കുമ്മനം ജയിച്ചാൽ കേന്ദ്രമന്ത്രി; തോറ്റാൽ വട്ടിയൂർകാവിലെ എംഎൽഎ; കുമ്മനം ഡൽഹിക്ക് പോയാൽ വട്ടിയൂർക്കാവിൽ ദൗത്യം സുരേഷ് ഗോപിക്ക്; മുരളീധരൻ വിജയം ഉറപ്പിച്ചതോടെ തോറ്റാലും ജയിച്ചാലും കോളടിക്കുന്ന സ്ഥാനാർത്ഥിയായി മാറുന്നത് കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും; ഫലപ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാർത്ഥി ചർച്ച തുടങ്ങി ബിജെപി വൃത്തങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പ് തന്നെ വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചർച്ച തുടങ്ങുകയാണ് ബിജെപി. എൻ എസ് എസ് നേതൃത്വത്തിന്റെ മനസ്സ് അനുകൂലമാക്കി വട്ടിയൂർകാവിലെ സ്ഥാനാർത്ഥിയാകാൻ ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് ശ്രമം തുടങ്ങിയിരുന്നു. ഇത് മനസ്സിലാക്കി ബിജെപിയുടെ സംസ്ഥാന നേതൃത്വം ചർച്ച സജീവമാക്കുകയാണ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ ജയിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അത് സംഭവിച്ചില്ലെങ്കിൽ വട്ടിയൂർകാവിലേക്ക് പ്രധാനമായും പരിഗണിക്കുക കുമ്മനത്തെ തന്നെയാകും. സുരേഷ് ഗോപിയാണ് പട്ടികയിൽ രണ്ടാമതുള്ളത്. വടകരയിൽ കോൺഗ്രസിനായി മത്സരിച്ച കെ മുരളീധരൻ ജയിക്കുമെന്ന വിലിയിരുത്തലിലാണ് വട്ടിയൂർകാവിലെ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ ബിജെപി തുടങ്ങുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കുമ്മനം ജയിക്കുകയും മോദി വീണ്ടും അധികാരത്തിൽ എത്തുകയും ചെയ്താൽ കേന്ദ്രമന്ത്രി പദം ഉറപ്പാണ്. മിസോറാം ഗവർണ്ണറായിരുന്ന കുമ്മനത്തിന് കാബിനറ്റ് പദവി തന്നെ ലഭിക്കും. വോട്ട് മറിക്കൽ തിരുവനന്തപുരത്ത് നടന്നോ എന്ന ഭയം ബിജെപിക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ കുമ്മനത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ശശി തരൂരിന് അനുകൂലമായി വൻതോതിൽ വോട്ടുകൾ ഇടത് പക്ഷത്ത് നിന്ന് പോൾ ചെയ്യാനുള്ള സാധ്യത ബിജെപി മുന്നിൽ കാണുന്നുണ്ട്. അങ്ങനെ വന്നാൽ വട്ടിയൂർക്കാവിലേക്ക് ബിജെപി പ്രധാനമായും പരിഗണിക്കുക കുമ്മനത്തിന്റെ പേരാകും. കഴിഞ്ഞ തവണ ഇവിടെ കെ മുരളീധരന് പിന്നിൽ കുമ്മനം രണ്ടാമത് എത്തിയിരുന്നു. എന്നാൽ ഉടനെ ഒരു തിരഞ്ഞെടുപ്പിന് കുമ്മനം വീണ്ടും തയ്യാറാകില്ലെന്നും സൂചനയുണ്ട്. ഇത് സംഭവിച്ചാലും സുരേഷ് ഗോപിക്കാകും രണ്ടാമത് പരിഗണന.
വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പിൽ വലിയ സാധ്യതയാണ് ബിജെപി കാണുന്നത്. കുമ്മനം തിരുവനന്തപുരത്ത് ജയിച്ചാൽ വട്ടിയൂർക്കാവിൽ വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ ഒന്നാമത് എത്തിയ മണ്ഡലമാണ് ഇത്. ഹൈന്ദവ വോട്ടുകൾ ഏറെയുള്ളതാണ് ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് കുമ്മനമോ സുരേഷ് ഗോപിയോ തന്നെ മത്സരിക്കണമെന്ന് ആർ എസ് എസുകാരും ആഗ്രഹിക്കുന്നത്. സുരേഷ് ഗോപി തൃശൂരിൽ ജയിച്ചാൽ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടിയും വരും. എക്സിറ്റ് പോൾ ഫലങ്ങളിൽ തൃശൂരിൽ അട്ടിമറി സാധ്യത പ്രവചിക്കുന്നില്ല. ഇത് കണക്കിലെടുത്താണ് സുരേഷ് ഗോപിയെ വട്ടിയൂർക്കാവിലേക്കുള്ള പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയത്. സുരേഷ് ഗോപി അട്ടിമറി വിജയം നേടിയാൽ വട്ടിയൂർക്കാവിലേക്ക് പകരം ആളിനെ തേടിയാൽ മതിയെന്നാണ് ബിജെപിയുടെ പൊതുവിലയിരുത്തൽ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗ്ലാമർ പോരാട്ടം നടക്കുന്ന മണ്ഡലമാണ് വടകര. വടകരയിലെ ഫലം അനുകൂലമാകുമെന്ന് കോൺഗ്രസ് ഉറച്ചു വിശ്വസിക്കുന്നു. സിപിഎമ്മും വിജയ പ്രതീക്ഷയിലാണ്. ശബരിമല വികാരം വടകരയിൽ പ്രതിഫലിക്കുമെന്ന് ബിജെപിയും കരുതുന്നു. അതുകൊണ്ട് തന്നെ വട്ടിയൂർകാവിലെ എംഎൽഎ കെ മുരളീധരൻ വടകരയിൽ ജയിച്ച് എംപിയാകുമെന്നാണ് കോൺഗ്രസും ബിജെപിയും വിലയിരുത്തുന്നത്. ഇതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ ഈ നിമയസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കരുനീക്കം നേരത്തെ തന്നെ സജീവമായിരുന്നു. കോൺഗ്രസിൽ സീറ്റിന് വേണ്ടിയുള്ള ഗ്രൂപ്പ് അവകാശവാദങ്ങളും തുടങ്ങി.
വട്ടിയൂർക്കാവിൽ കോൺഗ്രസിന് വിജയം അനിവാര്യമാണ്. യുഡിഎഫിന്റെ അതിശക്തമായ മണ്ഡലമായാണ് ഇതിനെ വിലയിരുത്തുന്നത്. മണ്ഡല രൂപീകരണത്തിന് ശേഷം കെ മുരളീധരനാണ് ജയിക്കുന്നത്. ബിജെപിക്കും ശക്തമായ വേരോട്ടമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനായിരുന്നു രണ്ടാമത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രാജഗോപാൽ ഇവിടെ ഒന്നാമതു എത്തി. ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ലീഡ് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്. അതുകൊണ്ട് തന്നെ കോൺഗ്രസിലും ബിജെപിയിലും സ്ഥാനാർത്ഥിത്വം ഉറപ്പാക്കാൻ ചരട് വലികൾ സജീവമാണ്. വട്ടിയൂർക്കാവിൽ വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ മനസ്സ്. എന്നാൽ മുരളീധരൻ ഐ ഗ്രൂപ്പുകാരനാണെന്നും അതുകൊണ്ട് സീറ്റ് തങ്ങളുടേതാണെന്നും ചെന്നിത്തലയും പറയുന്നു. മുൻ എംഎൽഎ കെ മോഹൻകുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് ഐ ഗ്രൂപ്പിന് താൽപ്പര്യം.
ബിജെപിക്കായി സീറ്റിന് വേണ്ടി പ്രാരംഭ ഘട്ടത്തിൽ നീക്കം നടത്തിയത് ബിജെപി ജില്ലാ പ്രസിഡന്റെ എസ് സുരേഷാണ്. എൻ എസ് എസ് നേതൃത്വത്തെ കൊണ്ട് ആർ എസ് എസിനോട് തന്റെ പേര് നിർദ്ദേശിക്കാനുള്ള നീക്കമാണ് സുരേഷ് നടത്തുന്നത്. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തിന്റെ എംപിയാകുമെന്ന് ഉറപ്പിച്ചാണ് കരുനീക്കം. തിരുവനന്തപുരത്ത് കുമ്മനം ജയിച്ചാൽ വട്ടിയൂർക്കാവിൽ താമര വിരിയുമെന്നാണ് സുരേഷിന്റെ കണക്ക് കൂട്ടൽ. വട്ടിയൂർക്കാവിൽ മറ്റ് നേതാക്കൾ സജീവമാകുന്നതിന് മുമ്പ് തന്നെ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മാനസ പുത്രനാകാനാണ് നീക്കം. എൻ എസ് എസ് താലൂക്ക് യൂണിയന്റെ പിന്തുണ സുരേഷ് ഉറപ്പിക്കാനും സജീവ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് കുമ്മനത്തേയും സുരേഷ് ഗോപിയേയും മനസ്സിൽ കണ്ടുള്ള നീക്കം ബിജെപിയിൽ നടക്കുന്നത്. ലോക്സഭയിൽ തിരിച്ചടിയുണ്ടായാലും ഉടൻ കുമ്മനം വട്ടിയൂർകാവിൽ മത്സരിക്കാൻ തയ്യാറാവില്ലെന്നാണ് സൂചന. ഇതാണ് സുരേഷ് ഗോപിയുടെ സാധ്യതകൾ കൂട്ടുന്നത്.
കോൺഗ്രസിലും തന്ത്രപരമായ നീക്കമാണ് നടക്കുന്നത്. വട്ടിയൂർക്കാവിൽ വിഷ്ണുനാഥ് രണ്ടും കൽപ്പിച്ചാണ്. ലോക്സഭയിലേക്കും വിഷ്ണുവിന് സീറ്റ് കിട്ടിയില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്നത് കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കാനാണ്. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പം മുതലെടുത്ത് വട്ടിയൂർകാവിൽ സീറ്റുറപ്പിക്കാനാണ് നീക്കം. കെ സി വേണുഗോപാലിന്റെ പിന്തുണയും പ്രതീക്ഷിക്കുന്നു. എന്നാൽ കെ മോഹൻകുമാറിനെ മുന്നിൽ നിർത്തി ഈ നീക്കത്തെ വെട്ടാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം. പ്രാദേശികമായി സ്വാധീനമുള്ള മോഹൻകുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് ചെന്നിത്തലയുടെ നീക്കം. വട്ടിയൂർക്കാവിന്റെ പഴയ രൂപമായ തിരുവനന്തപുരം നോർത്തിൽ മുമ്പ് മോഹൻകുമാർ എംഎൽഎയായിരുന്നു. സിപിഎമ്മിലെ എം വിജയകുമാറിനെ അട്ടിമറിച്ചായിരുന്നു ആ നേട്ടം. പിന്നീട് മോഹൻകുമാറിനെ വിജയകുമാർ തോൽപ്പിക്കുകയും ചെയ്തു.
മോഹൻകുമാറിന് ഇനി ഒരു വർഷം കൂടി മനുഷ്യാവകാശ കമ്മീഷൻ സ്ഥാനത്ത് തുടരാം. എങ്കിലും വട്ടിയൂർക്കാവിൽ മത്സരിക്കാനായി പദവി രാജിവയ്ക്കാനും മോഹൻ കുമാർ തയ്യാറാണ്. അതിനിടെ മോഹൻകുമാറിനേക്കാൾ നല്ലത് യുവ മുഖമാണെന്ന അഭിപ്രായവും കോൺഗ്രസിൽ സജീവമാണ്. ഈ അടികൾക്കിടയിൽ വട്ടിയൂർകാവിലെ സ്ഥാനാർത്ഥിയെ നേരത്തെ അവതരിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