പിണറായിയെ പേടിച്ച് ആരും ശബരിമല എന്നൊരു വാക്ക് മിണ്ടിയില്ല; ചർച്ചകൾ പോലും വിശ്വാസികൾ എന്ന വാക്കിൽ ഒതുക്കി; വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിധരിപ്പിക്കാൻ എതിരാളികൾക്ക് സാധിച്ചു എന്ന താത്വിക ലൈൻ സ്വീകരിച്ച് ഇലക്കും മുള്ളിനും കേടില്ലാത്ത വിശദീകരണം; നവോത്ഥാനത്തിന്റെ പേരിൽ മുസ്ലിം വോട്ട് പിടിക്കാൻ ഇറങ്ങി കയ്യിലിരുന്നത് കൂടി പോയതിന്റെ ക്ഷീണം തീർക്കാൻ ചേർന്ന സെക്രട്ടറിയേറ്റിൽ പിണറായിയുടെ നയം തെറ്റെന്ന് പറയാൻ ധൈര്യം ഉള്ള ഒരു നേതാവ് പോലും ഇല്ലായിരുന്നുവെന്ന് റിപ്പോർട്ട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പിണറായി പേടിയിലാണ് സിപിഎം ഇപ്പോഴും. കേഡർ സ്വഭാവമുള്ള പാർട്ടി വോട്ടുകളിൽ പോലും ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് നഷ്ടമായി. വോട്ട് ശതമാനത്തിലെ വൻ ഇടിവ് ഇതിന് തെളിവാണ്. പരമ്പരാഗതമായി കേരളത്തിൽ ഹിന്ദു വോട്ടുകളായിരുന്നു സിപിഎമ്മിനെ എക്കാലത്തും തുണച്ചത്. ഇത് മനസ്സിലാക്കാതെ ശബരിമലിയിൽ നടത്തിയ നവോത്ഥാനമാണ് കേഡർ വോട്ടുകളെ മറുപക്ഷത്ത് എത്തിച്ചതെന്ന് ഏവർക്കും അറിയാം. എന്നാൽ ഈ വിഷയം അതിന്റെ കരുത്തിൽ സിപിഎം സെക്രട്ടറിയേറ്റിൽ പറയാൻ പോലും നേതാക്കൾക്ക് പിടിയാണ്. ശബരിമലയെന്ന് പറഞ്ഞാൽ പിണറായി വിജയന് പിടിക്കില്ല. മുഖ്യമന്ത്രിയുടെ അതൃപ്തി ഒഴിവാക്കാൻ ശബരിമലയെ കുറിച്ച് നേതാക്കളാരും സെക്രട്ടറിയേറ്റിൽ മിണ്ടിയില്ല. പകരം വിശ്വാസികളുടെ വോട്ട് നഷ്ടമായതാണ് 20ൽ 19ഉം കോൺഗ്രസിന് നൽകിയതെന്ന വിലയിരുത്തലിലാണ് സിപിഎം എത്തുന്നത്. വിശ്വാസികളെ പിണക്കിയത് തിരിച്ചടിയായോ എന്നും പരിശോധിക്കും.
ഹിന്ദുവോട്ട് ഏകീകരണത്തിന്റെ കാരണംതേടുമ്പോഴാണ് 'ശബരിമല' പ്രശ്നമാകുന്നത്്. ശബരിമല വിഷയത്തിൽ സ്ത്രീസമത്വമെന്ന നിലപാടാണ് പാർട്ടിയും മുന്നണിയും സ്വീകരിച്ചത്. ഇതിൽ ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്ക് എതിർപ്പുണ്ടായിരുന്നില്ല. സുപ്രീംകോടതിവിധി അനുസരിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നതും മുന്നണിയുടെ പൂർണപിന്തുണയ്ക്ക് കാരണമായി. പക്ഷേ, രണ്ടുയുവതികളെ അർധരാത്രി മലചവിട്ടിച്ചതോടെ ഈ ഐക്യം പാളി. അതുവേണ്ടിയിരുന്നില്ലെന്ന് ഘടകകക്ഷിനേതാക്കൾ മിക്കവരും ഇപ്പോൾ സമ്മതിക്കുന്നുണ്ട്. സിപിഎം. നേതാക്കളും ഇതേ നിലപാടിലാണ്. എന്നാൽ ഇത് പിണറായിയുടെ മുഖത്ത് നോക്കി പറയാൻ സിപിഎം നേതാക്കൾക്ക് ആർക്കും ധൈര്യമില്ല. മത്സരിച്ച് തോറ്റ സെക്രട്ടറിയേറ്റിലെ സഖാക്കൾക്കും പിണറായി പേടിയാണ്.
