Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹ ശേഷം ഐപിഎസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് ഒരുകോടി രൂപ സ്ത്രീധനം; തനിക്ക് ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധം ഉണ്ടെന്ന് ഭാര്യ കണ്ടെത്തിയതോടെ പീഡനത്തിന്റെ തീവ്രത കൂട്ടി; അമിത്ത് നിഗം ഭാര്യ നമ്രതയെ ക്രൂരമായി പീഡിപ്പിച്ചത് വർഷങ്ങളോളം; നിയമപാലകന്റെ ക്രൂരത പുറംലോകം അറിയുന്നത് ഭാര്യ പരാതിയുമായി എത്തിയതോടെ

വിവാഹ ശേഷം ഐപിഎസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് ഒരുകോടി രൂപ സ്ത്രീധനം; തനിക്ക് ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധം ഉണ്ടെന്ന് ഭാര്യ കണ്ടെത്തിയതോടെ പീഡനത്തിന്റെ തീവ്രത കൂട്ടി; അമിത്ത് നിഗം ഭാര്യ നമ്രതയെ ക്രൂരമായി പീഡിപ്പിച്ചത് വർഷങ്ങളോളം; നിയമപാലകന്റെ ക്രൂരത പുറംലോകം അറിയുന്നത് ഭാര്യ പരാതിയുമായി എത്തിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

മീററ്റ്: ഐപിഎസ് ഉദ്യോഗസ്ഥനായ ഭർത്താവിന്റെ ക്രൂരപീഡനങ്ങൾ സഹിക്ക വയ്യാതെ ഒടുവിൽ 32കാരി പൊലീസ് സ്റ്റേഷനിൽ അഭയംതേടി. സിക്‌സ്ത് നാഗാലാന്റ് ആർമിഡ് പൊലീസ് ബൈറ്റാലിയൻ അസിസ്റ്റന്റ് കാമാൻഡന്റ് ആയ അമിത് നിഗത്തിനെതിരെയാണ് ഭാര്യ നമ്രത സിംങ് പരാതി നൽകിയിരിക്കുന്നത്.

2015 ൽ ആയിരുന്നു മീററ്റ് സ്വദേശികളായ അമിത്തിന്റെയും നമ്രതയുടെയും വിവാഹം. വിവാഹശേഷം ഭർത്താവിന്റെ വീട്ടുകാർ നമ്രതയോട് ആവശ്യപ്പെട്ടത് ഒരുകോടി രൂപ സ്ത്രീധനമായി ലഭിക്കണം എന്നാണ്. ഇതേ ചൊല്ലി വീട്ടുാകുടെ ഉപദ്രവം നാൾക്കുനാൽ കൂടി വന്നു. ഭർത്താവിന്റെ വീട്ടുകാരുടെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് നമ്രത അമിത്തിന്റെ ഒപ്പം അയാളുടെ ജോലി സ്ഥലത്തേക്കു പോയത്.

എന്നാൽ, നാഗാലാന്റിൽ ഭർത്താവിന്റെ താമസ സ്ഥലത്ത് എത്തിയപ്പോൾ മുതൽ സ്ത്രീധനത്തെച്ചൊല്ലി തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും അവർ പറയുന്നു. ഇതിനിടയിൽ നമ്രത മറ്റൊന്നു കൂടി തിരിച്ചറിഞ്ഞിരുന്നു. ഭർത്താവിന് താനുമായി മാത്രമല്ല ബന്ധം. ഒന്നിലധികം സ്ത്രീകളുമായി നിരന്തരം ലൈംഗിക ബന്ധം പുലർത്തുന്ന ആളാണ് തന്റെ ഭർത്താവ് എന്ന തിരിച്ചറിവും അവളെ തളർത്തി. അമിത്തിന്റെ വഴിവിട്ട ജീവിതം ചോദ്യം ചെയ്തതോടെ അയാളുടെ ഭാവം മാറി. ഉപദ്രവത്തിന്റെ കാഠിന്യം പിന്നീട് വല്ലാതെ വർദ്ധിക്കുകയായിരുന്നു. ക്രൂരമായ മർദ്ദനം പലപ്പോഴും അവസാനിപ്പിക്കുന്നത് നമ്രതയുടെ ബോധം നഷ്ടപ്പെട്ടതിന് ശേഷം മാത്രമായിരുന്നു.

