'ചോർന്നൊലിക്കുന്ന ഓലപ്പുരയിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറാൻ സാധിച്ചത് 2001ൽ എഐവൈ ഭവന പദ്ധതിയിലൂടെ; വീടിന്റെ മോടിയേക്കാൾ ഞാൻ സുരക്ഷയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്'; തന്നെ എംപിയാക്കിയ ആലത്തൂരുകാർക്കായി ശമ്പളത്തിൽ നിന്നും വരെ തുകയെടുക്കുമെന്ന് തുറന്ന് പറഞ്ഞ് ജനഹൃദയങ്ങളുടെ സ്വന്തം പെങ്ങളൂട്ടി; ആരാണ് രമ്യാ ഹരിദാസ് എന്ന് അറിയാത്തവർക്കായി തന്റെ ജീവിതം വിവരിച്ച് 17ാം ലോക്സഭയിലെ 'മലയാളി പെൺതിളക്കം'
മറുനാടൻ ഡെസ്ക്
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വനിത. റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസാണ് ഇപ്പോൾ വാർത്തകളിലെ താരം. തിരുവനന്തപുരം സന്ദർശിക്കാൻ എത്തിയ വേളയിൽ ടെലിഫോണിൽ വിളിച്ച് ഇവിടെ എത്തണം എന്നറിയിക്കുകയും അനിൽ അക്കരയോടൊപ്പം മറുനാടൻ ഓഫീസിൽ വച്ച് തന്റെ വിശേഷങ്ങളും രമ്യ പങ്കുവെച്ചപ്പോൾ തന്റെ ഇത്രയും നാളത്തെ ജീവിതവും രമ്യ വിവരിച്ചു. രമ്യാ ഹരിദാസ് മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖം രണ്ടാം ഭാഗം.
ആരാണീ രമ്യാ ഹരിദാസ് ? ജനങ്ങൾക്ക് രമ്യാ ഹരിദാസിനെ അറിയാം...പെങ്ങളൂട്ടി എന്ന് പറയും...എന്നാൽ ജനങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ട് ...
രമ്യാ ഹരിദാസ് ആലത്തൂരിലെ സാധാരണ ഒരു വീട്ടിൽ ജനിച്ചു..സാധാരണ ഒരു കുട്ടിയാണ്. അച്ഛന്റെ സ്ഥലത്താണ് ജനിച്ചത്. ഓലമേഞ്ഞ വീട്ടിലാണ് ജനിച്ചത്. മണിച്ചേട്ടൻ പറയാറുണ്ട്. പാട്ടുകളിലൂടെ വീടിനെ പറ്റി..ചോർന്നൊലിക്കുന്ന വീട്. അപ്പോൾ ഞാൻ ചിന്തിക്കും അയ്യോ മണിച്ചേട്ടൻ പറയുന്നത് എന്റെ കൂടി വീടിന്റെ കാര്യമാണല്ലോ? വെള്ളം ചോർന്നൊലിക്കുന്ന സമയത്ത് അമ്മ എന്തെങ്കിലും പാത്രം കൊണ്ടു വെക്കും. ചിലപ്പോൾ കിടന്നുറങ്ങുന്ന സമയത്താണ് മഴ വീഴുക. നനയാതിരിക്കാൻ അമ്മ ഒട്ടേറെ കഷ്ടപ്പെട്ടിരുന്നു. അങ്ങനെ ജനിച്ച് വളർന്ന ഒരാൾ. അടുത്ത വീട്ടിലെ കുട്ടികൾക്കൊക്കെ ഓണക്കോടി കിട്ടുന്ന സമയത്ത് ഞാനും ചോദിച്ചിട്ടുണ്ട്.
