ഐസ്ക്രീം... സൂര്യനെല്ലി... അമൃതാനന്ദമയി.... പാമോയിൽ.... ആ കേസുകൾ ഒക്കെ ഏതുവഴിക്കാണ് പോയത്? ബാർകോഴയിലും കൊലയാളി നിസാം കേസിലും നീതി ലഭിക്കുമോ? വരൂ, കേസ് അട്ടിമറിക്കാൻ കേരളത്തിലേക്ക് വരൂ!
എം മാധവദാസ്
ആയിരം രൂപയും മള്ളൂരുമുണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാമെന്ന് പണ്ട് തിരുവിതാംകൂറിൽ ഒരു ചൊല്ലുണ്ടായിരുന്നു. വിചാരണയ്ക്കിടെ തോക്കിലെ ഉണ്ട വിഴുങ്ങിയും, സാക്ഷികളെ അപ്രത്യക്ഷരാക്കിയും മള്ളൂരിലെപ്പോലുള്ള വക്കീലന്മാർ എത് കശ്മലനെയും രക്ഷിച്ചെടുക്കും. ഇന്നത് അൽപ്പം മാറ്റി കോടികൾ മടിശ്ശീലയിലും, കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും കുഞ്ഞൂഞ്ഞുമൊക്കെ സുഹൃത്തുക്കളാവുകയും ചെയ്താൽ നിങ്ങൾക്ക് ഈ പ്രബുദ്ധകേരളത്തിൽ ആരെയും പേടിക്കെണ്ട. പരസ്യമായി ഒരുത്തനെ തല്ലിയും കാറിടിപ്പിച്ചും കൊല്ലാം, എസ്ഐയെ വാഹനത്തിനകത്തിട്ട് പൂട്ടാം, മനുഷ്യക്കടത്തും, ലഹരിക്കടത്തും, പെൺവാണിഭവുമൊക്കെയായി കോടികൾ ഉണ്ടാക്കാം. ആരും നിങ്ങളെ തൊടില്ല. ഏതെങ്കിലും ഒരു മതത്തിന്റെയും രാഷ്ട്രീയ കക്ഷിയുടെയും പിന്തുണയുണ്ടെങ്കിൽ ഭേഷായി.
പണം, പണം, പണം... അതൊഴുക്കിയാൽ എന്തിൽ നിന്നും ഊരിപ്പോരാമെന്ന ഈ കൂട്ടിക്കൊടുപ്പ് സംസ്ക്കാരം എങ്ങനെയാണ് നമ്മുടെ സ്വകാര്യ അഹങ്കാരമായിരുന്ന ഈ നാട്ടിൽ വേരുപിടച്ചു പോയത്. നോക്കുക, ചന്ദ്രബോസ് കൊലക്കേസിൽ ശക്തമായൊന്ന് പ്രതികരിക്കാൻ പോലും നമ്മുടെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പോട്ടെ പ്രതിപക്ഷത്തിനുപോലും കഴിയുന്നില്ല. വടക്കൻ സംസ്ഥാനങ്ങളിലൊക്കെയാണെങ്കിൽ നിസാമിനെപ്പോലുള്ള ഈ നരഭോജികളെ ജനം തല്ലിക്കൊന്ന് കെട്ടിത്തൂക്കി അടിയിൽ തീയിട്ടേനെ. കേരളത്തിന് ഇതെന്താണ് പറ്റിയത്. സമ്പൂർണ സാച്ചരത, പ്ഫൂ....ലജ്ജാകരം തന്നെയാണ് ഈ അവസ്ഥ.
