പ്രവാസികൾക്കിനി എന്തിന് ടെൻഷൻ? 'പ്രവാസി ചിട്ടി' ഒപ്പമില്ലേ; സംസ്ഥാന സർക്കാരിന്റെ പദ്ധതിയെ പറ്റിയുള്ള മുഖ്യ കാര്യങ്ങൾ ഇതാ; ഓൺലൈനായി പണമടച്ചും ചിട്ടി വിളിച്ചും ലോകത്തെവിടെയിരുന്നും ഇടപാട് നടത്താം; ചിട്ടി തുകയ്ക്ക് ഇൻഷുറൻസ് പരിരക്ഷയും പെൻഷൻ പദ്ധതിയും വരെ തരുന്ന പ്രവാസി ചിട്ടിയിലെ അംഗത്വം ലാഭം തന്നെ; നൂലാമാലകൾ ഒട്ടുമില്ലാത്ത പദ്ധതിക്ക് യൂറോപ്പിലടക്കം മികച്ച പ്രതികരണം
തോമസ് ചെറിയാൻ കെ
പണം..അതില്ലാതെ ഒരു ജീവിതം ചിന്തിക്കാൻ പോലും സാധിക്കില്ല. അത് സത്യം തന്നെ. എന്ന് കരുതി ജീവിതത്തിൽ പണമാണ് എല്ലാം എന്നും പണത്തിന് പ്രാധാന്യം നൽകി അതിന് പിന്നാലെ ഓടുന്നതാണ് ലക്ഷ്യമെന്നും മനസിൽ കരുതി ജീവിക്കുന്നവർക്ക് ഒരിക്കലും മനസമാധാനം എന്ന കാര്യം കിട്ടില്ല എന്നും ഓർക്കുക. കുടുംബം പുലർത്താനും വീട്ടു ചെലവ് മുതൽ വിദ്യാഭ്യാസവും വിവാഹും വീടുപണിയും അടക്കമുള്ള കാര്യങ്ങൾ നടത്തിയെടുക്കാനും സ്വദേശത്തും വിദേശത്തും എല്ലുമുറിയേ പണിയെടുക്കുന്നവർ കുറവല്ല. പ്രത്യേകിച്ച് ഇന്ത്യ പോലൊരു രാജ്യത്ത് നിന്നും.
പ്രതിമാസം ആദ്യവാരത്തിനുള്ളിൽ ശമ്പളമായി കിട്ടുന്ന പണം മാസം അവസാനിക്കുമ്പോഴേയ്ക്കും കാലിയായിരിക്കും. പിന്നെ കടമെടുത്തും പണം റോൾ ചെയ്തും കാര്യം നടത്തിയെടുക്കുന്നവരാണ് മിക്കവരും. ഇത്തരത്തിലുള്ള അവസരങ്ങളിൽ നമ്മേ ഏറെ സഹായിക്കുന്ന ഒന്നാണ് ചിട്ടി. ചിട്ടിപിടിച്ച് ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മലയാളികളെ കടത്തിവെട്ടാൻ മറ്റൊരു നാട്ടുകാർക്കും കഴിയില്ല എന്നത് മറ്റൊരു സത്യം. നമ്മുടെ നാടിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് മികച്ച സംഭാവന നൽകുന്ന പ്രവാസികൾക്കായി സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതിയാണ് പ്രവാസി ചിട്ടി പദ്ധതി.
അറബ് മണ്ണിലെ പ്രവാസികളെ ലക്ഷ്യം വച്ചാണ് പ്രവാസി ചിട്ടി ആരംഭിച്ചതെങ്കിലും ഇപ്പോൾ യൂറോപ്പ് അടക്കമുള്ള മേഖലയിലേക്ക് പ്രവാസി ചിട്ടി വ്യാപിപ്പിച്ചുവെന്ന വാർത്ത നാം കേട്ടിരുന്നു. എന്നാൽ പദ്ധതി ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോഴും പദ്ധതിയെ പറ്റി കാര്യമായി അറിയാത്ത ആളുകളുമുണ്ട്. ആവർക്കു വേണ്ടി എന്താണ് പ്രവാസി ചിട്ടി എന്ന് വിവരിക്കുന്ന മിനി മണിച്ചെപ്പാണ് ഇത്തവണത്തേത്.
