും, പരസ്യ ലൈംഗികവേഴ്ച്ചയുമായി കണ്ട് മത വർഗീയ വാദികളുടെ നിലപാടുകളും ഇത് തന്നെയായിരുന്നു. സ്നേഹിക്കുന്നവർക്ക് ചുംബിക്കാൻ സമരം നടത്തേണ്ടിവരുന്ന നാടാണിത്. രാജ്യത്താകമാനം നടക്കുന്ന സദാചാര പൊലീസുകാരുടെ ഇടപെടലുംകളും തള്ളികൊലയും കൊലപാതാകവും ഇതിന്റെ മറ്റൊരു മുഖമാണ്. പിതാവിനോടും, ഭർത്താവിനോടും ഒപ്പം രാത്രിയിൽ സഞ്ചരിക്കുന്നു പെൺകുട്ടികളെ ആണുങ്ങളെ കൊന്നുകളഞ്ഞ് ബലാത്സംഗം ചെയ്യുന്ന ഇന്ത്യൻ രതിയുടെ പുതിയ പോർമുഖങ്ങളാണിതൊക്കെ.
ഭർത്താവിന്റെ ചിതയിലേക്ക് ഭാര്യമാരെ കൈകാലുകൾ കെട്ടിയെറിയാൻ ഇപ്പോഴും ചിലർ ഇന്ത്യയിൽ ഒരവസരം കിട്ടിയാൽ കൊതിക്കുകയാണ്. ചിതയിലെ തീയിൽ നിന്നും ആളിക്കത്തുന്ന ശരീരവുമായി പുറത്തേക്ക് ഓടിയാൽ കോലുകൾകൊണ്ട് തീയിലേക്ക് വീണ്ടും തള്ളിയിടാൻ പലരും കൊതിക്കുന്നു. മനുസ്മൃതിയിലേ സ്ത്രീകളാണു ഭാരത സ്ത്രീകളെന്നും, എത്ര സ്ത്രീകളെ വിവാഹം ചെയ്തും ഉപയോഗിച്ച് വലിച്ചെറിയാമെന്നും അതൊക്കെയാണ് ഭാരതമെന്നും ആർഷ സംസ്കാരമെന്നും ധരിക്കുകയാണ് ചിലർ. മുംബയിലെ ചുവന്ന തെരുവാണ് കാമാത്തിപുര.അവിടെയാണു ഏഷ്യയിലെ ഏറ്റവും വലിയ മാംസവില്പന. ഒൻപത് വയസുള്ള പെൺകുട്ടികള മുതൽ വില്പന ചരക്കാവുന്ന ഈ നാട്ടിലെ വേശ്യാലയങ്ങൾ എന്തൊകൊണ്ട് തല്ലി തകര്‍ക്കാൻ ഈ സദാചാരക്കാര്‍ക്ക് കഴിയുന്നില്ല. സന്ധ്യകഴിഞ്ഞാൽ പൊതു സ്ഥലത്ത് കാണുന്ന ഏതു സ്ത്രീയും അനാശാസ്യകാരിയാണെന്നും അവരെ ബലാത്സംഗം ചെയ്യാമെന്നും, കൊന്നു തിന്നാമെന്നുമുള്ള ഭാരതീയ പുരുഷന്മാരുടെ വിശകലനം വ്യക്തമാക്കുന്ന ഡോക്യുമെന്റരി എല്ലാ ഭാരതീയരും കാണണം. അപമാനം കൊണ്ട് തലകുനിച്ച് ഇത്തരക്കാരെ മനുഷ്യകുലത്തിൽനിന്നും ഉന്മൂലനം ചെയ്ത് സംസ്കാരത്തെയും രാജ്യത്തെയും ശിചീകരിക്കുകയാണു വേണ്ടത്.
ഇന്ത്യയിലെ മാദ്ധ്യമങ്ങൾക്കും ചാനലുകൾക്കും എന്തുകൊണ്ട് ഇത് സാധ്യമായില്ല? കൊലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാരുടെ വെളിപ്പെടുത്തലുകൾ, പ്രതികൾ പറയുന്നത്, ജ്യോതിയുടെ കൂട്ടുകാർ പറയുന്നത്, പൊലീസും, ന്യായാധിപന്മാരും, പ്രതികളുടെ വീട്ടുകാരും പറയുന്നത്, സമരങ്ങളുടെ വിവിധ ദൃശ്യങ്ങൾ അങ്ങിനെ നമ്മൾ ഇതുവരെ കാണാത്ത പല വെളിപ്പെടുത്തലുകളും ഈ ഡോക്യുമെന്ററിയിൽ ഉണ്ട്. ജനങ്ങൾക്ക് മുന്നിലേക്ക് ചിന്നി ചിതറികിടക്കുന്ന പല കാര്യങ്ങളും കൂട്ടിയോജിപ്പിച്ച് അവതരിപ്പിക്കുകയാണ് ബി.ബി.സി. ചെയ്തിരിക്കുന്നത്. ഇതിൽ കലർപ്പുകളും കൂട്ടിചേർക്കലുകളും ഒന്നുമില്ല. എല്ലാം തുറന്നുകാട്ടുകയാണിവിടെ. ബ്രിട്ടനിൽനിന്നും ഒരു മാദ്ധ്യമം ഇതിനൊക്കെ ഇന്ത്യയിൽ വരേണ്ടിവന്നിരിക്കുന്നു.
ഇന്ത്യൻ കോടതി ഇത് നിരോധിച്ചതിലൂടെ ഫാസിസത്തിനും, ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും മങ്ങലേൽപ്പിച്ചു. ഈ ഡോക്യുമെന്ററി നിരോധിച്ചിട്ട് എന്തൊകൊണ്ട് നമ്മളുടെ ദേശീയ മാദ്ധ്യമങ്ങൾ ഇടപെട്ടില്ല. ഈ വിഷയത്തിൽ നമ്മുടെ കോടതിയും, കേന്ദ്രസർക്കാരും പാക്കിസ്ഥാനെയും, സൗദി അറേബിയയെയും ഒക്കെയാണ് അനുകരിച്ചത്, ഓർമ്മപ്പെടുത്തുന്നത്. ഇത്തരമൊരു ഇത്തരമൊരു ഡോക്യുമെന്ററി ബ്രിട്ടനിലോ, അമേരിക്കയിലോ, ഫ്രാൻസിലോ ആയിരുന്നെങ്കിൽ തീർച്ചയായും തടയപ്പെടില്ലായിരുന്നു.
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- ബലാത്സംഗം ആയുധമാക്കുന്ന യുദ്ധങ്ങളുടെ കഥ!
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