'ശബരിമല'യിൽ തെറ്റുപറ്റിയെന്ന് ഒരിക്കലും പാർട്ടിക്ക് സമ്മതിക്കാനാവില്ല. കാരണം, അത് രാഷ്ട്രീയമായി ഇടതുപക്ഷ നിലപാടാണ്. ശബരിമലവിഷയം കൈകാര്യംചെയ്യുന്നതിലാണ് വീഴ്ച സംഭവിച്ചതെന്ന് സമ്മതിക്കേണ്ടിവരും. അത് മുഖ്യമന്ത്രിക്കെതിരായ കുറ്റപ്പെടുത്തലാകും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇതുസൂചിപ്പിച്ചപ്പോഴേ മുഖ്യമന്ത്രി പരസ്യമായി തള്ളുകയുംചെയ്തു. ഈ ഭയമാണ് സിപിഎം നേതാക്കളെ ശബരിമലയെന്ന വാക്ക് പറയുന്നതിൽ നിന്ന് പോലും പിന്തിരിപ്പിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻതോൽവി വിലയിരുത്തിയ സിപിഎം തിരുത്തൽ നടപടി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന്റെ ശബരിമല ലൈനിന് അടിയുറച്ച പിന്തുണ നൽകിവന്ന സിപിഎം ആദ്യമായാണ് ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയത്. 'ഇടതുപക്ഷത്തിന് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളിൽ നഷ്ടമുണ്ടായിട്ടുണ്ടെന്നാണു പ്രാഥമിക വിലയിരുത്തൽ. വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വലതുപക്ഷ ശക്തികൾ വിജയിച്ചിട്ടുണ്ടെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ചു പാർട്ടി പ്രത്യേകം പരിശോധിക്കും-സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പിണറായിയെ പേടിച്ചാണ് ശബരിമലയെന്ന വാക്കും പ്രസ്താവനയിൽ നിന്ന് മാറ്റിയത്. ശബരിമല തിരിച്ചടിയായെന്ന് ആരോടും പറയരുതെന്ന നിർദ്ദേശവും നേതാക്കൾക്ക് സെക്രട്ടറിയേറ്റ് നൽകിയിട്ടുണ്ട്. അതിനിടെ പിണറായി രാജിവയ്ക്കാത്തതിൽ അണികൾക്കിടയിൽ പ്രതിഷേധവും ശക്തമാണ്.
പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ തന്നെ ഇടതുവോട്ടുകളിലടക്കം ചോർച്ചയുണ്ടായെന്ന നിഗമനമാണു മുഖ്യമന്ത്രി പിണറായി വിജയന്റ സാന്നിധ്യത്തിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടായത്. വിശ്വാസ സമൂഹത്തിന്റെ വികാരം ഇക്കാര്യത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന യോഗത്തിലുയർന്ന പൊതുവികാരത്തെ മുഖ്യമന്ത്രിയും എതിർത്തില്ല. അതേസമയം പ്രസ്താവനയിൽ 'ശബരിമല' എന്നു പരാമർശിച്ചിട്ടില്ല. യോഗത്തിൽ സംസാരിച്ചവരും ശബരിമലയെന്ന് പറഞ്ഞില്ല. ന്യൂനപക്ഷ കേന്ദ്രീകരണവും തോൽവിക്കു കാരണമായി വിലയിരുത്തിയെങ്കിലും പ്രസ്താവനയിൽ അക്കാര്യമില്ല. ന്യൂനപക്ഷങ്ങൾ എതിരായെന്നു ഫലം പുറത്തുവന്നതിനെത്തുടർന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മതിച്ചിരുന്നു. അത് ആവർത്തിച്ചു ന്യൂനപക്ഷങ്ങളെ പിണക്കേണ്ടെന്ന നിലപാടാണ് പിണറായി എടുത്തത്.
