തീ പിടിക്കും..ഉടൻ എന്തെങ്കിലും ചെയ്യണമെന്ന് ഫയർഫോഴ്സ് പറഞ്ഞപ്പോൾ പോടാ പുല്ലേയെന്ന് നഗരസഭ; തിരുവനന്തപുരത്ത് ചെല്ലം അമ്പ്രല്ല മാർട്ടിന് തീപിടിച്ച സംഭവം ഓർത്തെങ്കിലും എന്തെങ്കിലും ചെയ്യണേയെന്ന് അപേക്ഷ; രണ്ടുസെന്റുകാരനെയും അഞ്ചുസെന്റുകാരനെയും പത്രാസ് കാട്ടി നിയമം പഠിപ്പിക്കുന്ന കാസർകോഡ് നഗരസഭയ്ക്ക് കാർണിവൽ തിയേറ്റർ സമുച്ചയത്തോട് ദീനാനുകമ്പ; മെഹബൂബ് സമുച്ചയം പ്രവർത്തിക്കുന്നത് അഗ്നിസുരക്ഷാ ചട്ടങ്ങളെല്ലാം പൂട്ടിവച്ച്
ആർ പീയൂഷ്
കാസർകോട്: രണ്ട് സെന്റിൽ വീടുനിർമ്മിച്ച് അതിൽ നിയമവിരുദ്ധമായി 40 സ്ക്വയർഫീറ്റ് അധികമായെന്ന് പറഞ്ഞ് പൊളിച്ചു മാറ്റാൻ തളങ്കരയിലെ സുബൈദയോട് ആവശ്യപ്പെട്ടവരാണ് കാസർകോട് നഗരസഭ. 40 സ്ക്വയർഫീറ്റ് താമസിക്കുന്ന കൂരയ്ക്ക് അധികമായതിന്റെ പേരിൽ ഭവനനിർമ്മാണ സഹായമായ ഒന്നരലക്ഷം രൂപ നൽകാത്തവരാണ് കാസർകോട് നഗരസഭാ ഉദ്യോഗസ്ഥർ. നിയമത്തിന്റെ കാര്യത്തിൽ ഒരുവിട്ടുവിഴ്ചയും നഗരസഭ കാണിക്കില്ല അത്രയ്ക്കും സൂക്ഷ്മതയാണ് നിയമപരിപാലനത്തിൽ കാസർകോട് നഗരസഭ പാലിച്ചുപോരുന്നത്. പക്ഷേ ഈ സൂക്ഷ്മത രണ്ട് സെന്റുകാരനോടും അഞ്ച്സെന്റുകാരനോടും പത്ത് സെന്റുകാരനോടും മാത്രമാണ്, വലിയ മുതലാളിമാർ പോക്കറ്റിൽ ചുവന്ന ഗാന്ധി തലയുമായിട്ട് വരുമ്പോൾ നിയമമൊന്നും ഒരു വിഷയമല്ല.
സാധാരണക്കാരനും പണക്കാരുമെന്ന രണ്ട് പൗരസമൂഹത്തെ സൃഷ്ടിച്ച് വ്യത്യസ്ത ഭരണഘടനകൾ നടപ്പിലാക്കി വരുകയാണ് കാസർകോട് നഗരസഭ. എല്ലാം ഗാന്ധിതലയുള്ള ചുവന്ന പേപ്പറുകൾ തീരുമാനിക്കും നിയമം എങ്ങനെ വേണമെന്ന്. ഏറ്റവും പരിതാപകരമെന്ന് പറഞ്ഞാൽ ഇത്തവണ ചുവന്ന നോട്ടുകൾ വിലയിട്ടിരിക്കുന്നത് മനുഷ്യജീവനുകൾക്കാണ്. തീപിടിക്കാൻ സാധ്യതയുണ്ടെന്നും ഉടനടി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഫയർഫോഴ്സ് കേഴുമ്പോൾ പോടാ പുല്ലേ എന്ന നിലപാടാണ് കാസർകോട് നഗരസഭയ്ക്ക്.
കാസർകോട് നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന മെഹബൂബ് തീയേറ്റർ സമുച്ചയം (കാർണിവൽ ) ഉൾപ്പെടെ നഗരപരിധിയിലെ നൂറിലേറെ ബഹുനിലകെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷാ ലൈസൻസ് ഇല്ലെന്ന് ഫയർഫോഴ്സ്. ഇതിൽ ആശുപത്രികളും ലോഡ്ജുകളും വാണിജ്യസ്ഥാപനങ്ങളുമുണ്ട്. ഏറ്റവും കൂടുതൽ ദുരന്തഭീഷണി നിലനിൽക്കുന്നത് 5 തീയേറ്ററുകൾ പ്രവർത്തിക്കുന്ന മെഹബൂബ് തീയേറ്റർ കോംപ്ലക്സിലാണ്. കോംംപ്ലക്സിൽ കെട്ടിടനിർമ്മാണച്ചട്ടങ്ങൾ പൂർണ്ണമായും ലംഘിച്ച നിലയിലാണ്. അഗ്നിസുരക്ഷാക്രമീകരണങ്ങൾ യഥാവിധം തിയേറ്ററിലില്ല. ഇതിനെതിരെ റീജണൽ ഫയർ ഓഫീസറുടെ കാര്യലയത്തിൽ നിന്നടക്കം മുന്നറിയിപ്പ് ഉണ്ടായിട്ടും ഫലപ്രദമായ നടപടികൾ എടുക്കാൻ നഗരസഭ തയ്യറായിട്ടില്ല. നഗരസഭ നേരിട്ട് അടച്ചുപൂട്ടാൻ നാലുതവണ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും ഇത് ജനങ്ങളുടെയും നിയമത്തിന്റെയും കണ്ണിൽ പൊടിയിട്ട് തീയേറ്റർ മുതലാളിയെ സംരക്ഷിക്കാനുള്ള സൂത്രവിദ്യകൾ മാത്രമായിരുന്നുവെന്നാണ് ഇപ്പോൾ തെളിയുന്നത്.
ഭൂനിരപ്പിൽ നർത്തകിയും, ബാക്കിയുള്ള നാലുനിലകളിൽ കന്യക, മുഗൾ, മെഹബൂബ്, സമ്രാട്ട്, എന്നീ തിയേറ്ററുകളുമാണ് പ്രവർത്തിക്കുന്നത്. ഫയർഫോഴ്സ് റീജണൽ ഓഫീസിൽ നിന്ന് ജില്ലാകളക്ടർക്ക് 2019 മാർച്ച് 27ന് നൽകിയ കത്തിൽ പറയുന്നത് മെഹബൂബ് തീയേറ്റർ അഗ്നിശമന വകുപ്പിന്റെ എൻ ഒ സി ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാണ്. ഇങ്ങനെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കെട്ടിടം പൂർണ്ണതോതിൽ അഗ്നിരക്ഷാ- അഗ്നിശമന വീക്ഷണകോണിൽ സുരക്ഷിതമല്ല. ആയതിനാൽ ദുരന്തനിവാരണ നിയമപ്രകാരം തുടർ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടറോട് രേഖമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തെ ആർ എഫ് ഒ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മെഹബൂബിലെത്തി പരിശോധിച്ച് അന്വേഷണ റിപ്പോർട്ട് നൽകിയത്.
ഈ റിപ്പോർട്ടിനെ തുടർന്നാണ് കണ്ണൂരിലെ റീജണൽ ഫയർഓഫീസർ സുജിത്ത് കുമാർ ജില്ലാകളക്ടർക്ക് ദുരന്തമുന്നറിയിപ്പ് നൽകിയത്. 2003ലാണ് അവസാനമായി ഇതിന് ഫയർ എൻ ഒ സി ലഭിക്കുന്നത്. അത് 7 മീറ്ററിൽ ഉയരത്തിൽ പ്രവർത്തിക്കുന്ന ഒന്നും രണ്ടും നിലകൾക്ക് മാത്രമായിരുന്നു. 22-09-2016ൽ ഫയർഫോഴ്സിന്റെ (633/16 ) നോട്ടീസ് പ്രകാരം കാസർകോട് നഗരസഭ 24-09-2016ൽ (ആർ 23743/16) എന്ന നോട്ടീസിലുടെ അടച്ചുപൂട്ടാതിരിക്കാൻ കാരണമുണ്ടൊയെന്ന് അന്വേഷിച്ചു. തുടർന്ന് തീയേറ്റർ ഉടമ മറുപടി നൽകാത്തതിനെ തുടർന്ന് 26-09-2016ൽ (ആർ 23743/16) എന്ന നോട്ടീസിലൂടെ അടച്ചുപൂട്ടാൻ ഉത്തരവ് നൽകി. തുടർന്ന് 04-10-2016ൽ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന കെ ടി ജലീലിന്റെ സ്വാധീനിച്ച് നടപടികൾ റദ്ദ് ചെയ്യാനുള്ള ഉത്തരവ് സ്വന്തമാക്കി. ശേഷം 06-10-2016ന് റീജണൽ ജോയിന്റ് ഡയറക്ടർ പരിശോധന നടത്തിയെങ്കിലും തുടർ നിർദ്ദേശങ്ങളോ ഉത്തരവുകളോ ലഭിച്ചില്ല.
