കുമ്മനത്തിന്റെ യോർക്കറിൽ കെ മുരളീധരന്റെ കുറ്റിതെറിക്കുമോ? ഉപതിരഞ്ഞെടുപ്പ് മോഹിച്ചിരിക്കുന്നവരെ വെട്ടിലാക്കി ഇരുതല മൂർച്ഛയുള്ള ഹർജിയുമായി കുമ്മനം സുപ്രീം കോടതിയിൽ; വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് ജയം റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി വാദം കേൾക്കുമ്പോൾ വട്ടിയൂർക്കാവ്-വടകര തിരഞ്ഞെടുപ്പ് വിജയങ്ങൾ തുലാസിലാകുമെന്ന് ആശങ്ക; ജനപ്രിയ ടിവിയിലെ വായ്പ്പാ വിവരങ്ങൾ മറച്ചുവെച്ചത് മുരളിക്ക് വിനയാകുമോ? വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പു വരണമെങ്കിലും കുമ്മനം തന്നെ മനസ്സുവെക്കണം
എം മനോജ് കുമാർ
തിരുവനന്തപുരം: നിയമസഭാംഗം എന്ന നിലയിൽ കെ.മുരളീധരന്റെ വട്ടിയൂർക്കാവിലെ വിജയവും ലോക്സഭാ അംഗമെന്ന നിലയിൽ ഇപ്പോഴുള്ള വടകരയിലെ തിരഞ്ഞെടുപ്പ് വിജയവും പ്രതിസന്ധിയിലാകുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ നിന്ന് കെ.മുരളീധരൻ വിജയിച്ചപ്പോൾ എതിർ സ്ഥാനാർത്ഥിയായിരുന്ന ബിജെപിയുടെ കുമ്മനം രാജശേഖരൻ മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് നിയമസഭാ-ലോക്സഭാ മണ്ഡലങ്ങളിലെ മുരളീധര വിജയം തുലാസിലാക്കുന്നത്. ഈ ഹർജിയിൽ ഹൈക്കോടതിയിൽ നടപടികൾ നടക്കുന്നതിന് എതിരെ കെ.മുരളീധരൻ സുപ്രീംകോടതിയിൽ പോയി സമ്പാദിച്ച സ്റ്റേ നിലനിൽക്കുകയാണ്. ഈ സ്റ്റേ നീക്കാനായി കുമ്മനം രാജശേഖരൻ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മെയ് മാസം ഏഴിന് ഈ കേസ് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. സ്റ്റേ സുപ്രീംകോടതി നീക്കിയാൽ കേസ് വീണ്ടും ഹൈക്കോടതിയിലേക്ക് വരും. കുമ്മനത്തിന്റെ ഹർജിയിൽ തുടർ വാദം നടന്നാൽ സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചു വെച്ച പ്രശ്നത്തിൽ മുരളീധരൻ മറുപടി പറയേണ്ടി വരും. വിജയം തന്നെ അസാധുവുമായേക്കും. ഇതാണ് കുമ്മനത്തിന്റെ സുപ്രീംകോടതിയിലെ നീക്കം മുരളീധരന് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
മുരളീധരൻ വട്ടിയൂർക്കാവിൽ നാമനിർദ്ദേശ പ്രതിക സമർപ്പിച്ചപ്പോൾ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരവും ആസ്തി-ബാധ്യതകളും സത്യവാങ്മൂലത്തിൽ മറച്ചുവെച്ചുവെന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കുമ്മനം നൽകിയ ഹർജിയിൽ പറയുന്നത്. ജനപ്രിയ കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ ചെയർമാനായിരുന്ന കെ മുരളീധരൻ കമ്പനിയിൽ നിന്ന് എടുത്ത 2.28 കോടി രൂപയുടെ വായ്പയും, പ്രധാന ഓഹരിയുടമ എന്ന നിലയിലുള്ള ആസ്തിയും കാണിച്ചിട്ടില്ലെന്നാണ് ഹർജിയിൽ പറയുന്നത്. കമ്പനി നിയമത്തിന് വിരുദ്ധമായാണ് മുരളീധരൻ വായ്പ എടുത്തിരിക്കുന്നത്. ജനപ്രിയയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയിനത്തിൽ 16 ലക്ഷം രൂപ കൈപ്പറ്റിയതും സത്യവാങ്മൂലത്തിൽ കാണിച്ചിട്ടില്ല. സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചതിനാൽ കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചതിനാൽ ആരോപണങ്ങൾ ശരിയാണെങ്കിൽ മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാകുമെന്നു ഈ ഹർജി പരിഗണിക്കുമ്പോൾ ഹൈക്കോടതി ജഡ്ജി വാക്കാൽ നിരീക്ഷണം നടത്തിയിരുന്നു. അതിനാലാണ് ഹർജിയിലെ തുടർ നടപടികൾക്ക് എതിരെ സുപ്രീംകോടതിയിൽ പോയി മുരളീധൻ സ്റ്റേ വാങ്ങിയത്. ഈ സ്റ്റേ നീങ്ങിയാൽ മുരളീധരന് പ്രശ്നം സൃഷ്ടിക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി വിട്ടശേഷം മിസോറാം ഗവർണർ പദവിയിലേക്ക് നീങ്ങുന്നത്. അതിനാൽ സുപ്രീംകോടതിയിലെ ഹർജിയിൽ കുമ്മനം പിന്നെ ഇടപെട്ടില്ല. തിരുവനന്തപുരത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ഗവർണർ പദവി വിട്ടൊഴിഞ്ഞു എത്തിയ കുമ്മനം ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കുമ്മനം രാജശേഖരന്റെ ഈ ഹർജിയാണ് സുപ്രീംകോടതി മെയ് ഏഴിന് പരിഗണിക്കുന്നത്.