പ്രവാസി ചിട്ടി: ആദ്യമായി അറിഞ്ഞിരിക്കേണ്ടത്
ലോകത്തെവിടെയിരുന്നും ഓൺലൈനായി പങ്കെടുക്കാവുന്ന ചിട്ടി പദ്ധതി. പ്രാവസ ജീവിതത്തിന്റെ തിരക്കിനിടയിലും ഓൺലൈനായി നടപടികൾ പൂർത്തിയാക്കാവുന്ന പദ്ധതി. നിസാരമായി പറഞ്ഞാൽ അതാണ് പ്രവാസി ചിട്ടി. ഓൺലൈനായി പൈസ അടയ്ക്കുന്നത് മുതൽ ചിട്ടി വിളിക്കാനും സ്വന്തം നാട്ടിലുള്ള വസ്തു അടക്കമുള്ളവ ജാമ്യം നൽകി ചിട്ടിതുക ഇന്ത്യൻ മണിയായി പിൻവലിക്കാനും സാധിക്കും എന്നതാണ് പ്രവാസി ചിട്ടിയുടെ പ്രത്യേകത. മാത്രമല്ല ലേലത്തുകയായി കിട്ടുന്ന പണം സുരക്ഷിത നിക്ഷേപമാക്കി മാറ്റി അതിൽ നിന്നും ആദായമുണ്ടാക്കാനും സാധിക്കും എന്നും ഓർക്കുക.
കെഎസ്എഫ്ഇയും കിഫ്ബിയും (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) ചേർന്ന് ആരംഭിച്ച പദ്ധതിക്ക് ഇപ്പോൾ മികച്ച പ്രതികരണമാണ് ലോകമെമ്പാടു നിന്നും ലഭിക്കുന്നത്. 18നും 55നും ഇടക്ക് പ്രായമുള്ള ഇന്ത്യൻ പൗരന്മാരായ പ്രവാസി മലയാളികൾക്കാണ് ചിട്ടിയിൽ അംഗമാകാനാവുക. പത്തു ലക്ഷം രൂപ വരെ ഒന്നോ അതിലധികമോ ചിട്ടികളായി അംഗത്വമെടുക്കാം. പത്തു ലക്ഷത്തിന് മുകളിലുള്ള ചിട്ടികൾക്ക് ഇൻഷുറൻസ് ഇല്ലാതെ ചേരാനും അവസരമുണ്ട്.
പ്രവാസികൾക്കായി 25 മുതൽ 40 മാസം വരെ കാലാവധിയുള്ള ചിട്ടികളടക്കമാണ് പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നത്. ഇതിൽ 2500 രൂപ മുതൽ 40,000 രൂപ വരെ മാസതവണ വരുന്ന ചിട്ടി പദ്ധതികളുണ്ട് (ഇക്കൂട്ടത്തിൽ പുതിയ പദ്ധതികളും നടപ്പാക്കിയേക്കാം). പ്രവാസി ചിട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിന് എൽഐസിയുടേയും സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെയും ഇരട്ട ഇൻഷുറൻസ് കവറേജ് ലഭിക്കും എന്നതാണ്. ചിട്ടി അടയ്ക്കേണ്ട കാലാവധിക്കിടെ ചിട്ടി ഉടമ മരണപ്പെട്ടാൽ ബാക്കിയായി അടയ്ക്കേണ്ട തുക എൽഐസി നൽകും. അതായത് ചിട്ടി ഉടമയുടെ അവകാശികൾക്ക് മേൽ ചിട്ടിയടവിന്റെ ബാധ്യത വീഴില്ല. ചിട്ടി ഉടമയ്ക്ക് അപകടമാണ് സംഭവിക്കുന്നതെങ്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കംപ്യൂട്ടറും ഇന്റർനെറ്റും ഉണ്ടോ? ലോകത്തെവിടെയിരുന്നും ചിട്ടിയിൽ ചേരാം
സർക്കാർ സംരംഭമായ സിഡിറ്റും എൻഐസിയും ചേർന്ന് ഒരുക്കിയിരിക്കുന്ന വെബ്സൈറ്റ് വഴി ലോകത്തെവിടെയിരുന്നും ചിട്ടിയിൽ ചേരുന്നതിനായി അംഗത്വമെടുക്കാം. സംശയങ്ങൾ ദൂരീകരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. തുടക്കത്തിൽ യുഎഇയിലെ പ്രവാസികൾക്കായി ആരംഭിച്ച പദ്ധതിയിപ്പോൾ യൂറോപ്പിലടക്കം മികച്ച പ്രതികരണവുമായി മുന്നേറുന്നുവെന്ന് കേൾക്കുമ്പോൾ തന്നെ ഇതിന്റെ വിശ്വാസ്യത എത്രത്തോളം മികച്ചതാണെന്ന് മനസിലാക്കാം.
പ്രവാസി ചിട്ടിലൂടെ കിട്ടുന്ന നിക്ഷേപതുക കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. കിഫ്ബിയിൽ ലഭിക്കുന്ന നീക്കിയിരുപ്പ് തുക കേരളത്തിന്റെ വിവിധ മേഖലകളിലുള്ള വികസനപ്രവർത്തനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുകയും ചെയ്യും എന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഈ ബോണ്ടുകളുടെ ജാമ്യക്കാരൻ കേരള സർക്കാറാണ്. കിഫ്ബി ബോണ്ടുകളിൽനിന്ന് സ്വരൂപിക്കുന്ന തുകയാണ് വികസന പദ്ധതികൾക്ക് ചെലവിടുക.
ചിട്ടിതുകയുടെ നീക്കിയിരിപ്പ് മാത്രമാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിനാൽ ചിട്ടിയുടെ നടത്തിപ്പിന് പണമില്ലാത്ത അവസ്ഥയുണ്ടാകില്ല. ചിട്ടിക്കായി കൂടുതൽ തുക വേണ്ടിവന്നാൽ നേരത്തേ സ്വരൂപിക്കപ്പെട്ട കിഫ്ബി ബോണ്ടുകളിൽ നിന്ന് തിരികെ എടുത്ത് ഉപയോഗിക്കാനുമാവും. പദ്ധതിയിൽ പ്രവാസികൾക്കു മാത്രമേ ചേരാൻ സാധിക്കൂ എന്ന കാര്യം ഓർക്കുക. എന്നാൽ അംഗമായ ശേഷം ചിട്ടി ഉടമ പ്രവാസി അല്ലാതായാലും ചിട്ടിയിൽ തുടരാം എന്നതിനാൽ ആശങ്കപ്പെടേണ്ടതില്ല.
പ്രവാസി ചിട്ടിയെ പറ്റിയുള്ള കെഎസ്എഫ്ഇയുടെ വീഡിയോ ടൂട്ടോറിയൽ
ചിട്ടി ആരംഭിക്കാൻ നിലയിൽ പ്രാബല്യത്തിലുള്ള പാസ്പോർട്ട്, വീസ, എന്നിവ ഉണ്ടായിരിക്കണം. ഇ-കെവൈസിയും ഔദ്യോഗികമായി നൽകേണ്ട രേഖകളിലൊന്നാണ്. കെഎസ്എഫ്ഇയുടെ വിദേശത്തുള്ള ഏജന്റുമാർ മുഖേന ഇ-കെവൈസി നൽകാം എന്ന് ആദ്യം മുതലേ അറിയിപ്പുണ്ടായിരുന്നു.എന്നാൽ ഇതിനായി ഇപ്പോൾ ഏജന്റുമാരില്ല. പകരം മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ സഹായമാണ് കെഎസ്എഫ്ഇ ഏർപ്പാടാക്കുന്നത്. ഗ്ലോബൽ മണി എക്സ്ചേഞ്ച്, ലുലു എന്നിവയൊക്കെയാണ് അവ. പ്രവാസി ചിട്ടി പദ്ധതിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം ചിട്ടി നിക്ഷേപം ഓൺലൈനായി അടയ്ക്കാനുള്ള സൗകര്യവുമുണ്ട്.
ചിട്ടിക്കായി പെൻഷൻ പദ്ധതിയും ഇൻഷുറൻസ് പരിരക്ഷയും ഉണ്ടായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. പദ്ധതി വഴി പ്രവാസികൾക്ക് മികച്ച നിക്ഷേപവും പ്രവാസികളുടെ അധ്വാനത്തിന്റെ ഫലം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കപ്പെടുന്നു എന്ന ഇരട്ട ഗുണമാണ് 'പ്രവാസി ചിട്ടി' കാഴ്ച്ചവെക്കുന്നത്.
