കലങ്ങി മറിഞ്ഞ ഇടത്തോടുകളിൽ വരാലും പുളവനും നീർക്കോലിയും പൊന്തി വരും; ചെറിയ കുഴികൾ കുഴിച്ചുചെറു മീനുകളെയും വാൽമാക്രികളെയും പിടിച്ചു ഇട്ടും വെള്ളം തെറിപ്പിച്ചും തിമിർത്തു മറിയുന്ന കൂട്ടുകാർ; ഇന്നോ വയൽ വരമ്പുകൾ മൂടി പാഴ് ചെടികൾ; വയലറ്റ് പൂക്കൾ വിരിയിച്ച കളം പൊട്ടിയും ഇളം പച്ച നിറമാർന്ന മഷിത്തണ്ട് ചെടിയും എവിടെ? ഓർമകളിലെ ഉപ്പ് രസം: വിനോദ് കാർത്തിക എഴുതുന്നു
വിനോദ് കാർത്തിക
രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴും നീര് വന്നു കാൽ മുട്ട് വേദനിക്കുന്നുണ്ടായിരുന്നു. കല്ലുകൾ ചതച്ച കാൽമുട്ടിൽ രക്തം കിനിഞ്ഞിറങ്ങിയത് ഉണങ്ങി കട്ട പിടിച്ചു നിൽപ്പുണ്ട്. മുട്ടിനു താഴേയ്ക്ക് മണ്ണിലുരഞ്ഞു വരകൾ പോലെ നീറുന്ന പാടുകൾ. തണുപ്പുറഞ്ഞ വയലേലകളിൽ നിന്നും കാവിലെ വല്യ മരം ചുറ്റി വരുന്ന കാറ്റ് തണുപ്പിനെ ജനാല വഴി അരിച്ചിറക്കാൻ തുടങ്ങിയപ്പോൾ വേദനയിലും കണ്ണുകൾ താനേ അടഞ്ഞു.
വീടിന്റെ മുൻപിൽ കൈത്തറി സഹകരണ സംഘമാണ്. മൂക്ക് തുളച്ചു കയറുന്ന ബ്ലീച്ചിങ് പൗഡറിന്റെ രൂക്ഷ ഗന്ധമുള്ള അന്തരീക്ഷമാണ്. കൈ കൊണ്ട് നൂല് ചുറ്റുന്ന ചക്രത്തിന്റെ ശബ്ദവും ചവിട്ട് തറികളിൽ കാൽ കൊണ്ട് ചവിട്ടി കൈ കൊണ്ട് ഓടാമ്പൽ വലിച്ചു അടുപ്പിച്ചു നൂലുകൾ ഇഴ ചേർക്കുന്ന ദൃശ്യങ്ങളാണ്, ഒരു കൂട്ടം മനുഷ്യർ ജീവിതം കരു പിടിപ്പിക്കുന്നതിന്റെ ശബ്ദമായിരുന്നു. നരച്ച പട്ടിക കൊണ്ട് അഴി തീർത്ത വല്യ കെട്ടിടമുള്ള നെയ്ത്ത് സഹകരണ സംഘത്തിന്റെ ഇടയിൽ കൂടി നടന്നാൽ എളുപ്പത്തിൽ കുളിക്കടവിലെത്താം. കൈത്തറി സംഘത്തിൽ നിന്നും നാഗരുകാവിനെ ചുറ്റി താഴോട്ട് വലം വച്ചിറങ്ങിയാൽ കളംപൊട്ടിയും പാഴ്‌ചെടികളും മഷിത്തണ്ട് ചെടിയും നിറഞ്ഞ കൈത്തോടുകൾ ആയി. ഒരു വശത്ത് വെറ്റ കൊടിയും തെങ്ങും കമുകും ഒക്കെ തണൽ വിരിച്ചു നിൽപ്പുണ്ട് .ഇടയിലൂടെ ഒഴുകുന്ന തെളി നീർച്ചാലുകളും കല്ലുകൾ നിറഞ്ഞ തോടുകളും ആണുങ്ങളുടെ കുളിക്കടവും ഉണ്ട്.