അപ്പോൾ ഒരു തവണ അമ്മ അത് വാങ്ങി തന്നു. പക്ഷേ അതിൽ ഞാൻ ഓടി വലിയ സന്തോഷത്തോടെ ഓടിയ സമയത്ത് വീണു പോയി. അപ്പോൾ ആ ഒരു ഓണക്കോടി അതു കഴിഞ്ഞപ്പോൾ വലിയൊരു വാശിയൊന്നും കാണിച്ചിട്ടില്ല. പിന്നെ അമ്മ എല്ലാ കാര്യത്തിനും ശ്രദ്ധിച്ചിരുന്നു. പാട്ടു പാടും എന്ന് തോന്നിയപ്പോൾ ചെറുപ്പം മുതൽ എന്നെ എല്ലാ പാട്ടുമത്സരത്തിനും ചേർത്തു. നൃത്തം പഠിപ്പിച്ചു.പിന്നീട് സ്കൂൾ കലോത്സവങ്ങൾ. സ്കൂളിന് വേണ്ടി പോരാടുന്ന രീതിയിൽ നമ്മളെ മാറ്റിയെടുത്തു. ആ ഒരു സമയത്താണ് മാനവേദൻ മാഷ് നമ്മളെ ഫ്രീയായി പാട്ടു പഠിപ്പിക്കാൻ തുടങ്ങി.
അജിത ടീച്ചർ..സ്കൂളിൽ കണക്ക് പഠിപ്പിക്കുന്ന ടീച്ചറാണ്. കലോത്സവങ്ങൾക്ക് പോകുന്ന സമയത്ത് അജിത ടീച്ചറുടെ പാട്ടും നമ്മളെ പഠിപ്പിച്ചു. അജിത ടീച്ചർ ഒരു വലിയ കഥാപാത്രമാണ് കാരണം ടീച്ചർ സ്കൂളിലെ ടീച്ചറാണെങ്കിലും മട്ടന്നൂർ സിസ്റ്റേഴ്സ് എന്ന് പറഞ്ഞ് അവർ മൂന്ന് സഹോദരിമാരാണ് തിരുവാതിരയുടെ കാസറ്റ് ഇറക്കിയത്. ടീച്ചർ നമുക്ക് വലിയ രീതിയിൽ നൃത്തവും ഒക്കെ പഠിപ്പിക്കുന്നതിന് കൂടെ നിന്നു. അതുപോലെ നാട്ടില്‍ ജഗതി മാഷ്, അനീഷേട്ടൻ എന്നിവരൊക്കെ ഒരു കാശുപോലും വാങ്ങാതെ നൃത്തം പഠിപ്പിച്ചു. അമ്മയുടെ അടുത്തുകൊടുക്കാൻ കാശില്ല. സ്കൂൾ കലോത്സവും, സബ് ജില്ലാ കലോത്സവും ജില്ലാ കലോത്സവം സംസ്ഥാന കലോത്സവത്തിലൊക്കെ ഒരുപാട് ഐറ്റത്തിൽ പങ്കെടുക്കാൻ സാധിച്ചു.
അന്നൊക്കെ വലിയ ലിമിറ്റില്ല. അതൊക്കെ വലിയ ഭാഗ്യമായി അങ്ങനെ ഒരുപാട് സപ്പോർട്ട് ലഭിച്ചു. അതുപോലെ ഏറ്റവും കൂടുതൽ ക്യാമ്പുകളിൽ പങ്കെടുത്തു. സ്കൂളിലെ ഗാന്ധി ദർശൻ ക്യാമ്പിലാണ് ഞാൻ ആദ്യം പങ്കെടുത്തത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ. അതിന് മുൻപ് അമ്മയുടെ കൂടെ പോയിട്ടുണ്ട്. ക്യാമ്പിന് ശേഷം നിരവധി ക്യാമ്പുകളിലൂടെ കടന്നു വന്നു. സ്കൂളുകളിൽ കുട്ടികളുടെ അടുത്ത് ഞാൻ ഇപ്പോഴും സംസാരിക്കാൻ പോയാൽ എൻഎസ്എസ് ക്യാമ്പുകളുടെ ഉദ്ഘാടനത്തിനൊക്കെ ഞാൻ പോകുമ്പോൾ പറയാറുണ്ട് ഒരുപാട് ക്യാമ്പുകളിൽ നമുക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ അതിൽ പങ്കെടുക്കണം. ചിലപ്പോൾ ചില ക്യാമ്പുകളിൽ ആസ്വദിക്കാൻ വലിയ കാര്യങ്ങളോന്നും ഉണ്ടാകില്ല. ചില ക്യാമ്പുകളിലെ ചില ക്ലാസുകൾ നമ്മെ ബോറടിപ്പിക്കും.