ഇൻഷുറൻസും പെൻഷൻ പദ്ധതിയും...സുരക്ഷിതമാണീ പ്രവാസി ചിട്ടി
വളരെ ലഘുവായ ജാമ്യ വ്യവസ്ഥകളാണ് പ്രവാസി ചിട്ടിക്കുള്ളത്. ജാമ്യം നിൽക്കുന്നവർക്ക് ഫയലിന്റെ നിലവിലെ സ്ഥിതി അറിയാനായി ഡിജിറ്റൽ ഡോക്യുമെന്റേഷൻ സംവിധാനമുണ്ട്. വസ്തു ജാമ്യം നൽകി വില നിശ്ചയിക്കുന്നത് മുതൽ ആധാരം പരിശോധിക്കുന്നത് വരെയുള്ള കാര്യങ്ങൾക്ക് ഏത് ശാഖ തിരഞ്ഞെടുക്കാനും സാധിക്കും. ചിട്ടിവിളിച്ച് ലഭിക്കുന്ന പണം ചിട്ടിയുടമയുടെ എൻആർഒ അക്കൗണ്ടിൽ ഓൺലൈനായി ലഭിക്കുമെന്നും ഓർക്കുക.
ചിട്ടി ഉടമകൾക്കുള്ള സംശയങ്ങളും ആശങ്കകളും ദൂരീകരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന വെർച്വൽ ഓഫീസാണ് പദ്ധതിക്കായി പ്രവർത്തിക്കുന്നത്. വ്യത്യസ്ഥമായ ചിട്ടി പദ്ധതികൾ ഉള്ളതിനാൽ പല രാജ്യത്ത് ജോലി ചെയ്യുകയാണെങ്കിലും സൗകര്യപ്രദമായ സമയം തിരഞ്ഞെടുത്ത് ചിട്ടിയിൽ ചേരാനും അവസരമുണ്ട്. ചിട്ടിയിൽ അംഗമാകുന്നവർക്ക് പെൻഷൻ പദ്ധതിയുണ്ടെന്ന കാര്യവും ഓർക്കുക. എൽഐസിയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ചിട്ടി പ്രൈസ് തുക പെൻഷൻ പദ്ധതിയിലേക്ക് മാറ്റിയാണ് ഈ സേവനം ലഭ്യമാകുന്നത്.
ഓൺലൈൻ ലേലം എങ്ങനെ (കെഎസ്എഫ്ഇയുടെ ട്യൂട്ടോറിയൽ)
ചിട്ടിയുടമ വിദേശത്ത് വച്ച് മരിച്ചാൽ ഭൗതികശരീരം ഒരു അനുയാത്രികനോടൊപ്പം നാട്ടിലെത്തിക്കുവാൻ നടപടി സ്വികരിക്കുമെന്നും ഓർക്കുക. എൽ.ഐ.സിയുടെ ഇൻഷുറൻസ്, പെൻഷൻ, സ്റ്റേറ്റ് ഇൻഷുറൻസ് നൽകുന്ന അത്യാഹിത സുരക്ഷാ പരിരക്ഷ, സുരക്ഷിത സമ്പാദ്യം എന്നിങ്ങനെ നാലു വ്യത്യസ്ത സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരേ ഒരു ചിട്ടിയാണ് പ്രവാസി ചിട്ടി. ജോലി ചെയ്യാൻ സാധിക്കാത്ത വിധം അംഗഭംഗം സംഭവിച്ചാലും എൽ.ഐ.സിയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനൊപ്പം പെൻഷനും കിട്ടും.
ധനമന്ത്രി തോമസ് ഐസക് 2017-18ലെ ബജറ്റ് പ്രസംഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിങ്ങനെ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വൻ പദ്ധതികൾ കേരള അടിസ്ഥാന വികസന നിക്ഷേപ ഫണ്ട് ബോർഡ് (കിഫ്ബി) വഴി നടപ്പാക്കാൻ പ്രവാസി ചിട്ടിയിലെ വരുമാനം പ്രയോജനപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം.
പ്രവാസി ചിട്ടിയിലൂടെ മൂന്നുവർഷം കൊണ്ട് 20,000 കോടി രൂപ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണം കണക്കിലെടുത്താൽ ഇതിൽ കൂടുതൽ തുക കണ്ടെത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.
പ്രവാസി ചിട്ടിയിൽ ചേരാം...വെബ്സൈറ്റ് ലിങ്ക് ഇതാ: https://www.pravasi.ksfe.com/
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്