കേസ് അട്ടിമറിക്കാൻ കേരളത്തിലേക്ക് വരൂ! നാളെ ഉത്തരേന്ത്യയിലൊക്കെ ഫ്ലക്സാവാൻ സാധ്യതയുള്ള ഒരു ബോർഡാണിത്. ഇടയ്ക്കിടെ നാം കേൾക്കാറില്ലേ ജാർഖണ്ട് സംഘം കേരളത്തിലെ കുടുംബശ്രീകളെക്കുറിച്ച് പഠിക്കാനത്തെി എന്നൊക്കെ. ഇനി വൈകാതെ ഇതുപോലൊരു സംഘം എത്താനിടയുണ്ട്. കേരളത്തിൽ എങ്ങനെയാണ് കേസ് അട്ടിമറിക്കുന്നതെന്ന് പഠിക്കാൻ. അടുത്തകാലത്ത് കേരളത്തിലെ പ്രമാദമായ കേസുകൾ ഒക്കെ നോക്കുക. ബാർ കേസിൽ മാത്രമല്ല, വനം കേസുകളിൽ, എസ്റ്റേറ്റുകൾക്കെതിരായ കേസുകളിൽ, പാട്ടംപുതുക്കുന്ന കേസുകളിൽ, മൂന്നാർ നെല്ലിയാമ്പതി കേസുകളിൽ ഒക്കെ സർക്കാർ തോറ്റ് തൊപ്പിയിടുകയാണ്. പണവും അധികാരവും ഉള്ളവൻ അതിൽ നിന്നൊക്കെ വിദ്ഗധമായി ഊരിപോന്നിട്ടുണ്ട്.(നമ്മുടെ ലാലേട്ടന്റെ ആനക്കൊമ്പ് കേസ് എന്തായി) വെറുതെയാണോ
പത്തുപതിനാറുകേസിൽ പ്രതിയായിട്ടും നിസാമിനെ തൊടാൻപോലും ആർക്കും കഴിയാത്തത്. കാപ്പ പോയിട്ട് ഒരു കോപ്പുപോലും ഇയാൾക്കെതിരെയുണ്ടാവില്ലെന്ന് ആർക്കാണറിയാത്തത്.
കുഞ്ഞാലിക്കുട്ടി കുര്യൻ വിപ്ലവങ്ങൾ!
ഒരു കുറ്റകൃത്യത്തിൽ പങ്കാളിയായ വ്യക്തി തന്നെ, തന്റെ പങ്കടക്കം എല്ലാം കാര്യങ്ങളും പ്രസ്ക്ലബിൽ വാർത്താ സമ്മേളനം വിളിച്ച് മണിമണിയായി മൊഴിയുക. എന്നിട്ടും വർഷങ്ങൾ കഴിഞ്ഞിട്ടും കേസിന് ഒരു തുമ്പുമില്ലാതിരിക്കുക. ഐസ്ക്രീംപാർലർ പെൺവാണിഭക്കേസിൽ റൗഫിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പടുത്തൽ ഉണ്ടായിട്ടും ആ കേസ് ഒന്നുമാവാഞ്ഞത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കുതന്നെ അപമാനമാണ്.
കഞ്ഞാലിക്കുട്ടിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച റജീനയെ ആരും മറന്നിട്ടുണ്ടാവില്ല. അന്ന് ഉഭയസമ്മതപ്രകാരമുള്ള ഒരു ലൈംഗിബന്ധത്തിനുശേഷം കുഞ്ഞാലിക്കുട്ടിയെ ഇവർ ബ്ളാക്ക് മെയിൽ ചെയ്യുകയാണെന്നാണ് ഈ ലേഖകനൊക്കെ കരുതിയത്. (നമ്മുടെ സാഹിബ് ആള് ശരിക്കും പുലിയാണെന്ന് റജീനയുടെ മൊഴിയുടെ കോപ്പി വായിച്ചാൽ അറിയാം. ശ്രീദേവിയെ ഒരുഭാഗത്തും റജീനയെ മറുഭാഗത്തും കിടത്തി രണ്ടുപേരുമായി മാറിമാറി സാഹിബ് ബന്ധപ്പെട്ടുവെന്ന, നീലക്കാസറ്റുകളെ അമ്പരപ്പിക്കുന്ന മൊഴിയാണത്. മനുഷ്യർക്ക് വ്യത്യസ്തമായ ലൈംഗിക അഭിരുചി കാണും. അതിൽ തെറ്റൊന്നും പറയാനാവില്ല. പക്ഷേ ഇവനൊക്കെ സദാചാരത്തിന്റെ അപ്പോത്തസ്തലനായി, പരലോക പുണ്യത്തിന്റെ പ്രസംഗം നടത്തുമ്പോഴാണ് ജനനേന്ദ്രിയത്തിൽ ഷോക്ക് ബാറ്റൺ പ്രയോഗിക്കേണ്ടത്). പക്ഷേ റജീനക്ക് അന്ന് പ്രായപൂർത്തി ആയിട്ടില്ലെന്നും പൊലീസ് ആസൂത്രിതമായി ജനന സർട്ടിഫിക്കേറ്റ് തുരുത്തുകയുമായിരുന്നുവെന്നൊക്കെയുള്ള വാർത്തകൾ പിന്നീടാണ് വന്നത്. റൗഫ് പറഞ്ഞതോർമ്മയില്ലേ, പോട്ടയിലെ നായ്ക്കംപറമ്പിലച്ചൻ തൊട്ട്, അന്നത്തെ അഡ്വക്കേറ്റ് ജനറൽ എം.കെ ദാമോദരൻ അടക്കമുള്ളവരെ കുഞ്ഞാലിക്കുട്ടി കൈയിലെടുത്തു. സാക്ഷാൽ പാണക്കാട് തങ്ങളെ ബ്ലാക്ക് മെയിൽ ചെയ്ത് ഒതുക്കി. ലക്ഷങ്ങൾ കൊടുത്ത് സാക്ഷികളെ മൊഴിമാറ്റി. ഒരു വീട് വാടകയ്ക്കെടുത്ത് അതിൽ മൊഴിമാറ്റം പഠിപ്പിക്കയായിരുന്നെന്നാണ് പറയുന്നത്. റജീനക്ക് സ്വന്തമായി ഒരു ഭർത്താവിനെവരെ ഉണ്ടാക്കിക്കൊടുത്തു. ആരോപിതർക്കെല്ലാം ഗൾഫിൽ ജോലിയും. അപ്പോൾ നോക്കുക, ബലാൽസംഗം, ക്രിമിനൽ ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, കൈക്കൂലി കൊടുക്കൽ തുടങ്ങി എത്രയെത്ര വകുപ്പിന്റെ പേരിൽ അഴിയെണ്ണേണ്ടയാളാണ് നമ്മുടെ കുഞ്ഞാലിക്കുട്ടി സാഹിബ്. എന്നിട്ടും ഈ പീഡന വീരന്റെ രോമം തൊടാൻ ഇവിടുത്തെ നിയമത്തിനായോ? നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പോലും സാഹിബിന് അനുകൂലമായല്ലേ നിന്നത്. നിയമ വിദ്യാർത്ഥികളും, അഭിഭാഷകരുമൊക്കെ വ്യക്തമായി പഠിക്കേണ്ടതാണ് ഈ കേസിൽ നിന്ന് സാഹിബ് ഊരിപ്പോന്ന വിധം. ഈ ക്രിമിനൽ ബുദ്ധിയൊക്കെ നല്ല കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നെങ്കിൽ ഈ നാടിന്റെ അവസ്ഥ എത്ര മെച്ചപ്പെടുമായിരുന്നു.
ബാജിയെന്ന പേരിലത്തെി നമ്മുടെ പി.ജെ കുര്യൻ പാവം സൂര്യനെല്ലി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കുട്ടി നേരിട്ട് മൊഴി നൽകിയിട്ട് എന്തുണ്ടായി. പിന്നീട് സാക്ഷാൽ ധർമ്മരാജൻ മാതൃഭൂമി ന്യൂസിനോട് നേരിട്ട്പറഞ്ഞു. ഞാനാണ് കുര്യനെ അവിടെ കാറിൽ കൊണ്ടിറക്കിയതെന്ന്. എന്നിട്ടെന്തായി, നായന്മാരുടെ പോപ്പ് സുകുമാരൻനായർ പോലും കള്ളസാക്ഷി പറഞ്ഞ് കുര്യനെ രക്ഷിച്ചെടുത്തു. (മാണിക്കു വേണ്ടിയും നമ്മുടെ സുകുവണ്ണന്റെ വെപ്രാളം നോക്കുക). ഈയിടെ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുള്ള ഒരു സമിതിയുടെ ചെയർമാനായി കുര്യനെ നിയമിച്ചതുകണ്ടു. അതിന്റെ ഭാഗമായി അദ്ദേഹം വിദേശയാത്രയും നടത്തി. ഒടുക്കത്തെ തൊലിക്കട്ടി!