കേന്ദ്രത്തിൽ ബിജെപി. ഇതര സർക്കാർ വരണമെന്നതും മോദിവിരുദ്ധതയും കേരളത്തിൽ പ്രതിഫലിച്ചുവെന്ന് ഫലം വ്യക്തമാക്കുന്നുണ്ട്. ഇതിനുകാരണമായത് ഇടതുമുന്നണിയുടെ പ്രചാരണമാണെന്നാണ് അവകാശവാദം. ഈ പ്രചാരണം ഉൾക്കൊണ്ട ന്യൂനപക്ഷവിഭാഗങ്ങൾ യു.ഡി.എഫിനെ വിശ്വാസത്തിലെടുത്തു. ഇടതുപക്ഷത്തേക്കാൾ കോൺഗ്രസിനെ പിന്തുണയ്ക്കുന്നതാണ് നല്ലതെന്ന ചിന്ത അവരിലുണ്ടായി. ഇതാണ്, ന്യൂനപക്ഷവോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി മാറിയതിന് സിപിഎം. കണ്ടെത്തുന്ന കാരണം. ന്യൂനപക്ഷവോട്ടുകൾമാത്രം കേന്ദ്രീകരിക്കപ്പെട്ടാൽ യു.ഡി.എഫിന് ഏകപക്ഷീയ വിജയമുണ്ടാവില്ലെന്ന് നേതാക്കൾതന്നെ സമ്മതിക്കുന്നു. പാർട്ടികോട്ടകളായ മണ്ഡലങ്ങൾ കൈവിടില്ലെന്നായിരുന്നു വിശ്വാസം. കാസർകോട്, പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൽ, ആലപ്പുഴ, തൃശ്ശൂർ, കൊല്ലം മണ്ഡലങ്ങൾ ഉറപ്പായും ജയിക്കുമെന്ന് സിപിഎം. കണക്കാക്കി. ആ പ്രതീക്ഷയാണ് തെറ്റിയത്.
അതിനുകാരണം, പാർട്ടിക്ക് കിട്ടിയിരുന്ന ഹിന്ദുവോട്ടുകളും കൂട്ടത്തോടെ ഒഴുകിപ്പോയതാണ്. യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെ വൻഭൂരിപക്ഷം ഇതിനുതെളിവാണ്. മലബാറിലെ ഉറച്ച ഇടതുമണ്ഡലങ്ങളിൽ യു.ഡി.എഫ്. മുന്നിലെത്തിയെന്നതും വോട്ടുമറിഞ്ഞതിന്റെ ആധിക്യം പ്രകടമാക്കുന്നു. പാർട്ടിയിൽനിന്നകന്ന ന്യൂനപക്ഷവിഭാഗങ്ങൾക്ക് സംസ്ഥാനസർക്കാരിനോട് പ്രകടമായ അതൃപ്തിയില്ലാത്തത് ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും തിരിച്ചുവരവ് എളുപ്പമാക്കുമെന്ന് നേതാക്കൾ കരുതുന്നു. പക്ഷേ, ശബരിമലയുടെ പേരിൽ ഭൂരിപക്ഷവിഭാഗത്തിലുള്ളവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ അകൽച്ച മറികടക്കാനുള്ള സമീപനമാണ് രാഷ്ട്രീയപ്രതിസന്ധിയുണ്ടാക്കുന്നത്.
Stories you may Like
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- കെ സുധാകരന്റെ അതിജീവനകഥ
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- രണ്ട് പരാമർശങ്ങളിലും 'പിവി' ആരെന്ന് വ്യക്തം; കള്ളം പറയുന്നത് ആര്?
- തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും'! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