വല്യകൈത്തോടുകൾ പതിക്കുന്നിടം വല്യ കുളിമുറി പോലെ രൂപപ്പെട്ടതാണ് സ്ത്രീകളുടെ കടവ്..ഭൂത കാലങ്ങളിൽ എപ്പോഴോ നല്ല നീരൊഴുക്കിലോ ഉരുൾ പൊട്ടലിലോ പ്രകൃതിയുടെ കരവിരുതിൽ ഒരുങ്ങിയതാണിത്. കാവിൽ നിന്നും മണ്ണുകളിലൂടെ അരിച്ചിറങ്ങി കണ്ണീർ പോലെ ശുദ്ധമായ കുളിരാർന്ന വെള്ളം കുഴിയിലേയ്ക്ക് പതിക്കുന്നതിന് മുൻപേ ചെറിയ പാളകൾ വച്ചു ഓവ് പോലെ ഉണ്ടാക്കി വെള്ളം ശക്തി കുറച്ചു മൺഭിത്തിയിൽ നിന്നും ദൂരേയ്ക്ക് ഒരു തൂമ്പ് പോലെ പതിപ്പിച്ചു. വൈകുന്നേരങ്ങളിൽ തുണി അലക്കലും കുളിയും നാട്ടു വിശേഷങ്ങളും ആയി തിരക്കേറിയിട്ടുണ്ടാകും.
ഭാഗം വച്ചു പിരിഞ്ഞതും വിറ്റു പോയതും ഒക്കെയായി പല അവകാശികൾ വന്നപ്പോൾ കുളക്കടവിലേയ്ക്കുള്ള വഴിയിൽ ബന്ധങ്ങളുടെ വിള്ളലുകലിൽ മുള്ളു വേലികൾ പ്രത്യക്ഷപ്പെട്ടു. വഴിയടഞ്ഞ നാട്ടുകാർ ഒത്ത് ചേർന്നു വല്യകാവിന്റെ സൈഡിൽ നിന്നും താഴേയ്ക്ക് പതിനഞ്ചടിയോളം ചരിഞ്ഞ പടികൾ തീർത്തു. കുട്ടികളെ ഒറ്റയ്ക്ക് കയറാൻ വിടാത്ത പടികൾ കുളിക്കടവിലെ അമ്മമാരുടെ കണ്ണു വെട്ടിച്ചു കയറുന്നതിനിടയിൽ ഞാനും ഒരിക്കൽ പിടി വിട്ട് എവിടയൊക്കയോ ഉരഞ്ഞും ഇടിച്ചും താഴേക്ക് പതിച്ചു. വേദനയും കരച്ചിലും ശകാരവും ഒക്കെ കൈ നിറയെ കിട്ടി.കൂർത്ത കല്ലുകൾ ചതവുകൾ കൊണ്ട് അടയാളങ്ങൾ കോറിയിട്ടു.
രാവിലെ എഴുന്നേൽകുമ്പോഴും കാൽ തറയിൽ തൊടാൻ ആകാതെ വലിച്ചു കൊണ്ട് നടന്നു. രാത്രിയിൽ വേദന കൊണ്ട് ഇറങ്ങിയപ്പോൾ എപ്പോഴോ അമ്മ എണ്ണ തേച്ചിരുന്നു.. നീര് കുറഞ്ഞിട്ടുണ്ട് എങ്കിലും നീറ്റൽ അടങ്ങിയിട്ടില്ല
'ഇന്ന് സ്‌കൂളിൽ പോകണ്ട നീ' എന്നു അമ്മി കല്ലിന്റെ ശബ്ദത്തിനിടയിൽ അമ്മ വിളിച്ചു പറയുന്നുണ്ട്. ഒൻപത് മണിയോടെ വീടിനു മുൻപിൽ കൂടി സ്‌കൂളിലേക്ക് കുട്യോൾ ഒക്കെ പോയിത്തുടങ്ങി. പാവാടയും ബ്ലോസും അണിഞ്ഞു മുടി വാരി കെട്ടിയും ഭംഗിയിൽ പൊതിഞ്ഞ പുസ്തകങ്ങൾ വൃത്തിയായി അടുക്കി അതിനു മുകളിൽ ചോറു പാത്രവും വച്ചു പെൺകുട്ടികൾ റോഡിനരികിൽ കൂടി നടന്നു നീങ്ങി.കറുത്ത റബ്ബർ ബാന്റിട്ട പുസ്തകങ്ങൾ തോളിൽ വച്ചും ചോറു പാത്രം മറ്റേ കയ്യിൽ പിടിച്ചും ആൺകുട്ടികൾ റോഡിന്റെ തലങ്ങും വിലങ്ങും ഓടി കളിക്കുന്നുണ്ട്.
'എന്താടാ നീ ഇന്ന് വരുന്നില്ലേ..? പലരും ചോദിച്ചു തുടങ്ങി. 'ഇല്ല''എന്നൊരു വാക്കിൽ ഉത്തരമൊതുക്കി കാൽ മുട്ടുകൾ ആരും കാണാതെ ഒളിപ്പിച്ചു. തലേ ദിവസം കൂടെ പടി കയറിയവർ ഇളിഭ്യ ചിരി ചിരിച്ചു കൊണ്ട് പോയി.
