Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ

പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ

മറുനാടൻ മലയാളി ബ്യൂറോ

പുറമെ സാംസ്‌കാരിക നായകർ ചമഞ്ഞിട്ട് രാത്രി മതിൽ ചാടി അവിഹിത ബന്ധത്തിന് പോകുന്ന കഥാപാത്രങ്ങളെ നാം സിനിമകളിലും സീരിയലുകളിലുമൊക്കെ കണ്ടിട്ടുണ്ട്. ഇത്തക്കാർ പിടിക്കപ്പെടുന്നതൊക്കെ വൻ കോമഡികളുമാണ്. എന്നാൽ സിനിമകളിലും സീരിയലുകളിലും മാത്രമല്ല നമുക്ക് ചുറ്റും ഇത്തരക്കാരുണ്ട് എന്ന ഞെട്ടിക്കുന്ന വിവരമാണ് ലഭിക്കുന്നത്. പതിവായി ഉപദേശവും തത്വം പറച്ചിലുമൊക്കെ നടത്തുന്നവരെ ഒന്ന് ശ്രദ്ധിക്കണം എന്ന പറയാറില്ലെ. അത് തന്നെ സംഭവം. സമൂഹത്തിൽ വലിയ മാന്യരെന്ന് കരുതുന്ന പലരുമാണ് പലപ്പോഴും ഇത്തരം സംഭവങ്ങളിലെ കഥാപാത്രങ്ങളായി നമ്മളെ ഞെട്ടിക്കുന്നത്. കാര്യത്തിലേക്ക് കടക്കാം. പുറമെ പുരോഗമനവാദം പറഞ്ഞിട്ട് രഹസ്യമായി ഫേസ്‌ബുക്കിൽ ആണും പെണ്ണും ചേർന്നുള്ള ഗ്രൂപ്പുകളിൽ കയറി പലരും വിളിക്കുന്ന തെറികൾ കേട്ടാലറയ്ക്കുന്നവയാണ്. ബിഗ്‌ബോസ് ഫെയിം ദിയ സന അഭിഭാഷകയായ ബബില തുടങ്ങിയവരാണ് കഥാപാത്രങ്ങൾ

പുറമെ സ്ത്രീപക്ഷവാദവും പുരോഗമനവാദവുമൊക്കെ പറയുന്നവർ രഹസ്യമായി ഉണ്ടാക്കിയ `തെറി വിളിക്കൂ സങ്കടം അകറ്റൂ` എന്ന ഗ്രൂപ്പിൽ നടക്കുന്നത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് രസിക്കുന്ന പരിപാടിയാണ്. ദിയ സന, അഡ്വക്കേറ്റ് ബബില തുടങ്ങിയ പ്രമുഖരാണ് ഈ ഗ്രൂപ്പിലുള്ളത്. ഇവരൊന്നും ഗ്രൂപ്പിൽ തെറി വിളിക്കുന്നത് പരസ്പരം വിരോധമോ ശത്രുതയോ ഉള്ളത്‌കൊണ്ടല്ല എന്നതാണ് രസകരമായ വസ്തുത. ദിയ സന, ബബില തുടങ്ങിയവർ ഗ്രൂപ്പിൽ വിളിക്കുന്ന തെറികൾ പലപ്പോഴും വിശ്വസിക്കാൻ കഴിയാത്തതും കേട്ടാൽ മുഖത്ത് നോക്കാൻ തോന്നാത്ത രീതിയിൽ അറപ്പുള്ളതുമാണ്.ഗ്രൂപ്പിന്റെ ലക്ഷ്യം എന്താണ് എന്ന് ചോദിച്ചാൽ പേര് പറയുന്നത് പോലെ തന്നെ സങ്കടം മാറ്റാൻ വേണ്ടിയുള്ള ഒരു മാർഗമാണ് എന്ന് ഗ്രൂപ്പ് അംഗങ്ങൾ പറയുന്നു. എന്നാൽ തെറി വിളിക്കുന്നതിലൂടെ എന്ത് സങ്കടമാണ് അകന്ന് പോവുന്നത് എന്ന ചോദ്യവും പ്രസക്തമാണ്.

