ആദ്യം വേണ്ടത് ആൾക്കൂട്ടം വോട്ടാകില്ല എന്ന തിരിച്ചറിവ്; പുറമെ ഉള്ള ഓളം കണ്ട് മതിമറന്നോപ്പോൾ അടിത്തറ ശക്തമല്ലെന്ന് തിരിച്ചറിയാത്തത് തിരുവനന്തപുരത്തും പത്തനംതിട്ടയിലും തോൽവിയിലേക്ക് തള്ളിയിട്ടു; നല്ല സ്ഥാനാർത്ഥിയായിരുന്നിട്ടും കുമ്മനം തോറ്റതിന് പിന്നിൽ ബിജെപിയുടെ സംഘടന വീഴ്ചകൾ; സംഘടന സംവിധാനത്തിൽ അഴിച്ച് പണിയും അനിവാര്യം; ശ്രീധരൻ പിള്ളയ്ക്കെതിരെ ഒളിയമ്പുമായി പിപി മുകുന്ദൻ; മാറ്റമുണ്ടായില്ലെങ്കിൽ നിയമസഭയിലും നേട്ടമുണ്ടാകില്ലെന്ന് മുതിർന്ന നേതാവിന്റെ മുന്നറിയിപ്പ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആൾക്കൂട്ടം വോട്ടാകില്ല എന്ന സത്യം തിരിച്ചറിയാനുള്ള ഉൾക്കാഴ്ച ബിജെപി നേതാക്കൾക്ക് ഇല്ലാതെ പോയതാണ് ഇത്രയും അനുകൂല സാഹചര്യം ഉണ്ടായിട്ടും പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയിക്കാത്തിന് കാരണമെന്ന് രൂക്ഷ വിമർശനവുമായ മുൻ ബിജെപി നേതാവ് പിപി മുകുന്ദൻ. ദീർഘകാല അടിസ്ഥാനത്തിൽ സംഘടനയ്ക്കുള്ളിൽ വൻ അഴിച്ച് പണി തന്നെ വേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. അടിത്തറ എത് പ്രാധാന്യമുള്ളതാണ് എന്ന് തിരിച്ചറിയണമെങ്കിൽ ഒ. രാജഗോപാൽ കഴിഞ്ഞ തവണ മുന്നിലെത്തിയ മണ്ഡലങ്ങളുടെ കാര്യം നോക്കിയാൽ മതി.അടിത്തറ ശക്തമാക്കിയാൽ മാത്രമെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയുകയുള്ളൂ എന്നും മുകുന്ദൻ വിമർശിക്കുന്നു
പിപി മുകുന്ദന്റെ വാക്കുകളിലേക്ക്
അക്കൗണ്ട് തുറക്കാൻ പറ്റാത്തതിന്റെ സാഹചര്യം
കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ തിരഞ്ഞെടുപ്പ് വളരെ നിർണായകമായിരുന്നു. മോദി കേന്ദ്രത്തിൽ വരികയും കേരളത്തിൽ ബിജെപിയുടേതായിട്ടുള്ള സാന്നിധ്യം ഉണ്ടാവുകയും ചെയ്യുക എന്നത് ഏറ്റവും പ്രധാനപ്പെട്ടൊരു ആഗ്രഹവും പ്രതീക്ഷയുമായിരുന്നു. ആ പ്രതീക്ഷയ്ക്കനുസരിച്ച് കേന്ദ്രത്തിൽ വിജയിച്ചു എന്നുണ്ടെങ്കിലും കേരളത്തിൽ അതിനനുസരിച്ച് ഉയരാൻ സാധിച്ചിട്ടില്ല. ശബരിമല വിഷയം മുന്നോട്ട് വച്ച് പ്രത്യേകിച്ച് തെക്കൻ കേരളത്തെ സംബന്ധിച്ചിടത്തോളം പത്തനംതിട്ടയിലും തിരുവനന്തപുരത്തും ജയിക്കും എന്നുള്ളതായ ധാരണ വെച്ചു പുലർത്തിയിരുന്നു.
