രാജ്യം മുഴുവൻ തോറ്റത് പോട്ടെന്ന് വച്ചാലും അമേഠിയിലെ തോൽവി സഹിക്കാവുന്നതിലും അപ്പുറം; മോദിക്കെതിരായ മുദ്രാവാക്യം ഏറ്റെടുക്കാൻ മുതിർന്ന നേതാക്കൾ രംഗത്ത് വരാതിരുന്നതും ക്ഷുഭിതനാക്കി; സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ ഒരിഞ്ച് പിന്നോട്ടില്ലെന്ന് തീർത്ത് പറഞ്ഞ് രാഹുൽ ഗാന്ധി; പിന്തിരിപ്പിക്കാനെത്തിയ കെസി വേണുഗോപാലിനും അഹമ്മദ് പട്ടേലിനും നിരാശയോടെ മടക്കം; പിസിസികൾ അഭ്യർത്ഥിച്ചിട്ടും ഫലമില്ല; ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷനെ നിയമിക്കണമെന്ന് തീർത്ത് പറഞ്ഞ് രാഹുൽ
മറുനാടൻ മലയാളി ബ്യൂറോ
ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ പാർട്ടി അധ്യക്ഷ സ്ഥാനം രാജി വെക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച രാഹുൽ ഗാന്ധി. എഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. തോൽവി ഭാരം മുഴുവൻ ഏറ്റെടുത്താണ് രാഹുൽ രാജി ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നത്. പാർട്ടിയുടെ ഈ പ്രതിസന്ധി കാലത്ത് രാഹുൽ സ്ഥാനം ഒഴിയുന്നത് നല്ല സന്ദേശം ആകില്ല എന്ന വാദമാണ് ഉയരുന്നതെങ്കിലും രാഹുൽ തീരുമാനം മാറ്റുന്നില്ല. രാജിവെക്കരുത് എന്ന് ആവശ്യപ്പെട്ട് അഹമ്മദ് പട്ടൽ കെസി വേണുഗോപാൽ എന്നീ നേതാക്കൾ ഇന്ന് രാഹുലിനെ കണ്ടെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്ന് രാഹുൽ ഇരു നേതാക്കളോടും ആവർത്തിക്കുകയായിരുന്നു.
പാർട്ടിയുടെ തോൽവിയിലുപരി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടും അമേഠിയിൽ വ്യക്തിപരമായി ഏറ്റ തിരിച്ചടി കൂടിയാണ് രാഹുൽ കടുത്ത തീരുമാനത്തിലേക്ക് പോയതിന് പിന്നിൽ എന്നാണ് സൂചന. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപിമാരുമായി തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച്ചയും രാഹുൽ ഗാന്ധി റദ്ദാക്കി. പങ്കെടുക്കാനിരുന്ന യോഗങ്ങളെല്ലാം രാഹുൽ ഗാന്ധി റദ്ദാക്കിയതായാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജി തീരുമാനത്തിൽനിന്ന് രാഹുലിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും രാഹുൽ വഴങ്ങിയില്ല.
അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള രാഹുലിന്റെ തീരുമാനം മാറ്റാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പുതിയ അധ്യക്ഷനെ കണ്ടെത്തും വരെ സ്ഥാനത്ത് തുടരാമെന്നാണ് രാഹുൽ ഗാന്ധി മുന്നോട്ടുവച്ച നിർദ്ദേശം. പെട്ടെന്ന് രാജിവച്ചാൽ പാർട്ടിക്ക് ദോഷമാകുമെന്ന അഭിപ്രായം അദ്ദേഹം അംഗീകരിച്ചു. രാഹുലിന്റെ തീരുമാനം അമ്മ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും അംഗീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ രാഹുൽ ഒരു കാരണവശാവും സ്ഥാനം ഒഴിയരുത് എന്ന് ആവശ്യപ്പെട്ട് പിസിസി അധ്യക്ഷന്മാർ കത്തയക്കുകയാണ്. എന്നാൽ സോണിയയും പ്രിയങ്കയും ശ്രമിച്ചിട്ടും പിൻതിരിപ്പിക്കാൻ കഴിയാതെ വന്നതാണ് പ്രതീക്ഷകൾ അസ്തമിക്കുന്നതിന് പിന്നിൽ.
അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ശേഷം ഹിന്ദി ഹൃദയഭൂമിയിൽ ഉൾപ്പടെ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ്, രാജസ്ഥാൻ ഛത്തിസ്ഗഡ് എന്നിവിടങ്ങളിൽ പാർട്ടി അധികാരത്തിലെത്തിയതോടെ വലിയ പ്രതീക്ഷകളാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. അതിനൊപ്പം തന്നെ കഴിഞ്ഞ വർഷം നടന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപിയെ ഭരിക്കാൻ ഇട നൽകാതെ ജെഡിഎസുമായി ചേർന്ന് സർക്കാർ ഉണ്ടാക്കിയതും പരിഗണിച്ചപ്പോൾ രാഹുൽ പാർട്ടിക്കുള്ളിലും ദേശീയ തലത്തിലും കരുത്തനായി വളരുന്നു എന്ന പ്രതീതി ഉയർന്നു.
ഇതിനൊപ്പം തന്നെ റഫാൽ ഇടപാട് സംബന്ധിച്ച് നടത്തിയ അഴിമതിക്കെതിരായ പോരാട്ടങ്ങളും മോദിക്ക് പകരം രാഹുൽ എന്ന മുദ്രാവാക്യവും ശക്തി പ്രാപിച്ചു. എന്നാൽ ലോക്സഭ ഫലം പുറത്ത് വന്നപ്പോൾ രാഹുൽ ഗാന്ധിയെ പോലും ഞെട്ടിക്കുന്ന രീതിയിലായിരുന്നു തിരിച്ചടികൾ. കേരളത്തിലും പഞ്ചാബിലും മാത്രമാണ് കോൺഗ്രസിന് പിടിച്ച് നിൽക്കാൻ കഴിഞ്ഞത് . ചുരുക്കി പറഞ്ഞാൽ കേരളത്തിൽ അധികമായി കിട്ടിയ സീറ്റുകൾ മാത്രമാണ് കേന്ദ്രത്തിൽ ഇത്തവണ കൂടിയത് എന്ന് വ്യക്തം. ഗാന്ധി കുടുംബത്തിൽനിന്ന് തന്നെ ദേശീയ അധ്യക്ഷൻ വേണമെന്നില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. പ്രിയങ്ക ഗാന്ധി സ്ഥാനമേറ്റെടുക്കുന്നതിനോടും രാഹുലിന് യോജിപ്പില്ല. അതേസമയം, രാഹുലിനെ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കം മുതിർന്ന നേതാക്കൾ തുടരുകയാണ്.
ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ആറ് മാസം മുൻപ് അധികാരത്തിലേറിയ സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസ് തോറ്റ് തുന്നംപാടിയത് പാർട്ടി നേതൃത്വത്തേയും പ്രവർത്തകരേയും ഒരുപോലെ ഞെട്ടിച്ചിരുന്നു. അമേഠിയിൽ രാഹുൽ പോലും തോറ്റതോടെ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചിരുന്നു രാഹുൽ എന്നാൽ പാർട്ടി അത് സ്വീകരിച്ചില്ല. എന്നാൽ നേതാവായി തുടരുന്ന സാഹചര്യത്തിൽ പക്ഷേ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന മുന്നറിയിപ്പ് നൽകിയ ശേഷമാണ് രാഹുൽ തുടരാമെന്ന് ഒരു വിധം സമ്മതിച്ചത് എങ്കിലും പിന്നീട് വീണ്ടും തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു.
തോൽവിക്ക് പിന്നാലെ ചില നേതാക്കൾക്കെതിരെ രാഹുൽ ആഞ്ഞടിക്കുകയും ചെയ്തു. മക്കൾക്ക് വേണ്ടി രംഗത്ത് വരികയും അവരുടെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനും ശ്രമിച്ച കമൽനാഥ് അശോക് ഗലോട്ട്, ചിദംബരം എന്നിവർക്കെതിരെ രാഹുൽ ആഞ്ഞടിക്കുകയും ചെയ്തു. അതൊടൊപ്പം തന്നെ തെരഞ്ഞെടുപ്പില്‍ ഉടനീളം താൻ ഉയർത്തിയ മുദ്രാവാക്യങ്ങൾ ഏറ്റെടുക്കാനും നേതാക്കൾ മുന്നോട്ട് വന്നില്ല എന്നും രാഹുൽ വിമർശിച്ചു. പതിവിൽ നിന്ന് വ്യത്യസ്തമായി ക്ഷുഭിതനായിട്ടാണ് രാഹുൽ പ്രവർത്തക സമിതിയിൽ പങ്കെടുത്തത്. പ്രാദശിക നേതാക്കളെ കൂടുതൽ വളർത്തിയെടുക്കണം എന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ അഭിപ്രായത്തിന് മറുപടിയായിട്ടാണ് രാഹുൽ ഇത് പറയുന്നത്.
അടുത്ത കാലത്ത് സംസ്ഥാനങ്ങളിൽ പലതും കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. പക്ഷേ അവിടുത്തെ പരാജയങ്ങൾ ഉൾക്കൊള്ളാനാകുന്നില്ല എന്നാണ് രാഹുൽ ഉന്നയിച്ചത്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗലോട്ടും മധ്യപ്രദേശിൽ കമൽനാഥും സ്വന്തം മക്കൾക്ക് സീറ്റ് വേണം എന്ന വാശി തുടർന്നുവെന്നും എന്നാൽ താൽപര്യമില്ലാതിരുന്നിട്ടും ഇതിന് വഴങ്ങേണ്ടി വന്നു എന്നുമാണ് രാഹുൽ പറയുന്നത്. ഇത്പോലെ തന്നെയാണ് പി ചിദംബരവും തന്റെ മകന് വേണ്ടി രംഗത്ത് വന്നത് എന്നും രാഹുൽ യോഗത്തിൽ വിശദമാക്കി.
കഴിഞ്ഞ കുറച്ച് കാലമായി മോദിക്ക് എതിരെ കോൺഗ്രസ് ഉപയോഗിക്കുന്ന മുദ്രാവാക്യമാണ് ചൗക്കിദാർ ചോർ ഹെ എന്നത്. റാഫേൽ അഴിമതി കേസിൽ സുപ്രീം കോടതി ഉൾപ്പടെ സർക്കാരിനെതിരെ പലപ്പോഴും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിലാണ് കോൺഗ്രസ് നേതാക്കൾ പെരുമാറിയത് എന്നും ഒരു നേതാവ് പോലും ആ മുദ്രാവാക്യം ഏറ്റെടുത്തില്ല എന്നുമാണ് രാഹുൽ ഉന്നയിച്ച ആരോപണം. എന്നാൽ ഇത്രയും പറഞ്ഞിട്ടും തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത രാഹുൽ പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കാനും തയ്യാറായി.
എന്നാൽ ഈ അവസരത്തിൽ രാഹുൽ രാജി വെക്കുന്നത് നല്ല സന്ദേശം അല്ല നൽകുക എന്ന് പറഞ്ഞ നേതാക്കൾ വൈകാരികമായിട്ടാണ് പ്രചതികരിച്ചത്. രാഹുൽ വളരെ നന്നായി തന്നെയാണ് പാർട്ടിയെ തെരഞ്ഞെടുപ്പിൽ നയിച്ചത് എന്നും നിരാശനാകേണ്ടതില്ല എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ സോണിയ ഗാന്ധി ഇതിനോട് ഒന്നും തന്നെ പ്രതികരിച്ചില്ല. രാഹുൽ പല തവണ രാജി സന്നദ്ധത അറിയിച്ചെങ്കിലും പാർട്ടിയെ ഉടച്ച് വാർക്കാനുള്ള ചുമതല രാഹുലിനെ തന്നെ ഏൽപ്പിക്കുകയായിരുന്നു. ഈ ഒരു അവസരത്തിൽ പാർട്ടിയെ നയിക്കേണ്ടത് രാഹുൽ തന്നെയാണ് എന്ന് പ്രിയങ്കയും അഭിപ്രായപ്പെട്ടു.കോൺഗ്രസ് മുൻപും പരാജയപ്പെട്ടിട്ടുണ്ടെന്നും തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും അതിന് രാഹുൽ ഗാന്ധി രാജി വെക്കേണ്ട കാര്യം ഇല്ലെന്നുമാണ് ഉമ്മൻ ചാണ്ടി ഈ വിഷയത്തിൽ നടത്തിയ പ്രതികരണം.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