കെ മുരളീധരൻ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചത് രണ്ടര കോടിയുടെ ആസ്തി; കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്, ഇപ്പോൾ പിൻവലിക്കേണ്ട കാര്യമില്ല; വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പു കേസ് പിൻവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കിയതോടെ വടകരയിലെ വിജയവും വെറുതേയാകുമോ എന്ന് ആശങ്കയിൽ കോൺഗ്രസുകാർ; മഞ്ചേശ്വരത്തിന്റെ വഴിയേ ബിജെപി പ്രതീക്ഷ വെക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പു നീളുമെന്ന കാര്യം ഉറപ്പായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആറു മാസത്തിലേറെയായി മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിന് നാഥനില്ലാത്ത അവസ്ഥയാണ്. ഇവിടെ ഉപതിരഞ്ഞെടുപ്പു നടത്താൻ തടസ്സമായി നിന്നത് ബിജെപി നേതാവ് കെ സുരേന്ദ്രൻ നൽകിയ തെരഞ്ഞെടുപ്പു ഹർജിയായിരുന്നു. ഈ കേസ് പിൻവലിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പു നടക്കാതെ പോയത്. ഇപ്പോൾ മഞ്ചേശ്വരത്തിന്റെ വഴിയേ അനിശ്ചിതത്വത്തിൽ ആയിരിക്കയാണ് വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പും. കെ മുരളീധരനെതിരെ നൽകിയ തെരഞ്ഞെടുപ്പു കേസ് പിൻവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കിയതാണ് ഇവിടുത്തെ ഉപതിരഞ്ഞെടുപ്പിനെയും പ്രതിസന്ധിയിലാക്കിയത്.
കെ.മുരളീധരനെതിരെ നൽകിയ തിരഞ്ഞെടുപ്പു കേസ് പിൻവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ. 'കേസ് പിൻവലിക്കേണ്ട സാഹചര്യമില്ല. രണ്ടരക്കോടി രൂപയുടെ ആസ്തി നാമനിർദ്ദേശത്തിൽ കാണിച്ചിട്ടില്ല. കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്. അതു തുടരും' കുമ്മനം വ്യക്തമാക്കി. വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പിനെ കേസ് ബാധിക്കുമോയെന്നതു തിരഞ്ഞെടുപ്പു കമ്മിഷൻ പരിശോധിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നുള്ള മുരളീധരന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണു കുമ്മനം ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്വത്തുവിവരത്തിൽ യഥാർഥ ആസ്തി, ബാധ്യതകൾ മറച്ചുവച്ചുവെന്നായിരുന്നു എതിർ സ്ഥാനാർത്ഥി കൂടിയായിരുന്ന കുമ്മനത്തിന്റെ ആരോപണം. ജനപ്രിയ കമ്യൂണിക്കേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ എന്ന നിലയിലുള്ള ആസ്തി, ബാധ്യതകൾ മുരളീധരൻ കൃത്യമായി സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടി. ഇതിനെതിരെ മുരളീധരൻ സുപ്രീം കോടതിയിൽ നിന്നു സ്റ്റേ സമ്പാദിക്കുകയായിരുന്നു. വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പു നടക്കണമെങ്കിൽ കുമ്മനം വിചാരിക്കണമെന്നും അദ്ദേഹം കേസ് പിൻവലിച്ചാൽ സുപ്രീം കോടതിയിലെ ഹർജി താനും പിൻവലിക്കാമെന്നും മുരളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം ലോക്സഭാ അംഗമെന്ന നിലയിൽ ഇപ്പോഴുള്ള വടകരയിലെ മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയവും കുമ്മനത്തിന്റെ ഹർജിയോടെ പ്രതിസന്ധിയിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ നിന്ന് കെ.മുരളീധരൻ വിജയിച്ചപ്പോൾ എതിർ സ്ഥാനാർത്ഥിയായിരുന്ന ബിജെപിയുടെ കുമ്മനം രാജശേഖരൻ മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് നിയമസഭാ-ലോക്സഭാ മണ്ഡലങ്ങളിലെ മുരളീധര വിജയം തുലാസിലാക്കുന്നത്. ഈ ഹർജിയിൽ ഹൈക്കോടതിയിൽ നടപടികൾ നടക്കുന്നതിന് എതിരെ കെ.മുരളീധരൻ സുപ്രീംകോടതിയിൽ പോയി സമ്പാദിച്ച സ്റ്റേ നിലനിൽക്കുകയാണ്. ഈ സ്റ്റേ നീക്കാനായി കുമ്മനം രാജശേഖരൻ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മെയ് മാസം ഏഴിന് ഈ കേസ് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. സ്റ്റേ സുപ്രീംകോടതി നീക്കിയാൽ കേസ് വീണ്ടും ഹൈക്കോടതിയിലേക്ക് വരും. കുമ്മനത്തിന്റെ ഹർജിയിൽ തുടർ വാദം നടന്നാൽ സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചു വെച്ച പ്രശ്നത്തിൽ മുരളീധരൻ മറുപടി പറയേണ്ടി വരും. വിജയം തന്നെ അസാധുവുമായേക്കും. ഇതാണ് കുമ്മനത്തിന്റെ സുപ്രീംകോടതിയിലെ നീക്കം മുരളീധരന് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