'അമ്മ'തൊട്ട് ഉമ്മൻവരെ സത്നംസിങ്ങെന്ന ഒരു പാവം ആധ്യാത്മിക അന്വേഷകൻ പട്ടിയെപ്പോലെ തല്ലിക്കൊല്ലപ്പെടാനിടയാക്കിയ കേസ് അന്വേഷിച്ചത് തികഞ്ഞ അമൃതാനന്ദമയി ഭക്തയായ പൊലീസ് ഓഫീസറും!. ആത്മീയതയുടെ ഒരു മൂടുപടമുണ്ടെങ്കിൽ നമുക്ക് ഏത് കേസും മുക്കാം. അഭയകേസും, ചേകന്നൂർ മൗലവികേസും, പോട്ട ധ്യാനകേന്ദ്രത്തിനെതിരായ കേസുമൊക്കെ തെളിയിക്കുന്നത് ഇതാണ്. ബലാൽസംഗം, വിദേശനാണ്യക്കടത്ത്, വഞ്ചന, ആത്മീയതട്ടിപ്പ്, നികുതിവെട്ടിപ്പ് തുടങ്ങിയ എത്രയെത്ര വകുപ്പുകൾ ചുമത്തി ജീവിതകാലം മുഴുവൻ ഗോതമ്പുണ്ട തിന്നാവുന്ന ആരോപണങ്ങളാണ് മാതാ അമൃതാനന്ദമയിക്കെതിരെ അടുത്തകാലത്തായി ഉയർന്നതെന്ന് ഏവർക്കും അറിയാവുന്നതാണല്ലോ. പലതവണ പറഞ്ഞതിനാൽ അതിലേക്ക് കടക്കുന്നില്ല. എന്തേ, ഒരു എഫ്.ഐ.ആറിട്ട് ഒരു സാധാ അന്വേഷണംപോലും ഉണ്ടാവാഞ്ഞത്. വി എം സുധീരൻ തൊട്ട് മഹാവിപ്ലവകാരി അപ്പുക്കുട്ടൻ വള്ളിക്കുന്നുപോലും അമൃതാന്ദമയിയെ ന്യായീകരിക്കയായിരുന്നു. സത്നംസിങ്ങെന്ന ഒരു പാവം ആധ്യാത്മിക അന്വേഷകൻ പട്ടിയെപ്പോലെ തല്ലിക്കൊല്ലപ്പെടാനിടയാക്കിയ കേസ് അന്വേഷിച്ചത് തികഞ്ഞ അമൃതാനന്ദമയി ഭക്തയായ പൊലീസ് ഓഫീസറും!. ആത്മീയതയുടെ ഒരു മൂടുപടമുണ്ടെങ്കിൽ നമുക്ക് ഏത് കേസും മുക്കാം. അഭയകേസും, ചേകന്നൂർ മൗലവികേസും, പോട്ട ധ്യാനകേന്ദ്രത്തിനെതിരായ കേസുമൊക്കെ തെളിയിക്കുന്നത് ഇതാണ്.
ഇനി മാണിക്കെതിരായ കേസും എന്തെങ്കിലും ആവുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ. കുട്ടിയമ്മ ഇത് എത്രകാലമായി പെട്ടിവാങ്ങാൻ തുടങ്ങിയിരിക്കുന്നു. ബിജു രമേശുപോലും നാളെ മാണിയുടെ കാശിനുമുന്നിൽ വാക്കുമാറ്റില്ലെന്ന് എന്താണ് ഉറപ്പ്. പിന്നെ എല്ലാവരെയും ഏത് കേസിൽ നിന്നും ശാസ്ത്രീയമായി രക്ഷിക്കാനറിയാവുന്ന ഒരു മഹാപ്രതിഭാശാലിയാണ് നമ്മുടെ മുഖ്യമന്ത്രി. ഇക്കാര്യത്തിൽ ഉസ്മാനിയാ യൂണിവേഴ്സിറ്റിയെങ്കിലും അദ്ദേഹത്തിന് ഡോക്ടറേറ്റ് കൊടുക്കണം. പാമോയിലും, ടൈറ്റാനിയവും, സോളാറും, സരിതയുമൊക്കെ അദ്ദേഹം മാനേജ് ചെയ്ത കുബുദ്ധി നോക്കുക. സഹപ്രവർത്തർ ഗർഭകേസിൽ പെട്ടാലും ഉമ്മർചാണ്ടി അത് ഏറ്റെടുക്കും. 'അത് ഞാൻ പറഞ്ഞിട്ടാണ്. സമൂഹ നന്മക്കായി ഉണ്ടാക്കിയ ഗർഭമാണിത്'. നമിച്ചു അണ്ണാ! ഇതിന്റെ നാലിലൊന്ന് തൊലിക്കട്ടിയുണ്ടായിരുന്നെങ്കിൽ നമ്മളൊക്കെ എവിടെയൊ എത്തിപ്പോയിരുന്നു.