ചില ക്യാമ്പുകളിൽ ഒക്കെ ഇരുന്നു കഴിയുമ്പോൾ ആ ആത്മവിശ്വാസം നമ്മുടെ ജീവിതത്തിൽ വരാൻ സാധ്യതയുണ്ട്. അത് വന്നു കഴിഞ്ഞാൽ നമുക്ക് ഏതൊരു വിഷയത്തെ കുറിച്ചും ആരുടെ മുൻപിൽ ചെന്ന് നിന്നും സംസാരിക്കാനുള്ള ആത്മവിശ്വാസം നമ്മളിലേക്ക് കടന്നു വരും. അതാണ് എനിക്ക് ഇലക്ഷൻ ക്യാമ്പയിനുകളിൽ ഒക്കെ വന്നു നിൽക്കുന്ന സമയത്ത് ആ ക്യാമ്പുകളിലൂടെയൊക്കെ വന്നിരിക്കുന്ന അനുഭവം. അതുപോലെ തന്നെ ഏകതാ പരിക്ഷത്ത് ക്യാമ്പിൽ പി.വി രാജാജിയോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. ജനാദേശ് 2007 എന്ന വലിയ ഭൂമി സമരവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിലൊക്കെ ഭാഗബാക്കാവാൻ സാധിച്ചിട്ടുണ്ട്.
അതുപോലെ തന്നെ സേവാഗ്രാം ആശ്രമത്തിലൂടെ സഞ്ചരിക്കുവാനും യാത്ര ചെയ്യുവാനും ഗാന്ധിയൻ ആശയങ്ങളിലൂടെ സഞ്ചരിക്കാനും ഒക്കെ എനിക്ക് അദ്ദേഹത്തിനൊപ്പം സാധിച്ചിരുന്നു. ഏക്താ പരിക്ഷത്തിന്റെ സംസ്ഥാന കമ്മറ്റി അംഗവുമാണ്. അതൊരു വലിയ അംഗീകാരമാണ്. നമ്മൾ എന്ത് ചോദിച്ചാലും വളരെ കൂളായിട്ടാണ് രാജാജി മറുപടി പറയുന്നത്. നമുക്ക് തോന്നും നമ്മളും അങ്ങനെ തന്നെയാകണം. ഗ്വാളിയാർ ടു ഡൽഹി പദയാത്രയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ഒരുപാട് പാട്ടുകളും ഒക്കെ പാടിയായിരുന്നു അത്. അപ്പോൾ അത്തരത്തിലുള്ള അനുഭവങ്ങളൊക്കെ എന്നെ സഹായിച്ചത് ജനങ്ങളെ സേവിക്കാൻ വേണ്ടിയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു.
ഓല മെഞ്ഞ വീട് എന്നായിരുന്നു നന്നാക്കിയത് ?
2001ൽ ഐഎവൈ ഭവന പദ്ധതിയുടെ ഭാഗമായിട്ടാണ് വീട് നന്നാക്കുന്നത്. അന്ന് വീട് എങ്ങനെ പൂർത്തീകരിച്ചോ അങ്ങനെ തന്നെയാണ് ഇപ്പോഴും. പെയിന്റോന്നും ചെയ്തിട്ടില്ല. വീടെന്ന് പറയുന്നത് താമസിക്കാനാണ് അതിന്റെ മോടി കൂട്ടുക എന്നതിലല്ല. അതിനുള്ള കാശ് വേറെ ആർക്കെങ്കിലും. ഒരു കുട്ടി എവിടെങ്കിലും സുരക്ഷിതമല്ലാതെ കിടക്കുന്നുണ്ടെങ്കിൽ ആ മോടി കൂട്ടി ഞാൻ അതിനകത്ത് കിടന്നുറങ്ങുന്നതിനേക്കാൾ എന്റെ സുരക്ഷയ്ക്ക് മാത്രമാണ് ഞാൻ പ്രാധാന്യം നൽകുന്നത്.
മികച്ച ശമ്പളമാണ് എംപിക്കുള്ളത്..സ്വന്തം ആവശ്യത്തിന് മുകളിൽ കിട്ടുന്ന തുക നാട്ടുകാർക്കായി വിനിയോഗിക്കുമോ ?
പാർലമെന്റ് ജനപ്രതിനിധി എന്ന നിലയിൽ എന്തൊക്കെ ലഭ്യമാകുന്നുണ്ടോ അതെല്ലാം നമുക്ക് തന്നിരിക്കുന്നത് ഒരു ജനപ്രതിനിധിയായതുകൊണ്ടാണ്. അപ്പോൾ എന്നെ ജനപ്രതിനിധിയാക്കിയത് ആലത്തൂരുകാരാണ്. അപ്പോൾ എനിക്ക് കിട്ടുന്ന എന്ത് കാര്യങ്ങളും ആലത്തൂരുകാർക്ക് വേണ്ടി വിനിയോഗിക്കുക എന്നുള്ളതാണ്. അത് രമ്യ എന്ന് പറയുന്ന വ്യക്തിക്കല്ലല്ലോ ലഭിച്ചിരിക്കുന്നത്. ഇതൊക്കെ ആലത്തൂരുകാർക്കാണ്.
ഇതിൽ നിന്നും എന്തൊക്കെ സാധ്യതകളിൽ നിന്നാണോ ആലത്തൂരുകാർക്ക് കൊടുക്കാൻ സാധിക്കുന്നത് അത് മുഴുവനും ആലത്തൂരുകാരെ സഹായിക്കാൻ വേണ്ടിയിട്ടുള്ളതാണ്. അപ്പോൾ അത് ഏതൊക്കെ രീതിയിലാണോ അവർക്ക് ഉപയോഗിക്കാൻ സാധിക്കുന്നത് അതെല്ലാം ആലത്തൂരുകാർക്കാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഏറ്റവും കൂടുതൽ കഴിച്ചിട്ടുള്ള ഭക്ഷണം കഞ്ഞിയും പയറുമാണ്. ഇപ്പോഴും പലരും വാങ്ങി തരുന്ന ഭക്ഷണം കഴിക്കുന്നു. അപ്പോൾ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ജീവിച്ച് പോകാൻ കഞ്ഞിയും പയറും കഴിച്ചാണേലും ജീവിക്കും.
ആലത്തൂരിൽ തിരഞ്ഞെടുപ്പ് സമയത്ത് പല വീടുകളിൽ നിന്നും പലഭക്ഷണങ്ങളും നമുക്ക് തന്നിട്ടുണ്ട്. പല ആളുകളും പല രീതിയിൽ കഷ്ടപ്പെട്ടിട്ടാണ് എന്നെ പാർലമെന്റ് ജനപ്രതിനിധിയാക്കിയിരിക്കുന്നത്. ആശുപത്രിയിൽ അച്ഛന് ചികിത്സയ്ക്ക് കൊണ്ടുപോകാൻ മാറ്റിവെച്ചിരിക്കുന്ന തുക നമ്മുടെ ജനകീയ ഫണ്ട് ശേഖരണത്തിന്റെയകത്ത് തന്നിട്ടുണ്ട്. പെൻഷൻ തുക തന്നിട്ടുണ്ട്. അങ്ങനെ തിരഞ്ഞെടുത്തിരിക്കുന്ന ജനപ്രതിനിധിയായിരിക്കുന്ന ഞാൻ ആലത്തൂരുകാർക്ക് വേണ്ടിയാണ് ഈ വരുന്ന എന്ത് സൗകര്യങ്ങളാണെങ്കിലും ഉപയോഗിക്കേണ്ടതും അവർക്ക് വേണ്ടിയാണ്.
(അഭിമുഖത്തിന്റെ പൂർണരൂപം വീഡിയോയിൽ)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