മുരളീധരൻ വട്ടിയൂർക്കാവിൽ നാമനിർദ്ദേശ പ്രതിക സമർപ്പിച്ചപ്പോൾ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരവും ആസ്തി-ബാധ്യതകളും സത്യവാങ്മൂലത്തിൽ മറച്ചുവെച്ചുവെന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കുമ്മനം നൽകിയ ഹർജിയിൽ പറയുന്നത്. ജനപ്രിയ കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ ചെയർമാനായിരുന്ന കെ മുരളീധരൻ കമ്പനിയിൽ നിന്ന് എടുത്ത 2.28 കോടി രൂപയുടെ വായ്പയും, പ്രധാന ഓഹരിയുടമ എന്ന നിലയിലുള്ള ആസ്തിയും കാണിച്ചിട്ടില്ലെന്നാണ് ഹർജിയിൽ പറയുന്നത്. കമ്പനി നിയമത്തിന് വിരുദ്ധമായാണ് മുരളീധരൻ വായ്പ എടുത്തിരിക്കുന്നത്. ജനപ്രിയയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയിനത്തിൽ 16 ലക്ഷം രൂപ കൈപ്പറ്റിയതും സത്യവാങ്മൂലത്തിൽ കാണിച്ചിട്ടില്ല. സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചതിനാൽ കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചതിനാൽ ആരോപണങ്ങൾ ശരിയാണെങ്കിൽ മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാകുമെന്നു ഈ ഹർജി പരിഗണിക്കുമ്പോൾ ഹൈക്കോടതി ജഡ്ജി വാക്കാൽ നിരീക്ഷണം നടത്തിയിരുന്നു. അതിനാലാണ് ഹർജിയിലെ തുടർ നടപടികൾക്ക് എതിരെ സുപ്രീംകോടതിയിൽ പോയി മുരളീധൻ സ്റ്റേ വാങ്ങിയത്. ഈ സ്റ്റേ നീങ്ങിയാൽ മുരളീധരന് പ്രശ്നം സൃഷ്ടിക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി വിട്ടശേഷം മിസോറാം ഗവർണർ പദവിയിലേക്ക് നീങ്ങുന്നത്. അതിനാൽ സുപ്രീംകോടതിയിലെ ഹർജിയിൽ കുമ്മനം പിന്നെ ഇടപെട്ടില്ല. തിരുവനന്തപുരത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ഗവർണർ പദവി വിട്ടൊഴിഞ്ഞു എത്തിയ കുമ്മനം ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കുമ്മനം രാജശേഖരന്റെ ഈ ഹർജിയാണ് സുപ്രീംകോടതി മെയ് ഏഴിന് പരിഗണിക്കുന്നത്.
വട്ടിയൂർക്കാവിൽ നൽകിയ അതെ സത്യവാങ്മൂലമാണ് മുരളി വടകരയിലും നൽകിയിരിക്കുന്നത്. വട്ടിയൂർക്കാവിൽ മുരളിക്ക് തിരിച്ചടി നേരിട്ടാൽ അതേ തിരിച്ചടി മുരളിയുടെ വടകര ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തെയും ബാധിക്കും. മുരളീധരന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടാൽ തുടർ കാര്യങ്ങൾ വിധിയിൽ വ്യക്തമാകും. അതുകൊണ്ട് തന്നെ സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ നീങ്ങിയാൽ മുരളീധരന്റ് വട്ടിയൂർക്കാവിലെയും വടകരയിലെയും തിരഞ്ഞെടുപ്പ് വിജയങ്ങൾ തുലാസിലാകുന്ന അവസ്ഥ വരും. സത്യവാങ്മൂലത്തെ സംബന്ധിച്ച് കർശനമായ സുപ്രീം കോടതി വിധിയുണ്ട്. ആ വിധിയിൽ സ്ഥാനാർത്ഥികൾക്കുള്ള മാർഗ നിർദ്ദേശങ്ങൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യങ്ങൾ എല്ലാ സ്ഥാനാർത്ഥികളും പിന്തുടരണണമെന്നു പറഞ്ഞു തിരഞ്ഞെടുപ്പ് കമ്മീഷൻ അവബോധവും നടത്തിയിട്ടുണ്ട്.
സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചു വച്ചാൽ അത് സുപ്രീംകോടതി വിധിയുടെ ലംഘനമാകും. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങളുടെ ലംഘനം കൂടിയാകും-തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പക്ഷെ അന്തിമം ഹൈക്കോടതി വിധി തന്നെയാകും. കെ.മുരളീധരനെ തിരഞ്ഞെടുപ്പ് ജയത്തെ സംബന്ധിച്ച് നിർണ്ണായകമായ ഒരു നീക്കം തന്നെയാണ് കുമ്മനത്തിന്റെ ഭാഗത്ത് നിന്നും വരുന്നത്. അതുകൊണ്ട് തന്നെ സുപ്രീംകോടതി സ്റ്റേ നീങ്ങുമോ എന്നാണ് ഈ കാര്യത്തിൽ രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
Stories you may Like
- വരവിന് പിന്നിൽ കുടുംബ പ്രശ്നം മാത്രമോ? സാദിഖ് പാഷ ജയിലിനുള്ളിൽ
- പള്ളിയിലെ തർക്കം സാദിഖ് ബാഷയെ കുടുക്കി; തിരുവനന്തപുരത്ത് നിർണ്ണായക അറസ്റ്റ്
- വൈദ്യുതക്കമ്പിക്കും സാമഗ്രികൾക്കും ക്ഷാമമോ? മഴ കനത്താൽ കേരളം ഇരുട്ടിലേക്കോ?
- ജഗനെ തീർക്കുമെന്ന വാശിയിൽ സഹോദരി ശർമ്മിള
- സാദിഖ് ബാഷയ്ക്ക് വട്ടിയൂർക്കാവിൽ രഹസ്യ സുഹൃത്തുക്കൾ
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