വട്ടിയൂർക്കാവിൽ നൽകിയ അതെ സത്യവാങ്മൂലമാണ് മുരളി വടകരയിലും നൽകിയിരിക്കുന്നത്. വട്ടിയൂർക്കാവിൽ മുരളിക്ക് തിരിച്ചടി നേരിട്ടാൽ അതേ തിരിച്ചടി മുരളിയുടെ വടകര ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തെയും ബാധിക്കും. മുരളീധരന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടാൽ തുടർ കാര്യങ്ങൾ വിധിയിൽ വ്യക്തമാകും. അതുകൊണ്ട് തന്നെ സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ നീങ്ങിയാൽ മുരളീധരന്റ് വട്ടിയൂർക്കാവിലെയും വടകരയിലെയും തിരഞ്ഞെടുപ്പ് വിജയങ്ങൾ തുലാസിലാകുന്ന അവസ്ഥ വരും. സത്യവാങ്മൂലത്തെ സംബന്ധിച്ച് കർശനമായ സുപ്രീം കോടതി വിധിയുണ്ട്. ആ വിധിയിൽ സ്ഥാനാർത്ഥികൾക്കുള്ള മാർഗ നിർദ്ദേശങ്ങൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യങ്ങൾ എല്ലാ സ്ഥാനാർത്ഥികളും പിന്തുടരണണമെന്നു പറഞ്ഞു തിരഞ്ഞെടുപ്പ് കമ്മീഷൻ അവബോധവും നടത്തിയിട്ടുണ്ട്.
സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചു വച്ചാൽ അത് സുപ്രീംകോടതി വിധിയുടെ ലംഘനമാകും. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങളുടെ ലംഘനം കൂടിയാകും-തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പക്ഷെ അന്തിമം ഹൈക്കോടതി വിധി തന്നെയാകും. കെ.മുരളീധരനെ തിരഞ്ഞെടുപ്പ് ജയത്തെ സംബന്ധിച്ച് നിർണ്ണായകമായ ഒരു നീക്കം തന്നെയാണ് കുമ്മനത്തിന്റെ ഭാഗത്ത് നിന്നും വരുന്നത്. അതുകൊണ്ട് തന്നെ സുപ്രീംകോടതി സ്റ്റേ നീങ്ങുമോ എന്നാണ് ഈ കാര്യത്തിൽ രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
അതേസമയം ഈ കാര്യത്തിൽ മുരളീധരന്റെ പ്രധാനപ്പെട്ട ഒരു പ്രസ്താവനയും പുറത്ത് വന്നിട്ടുണ്ട്. വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പിന് കുമ്മനം വിചാരിക്കണമെന്നാണ് മുരളീധരൻ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് സംഘടിപ്പിച്ച അനുമോദനചടങ്ങിൽ സംബന്ധിക്കവേയാണ് കെ. മുരളീധരൻ വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പിന് കുമ്മനം വിചാരിക്കണമെന്ന് പറഞ്ഞത്. അതുകൊണ്ട് തന്നെ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിലെ കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് ജയങ്ങളിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്.
Stories you may Like
- വരവിന് പിന്നിൽ കുടുംബ പ്രശ്നം മാത്രമോ? സാദിഖ് പാഷ ജയിലിനുള്ളിൽ
- സാദിഖ് ബാഷയ്ക്ക് വട്ടിയൂർക്കാവിൽ രഹസ്യ സുഹൃത്തുക്കൾ
- പള്ളിയിലെ തർക്കം സാദിഖ് ബാഷയെ കുടുക്കി; തിരുവനന്തപുരത്ത് നിർണ്ണായക അറസ്റ്റ്
- വൈദ്യുതക്കമ്പിക്കും സാമഗ്രികൾക്കും ക്ഷാമമോ? മഴ കനത്താൽ കേരളം ഇരുട്ടിലേക്കോ?
- പട്ടാപ്പകൽ വീട്ടിലേക്ക് അതിക്രമിച്ചു കയറി യുവാവ്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