അര കിലോമീറ്റർ ദൂരമേ സ്‌കൂളിലേക്ക് ഉള്ളൂവെങ്കിലും വീടിന്റെ മുറ്റത്ത് നിന്നു കാണാൻ കഴിയില്ല. നിരപ്പിൽ നിന്നു താഴേയ്ക്ക് ഇറക്കം ഇറങ്ങി പോകുന്നിടത്താണ് സ്‌കൂൾ. ബെല്ലടിക്കാറയപ്പോൾ ഇറക്കത്തിന്റെ അങ്ങേയറ്റത്ത് അവസാന തലയും അപ്രത്യക്ഷമായി റോഡ് വിജനമായി. തൊട്ടവാടി ഇല അരച്ചു മുറിവിൽ പുരട്ടിയതും കൊണ്ട് ചന്തയിൽ നിന്നു സാധനം വാങ്ങി തല ചുമടായി കയറ്റം കയറി വരുന്നവരെ നോക്കി ഇട വഴിയിൽ ഇറങ്ങി ഇരുന്നു. ആദ്യം തലയിലെ വട്ടികൾ പ്രത്യക്ഷമായി പതിയെ പതിയെ പൂർണ്ണ രൂപത്തെ ദൃശ്യമാകും. വെയിലും മരങ്ങളും ചേർന്ന് പ്രകൃതിയിൽ നിഴൽ നാടകങ്ങൾ അരങ്ങേറി.
കണ്ണു ചിമ്മി ആകാശത്തു നോക്കിയാൽ ഊർന്നു വീഴുന്ന ജ്യാമിതീയ ഘടനകൾ ഇല്ലാത്ത രൂപങ്ങൾ ഉണ്ട്. അത് ആത്മാക്കൾ ആയിരിക്കും എന്നു ആരോ പറഞ്ഞത് ഓർത്തു. പ്രകൃതിയെ കാണുന്നതും അറിയുന്നതും ഇത്തരം ഇടവേളകളിലാണ്. ആകാശത്തിന്റെ അതിരുകൾ ഭേദിച്ചു നാഗര് കാവിൽ ഉയർന്നു നിന്നിരുന്ന മരത്തിന്റെ പൊത്തുകളിൽ നിറയെ കിളികൾ ഉണ്ടായിരുന്നു. മുട്ട വിരിയിച്ചും ഇണ ചേർന്നും വംശ പരമ്പരകൾ നില നിർത്തിയും വിളകൾ കൊത്തിയും ആകാശത്തിൽ പാറിക്കളിച്ചും ജീവിതത്തിന്റെ സകല സ്വാതന്ത്ര്യത്തോടും ജീവിച്ചു. മനുഷ്യൻ ലൗകിക ജീവിതത്തിന്റെ സുഖ ലോലുപതയിൽ അഭിരമിക്കാൻ ശ്രമിച്ചു ജീവിതമൂല്യങ്ങളും ജീവിതസ്വാദനവും മറന്നു തുടങ്ങുന്ന കാലമായിരുന്നു അത്.
കാവിലെ തൂണുകളിൽ മേൽക്കൂര താങ്ങിയ തളത്തിൽ ചുരുണ്ടു കൂടി കിടക്കുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു. ക്ഷയമാണെന്നു പറഞ്ഞു എല്ലാരും അകലം പാലിച്ചു, നര വീണ് തുടങ്ങിയ താടി തടവി ഏകാന്തതയെ കൂട്ട് പിടിച്ചു കൂനി കൂടിയിരിക്കും. വെയിലും മഴയും ഏറ്റ നരച്ച കരിമ്പടം പുതച്ചു വടിയിൽ ഊന്നി കാവിലേയ്ക്ക് നടന്നിറങ്ങുന്നുണ്ട്. ജീവിതത്തിൽ എവിടേയോ താളം തെറ്റിയതോ കണക്ക് കൂട്ടലുകൾ പിഴച്ചതോ കൊണ്ട് ജീവിതത്തോട് തന്നെ നിശബ്ദമായി വാശി തീർക്കുന്നതാകാം.
