ഗുജറാത്തികളുടെ അഭിമാനമായ പട്ടേൽ പ്രതിമയിൽ ഹാരാർപ്പണം; സൂറത്തിൽ മരിച്ചവരോടുള്ള സഹാനുഭൂതി; വീട്ടിലെത്തി അമ്മയുടെ കാൽ തൊട്ട് വന്ദിച്ച് ആശിർവാദം തേടി മകനായി; ഇനി കാശി വിശ്വനാഥന്റെ അനുഗ്രഹം; വാരണാസിക്ക് മുമ്പേ സ്വന്തം തട്ടകത്തിലെത്തി ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി; നമോ 2.0യും തുടങ്ങുന്നത് ഗുജറാത്തിൽ നിന്ന് തന്നെ; ഇനി മോദി മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
അഹമ്മദാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് ശേഷം നരേന്ദ്ര മോദി ഗുജറാത്തിലെ വസതിയിലെത്തി അമ്മയെ കണ്ട് അനുഗ്രഹം വാ്ങ്ങി. ഞായറാഴ്ച വൈകിട്ട് അഹമ്മദാബാദിലെ ബിജെപി. റാലിയിൽ പങ്കെടുത്തതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാതാവിനെ കാണാനെത്തിയത്. ഇനിയുള്ള അഞ്ചു വർഷം സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിനിയോഗിക്കുമെന്നാണ് സ്വന്തം തട്ടകമായ ഗുജറാത്തിലെ ജനങ്ങളോട് മോദി പറഞ്ഞത്. ഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തവും അവബോധവും ഉറപ്പാക്കും. പൊതുതിരഞ്ഞെടുപ്പിലെ വൻവിജയത്തിനുശേഷം ജന്മനാടായ ഗുജറാത്തിലെത്തിയ മോദിക്ക് വൻ വരവേൽപ്പാണ് കിട്ടിയത്.
'ഗുജറാത്തിലെ ജനങ്ങളെ ദർശിക്കാനാണ് ഞാനിവിടെ വന്നത്. ഗുജറാത്തുകാരുടെ അനുഗ്രഹം എപ്പോഴും എനിക്കു വിശേഷപ്പെട്ടതാണ്. ഭരണവിരുദ്ധതയ്ക്കു പകരം ഭരണാനുകൂല വികാരമാണ് ഇത്തവണയുണ്ടായത്. ജനങ്ങളുടെ പോസിറ്റീവ് വോട്ടുകൾ. മുന്നൂറിലധികം സീറ്റ് കിട്ടുമെന്ന് ഞാൻ പറഞ്ഞപ്പോൾ പലരും കളിയാക്കി. ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നു. ശക്തമായ സർക്കാർ തുടരണമെന്നു ജനം ആഗ്രഹിച്ചു. വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തമാണ്' മോദി പറഞ്ഞു. സൂറത്തിലെ കോച്ചിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 23 പേർ മരിച്ച സംഭവത്തിലും മോദി ദുഃഖം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമായിരുന്നു സൂറത്തിലെ ദുരന്തം. താനൊരു ഗുജറാത്തുകാരനാണെന്ന സന്ദേശം നൽകുന്നതായിരുന്നു മോദിയുടെ ഇടപെടുലകൾ. ഗുജറാത്തിലെ എല്ലാ സീറ്റിലും ജയിച്ചത് മോദിയുടെ എൻഡിഎയായിരുന്നു.
'അടുത്ത പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കാൻ കഴിഞ്ഞ രാത്രി എന്നെ രാഷ്ട്രപതി ക്ഷണിച്ചു. അതിനു മുൻപു നിങ്ങളുടെ അനുഗ്രഹം തേടാനായി ഇവിടെ വന്നതാണ്. ഇന്നലെ വരെ ഈ ചടങ്ങിനു വരണമോ എന്ന കാര്യത്തിൽ എനിക്ക് ആശയക്കുഴപ്പമായിരുന്നു. ഒരു വശത്ത് ജനങ്ങളോടു നന്ദി പറയുകയും അമ്മയുടെ അനുഗ്രഹം തേടുകയും ചെയ്യുകയെന്ന കർത്തവ്യം, മറുവശത്ത് സൂറത്തിൽ മരിച്ചവരോടുള്ള സഹാനുഭൂതി. മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖം എത്ര ആശ്വാസവാക്കുകൾ കൊണ്ടും കുറയ്ക്കാനാവുന്നതല്ല മോദി പറഞ്ഞു. സൂറത്ത് ദുരന്തം കണക്കിലെടുത്ത് ലളിതമായിരുന്നു ചടങ്ങ്. അങ്ങനെ ഗുജറാത്തിന്റെ ദുഃഖത്തിനൊപ്പം മോദിയും നിലയുറപ്പിച്ചു.