ഈ ധാരണ കേരളത്തിലെ മുഴുവൻ പാർട്ടി പ്രവർത്തകർക്കും വിശ്വാസികൾക്കും അനുഭാവികൾക്കും സന്തോഷം നൽകുന്നതായിരുന്നു. എന്നാൽ അടിസ്ഥാനപരമായി അടിത്തറയിലെ പ്രവർത്തനം ലഭിക്കാതെ പോയ ഒരു കുറവാണ് എന്റെ മനസിൽ തോന്നുന്നത്. ആൾക്കൂട്ടം വോട്ടാകില്ല എന്ന് ഞാൻ പലതവണ നിർദ്ദേശിച്ചിരുന്നു. അനുഭവത്തിന്റെ ദൃഷ്ടിയിലാണ് ഞാൻ അക്കാര്യം പറയാൻ ആഗ്രഹിക്കുന്നത്. രണ്ടാമത് ഒരു പുനക്രമീകരണം സംഘടനയിൽ ഉണ്ടാകണമെന്നുള്ള കാര്യത്തിൽ ഒരു പൂർവകാല പ്രവർത്തകൻ എന്ന നിലയ്ക്കും കേരളത്തിന്റെ ചുമതല നോക്കിയ ആളും എന്ന നിലയ്ക്കും പ്രത്യേകിച്ച് തിരുവനന്തപുരത്ത് ദീർഘകാലം താമസിച്ച ആൾ എന്ന നിലയ്ക്കും പറഞ്ഞിട്ടും അത് വേണ്ടത്ര ശ്രദ്ധിക്കാതെ പോയി എന്ന ദുഃഖമെനിക്കുണ്ട്.
നിരാശയോടു കൂടി കഴിയുന്ന പ്രവർത്തകർക്ക് ഏക ആശ കേന്ദ്രമാണെങ്കിലും കേരളത്തിലെത്തിയതായിട്ടുള്ള പ്രവർത്തകരുടെ മനസിനകത്തും അഭ്യുദയകാംക്ഷികളുടെ മനസിനകത്തും ആത്മവിശ്വാസം ഉണ്ടാക്കത്തക്ക വിധമുള്ള പ്രവർത്തന ശൈലി ഉണ്ടാക്കിയെടുത്തില്ല എന്നുണ്ടെങ്കിൽ നമ്മൾ വളരെയധികം പിന്നോട്ട് പോകും. അതിനുള്ള പാഠമാണ് ഒ. രാജഗോപാൽ തിരഞ്ഞെടുപ്പിൽ നിന്ന സമയത്ത് അഞ്ച് മണ്ഡലങ്ങളിലായി നാം മുന്നിൽ വന്ന സ്ഥാനത്ത് ഇപ്പോൾ ഒന്നായി കുറഞ്ഞു. അതൊരു ഗുണപാഠമായി സ്വീകരിച്ചുകൊണ്ട് ഈ ഒരു പ്രവർത്തന സംഘടനയുടെ യഥാർത്ഥ ശൈലിയിലേക്ക് മടങ്ങിപ്പോവുകയും രാഷട്രീയ സ്വയം സേവക് സംഘ് എന്നുള്ള ആ അടിസ്ഥാന അടിത്തറ ശക്തിപ്പെടുത്താൻ വേണ്ടി പൂർവാധികം ശ്രദ്ധിക്കുകയും ചെയ്ത് കഴിഞ്ഞാൽ ഭാവിയിൽ വരാൻ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പിലെങ്കിലും ബിജെപിക്ക് നേട്ടമുണ്ടാക്കാൻ സാധിക്കും.
ബിജെപി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അവർക്കുണ്ടാവാൻ സാധ്യതയുള്ളതായിട്ടുള്ള വിഷമതകളെ മാറ്റിയെടുക്കുക എന്നുള്ളത് അനിവാര്യവും അത്യന്താപേക്ഷിതവുമായിട്ടുള്ള കാര്യമാണ്. നിശ്ചയമായിട്ടും ഇക്കാര്യം ശ്രദ്ധിച്ചില്ല എങ്കിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിലും ഒന്നും അല്ലാതെയാകുന്ന സ്ഥിതി വിശേഷം സംജാതമാകും. യുഡിഎഫ് വളരെ തന്ത്ര പൂർവം ശബരിലയിലേതായിട്ടുള്ള കാര്യങ്ങളെ എടുത്തു. അവർക്കതിൽ വിജയിക്കാൻ സാധിച്ചു. വളരെ തന്ത്രപൂർവ്വമായിരുന്നു അവർ. അത് മനസിലാക്കാൻ ശ്രമിച്ചിട്ടില്ല എന്നുള്ള വിഷമം കൂടി ഈ തിരഞ്ഞെടുപ്പിൽ കാണാം.