28-04-2017ന് അടച്ചുപൂട്ടി സീൽ ചെയ്യുന്നതാണെന്ന് അറിയിച്ച് നഗരസഭ വീണ്ടും തീയേറ്ററിന് നോട്ടീസും നൽകി. ഇതിന് മറുപടി ലഭിക്കാതായപ്പോൾ 04-05-2017ന് തിയേറ്ററിന്റെ പ്രവർത്തനാനുമതി ദീർഘിപ്പിച്ച് നൽകാനാവില്ലെന്ന് പ്രവർത്തനം ഉടനെ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നഗരസഭ തീയേറ്റർ ഉടമയ്ക്ക് നോട്ടീസ് നൽകി. ഇതിനു ശേഷം വീണ്ടും 22-05-2017ന് സമാന നോട്ടീസ് വീണ്ടും നൽകി. ഇതിനു ശേഷം കോഴിക്കോട് ഫയർ ആൻഡ് റസ്ക്യു റീ ജണൽഓഫീസിൽ നിന്നും അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിച്ചതായും ഫൈനൽ എൻ ഒ സിക്കുള്ള നടപടിക്രമങ്ങൾ നടക്കുകയാണെന്ന് അറിയിച്ച്കൊണ്ടുള്ള നോട്ടീസ് കരസ്ഥമാക്കി. പക്ഷേ നാളിതുവരെ എൻ ഒ സി ലഭിക്കുകയോ നഗരസഭയുടെ ഉത്തരവ് പ്രകാരം തീയേറ്റർ സമുച്ചയം അടച്ചിടുകയോ ചെയ്തിട്ടില്ല.
അതിനിടെ നഗരസഭാ ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച തീയേറ്റർ കോംപ്ലക്സിൽ മുമ്പ് ഒന്നിലേറെ തവണ തീപിടുത്തമുണ്ടായത് ഉടമ മൂടി വെയ്ക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. ഇതിലൊരു തീപിടുത്തത്തിൽ ഇലക്്ട്രിക്ക് ഉപകരണങ്ങൾ കത്തിനശിച്ചിരുന്നു.പ്രേക്ഷകരുടെ ജീവന് പുല്ലുവില കൽപ്പിച്ചാണ് തീയേറ്ററിലെ നടപടിക്രമങ്ങളെന്നും പരാതിയുണ്ട്. റിലീസ് പടങ്ങൾ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തും ഹൈട്ടെക്ക് തീയേറ്റർ സമുച്ചയങ്ങൾ നല്ലനിലയിൽ ഉയരുന്നതിനിടയിലാണ് പ്രദർശനയോഗ്യമല്ലാത്ത തീയേറ്റർ കാസർകോട്ട് നഗരസഭാധികൃതരുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും വഴിവിട്ട ഒത്താശകളിലൂടെ പ്രവർത്തിക്കുന്നത്.
അതേസമയം തീയേറ്ററിന് അനധികൃതമായി നഗരസഭ ലൈസൻസ് നൽകിയതിനെതിരെ കെ ബി അബ്ദുൾ നസീറെന്ന യുവാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലുണ്ടായ ഉത്തരവിനെ തുടർന്ന് തീയേറ്റർ കുറച്ച് ദിവസം അടച്ചുപൂട്ടിയെങ്കിലും തിയേറ്റർ ഉടമ ഹൈക്കോടതിയിലെത്തി തീയേറ്റർ പ്രവർത്തിക്കുന്നത് നഗരസഭ നൽകിയ കൃത്യമായ ലൈസൻസിന്റെ അടിസ്ഥാനത്തിലാണെന്നും മറ്റ് ആരോപണങ്ങൾക്ക് കഴമ്പില്ലെന്നും വാദിക്കുകയായിരുന്നു. തീയേറ്ററുടമയുടെ വാദംകേട്ട കോടതി ഫയർ സുരക്ഷയടക്കമുള്ള ക്രമീകരണങ്ങളും എൻ ഒ സിയും ലൈസൻസും കൃത്യമാണെങ്കിൽ തീയേറ്റർ പ്രവർത്തിക്കാമെന്നും ഉത്തരവ് നൽകി.ഈ ഉത്തരവിന്റെ മറവിൽ വീണ്ടും തീയേറ്റർ പ്രവർത്തിക്കുകയായിരുന്നു. ഇത് നഗരസഭയും തീയേറ്റർ ഉടമയും ചേർന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിരവധി തവണ നോട്ടീസ് നൽകിയിട്ടും ഒരിക്കൽപോലും നഗരസഭ തീയേറ്റർ അടച്ചുപൂട്ടാത്തത് വാങ്ങീയ പണത്തോടുള്ള കൂറ് തന്നെയാണ്.
കഴിഞ്ഞദിവസം തിരുവനന്തപുരത്തുണ്ടായ വൻ അഗ്നിബാധ ഇത് പോലെ എല്ലാനിയമങ്ങളും തെറ്റിച്ച് പ്രവർത്തിച്ച കെട്ടിടത്തിലായിരുന്നു. ഇതുപോലെ കാസർകോട് തീയേറ്ററിലും സംഭവിച്ചാൽ നിരവധി ജീവനുകൾ അഗ്നിയിൽ ഇല്ലാതെയാവും. തീ പിടിച്ചാൽ അടിയന്തിരമായി പ്രവർത്തിക്കേണ്ട ഓട്ടോമാറ്റിക് സ്പ്രിങ്ലെർ സിസ്റ്റം പോലും സ്ഥാപിച്ചിരിക്കുന്നത് കോറിഡോറിലാണ്. ഇതുപോലെ ആറോളം ഗുരുതരമായ അപാകതകളാണ് ഫയർഫോഴ്സ് കണ്ടെത്തിയത്. മുഖ്യമന്ത്രി പിണറായിയുടെ കീഴിലാണ് അഗ്നിസുരക്ഷാ വകുപ്പ്. നേരത്തെ ഈ വകുപ്പിൽ തീയേറ്റർ ഉടമ പണമെറിഞ്ഞ് സമ്പാധിച്ച ഉത്തരവുകൾ കണ്ണൂർ റീജണൽ ഫയർ ഓഫീസിന് മുന്നിൽ വിലപോയില്ല. എറണാകുളം എം ജി റോഡിൽ സെന്റർ മാളിൽ പ്രവർത്തന സജ്ജമായ പതിനൊന്ന് സ്ക്രീനുള്ള സിനി പൊലീസിന് 30 മീറ്റർ ഉയരത്തിൽ പ്രവർത്തിക്കുന്നുവെന്ന ഒറ്റകാരണത്താൽ അന്നത്തെ എറണാകുളം ജില്ലാകളക്ടറുടെ നിർദ്ദേശ പ്രകാരം കോർപ്പറേഷൻ തീയേറ്റർ സമുച്ചയം അടച്ചുപൂട്ടിയിരുന്നു. ഈ അവസരത്തിലാണ് അഗ്നിസുരക്ഷാവകുപ്പിന്റെയും കളക്ടറുടെയും നിർദ്ദേശം കാറ്റിൽപ്പറത്തിയ നഗരസഭ ഉദ്യോഗസ്ഥർ അഴിമതിയുടെ സംശയദൃശ്ഠിയിലാകുന്നത്.
ഇരുകക്ഷിയിലും പെട്ട നേതാക്കളെയും വേണ്ടരീതിയിൽ കണ്ടതുകൊണ്ട് ഇനി തീപിടിച്ച് ജീവനുകൾ ഇല്ലാതായാലും ഇത്തരക്കാരെ രക്ഷിക്കാൻ ഇവർ മുൻപന്തിയിൽ തന്നെയുണ്ടാകും. തീയേറ്റർ എത്രയും പെട്ടന്ന് നവീകരണത്തിനായി അടച്ചുപൂട്ടണമെന്നും സുരക്ഷിതത്വം ഉറപ്പാക്കി പ്രവർത്തിച്ചാൽ സന്തോഷമുള്ള കാര്യമെന്നാണ് പരാതിക്കാരാനായ നിസാർ വ്യക്തമാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- മധ്യപൂർവ്വ ഏഷ്യയിലെ സംഘർഷവും റഷ്യ - യുക്രെയിൻ യുദ്ധവും, ചൈന- തായ്വാൻ പിരിമുറുക്കവുമടക്കം മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ, ഏറ്റവും സുരക്ഷിതമായ രാജ്യങ്ങൾ ഏതൊക്കെയെന്നറിയുക; ഒൻപത് ആണവ ശക്തികൾ ഉള്ള ലോകത്ത്; താരതമ്യേന സുരക്ഷിതമായ രാജ്യങ്ങൾ ഇവയൊക്കെ
- അൽ അഖ്സ പള്ളിക്ക് മുകളിലൂടെയും ചീറിപ്പാഞ്ഞത് നിരവധി ഇറാൻ റോക്കറ്റുകൾ; എന്നിട്ടും ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിച്ചത് ഇസ്രയേൽ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ മികവ്; ഇറാൻ തൊടുത്തു വിട്ട 300 മിസൈലുകൾ തകർക്കാൻ ഇസ്രയേലിന് ചെലവായത് 4600 കോടിയോളം രൂപ!
- സിഡ്നിയിലെ പള്ളിയിൽ നടന്ന ആക്രമണം തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരിച്ച് പൊലീസ്; മതതീവ്രവാദ ചിന്ത ആക്രമണത്തിന് പ്രചോദനമായി; ബിഷപ്പിനെ കുത്തിയ 15 കാരൻ പിടിയിൽ; പരിക്കേറ്റ ബിഷപ്പ് അപകടനില തരണം ചെയ്തു
- അമിത വേഗത്തിലെത്തിയ കാർ ബൈക്കിനു പിന്നിൽ ഇടിച്ചു; മൈസൂരുവിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നു പേർ മരിച്ചു
- സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയൻ അന്തരിച്ചു; അന്ത്യം തൃപ്പൂണുത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തി ഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീത പ്രതിഭ; നടൻ മനോജ് കെ ജയന്റെ പിതാവ്; അയ്യപ്പസ്വാമിക്ക് ഗാനാർച്ചന ഒരുക്കിയ സംഗീതജ്ഞൻ
- അലക്സും കവിതയും സ്കൂൾ വിദ്യാഭ്യാസ കാലത്തെ സഹപാഠികൾ; വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ കുടുംബങ്ങളെ ഉപേക്ഷിച്ചു ഒരുമിച്ചു താമസം; ഒടുവിൽ മോഷണ ശ്രമത്തിനിടെ വയോധികയെ കൊലപ്പെടുത്തിയതിൽ കൂട്ടുപ്രതികളും; മോഷണത്തിന് എത്തിയത് ഇഎസ്ഐ ജീവനക്കാർ ചമഞ്ഞ്
- മാസപ്പടി കേസിൽ സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുന്നു; കർത്ത ഹാജരാകാതിരുന്നത് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി; പരിശോധന എക്സാലോജിക്കുമായി നടത്തിയ ഇടപാടുകൾ; മുഖ്യമന്ത്രിയുടെ മകൾ വീണയെ വിളിച്ചുവരുത്താനും നീക്കം; തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ഇഡിയും കളം നിറയുന്നു
- സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാലൊന്നും സുരേഷ് ഗോപി രക്ഷപ്പെടില്ല; തൃശൂരിൽ ഉറപ്പായും സുരേഷ് ഗോപി തോൽക്കും; ഇ.ഡി.ക്കോ, ബിജെപിക്കോ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ല; കരുവന്നൂരിൽ പ്രധാനമന്ത്രിയുടെ ആരോപണം തെരഞ്ഞെടുപ്പായതുകൊണ്ട്; 117 കോടി നിക്ഷേപം തിരികെ കൊടുത്തു; മറുപടിയുമായി മുഖ്യമന്ത്രി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ ഘാതകൻ ലാഹോറിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; അധോലോക കുറ്റവാളി അമീർ സർഫറാസിനെ വെടിവെച്ചു കൊന്നത് രണ്ട് പേർ ചേർന്ന്; ഇന്ത്യയുടെ ശത്രുക്കൾ വിദേശത്തു അജ്ഞാതരാൽ കൊല്ലപ്പെടുന്നത് തുടരുന്നു
- 2000 ഓളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള മിന്നൽ ആക്രമണം; പ്രതിരോധ കരുത്തിൽ വമ്പൻ നാശങ്ങൾ ഒഴിവാക്കിയ ഇസ്രയേൽ മികവ്; ഇറാന് തിരിച്ചടി നൽകാൻ നെതന്യാഹൂ സർക്കാർ; പിന്തുണയുമായി അമേരിക്ക; ആശങ്കയിൽ സൗദി; പശ്ചിമേഷ്യയെ 'യുദ്ധഭീതിയിലാക്കി' ഇറാന്റെ ആക്രമണം; യുദ്ധകാല മന്ത്രിസഭയുമായി ഇസ്രയേൽ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്