ചോളാ ബാറിന് ഗണപതിയെ കാവൽ നിർത്തിയ ബന്ധുബലം! തുണയായി; രണ്ടര പതിറ്റാണ്ട് ചുവന്ന് തുടിച്ച സിപിഎം കോട്ടയിൽ പുറത്തെടുത്തത് ജയിക്കാനായി എതിരാളികൾ പയറ്റുന്ന അതേ തന്ത്രങ്ങൾ; വോട്ടർ പട്ടികയിലെ കള്ളക്കളി കണ്ടെത്തി കള്ളവോട്ടും ഇരട്ട വോട്ടും തടഞ്ഞു; മസിലു പിടിക്കാതെ സൗമ്യമായ ചിരിയുമായെത്തി ആറ്റിങ്ങലുകാരുടെ 'ഞാൻ പ്രകാശനായത്' അതിവേഗത്തിൽ; ഏഴിൽ ആറിടത്തും ലീഡുമായി കോന്നിയുടെ എംഎൽഎ ഇനി ലോക്സഭയിലേക്ക്; സിപിഎം കോട്ട അടൂർ പ്രകാശ് തല്ലി തകർക്കുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും തിളക്കമാർന്ന ജയം ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെതാണെന്നു സംശയലേശമന്യേ പറയാൻ കഴിയും. 27 വർഷമായി എൽഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് അടൂർ പ്രകാശ് കോൺഗ്രസിനായി തിരിച്ചുപിടിച്ചത്. കേരളത്തിൽ ഏറ്റവും ശക്തമായ പോരാട്ടം നടന്ന മണ്ഡലംകൂടിയാണ് ആറ്റിങ്ങൽ. ഹാട്രിക് ജയത്തിനായി എത്തിയ സിപിഎമ്മിന്റെ എ.സമ്പത്തിനെയാണ് അടൂർ പ്രകാശ് ശക്തമായ പോരാട്ടത്തിലൂടെ പരാജയം രുചിപ്പിച്ചത്.
തിരഞ്ഞെടുപ്പുകളിൽ ജയിക്കാനുള്ള മാന്ത്രികത കയ്യിലുള്ള നേതാവ് എന്ന രീതിയിലാണ് കോൺഗ്രസുകാർ അടൂർ പ്രകാശിനെ കാണുന്നത്. ഈ ധാരണ അടൂർ പ്രകാശ് ആറ്റിങ്ങലിലും തെറ്റിച്ചുമില്ല. തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ഇടതുമുന്നണിയ്ക്കൊപ്പം നടന്ന മണ്ഡലമാണ് മാന്ത്രിക സ്പർശം വഴി അടൂർ പ്രകാശ് യുഡിഎഫിന്റെതാക്കി മാറ്റിയത്. ശബരിമല പ്രശ്നത്തിൽ കേരളത്തിൽ സിപിഎമ്മിനെതിരെയുള്ള വികാരം വോട്ടാക്കി മാറ്റാനായി അടൂർ പ്രകാശിനെ ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാക്കുമ്പോൾ കോൺഗ്രസിന്റെ ഒരു രാഷ്ട്രീയ കണക്കുകൂട്ടൽ കൂടി ശരിയായി വരുകയാണ്. ആറ്റിങ്ങലിലെ ഏഴ് മണ്ഡലങ്ങളിൽ ആറിടത്തും അടൂർ പ്രകാശിനായിരുന്നു ലീഡ്.
ആറ്റിങ്ങൽ, ചിറയിൻകീഴ് നിയമസഭാ മണ്ഡലങ്ങൾ ഇടതിന്റെ ഉറച്ച കോട്ടയാണ്. ഇതും അടൂർ പ്രകാശ് തകർത്തു. നെടുമങ്ങാട് മാത്രമാണ് പിന്നിൽ പോയത്. അരുവിക്കരയും കാട്ടാക്കടയും വർക്കലയും വാമനപുരവും അടൂർ പ്രകാശിനെ തുണച്ചു. നെടുമങ്ങാടും സമ്പത്ത് നേടിയത് ചെറിയ ഭൂരിപക്ഷമാണ്. ബിജെപിയുടെ ശോഭാ സുരേന്ദ്രൻ രണ്ട് ലക്ഷത്തി നാൽപ്പതിനായിരത്തിൽ പരം വോട്ട് നേടിയതിനിടെയാണ് അടൂർ പ്രകാശിന്റെ മിന്നും വിജയം. ബാർ ഹോട്ടൽ മുതലാളിയായ ബിജു രമേശിന്റെ മകളുടെ ഭർത്താവിന്റെ അച്ഛനാണ് അടൂർ പ്രകാശ്. ചോളാ ബാർ സംരക്ഷിക്കാൻ ഗണപതി അമ്പലം കെട്ടിയ തിരുവനന്തപുരത്തെ ബിസിനസ് മുതലാളിയുടെ ബന്ധബലും അടൂർ പ്രകാശിന് തുണയായി. അങ്ങനെ എല്ലാ സാധ്യതകളും ഉപയോഗിച്ചാണ് സിപിഎം കോട്ട അടൂർ പ്രകാശ് തകർത്തത്
കേരളത്തിലെ കോൺഗ്രസിന്റെ സൗമ്യമായ മുഖമാണ് അടൂർ പ്രകാശ്. അനുയായികൾക്ക് ആവേശം പകരുന്ന വ്യക്തി പ്രഭാവമുള്ള നേതാവാണ് അടൂർ പ്രകാശ്. രണ്ടു തവണ മന്ത്രിയായിരുന്നപ്പോഴും മികച്ച ഭരണാധികാരിയെന്ന നിലയിൽ തന്റെ പ്രാഗത്ഭ്യം തെളിയിക്കാൻ അടൂർ പ്രകാശിന് കഴിയുകയും ചെയ്തു. അഞ്ചാം തവണയാണ് അടൂർ പ്രകാശ് കോന്നി ജനറൽ സീറ്റിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇടത് കോട്ടയായ ആറ്റിങ്ങലിൽ കോന്നി എംഎൽഎയായ അടൂർ പ്രകാശിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുമ്പോൾ ഒരു ഭാഗ്യപരീക്ഷണം എന്ന രീതിയിലാണ് ഈ മത്സരത്തെ കോൺഗ്രസ് കണ്ടത്.
അതേസമയം ശബരിമല പ്രശ്നത്തിലും അടൂർ പ്രകാശിലുമുള്ള വിശ്വാസം കോൺഗ്രസ് നിലനിർത്തുകയും ചെയ്തു. മണ്ഡലം പിടിക്കാൻ കഴിയുമെന്ന് കോൺഗ്രസിന് ഉറപ്പുണ്ടായിരുന്നില്ല. കാരണം രണ്ടര പതിറ്റാണ്ടിലേറെയായി ഇടത് മണ്ഡലമാണ് ആറ്റിങ്ങൽ. 1989ൽ തലേക്കുന്നിൽ ബഷീറാണു മണ്ഡലത്തിൽനിന്ന് ജയിച്ച ഏറ്റവും ഒടുവിലത്തെ യുഡിഎഫ് സ്ഥാനാർത്ഥി. ആറ്റിങ്ങലിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ മണ്ഡലത്തിന്റെ ജാതകം തിരുത്തികുറിക്കുന്ന പ്രചാരണത്തിനാണ് അടൂർ പ്രകാശ് തുടക്കമിട്ടത്. ജയിക്കാനാണ് ആറ്റിങ്ങലിൽ വന്നിറങ്ങിയത്. ജയിച്ചിട്ടേ തിരിച്ചു പോവൂ. ഈ രീതിയിലാണ് അടൂർ പ്രകാശ് ആറ്റിങ്ങലിലെ മത്സരത്തെ കണ്ടത്.
കോന്നിയിൽ അഞ്ചു തവണയും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച പാരമ്പര്യമുള്ള അടൂർ പ്രകാശ് ഈ രീതികൾ തന്നെ ആറ്റിങ്ങലിലും പരീക്ഷിച്ചപ്പോൾ വിജയം അദ്ദേഹത്തിന് ഒപ്പംനിന്നു. സിപിഎം ജയിക്കുന്ന രീതികൾ നന്നായറിയാവുന്ന അടൂർ പ്രകാശ് തോൽവിയുടെ ലൂപ്പ് ഹോളുകൾ ആദ്യം തന്നെ അടച്ചു. സിപിഎം ജയിക്കുന്ന രീതികൾ തന്നെ കടമെടുത്ത് സിപിഎമ്മിനെതിരെ തിരിച്ചു പയറ്റി. സിപിഎം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാഷയിൽ എ.സമ്പത്തിന് പ്രതീക്ഷിക്കാത്ത പരാജയം വന്നത് ഈ വഴിയേയാണ്.
തിരഞ്ഞെടുപ്പ് ജോലികളും ജയിക്കാനും നന്നായി അറിയാവുന്ന അടൂർ പ്രകാശ് ആദ്യം ചെയ്തത് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. എ. സമ്പത്ത് ജയിക്കുന്ന എഴുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം എങ്ങിനെ വരുന്നു എന്നതിലായിരുന്നു അടൂർ പ്രകാശിന്റെ കണ്ണ് പതിഞ്ഞത്. കഴിഞ്ഞ തവണ ആറ്റിങ്ങലിൽ എ.സമ്പത്ത് ജയിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി യുഡിഎഫിന്റെ ബിന്ദു കൃഷ്ണയായിരുന്നു.
ബിന്ദു കൃഷ്ണ കഴിഞ്ഞ തവണ സമ്പത്തിനോട് പരാജയമടഞ്ഞത് 70000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. ഈ വോട്ടുകളുടെ ഭൂരിപക്ഷം അന്വേഷിച്ചപ്പോഴാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ ഇരട്ടവോട്ടുകൾ അടൂർ പ്രകാശിന്റെ കണ്ണിൽപ്പെട്ടത്. അമ്പതിനായിരത്തിലേറെ ആളുകൾ ഇരട്ടവോട്ടുകളുമായി മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടെന്നു അടൂർ പ്രകാശിന് മനസിലായി. ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം പേർ കള്ളവോട്ടിന്റെ നിഴലിലാണെന്നും അടൂർ പ്രകാശ് കണ്ടെത്തി. ഇതോടെയാണ് ഇരട്ടവോട്ടുകളുടെ സമഗ്ര പട്ടികയായി തിരഞ്ഞെടുപ്പ് കമ്മീഷനെയും മാധ്യമങ്ങളെയും സമീപിക്കാൻ അടൂർ പ്രകാശ് ഒരുങ്ങിയത്. തന്ത്ര പരമായ ഈ നീക്കം വഴിയാണ് ഇക്കുറി ആറ്റിങ്ങലിൽ വിജയിക്കാനും മണ്ഡലം കോൺഗ്രസിന്റെതാക്കി മാറ്റാനും അടൂർ പ്രകാശിന് കഴിഞ്ഞത്.
കള്ളവോട്ടിന്റെ കണക്കുകളുടെ പട്ടികയെടുത്ത് പരാതി നൽകിയതോടെ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടറും പ്രശ്നത്തിൽ ഇടപെട്ടു. ആറ്റിങ്ങലിൽ കള്ളവോട്ടുകൾ ചെയ്യാൻ ശ്രമിച്ചാൽ ഉടനടി റിമാൻഡ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടെ പ്രഖ്യാപനവും വന്നു. ജില്ലാ കളക്ടറും ശക്തമായ നിലപാട് തന്നെ സ്വീകരിച്ചു. വോട്ടെടുപ്പിന്റെ തലേദിവസം വരെ ആറ്റിങ്ങൽ കള്ളവോട്ട് പ്രശ്നത്തിൽ നിരന്തരം വാർത്തകൾ വന്നതോടെ ഇരട്ട വോട്ടുകൾ ഉണ്ടായിരുന്നവർ വോട്ടുകൾ ചെയ്യാൻ മടിച്ചു. ഇരട്ട വോട്ടുകളുടെ പട്ടിക സഹിതമാണ് അന്ന് പോളിങ് ഏജന്റുമാർ ആയി കോൺഗ്രസ് പ്രവർത്തകർ പോളിങ് സ്റ്റേഷനുകളിൽ എത്തിയത്. ഇതോടെ ആശയക്കുഴപ്പത്തിലായവർ ഒരൊറ്റ വോട്ടു മാത്രം രേഖപ്പെടുത്തി മിണ്ടാതിരുന്നു. കള്ളവോട്ടിന് ശ്രമിച്ചവർ ഇക്കുറി ആറ്റിങ്ങലിൽ ആ ശ്രമത്തിനു മുതിർന്നുമില്ല. അടൂർ പ്രകാശിന്റെ ഈ നീക്കം ഈ തിരഞ്ഞടുപ്പ് ജയത്തിനു പരമ പ്രധാനവുമായി മാറി.
കെഎസ് യുവിലൂടെയാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ അടൂർ പ്രകാശ് ചുവടുറപ്പിക്കുന്നത്. കെഎസ് യുവിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. രമേശ് ചെന്നിത്തല, പന്തളം സുധാകരൻ, ജി.കാർത്തികേയൻ തുടങ്ങിയ നേതാക്കൾക്കൊപ്പമായിരുന്നു അടൂർ പ്രകാശിന്റെയും കടന്നുവരവ്. കെഎസ് യുവിൽ നിന്ന് പിന്നെ യൂത്ത് കോൺഗ്രസിലുമെത്തി. പത്തനംതിട്ട രാഷ്ട്രീയത്തിലാണ് അടൂർ പ്രകാശ് നിറഞ്ഞു നിന്നത്. അതോടെ കോന്നി എംഎൽഎയുമായി. 1996 മുതൽ തുടർച്ചയായി കോന്നി കോന്നി മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന എംഎൽഎകൂടിയാണ് അടൂർ പ്രകാശ്. അടൂർ പ്രകാശിന്റെ ഈ ജനപ്രിയത തന്നെയാണ് ഇപ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ഇപ്പോൾ തെളിഞ്ഞു വരുന്നതും.
Stories you may Like
- പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- കെ എസ് ആർ ടി സിയുടെ പടി ചവിട്ടാത്ത എംഡി; കെ എസ് ആർ ടി സിയിൽ ഉടൻ തീരുമാനം
- പ്രകാശ് കുഴിക്കാലായ്ക്ക് ഇത് അപൂർവ ഭാഗ്യം: എതിർപ്പുമായി സിപിഐ
- കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് ബിജു പ്രഭാകറെ മാറ്റി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്