ശബരിമല ഒരു വിഷയമായിരുന്നു. നേരത്തെ ഞാൻ പറഞ്ഞ അതേ കാര്യം ആവർത്തിക്കുന്നു. നാമജപ ഘോഷയാത്രയിൽ കമ്മ്യൂണിസ്റ്റ്കാരന്റെയും കോൺഗ്രസുകാരന്റെയും മറ്റുള്ള പാർട്ടികളുടേയും ആനുകൂല്യമായിട്ടുള്ള സ്ഥിതി വിശേഷം അതിൽ പങ്കാളിത്തമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ അത് കാണില്ല..ശ്രദ്ധിക്കേണ്ടതാണ് എന്ന കാര്യം ഓർമ്മപ്പെടുത്തിയിരുന്നു. മൈനോറിറ്റിയുടെ കൂട്ടായ്മയും മോദിക്കെതിരായുള്ള നീക്കവും ഉണ്ടായിരുന്നു. പക്ഷേ അത് മനസിലാക്കിയിട്ട് ഇവിടുത്തെ വിശ്വാസികളുടെ മനസിൽ മോദിയുടെ കാലഘട്ടത്തിലുണ്ടായിട്ടുള്ള ഒരു വിധപ്പെട്ട സേവനത്തെ പറ്റിയുള്ള കാര്യങ്ങൾ എത്തിക്കുന്ന കാര്യത്തിൽ നാം പരാജയപ്പെട്ടു എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്.
കുമ്മനം എന്തുകൊണ്ട് തോറ്റു
കുമ്മനത്തെ സംബന്ധിച്ചിടത്തോളം ഞാൻ അവിടത്തെ പ്രവർത്തകരുമായി സംസാരിച്ചത്..രണ്ട് മൂന്ന് കോട്ടങ്ങളുണ്ടായിട്ടുണ്ട്. കുമ്മനം നല്ല സ്ഥാനാർത്ഥിയായിരുന്നു. അതിൽ സംശയമില്ല. അതേസമയം ശബരിമലയിലെ ഉപവാസം തിരുവനന്തപുരത്തേക്ക് മാറ്റിയതുകൊണ്ട് ഓരോ മണ്ഡലത്തിൽ നിന്നും മാസങ്ങളോളം ആഴ്ച്ചകളോളം അവിടത്തേക്ക് പ്രവർത്തകരെ കൊണ്ടുവരുന്നതായിട്ടുള്ള കാര്യത്തിൽ ശ്രദ്ധിക്കേണ്ടി വന്നതുകൊണ്ട് ഫീൽഡ് വർക്കിൽ പ്രവർത്തനം എത്തിക്കുന്നതിൽ നമുക്ക് പ്രതിസന്ധിയുണ്ടായി. രണ്ടാമത് അഖിലേന്ത്യാ നേതാക്കന്മാരുടെ വരവിൽ ഓരോ യോഗത്തിലും ആളെ കൂട്ടുന്ന കാര്യത്തിൽ ശ്രദ്ധിച്ചു. മണ്ഡലങ്ങളിൽ നിന്ന്. മൂന്നാമത് സാമ്പത്തികമായിട്ടുള്ള ഒരു വിഷമവം ഇല്ല എന്ന നിലയ്ക്കായിട്ടുള്ള അതിന്റെതായിട്ടുള്ള ആ ഒരു ശ്രമം അത് നമുക്ക് ഗുണകരമല്ല, ദീർഘദൃഷ്ടിയിൽ സംഘടനാപരമായിട്ട്. ഇപ്പോൾ പ്രവർത്തകർക്ക് കമ്മിറ്റ്മെന്റില്ല. ആഗ്രഹങ്ങളുടെ പേരിൽ മാത്രം പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വീഴ്ച്ച സംഭവിച്ചു എന്നാണ് ഇക്കാര്യത്തിൽ എന്റെ നിഗമനം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