പതനത്തിന്റെ പാതാളക്കൊല്ലിയിൽ നമ്മുടെ പൊലീസ് പി.സി ജോർജ് ആരോപിച്ചപോലെ ഡി.ജി.പിതൊട്ട് കോൺസ്റ്റബിൾ വരെ അഴിമതിയിൽ മുങ്ങിയ കാലം. ചെന്നിത്തല കൊട്ടിഘോഷിച്ചുകൊണ്ടുവന്ന ഓപ്പറേഷൻ കുബേരയൊക്കെ എന്തായി. മുത്തൂറ്റിനെയും അപ്പിൾട്രീയെയുമൊക്കെ ഒന്നു തൊട്ടു നോക്കണം. വിവരമറിയും. രാഷ്ട്രീയക്കാർക്കും പണക്കാർക്കും മുന്നിൽ കുനിഞ്ഞ് കുനിഞ്ഞ് ആർക്കു മുന്നിലും കുനിയുന്ന അവസ്ഥയിൽ എത്തിപ്പോയി നമ്മുടെ ഏമാന്മാർ. കേരളാപൊലീസ് ചരിത്രത്തിൽ ഇത്രത്തോളം അധപ്പതിച്ച ഒരു കാലം ഉണ്ടായിട്ടില്ല. (കാസർകോട്ടെ ചീമേനിയിൽ 87-ലെ തെരഞ്ഞെുടപ്പിന് വോട്ടെണ്ണുന്ന അന്ന്, സിപിഐ(എം) ഓഫീസിന് തീയിട്ട് മൂന്നാലുപേരെ കൊലപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നു. വോട്ട് എണ്ണിത്തീരും വരെ എഫ്.ഐ.ആർ എഴുതാതെ പൊലീസ് കാത്തിരിക്കയായിരുന്നെന്ന് പിന്നീട് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. ഏത് പാർട്ടി ജയിക്കുന്നു എന്നറിഞ്ഞിട്ട്, അതിനനുസരിച്ച് വേണം എഫ്.ഐ.ആർ പോലും!) പി.സി ജോർജ് ആരോപിച്ചപോലെ ഡി.ജി.പിതൊട്ട് കോൺസ്റ്റബിൾ വരെ അഴിമതിയിൽ മുങ്ങിയ കാലം. ചെന്നിത്തല കൊട്ടിഘോഷിച്ചുകൊണ്ടുവന്ന ഓപ്പറേഷൻ കുബേരയൊക്കെ എന്തായി. മുത്തൂറ്റിനെയും അപ്പിൾട്രീയെയുമൊക്കെ ഒന്നു തൊട്ടു നോക്കണം. വിവരമറിയും. രാഷ്ട്രീയക്കാർക്കും പണക്കാർക്കും മുന്നിൽ കുനിഞ്ഞ് കുനിഞ്ഞ് ആർക്കു മുന്നിലും കുനിയുന്ന അവസ്ഥയിൽ എത്തിപ്പോയി നമ്മുടെ ഏമാന്മാർ.
എന്നാൽ കള്ളക്കേസുകൾക്കാവട്ടെ യാതൊരു പഞ്ഞവുമില്ല. പേരിനൊരു തീവ്രവാദം മാവോയിസ്സ് ബന്ധവും ചേർത്താൽ ഗംഭീരമായി. ക്വാറി മാഫിയക്കെതിരെയും, മണൽ മാഫിയകൾക്കെതിരെയുമൊക്കെ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരെയാണ് മാവോയിസ്റ്റെന്ന് പറഞ്ഞ് ഇപ്പോൾ ചെന്നിത്തലയുടെ പൊലീസ് പിടിക്കുന്നത്. (കീറിയ ജീൻസിട്ട് ഒരു തോൾസഞ്ചിയുമായി കൂളിക്കായെതും നനക്കാതെയും നടക്കുന്നവനൊക്കെ മാവോയിസ്റ്റാവുന്ന കാലം). പരപ്പനങ്ങാടിയിൽ നിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയ യഹ്യ കമ്മുക്കുട്ടിയെന്ന സാധുവായ ചെറുപ്പക്കാരൻ ഒന്നും രണ്ടുമല്ല പതിനാറു വർഷങ്ങളായി വിചാരണ തടവിലാണ്. പട്ടാപ്പകൽ നോട്ടീസടിച്ച്, നാട്ടുകാരെയെല്ലാം വിളിച്ച് 'ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുസ്ലീങ്ങളുടെ പങ്ക്' എന്ന പേരിൽ നടന്ന ഒരു സെമിനാറാണ് പാനായിക്കുളം സിമി ക്യാമ്പായി നമ്മുടെ പൊലീസ് മാറ്റിയത്. ആ കേസിൽ കുടുങ്ങിയ അപ്പാവികളൊക്കെ വർഷങ്ങളായി ജാമ്യം കിട്ടാതെ ജയിലും. എന്തുതെറ്റാണ് ഇവർ ചെയ്തതതെന്ന് ഇവർക്കുതന്നെ അറിയില്ല. പൊലീസാണെങ്കിൽ കുറ്റപത്രം കൊടുക്കുന്നുമില്ല. ഇങ്ങനെ ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കെ എത്രപേർ ജയിലിൽ കിടക്കുന്നുണ്ടെന്ന് ഓർക്കണം.
മലയണ്ണാനെ കൊന്നുതിന്നതിന്റെ പേരിൽ ആറുവർഷം കഠിന തടവ് കിട്ടിയവർ ഈ കൊച്ചുകേരളത്തിലുണ്ട്. മലമ്പാമ്പിനെ പിടികൂടിയതിന്റെ പേരിലും എന്തിന് തെരുവ്നായ്ക്കളെ കൊന്നതിന്റെ പേരിലും കേസിൽപെട്ടവരുണ്ട്. വനത്തിൽ കയറി ചുള്ളിയൊടിച്ചതിന് നാലു ആദിവാസികളെ പൊലീസ് ഈയിടെ വനം കൊള്ളക്കാരാക്കി വയനാട്ടിൽ നിന്ന് അറസ്റ്റുചെയതിരുന്നു. എന്തിന് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഐ.ടി നിയമം ദുരുപയോഗം ചെയ്ത് അഴിക്കകത്തായവർ എത്ര. നിസാമിനെപ്പോലുള്ള നരഭോജികൾക്ക് കിട്ടുന്ന പരിഗണനയൊന്നും ഈ സാധുക്കൾക്ക് കിട്ടുന്നില്ല.
പക്ഷേ ഇതുണ്ടാക്കുന്ന സാമൂഹിക പ്രശ്നമാണ് ഭീകരം. ഒരിക്കലും നീതി വിജയിക്കാത്ത, ജീവിക്കാൻ കൊള്ളാത്ത സ്ഥലമായാണ് നമ്മുടെ പുതുതലമുറ കേരളത്തെ വിലയിരുത്തുന്നത്. എന്ത് ചെയ്താലും പത്തുകാശുണ്ടാക്കണം എന്ന ധാരണ അവരിൽ ഉറച്ചുപോവുന്നതും ഇതുകൊണ്ടുതന്നെ.
വാൽക്കഷ്ണം: പാവം സുധീരൻ, ആദർശ ധീരൻ ഇതു വല്ലതും അറിയുന്നുണ്ടോ. സമൂഹത്തിന്റെ സമസ്ത മേഖലകളിലും നടമാടുന്ന ഈ കെടിയ അനീതികണ്ട് മാളത്തിൽ ഒളിക്കുന്നതിന്റെ കുറ്റബോധംകൊണ്ട് കൂടിയായിരിക്കണം, കേരളത്തിലെ ചെറുപ്പക്കാരിൽ നല്ലൊരു ശതമാനവും സന്ധ്യമയങ്ങിയാൽ ബാറുകളെ അഭയം പ്രാപിക്കുന്നത്! ഇനി അതുകൂടി പൂട്ടിച്ചാൽ കേരളത്തിൽ വിഷാദരോഗികളുടെ വേലിയേറ്റമായിരിക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്