ഗ്രൂപ്പിൽ വിളിക്കുന്നതു പോസ്റ്റ് ആയി അപ് ലോഡ് ചെയ്യുന്നതും അശ്ലിലവും ലൈംഗികതയും കലർന്ന പോസ്റ്റുകളാണ്. പച്ചയ്ക്ക് ലൈംഗികത ചേർച്ച് തെറി പറയുകയും അഭിസംബോധന ചെയ്യുകയും ചെയ്യുന്നതാണ് ഗ്രൂപ്പിലെ ശൈലി. ഒപ്പം തന്നെ ഗ്രൂപ്പിൽ ലൈവ് വീഡിയോയായി അപ് ലോഡ് ചെയ്യുന്ന വീഡിയോകളും തെറിവിളി അഭിസംബോധനയോടുകൂടിയുള്ളവ തന്നെയാണ് എന്നതാണ് പ്രത്യേകത.ഇത്തരം വീഡിയോകൾക്ക് വരുന്ന കമന്റുകളും തെറിവിളികൾ തന്നെയാണ്. എന്നാൽ ഇവർ ഇത്തരം ചർച്ചകൾ നടത്തുന്നത് ഒരു ക്ലോസ്ഡ് ഗ്രൂപ്പിൽ ആയിരുന്നത്‌കൊണ്ട് തന്നെ ആരും പുറത്ത് അറിഞ്ഞിരുന്നില്ല.

ഇത്തരം ഗ്രൂപ്പുകളിൽ വിദ്യാർത്ഥികളും വിദ്യാർത്ഥികളും ഉൾപ്പടെയുള്ളവർ അടങ്ങിയിട്ടുണ്ട്. ഒരു രഹസ്യഗ്രൂപ്പിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നു എന്ന് അറിഞ്ഞ് ചിലർ വിദ്യാർത്ഥികളുടെ കാര്യം പരിഗണിച്ച് ക്ലോസ്ഡ് ഗ്രൂപ്പിൽ കയറിപ്പറ്റിയതോടെയാണ് സ്‌ക്രീൻ ഷോട്ടുകളും വീഡിയോ റെക്കോർഡിങ്ങുകളും പുറത്ത് വന്നത്. ഇത്തരത്തിൽ ക്ലോസ്ഡ് ഗ്രൂപ്പിന്റ പേര് പറഞ്ഞ് തെറിവിളിയും അശ്ലീല പദപ്രയേഗങ്ങളും നടക്കുന്നു എന്ന് കാണിച്ച് സൈബർ സെല്ലിൽ ഒരു വിഭാഗം പൊതു പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്. ഇവ സൈബർ സെൽ ഇപ്പോൾ പരിശോധിക്കുന്നുമുണ്ട്. അതേസമയം ദിയ സന അഭിഭാഷകയായ ബബില എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകൾ വ്യാജമായി ഉണ്ടാക്കിയ ശഷമുള്ള പ്രചാരണമാണ് നടക്കുന്നത് എന്ന ആരോപണവും സജീവമാണ്.

പുറത്ത് സ്‌ക്രീൻ ഷോട്ടുകൾ ഗ്രൂപ്പിന്റെ അഡ്‌മിൻ പാനൽ സഹിതം പുറത്തായതോടെ ചാരനെന്ന് സംശയം തോന്നിയവരെ എല്ലാം തന്നെ മെസ്സേജ് അയച്ച് സംഘം വിരട്ടുന്നുമുണ്ട്. ഒരു കൂസലുമില്ലാതെ തെറിയഭിഷേകവും ലൈംഗികത കലർത്തിയ സംസാര ശൈലിയും ഉൾപ്പെടുത്തിയെങ്കിലും സ്‌ക്രീൻ ഷോട്ടുകൾ പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി ഓടിയിരിക്കുകയാണ് ഇക്കൂട്ടർ ഇപ്പോൾ.

NB: ഗ്രൂപ്പിലെ ചാറ്റുകളും  കമന്റുകളുമടങ്ങിയ സ്‌ക്രീൻ ഷോട്ട് മറുനാടൻ മലയാളിക്ക് ലഭിച്ചെങ്കിലും പ്രസിദ്ധീകരിക്കാൻ കഴിയാത്ത രീതിയിലുള്ള തെറി വിളി ആയതിനാലാണ് വായനക്കാരിലേക്ക് അവ എത്തിക്കാത്തത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP