കമിതാക്കൾ അർദ്ധരാത്രിയിൽ റെയിൽവേ ട്രാക്കിൽ ബുള്ളറ്റ് ഓടിച്ചെന്ന് ഗേറ്റ് കീപ്പർ; നൂലിഴ കീറി പരിശോധിച്ചിട്ടും അങ്ങനെ ഒരു ബുള്ളറ്റോ കമിതാക്കളും ഉള്ളതായി ഒരു തെളിവുമില്ല; ഗേറ്റ് കീപ്പർ മാത്രം കണ്ട സംഭവത്തിൽ ഇരുട്ടിൽ തപ്പി മാരായമുട്ടം പൊലീസ്; അട്ടിമറി ഭീഷണിയിൽ ട്രെയിൻ നിർത്തിയിട്ടത് 20 മിനിറ്റും; എയ്തുകൊണ്ടാൻ കാണിയിലെ ഗെയ്റ്റ്കീപ്പർക്ക് `ജവാൻ ഓഫ് വെള്ളിമലയിലെ` മമ്മൂട്ടി കഥാപാത്രത്തിന്നുള്ളത് പോലുള്ള മതിഭ്രമമോ? ഗെയിറ്റ് കീപ്പറുടെ സ്റ്റേറ്റ്മെന്റ് എഴുതിവാങ്ങി റെയിൽവേയും
എം മനോജ് കുമാർ
തിരുവനന്തപുരം : റെയിൽവേ ട്രാക്കിലൂടെ അർധരാത്രി കമിതാക്കൾ ബൈക്കോടിച്ച് പോയ സംഭവത്തിൽ സർവത്ര ദുരൂഹത. ഇത് സംബന്ധിച്ച് റെയിൽവേയും പാറശാല പൊലീസും മാരായമുട്ടം പൊലീസും നടത്തിയ അന്വേഷണം ഒരിഞ്ച് മുന്നോട്ടു നീങ്ങിയതുമില്ല. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ പാറശാലയ്ക്കടുത്ത് ചെന്നൈ ഗുരുവായൂർ എക്സ്പ്രസ് ട്രെയിൻ വരുന്നതിന് തൊട്ടുമുൻപാണ് പെൺകുട്ടിയേയും കൂട്ടി യുവാവ് ട്രാക്കിലൂടെ ബൈക്കിൽ പായുന്നത് ഗേറ്റ് കീപ്പർ കാണുന്നത്. ഉടൻ തന്നെ ഗെയ്റ്റ് കീപ്പർ വിവരം റെയിൽവേയ്ക്കും പൊലീസിനും വിവരം കൈമാറുകയായിരുന്നു. എയ്തുകൊണ്ടാൻ കാണിയിൽ നിന്ന് അമരവിളയ്ക്ക് ട്രാക്കിലൂടെയാണ് ഇവരുടെ ബുള്ളറ്റ് നീങ്ങിയത്. ഈ വിവരമാണ് ഗെയിറ്റ് കീപ്പർ കൈമാറിയത്. ട്രെയിൻ കടന്ന് വരുന്നതിന് തൊട്ട് മുൻപ് ഗേറ്റ് അടയ്ക്കുന്ന വേളയിലാണ് ബൈക്ക് പാളത്തിലൂടെ ഓടിച്ച് പോകുന്നത് ഗേറ്റ് കീപ്പർ കണ്ടത്.
ബുള്ളറ്റ് ബൈക്കിൽ ട്രാക്കിലൂടെ പോയ കമിതാക്കൾ എങ്ങോട്ടു പോയി. ഇവർ എന്തിനു ട്രാക്കിലൂടെ ബൈക്കോടിച്ചു. ആത്മഹത്യയ്ക്കുള്ള ശ്രമമോ അതോ ട്രെയിൻ അട്ടിമറിക്കുള്ള ശ്രമമോ? സംഭവം എയ്തുകൊണ്ടാൻ കാണി ഗേറ്റ് കീപ്പർക്ക് സംഭവിച്ച മതിഭ്രമമോ? ഇങ്ങിനെ ഒട്ടനവധി സംശയങ്ങളാണ് ഗേറ്റ് കീപ്പറുടെ മൊഴിക്ക് ശേഷം റെയിൽവേയ്ക്കും പൊലീസിനും മുന്നിലുള്ളത്. കമിതാക്കൾ റയിൽവേ ട്രാക്കിൽ ബൈക്കോടിച്ചു പോയോ എന്ന കാര്യത്തിൽ ഇപ്പോൾ അന്വേഷണ സംഘങ്ങൾക്കും റെയിൽവേയ്ക്കും സംശയം അവശേഷിക്കുകയാണ്. ജവാൻ ഓഫ് വെള്ളിമലയിലെ മമ്മൂട്ടി കഥാപാത്രത്തിനുള്ള തോന്നൽപോലെയാണോ ഗെയിറ്റ് കീപ്പർക്കും അനുഭവപ്പെട്ടത് എന്ന സംശയവും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. പ്രേതങ്ങളെ മുന്നിൽ കാണുകയും അവരോടു സംസാരിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് ജവാൻ ഓഫ് വെള്ളിമലയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. തോന്നലുകളാണ് ഈ സിനിമയിൽ മമ്മൂട്ടി കഥാപാത്രം ഗോപീകൃഷ്ണനുള്ളത്. ഇത് യാഥാർഥ്യമെന്നു കരുതി നിഴൽരൂപങ്ങളോട് സംസാരിക്കുകയാണ് മമ്മൂട്ടി ചെയ്യുന്നത്. ഇതുപോലെ ഒരു നിമിഷത്തിൽ തോന്നിയ തോന്നൽ മാത്രമാണോ ഗെയ്റ്റ് കീപ്പർക്ക് വന്നത് എന്നാണ് ഉയരുന്ന സംശയങ്ങളിൽ ഒന്ന്.
ഗെയിറ്റ് കീപ്പറുടെ അറിയിപ്പ് വന്നതോടെ സുരക്ഷാഭീഷണി കാരണം ചെന്നൈ-ഗുരുവായൂർ ട്രെയിൻ ഇരുപത് മിനിറ്റുകൾ നിർത്തിയിടുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞ പാറശ്ശാല പൊലീസും മാരായമുട്ടം പൊലീസും രണ്ടു സൈഡിൽ നിന്നും റയിൽവേ ട്രാക്കിൽ പരിശോധന നടത്തി. റെയിൽവേയുടെയും ആർപിഎഫിന്റെയും പരിശോധന വേറെയും. പക്ഷെ ട്രാക്കിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് എന്താണ് സംഭവിച്ചത് എന്ന കാര്യം വിശദമായി അന്വേഷിക്കാൻ തീരുമാനിച്ചത്.
ഗെയ്റ്റ്കീപ്പറോട് സംഭവത്തിൽ റെയിൽവേ വിശദീകരണം എഴുതിവാങ്ങിയിട്ടുണ്ട്. ഈ മൊഴിയിൽ അസ്വാഭാവികത എന്തെങ്കിലുമുണ്ടോ എന്ന് റെയിൽവേ പരിശോധന നടത്തുന്നുണ്ട്. പാറശാല-മാരായമുട്ടം പൊലീസ് സംഘങ്ങളും വേറെയും അന്വേഷണത്തിലേക്കും നിഗമനങ്ങളിലേക്കും നീങ്ങുന്നുമുണ്ട്. ബുള്ളറ്റ് ബൈക്കിൽ കമിതാക്കൾ സഞ്ചരിക്കുന്നത് ഗെയ്റ്റ് കീപ്പർക്ക് തോന്നിയതാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.രാത്രി ഡ്യൂട്ടിയിലുള്ള ഗെയ്റ്റ്മാനാണ്. ഡ്യൂട്ടി ചെയ്യുന്നത് ഒറ്റയ്ക്കും. പൊടുന്നനെ ഗെയിറ്റ് കീപ്പർക്ക് തോന്നിയതാണോ എന്ന സംശയവും സജീവമായി പൊലീസിന് മുന്നിലുണ്ട്. അങ്ങിനെ ഒരു ബുള്ളറ്റിൽ കമിതാക്കൾ സഞ്ചാരം തുടർന്നിരുന്നുവെങ്കിൽ പാറശാല-മാരായമുട്ടം പൊലീസിന്റെ ട്രാക്കിന്റെ ഇരു വശത്തുനിന്നുമുള്ള പരിശോധനയിൽ എന്തെങ്കിലും തെളിവ് ലഭിക്കുമായിരുന്നു. പക്ഷെ ഒരു തെളിവും ഈ സംഭവുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചില്ല. അതുകൊണ്ട് തന്നെ സംഭവം നടന്നു രണ്ടു ദിവസം കഴിഞ്ഞിട്ടും അർദ്ധ രാത്രി ട്രാക്കിലൂടെയുള്ള ബൈക്ക് ഓടിക്കൽ ദുരൂഹമായി തുടരുകയാണ്.
Stories you may Like
- കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാലും കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല
- സിൽവർ ലൈനിനെ നിരസിച്ച ദക്ഷിണ റെയിൽവേ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം
- സിൽവർ ലൈൻ ഇനി ട്രാക്കിൽ കയറില്ലെന്ന് തന്നെ
- കെ റെയിലിന്റെ കാര്യത്തിൽ റെയിൽവേക്ക് 'വേണ്ടണം' നിലപാട്
- നമുക്ക് കാലിഫോർണിയയിലേക്ക് നോക്കി നെടുവീർപ്പിടാമെന്ന് കെ റെയിൽ
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