സർദാർ വല്ലഭ്ഭായി പട്ടേലിന്റെ പ്രതിമയിൽ മോദി പൂക്കളർപ്പിച്ചു. അഹമ്മദാബാദിൽ പാർട്ടി ഓഫിസിനു പുറത്ത് പ്രധാനമന്ത്രിയെ കാണാൻ വലിയ ജനക്കൂട്ടം കാത്തുനിന്നു. ബിജെപി അധ്യക്ഷൻ അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി ഉൾപ്പെടെയുള്ള നേതാക്കൾ മോദിക്കൊപ്പം ഉണ്ടായിരുന്നു. റാലിക്കു ശേഷം ഗാന്ധിനഗറിലെ വസതിയിലെൽ മോദി എത്തിയത്. അമ്മ ഹീരാബെൻ മോദിയെ കണ്ട അദ്ദേഹം അവരുടെ കാൽതൊട്ട് വന്ദിച്ചു. രണ്ടാംതവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന മകനെ ഹീരാബെൻ മോദി ശിരസിൽ കൈവെച്ച് അനുഗ്രഹിച്ചു. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് നരേന്ദ്ര മോദി ഗാന്ധിനഗറിലേക്ക് യാത്രതിരിച്ചത്. ഗാന്ധിനഗറിൽ ഹീരാബെൻ മോദിയുടെ വസതിക്ക് പുറത്തും ഒട്ടേറെപേർ നരേന്ദ്ര മോദിക്ക് ആശംസകൾ അർപ്പിക്കാൻ തടിച്ചുകൂടിയിരുന്നു. ഇവർക്കെല്ലാം പ്രത്യഭിവാദ്യം നൽകിയശേഷമാണ് അദ്ദേഹം വീട്ടിലേക്ക് കയറിയത്.
ഇന്നു വാരാണസിയിലെത്തുന്ന മോദി വോട്ടർമാരോടു നന്ദിപറയും. തുടർന്നു കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. വലിയ ഒരുക്കങ്ങളാണ് മോദിയുടെ വരവ് ആഘോഷമാക്കാൻ വാരണാസിയിൽ ബിജെപി നടത്തിയിരിക്കുന്നത്. മോദി മന്ത്രിസഭ 30നു വൈകിട്ട് 7 നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇതിന് മുന്നോടിയായാണ് ഗുജറാത്ത് സന്ദർശനവും വാരണാസിയിലെ വോട്ടർമാരെ കാണലും. രണ്ടും തനിക്ക് ഒരു പോലെ പ്രിയപ്പെട്ടതാണെന്ന് വ്യക്തമാക്കുകയാണ് വീണ്ടും മോദി. കഴിഞ്ഞ തവണ വഡോദ്രയിലും വാരണാസിയിലും മോദി മത്സരിച്ചു. ഇത്തവണ ക്ഷേത്ര നഗമായ വാരണാസിയിൽ മാത്രമായിരുന്നു സ്ഥാനാർത്ഥിയായത്. അപ്പോഴും ഗുജറാത്തിനോടാണ് തന്റെ പ്രഥമ പരിഗണനയെന്ന സന്ദേശം നൽകാനാണ് അമ്മയുടെ അനുഗ്രഹം തേടലിലൂടെ മോദി നടത്തുന്നത്. താൻ എന്നും ഗുജറാത്തിന്റെ സന്തതിയാണെന്നാണ് ഇതിലൂടെ മോദി മുന്നോട്ട് വയ്ക്കുന്ന സന്ദേശം.
മെയ് 30ന് മോദിക്കൊപ്പം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചിട്ടുണ്ട്. മന്ത്രിമാരായി അമിത് ഷാ അടക്കമുള്ളവരുടെ പേരു ചർച്ച ചെയ്യപ്പെടുന്നുണ്ട്. അരുൺ ജയ്റ്റ്ലി ഉണ്ടാവില്ലെന്ന് ഏതാണ്ടുറപ്പാണ്. രോഗ ബാധിതനായ അദ്ദേഹം ചികിത്സയ്ക്കായി ബ്രിട്ടനിലേക്കു പോവുകയാണ്. ലോക്സഭയിലേക്കു മത്സരിക്കാതിരുന്ന സുഷമ സ്വരാജിന് രാജ്യസഭാംഗത്വം നൽകി മന്ത്രിയാക്കുമെന്നും സൂചനയുണ്ട്.
ന്യൂനപക്ഷങ്ങൾക്കെതിരാണെന്ന പ്രതിഛായ മാറ്റിയെടുക്കാനാണ് മോദിയുടെ ശ്രമം. പുതിയ സർക്കാർ അധികാരമേൽക്കുന്നതിനു പിന്നാലെ ഇതിനായി പ്രത്യേക പദ്ധതികൾക്കും നയരൂപീകരണത്തിനും സർക്കാർ തയാറായേക്കുമെന്നാണു സൂചന. രാജ്യത്തു ന്യൂനപക്ഷങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നു പറയാൻ 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്' എന്ന മുദ്രാവാക്യം ഉപയോഗിച്ച മോദി, സർക്കാർ എല്ലാവരുടേതുമാണെന്ന പ്രതിഛായ മാറ്റമാണ് ആഗ്രഹിക്കുന്നതെന്നു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അടുത്ത 5 വർഷം കൊണ്ട് ഇന്ത്യയുടെ പ്രതാപം വീണ്ടെടുക്കുമെന്നാണ് മോദി പറയുന്നത്. 1942-47 കാലം പോലെ രാജ്യത്തിനു വളരെ പ്രധാനപ്പെട്ടതായിരിക്കും വരുന്ന 5 വർഷങ്ങളെന്നും തിരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യാന്തരരംഗത്ത് ഇന്ത്യക്ക് അർഹമായ സ്ഥാനം തിരിച്ചുപിടിക്കുന്ന വർഷങ്ങളാണു വരുന്നത്. മുൻപു രാജ്യത്തിന് ആ സ്ഥാനം ഉണ്ടായിരുന്നു. ലോകരാജ്യങ്ങളിൽ മുൻനിര സ്ഥാനം ഇന്ത്യയ്ക്ക് വീണ്ടെടുക്കാനാവുമെന്ന് ഉറപ്പാണ്.- അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