കഴിഞ്ഞ ഏപ്രിൽ മുപ്പതിനാണ് നമ്രത അവസാനമായി ക്രൂരമായ മർദ്ദനത്തിന് ഇരയായത്. തന്റെ സർവ്വീസ് ബെൽറ്റ് ഉപയോഗിച്ച് അതിക്രൂരമായി അമിത്ത് അയാളുടെ ഭാര്യയെ മർദ്ദിച്ചു. ഭർത്താവിന്റെ മർദ്ദനത്തിനൊടുവിൽ ബോധം നഷ്ടപ്പെട്ട് തളർന്നു വീണ നമ്രത ബോധം വീണ്ടു കിട്ടിയതോടെ ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങി സ്വന്തം വീട്ടിലേക്കു പോകുകയായിരുന്നു.

ഭർത്താവിന്റെ പരസ്ത്രീ ബന്ധം കൂടി താൻ കണ്ടുപിടിച്ചതോടെ ഉപദ്രവം ഏറിയെന്നും ഏപ്രിൽ 30 ന് ജോലിക്കുപോയിട്ട് തിരിച്ചു വന്ന ദിവസം ബെൽറ്റുകൊണ്ട് അമിത് തന്നെ മർദ്ദിച്ചെന്നും തന്റെ ബോധം പോയതിനു ശേഷമാണ് മർദ്ദനം അവസാനിപ്പിച്ചതെന്നും അവർ പറയുന്നു. മർദ്ദനം സഹിക്കാനാകാതെ വന്നതോടെയാണ് താൻ സ്വന്തം വീട്ടിലേക്ക് മടങ്ങിയതെന്നും അവർ പറയുന്നു.

ചുവന്നു കലങ്ങിയ കണ്ണുകളും തല്ലുകൊണ്ടു നീലിച്ച് നീരുവച്ച മുഖവുമായാണ് ആ 32 വയസ്സുകാരി മീററ്റിലെ പൊലീസ് സ്റ്റേഷനിലെത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ തന്നെ വ്യക്തമാക്കുന്നു. ഭർത്താവിനെതിരെ സ്ത്രീധനപീഡനത്തിന് പരാതിനൽകാനെത്തിയ അവർ നൽകിയ വിവരങ്ങൾ കേട്ട് പൊലീസ് പോലും അമ്പരന്നു. പ്രതിസ്ഥാനത്തുള്ള യുവതിയുടെ ഭർത്താവ് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിയമം പാലിക്കേണ്ട ആൾ തന്നെ നിയമം കൈയിലെടുത്തപ്പോൾ ഭാര്യയുടെ മൊഴിയുടെയും പ്രാഥമിക തെളിവുകളുടെയും അടിസ്ഥാനത്തിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ കുറേ വർഷങ്ങളായി ഭർത്താവ് തന്നെ ശാരീരികമാനസിക പീഡനങ്ങൾക്ക് ഇരയാക്കിക്കൊണ്ടിരിക്കുക യാണെന്നും മിണ്ടാപ്രാണികളെ തല്ലിച്ചതയ്ക്കുന്നതു പോലെയാണ് അയാൾ തന്നെ ഉപദ്രവിക്കുന്നതെന്നും നമ്രത നൽകിയ പരാതിയിൽ പറയുന്നു.

ഇപ്പോൾ ഡൽഹിയിൽ ജോലിനോക്കുന്ന അമിതിനെതിരെ ഒന്നിലധികം കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.സെക്ഷൻ 307 ( വധശ്രമം), ഐപിസി സെക്ഷൻ 498 അ ( ഭർത്താവോ ഭർത്താവിന്റെ വീട്ടുകാരോ സ്ത്രീകളെ ക്രൂരതയ്ക്കിരയാക്കുക) തുടങ്ങി സ്ത്രീധന പീഡനമുൾപ്പടെയുള്ള കേസുകളാണ് ചാർജ് ചെയ്തിരിക്കുന്നത്.

ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഭാര്യ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും. കുറ്റവാളികൾ ആരുതന്നെ ആയാലും നിയമത്തിനു മുന്നിൽ അവർ ശിക്ഷിക്കപ്പെടുമെന്നും മീററ്റ് എസ്എസ്‌പി നിതിൻ തിവാരി മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP