സർക്കാർ എൻഒസി നൽകിയത് മിക്സഡ് അഡ്മിഷന്; നഴ്സിങ് പ്രവേശനത്തിനുള്ള നോട്ടിഫിക്കേഷൻ വന്നപ്പോൾ പല കോളേജുകളിലും പ്രവേശനം പെൺകുട്ടികൾക്ക് മാത്രം; ചട്ടം ലംഘിച്ച് നോട്ടിഫിക്കേഷൻ നൽകിയത് ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള കോളേജുകൾ; സമരങ്ങളുടെ പശ്ചാത്തലത്തിൽ നഴ്സിങ് രംഗത്ത് നിന്ന് ആൺകുട്ടികളെ ഒഴിവാക്കാൻ ശ്രമം; എതിർപ്പുമായി ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ; 'ഗേൾസ് ഓൺലി' പരാതി ലഭിച്ചതായി അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി അധ്യക്ഷൻ ജസ്റ്റിസ് രാജേന്ദ്ര ബാബു
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിൽ പുത്തനുണർവോടെ കടന്നുവരികയും അവകാശങ്ങൾ ശബ്ദമുയർത്തി നേടിയെടുക്കുകയും ചെയ്യുന്ന നഴ്സിങ് സമരങ്ങളെ കോളെജ് മാനേജ്മെന്റുകളും ആശുപത്രികളും ഭയന്ന് തുടങ്ങുന്നോ? നഴ്സിങ് കോളേജുകളിൽ ഇപ്പോൾ പ്രവേശനത്തിനുള്ള നോട്ടിഫിക്കേഷൻ വന്നപ്പോൾ ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള കോളേജുകളിൽആൺകുട്ടികൾക്ക് വിലക്ക്. ക്രിസ്ത്യൻ കോളേജ് മാനേജ്മെന്റുകളുടെ കീഴിലുള്ള 33 കോളേജുകളിൽ ഇപ്പോൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചപ്പോൾ ഒൻപത് കോളേജുകളിൽ പ്രവേശനം പെൺകുട്ടികൾക്ക് മാത്രമെന്ന് പറഞ്ഞാണ് നോട്ടിഫിക്കേഷൻ നൽകിയത്.
നഴ്സിങ് രംഗത്ത് ഇപ്പോൾ സമരങ്ങൾ മുറുകി നിൽക്കുകയും അവകാശങ്ങൾ നഴ്സുമാർ സമരങ്ങളിലൂടെ നേടിയെടുക്കുകയും ചെയ്യുന്ന അവസ്ഥ മുന്നിലിരിക്കെയാണ് നഴ്സിങ് രംഗത്ത് ആൺകുട്ടികളെ കുറയ്ക്കാൻ കോളെജ് മാനേജ്മെന്റുകൾ ശ്രമം തുടങ്ങിയിരിക്കുന്നത്. പെൺകുട്ടികൾക്ക് മാത്രം പ്രവേശനം എന്ന നിബന്ധനയിലല്ല ഈ കൊളേജുകൾക്ക് സർക്കാർ എൻഒസി നൽകിയിരിക്കുന്നതും. അതുകൊണ്ട് തന്നെ ഈ രീതിയിൽ പരസ്യം നൽകിയ കൊളേജുകൾക്ക് നേരേ വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്.
നഴ്സിങ് കോളേജുകളിൽ പകുതി സീറ്റുകളിൽ പ്രവേശനം നടക്കുന്നത് സർക്കാർ നടത്തുന്ന അലോട്മെന്റുകൾ വഴിയാണ്. ബാക്കി സീറ്റുകളിൽ അഡ്മിഷൻ നടത്തുന്നത് സ്വകാര്യ കോളേജ് മാനേജുമെന്റുകളുടെ അസോസിയേഷനുമാണ്. രണ്ടു അസോസിയേഷനുകൾ ഇവിടെ നിലനിൽക്കുന്നുണ്ട്. പ്രൈവറ്റ് കോളേജ് മാനേജമെന്റ് അസോസിയേഷനും ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷനും. ഇതിൽ ക്രിസ്ത്യൻ കോളേജ് മാനേജമെന്റ് അസോസിയേഷനാണ് അഡ്മിഷന് വേണ്ടി നോട്ടിഫിക്കേഷൻ നൽകിയിരിക്കുന്നത്. പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകാൻ ഒരു കോളേജ് മാനേജ്മെന്റിനും അനുമതിയില്ല.
നഴ്സിങ് അഡ്മിഷൻ കേരളത്തിൽ ആൺകുട്ടികൾക്ക് 1;10 അനുപാതത്തിൽ നിലനിന്നത് വ്യക്തമായ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ എടുത്ത് മാറ്റിയതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ പ്രാധാന്യമാണ് പ്രവേശനത്തിന് നൽകേണ്ടത്. എല്ലാം മെറിറ്റ് അടിസ്ഥാനത്തിലുമുള്ള പ്രവേശനമാണ്. ഇതിൽ എവിടെയാണ് ലിംഗ വിവേചനത്തിനുള്ള ഇടമുള്ളത് എന്നാണ് ചോദ്യമുയരുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിലും കേരളാ നഴ്സിങ് കൗൺസിലും കേരളാ ഹെൽത്ത് യൂണിവേഴ്സിറ്റിയും നിർദ്ദേശിച്ചിരിക്കുന്നത് ജനറലായി മാത്രം നിയമനം നടത്തണമെന്നാണ്. മെറിറ്റ് അടിസ്ഥാനത്തിൽ നിയമനം നടത്തുകയാണ് ചെയ്യേണ്ടത്. അതിനിടയിലാണ് ലിംഗവിവേചനം മുൻനിർത്തിയുള്ള നോട്ടിഫിക്കേഷൻ വരുന്നത്. നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ് നടന്നിരിക്കുന്നത്.
കൊച്ചി പിവിസി ആശുപത്രിയിൽ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കുമായി സമരം ചെയ്ത നഴ്സുമാരുടെ മുന്നിൽ ആശുപത്രി മാനേജ്മെന്റ് കീഴടങ്ങിയ വാർത്ത വന്നത് ഇന്നലെയാണ്. യുഎൻഎയുടെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നഴ്സുമാർ സമരം ചെയ്യുകയും അവകാശങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നുണ്ട്. നഴ്സുമാർക്കിടയിൽ പുതുതായി രൂപപ്പെട്ട ഉണർവിനെ നഴ്സിങ് കോളേജ് മാനേജ്മെന്റുകളും ആശുപത്രികളും ഭയപ്പെട്ടു തുടങ്ങുന്നുവെന്ന് വ്യക്തമാക്കുകയാണ് ക്രിസ്ത്യൻ നഴ്സിങ് കോളേജ് മാനേജ്മെന്റുകൾ നൽകിയ പ്രവേശന പരസ്യം. നഴ്സുമാർ സമരങ്ങൾക്ക് ഇറങ്ങുന്നുണ്ടെങ്കിലും അവർക്ക് നേതൃത്വം നൽകുന്നത് ആൺകുട്ടികളാണ്. ഈ നേതൃത്വത്തെ ഇല്ലാതാക്കാനാണ് പ്രവേശനം പെൺകുട്ടികൾക്ക് മാത്രമായി നിജപ്പെടുത്തുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്.
127 നഴ്സിങ് കോളേജുകളാണ് കേരളത്തിൽ നിലവിലുള്ളത്. പക്ഷെ മാനദണ്ഡം ലംഘിച്ച് ഈ രീതിയിലുള്ള പ്രവേശനം നൽകാൻ ഒരു കോളേജിനും അനുമതിയുമില്ല. ക്രിസ്ത്യൻ കോളേജ് മാനേജ്മെന്റുകൾ മാത്രമാണ് നിലവിൽ ചട്ടലംഘനം നടത്തി അഡ്മിഷന് നോട്ടിഫിക്കേഷൻ ക്ഷണിച്ചിരിക്കുന്നത്. നഴ്സിങ് രംഗത്തുനിന്ന് ആൺകുട്ടികളെ ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരം നോട്ടിഫിക്കേഷൻ എന്നാണ് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ചട്ടലംഘനം നടത്തി പെൺകുട്ടികൾക്കു മാത്രം അഡ്മിഷൻ നല്കുന്നതിന്നെതിരെ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ രംഗത്ത് വന്നിട്ടുണ്ട്.
'മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ആൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് മാനേജ്മന്റ് സീറ്റിലേക്ക് പ്രവേശനം നടത്താനുള്ള നീക്കം സർക്കാർ തടയണം.' ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി അൻസൽ എംഎം. മറുനാടൻ മലയാളിയോട് പറഞ്ഞു, നഴ്സിങ് പ്രവേശനം നടത്തേണ്ടത് സർക്കാർ നിയോഗിച്ച അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് .എന്നാൽ ഇതുവരെ യാതൊരു സർക്കാർ ഉത്തരവുകളും പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകണം എന്ന് പറഞ്ഞു സർക്കാർ നിർദ്ദേശമില്ല. ഇത് നിലവിലെ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്-അൻസൽ പറയുന്നു.
ചില ക്രിസ്ത്യൻ കോളേജ് മാനേജ്മെന്റുകൾ പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകാൻ നീക്കം നടത്തുന്നത് തങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് രാജേന്ദ്ര ബാബുവിന്റെ നേതൃത്വത്തിലുള്ള അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ഇത് സംബന്ധമായി പരാതി വന്നതായും രാജേന്ദ്ര ബാബുവിന്റെ ഓഫീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