വൈകുന്നേരങ്ങളിൽ സ്‌കൂൾ വിട്ട് വരുന്നവരെ കാത്തിരുന്നു. യുദ്ധമുഖത്തേയ്ക്ക് ഇരച്ചു വരുന്ന പട്ടാളത്തെ പോലെ കയറ്റം കയറി വന്നു തുടങ്ങി. ആൺകുട്ടികൾ ചിരിച്ചും ബഹളം വച്ചും തമ്മിൽ അടി കൂടിയും പൊയ്‌ക്കൊണ്ടിരുന്നു. അലുമിനിയം പെട്ടികൾ തൂക്കിയും തുണി സഞ്ചികൾ തൂക്കിയും ചെറുതും വലുതുമായ സൈന്യങ്ങളെ പോലെ കുന്നു കയറി മറഞ്ഞു. ടീച്ചർമാർ സൊറ പറഞ്ഞു പതിയെ നടന്നു മറഞ്ഞു. വെളുത്ത് സുന്ദരികളായ ടീച്ചർമാരെ കാണാൻ വേലി പൊത്തുകൾക്ക് അപ്പുറത്ത് നിന്നൊക്കെ സ്ത്രീകൾ തല നീട്ടി നോക്കുന്നുണ്ടു. കലുങ്ങുകളിൽ ഒക്കെ പൊടി മീശക്കാർ ഞങ്ങൾ അത്തരക്കാരല്ല എന്ന ഭാവത്തിൽ ഇരിക്കുന്നുണ്ട്.
അന്ന് വൈകിട്ട് കുളിക്കടവിൽ കൊണ്ടു പോയെങ്കിലും കരയ്ക്കിരുന്നാൽ മതിയെന്നായിരുന്നു അമ്മയുടെ നിർദ്ദേശം. പുര മേയാനുള്ള ഓല നീളത്തിൽ അടുക്കി കെട്ടി കുതിർക്കാനിട്ടവർ അത് വലിച്ചു കയറ്റുന്നുണ്ടായിരുന്നു. കരയിലേക്ക് എത്തുമ്പോൾ മാനത്ത് കണ്ണിയും തവളകളും വാൽമാക്രി കുഞ്ഞുങ്ങളും പുറത്തേക്ക് ചാടും.
കലങ്ങി മറിഞ്ഞ ഇടത്തോടുകളിൽ വരാലും പുളവനും നീർക്കോലിയും പൊന്തി വരും. ചെറിയ കുഴികൾ കുഴിച്ചു അതിൽ ചെറു മീനുകളെയും വാൽമാക്രികളെയും പിടിച്ചു ഇട്ടും വെള്ളം തെറിപ്പിച്ചും തിമിർത്തു മറിയുന്നുണ്ട് കൂട്ടുകാർ. വെള്ളം വാർന്ന അഴുകിയ ഓല കെട്ടു തോർത്തുകൊണ്ട് വളയം തീർത്തു തലയുടെ മുകളിൽ വച്ചു കൊണ്ട് പോകുമ്പോഴും തുമ്പിലൂടെ വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. കാവിലേയ്ക്ക് ചേക്കേറുന്ന കിളികൾ ബഹളം ഉണ്ടാക്കി കൊണ്ടിരിക്കുന്നു. തള്ള കിളികളോട് കുഞ്ഞുങ്ങൾ കിന്നാരം പറയുകയായിരിക്കും.
സന്ധ്യയോടെ കുളിക്കടവിൽ തിരക്കൊഴിഞ്ഞു, ഇന്നലെ പിടി വിട്ട പടവുകൾ അമ്മയോടോപ്പം ശ്രദ്ധയോടെ കയറി. പിന്നൊരിക്കലും ജീവിതത്തിൽ ആ പടവുകൾ അലക്ഷ്യമായി കയറിയിട്ടില്ല. മൂത്തവരുടെ വാക്കുകളുടെ പക്വതയ്ക്കും അനുഭവസമ്പത്തിനും നാം വില കൊടുക്കണം എന്നു പിന്നെപ്പഴോ ഞാൻ ഓർത്തു.
എങ്കിലും വർഷങ്ങൾ കഴിഞ്ഞു തിരികെ കുന്നിൽ മുകളിൽ എത്തുമ്പോൾ പ്രകൃതിയുടെ പ്രഹരമേറ്റ് ഇടിഞ്ഞും നരച്ചും കിടക്കുന്ന പടവുകൾ അന്നേൽപ്പിച്ച മുറിവുകൾ കാൽ മുട്ടുകളിൽ നീറ്റൽ സമ്മാനിക്കാറുണ്ട്. കണ്ണീരുണങ്ങിയ കവിൾത്തടം പോലെ നീർ വഴികൾ വരണ്ടു കിടക്കുന്നു. പരൽ മീൻ കുഞ്ഞുങ്ങൾ നീന്തി തുടിക്കാൻ മറന്നത് പോൽ കുഴി വട്ടങ്ങളിൽ നിറഞ്ഞ ഇത്തിരി വെള്ളത്തിൽ നിശ്ചല ദൃശ്യങ്ങൾ ആകുന്നു. പശുക്കളും ആടുകളും മേഞ്ഞു നടന്ന വയലേലകൾ ഇന്ന് അനാഥമായി കിടക്കുന്നു.
വയൽ വരമ്പുകൾ പാഴ് ചെടികൾ മൂടി സഞ്ചാരയോഗ്യമല്ല. വയലറ്റ് പൂക്കൾ വിരിയിച്ച കളം പൊട്ടിയും ഇളം പച്ച നിറമാർന്ന മഷിത്തണ്ട് ചെടിയും ഓർമകളിൽ പോലും അന്യം നിന്നു പോകുന്നു. വെയിൽ വരച്ച നിഴൽ ചിത്രങ്ങൾക്ക് ചാരുത പകരാൻ തെങ്ങോലകളുടെ സമൃദ്ധിയില്ല. വരൾച്ച കൊണ്ടായിരിക്കും മണ്ണിന്റെ നിറം പോലും നരച്ചിരിക്കുന്നു. വരണ്ട കാറ്റേറ്റ് കാവിലെ മരത്തിൽ ഇപ്പോൾ കിളികൾ ചിലയ്ക്കാറില്ല, ചേക്കേറാൻ ചില്ലകൾ തേടി അലയുന്നുണ്ടാകാം.
കെട്ട കാലത്തിന്റെ ആവരണങ്ങൾ എടുത്തു അണിഞ്ഞ നാമിന്ന് വേഗ സഞ്ചാരത്തിന്റെ യാന്ത്രികതയിൽ അലിഞ്ഞു സ്വയം എരിഞ്ഞടങ്ങുന്നു, എല്ലാം തച്ചുടയ്ക്കുന്നു. ചില ഓർമകളും നൊമ്പരങ്ങളും നമ്മെ വിട്ടു പോകാൻ മടിക്കും, ചിലത് പൊള്ളിച്ചു കൊണ്ടിരിക്കും, ചിലത് സ്ഥലകാലഭേദങ്ങൾ ഇല്ലാതെ മനസ്സാഴങ്ങളിൽ നെരിപ്പോട് തീർക്കും. പെയ്‌തൊഴിഞ്ഞിട്ടും തീരാതെ പ്രളയത്തിന്റെ സങ്കടക്കടൽ തീർക്കും, മനസിനെ കടഞ്ഞെടുത്ത് മതി വരാതെ നൊമ്പരങ്ങളുടെ വേലിയേറ്റങ്ങൾ സൃഷ്ടിക്കും. ഓർമയിലെവിടെയോ കറുത്ത ചിലന്തിയെപ്പോലെ വല കെട്ടി പിന്നെ പതിയിരിക്കും.
നല്ല കാലത്തിന്റെ ശിഷ്ടത്തുടിപ്പ് എന്ന പോലെ ആ കറുത്ത പാട് കാലിൽ ഇപ്പോഴും അവശേഷിപ്പിച്ചിട്ടുണ്ട്. പൂർവ കാലത്തിന്റെ ബാക്കി പത്രമെന്നോണം അതിലൊരു തരി മണ്ണ് ഉണ്ടായിരിക്കും എന്റെ നനവാർന്ന ഓർമകളുടെ കണ്ണീരുപ്പ് അലിഞ്ഞു ചേർന്നിട്ടുണ്ടാകും.
പ്രകൃതിയുടെ പക പോലെ ഒരു വരണ്ട കാറ്റ് എന്നെ ചുട്ടു പൊള്ളിച്ചു കൊണ്ട് കുന്നിൻ മുകളിലൂടെ വല്യ മരം ചുറ്റി കടന്നു പോയി.....
Stories you may Like
- ശ്രീദേവിയുടെ മരണത്തിന്റെ യഥാർത്ഥകാരണം വെളിപ്പെടുത്തി ഭർത്താവ് ബോണി കപൂർ
- എപ്പോഴും സുന്ദരിയായി കാണാൻ ഇഷ്ടപ്പെട്ടു; മുഖം തടിക്കാതിരിക്കാൻ ഉപ്പില്ലാത്ത ഭക്ഷണം കഴിച്ചു
- മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം; വിനോദ് വേഷമിട്ടത് പത്തോളം സിനിമകളിൽ
- മരണത്തെ മുഖാമുഖം കണ്ട ആ രണ്ടുമണിക്കൂർ വിനോദ് ഓർത്തെടുക്കുന്നു
- എല്ലാം വിനോദ് തോമസ് മുൻകൂട്ടി അറിഞ്ഞോ? നടന്റെ മരണം ദുരൂഹം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