സാമാന്യ മര്യാദ വച്ച് മാണിക്ക് ശേഷം കേരളാ കോൺഗ്രസിനെ നയിക്കേണ്ടത് ജോസഫ് എന്നത് പൊതു ജനവികാരം; പാർട്ടി അണികൾ വിട്ടു വീഴ്ചയില്ലാതെ ജോസ് കെ മാണിക്കൊപ്പം; ഇതുവരെ സ്വന്തം പാർട്ടിയുമായി നടന്ന ജോസഫ് മാണി മരിച്ച ഗ്യാപ്പിൽ പാർട്ടി പിടിക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്ന് മാണിയുടെ അനുയായികൾ; തെരഞ്ഞെടുപ്പ് നടന്നാൽ വിജയം ജോസിനാവുമെന്ന് ഉറപ്പായതിനാൽ സമന്വയം ലക്ഷ്യമാക്കി ജോസഫ്; ഒരു പാർട്ടിയിൽ രണ്ട് പാർട്ടികളായി പ്രവർത്തിച്ച കേരളാ കോൺഗ്രസിൽ ഒത്തുതീർപ്പിനുള്ള സാധ്യത വിരളം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ചെറിയ പാർട്ടിയായി നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയായിരുന്നു കെ എം മാണിയുടെ കേരളാ കോൺഗ്രസിലേക്ക് അവസാനമായി പിജെ ജോസഫ് ലയിച്ചത്. ഈ ലയന ശേഷവും കേരളാ കോൺഗ്രസിനുള്ളിൽ രണ്ട് പാർട്ടികളെ പോലെ മാണിയും ജോസഫും നിലയുറപ്പിച്ചു. ബാർ കോഴാ വിവാദത്തിൽ അടക്കം മാണിയും അനുയായികളും സ്ഥാനമാനങ്ങൾ രാജിവച്ചു. ജോസഫ് വിസമ്മതിക്കുകയും ചെയ്തു. ഇതോടൊപ്പം രണ്ട് പേർക്കും രണ്ട് ഓഫീസും ഉണ്ടായിരുന്നു. അങ്ങനെ രണ്ടായി തന്നെ അവർ മുന്നോട്ട് പോയി. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനം വരുമുമ്പേ വോട്ട് ചോദിച്ചിറങ്ങിയ പിജെ ജോസഫ് മാണിയുടെ മരണത്തോടെ കേരളാ കോൺഗ്രസ് പിടിച്ചെടുക്കാനുള്ള കള്ളക്കളികളും സജീവമാക്കി. പാർട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം നോകാതെ കേരളാ കോൺഗ്രസ് പിടിച്ചെടുക്കാനുള്ള നീക്കം.
പാർട്ടിയിൽ വിഭാഗീയത രൂക്ഷമാക്കുന്ന തരത്തിൽ പി.ജെ. ജോസഫ് ഒറ്റയാന്റെ പരിവേഷമണിഞ്ഞതിൽ പ്രകോപിതരാണ് മാണിവിഭാഗം. സംസ്ഥാനസമിതി വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് മാണിവിഭാഗം ചെയർമാന്റെ താത്കാലിക ചുമതലയുള്ള ജോസഫിന് അടുത്തദിവസം കത്ത് കൈമാറുമെന്നാണ് സൂചന. താത്കാലിക ചുമതല നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് ജോസഫിന്റേതെന്നാണ് എതിർപക്ഷത്തിന്റെ ആരോപണം. എന്നാൽ സംസ്ഥാന സമിതി വിളിക്കില്ലെന്ന നിലപാടിലാണ് ജോസഫ്. സമവായത്തിലൂടെ ചെയർമാനെ കണ്ടെത്തണമെന്നാണ് ജോസഫിന്റെ ആവശ്യം. സാമാന്യ മര്യാധകൾ വച്ച് മാണിക്ക് ശേഷം കേരളാ കോൺഗ്രസിനെ നയിക്കേണ്ടത് താനാണെന്ന വികാരമാണ് ജോസഫ് ഉയർത്തുന്നത്. ഈ സീനിയോറിട്ടി അംഗീകരിക്കണമെന്ന് ജോസഫ് ആവശ്യപ്പെടുമ്പോൾ പൊതുജന വികാരവും തൊടുപുഴ എംഎൽഎയ്ക്കൊപ്പമാണ്. എന്നാൽ പാർട്ടി അണികൾ ജോസ് കെ മാണിക്കൊപ്പവും. ഇത് മാണിയുടെ പാർട്ടിയാണെന്നും അതിനെ ആരു നയിക്കണമെന്ന് പാർട്ടി പ്രവർത്തകർ തീരുമാനിക്കട്ടേയെന്നുമാണ് ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവർ പറയുന്നത്. രണ്ട് പക്ഷവും കടുത്ത നിലപാട് എടുക്കുമ്പോൾ കേരളാ കോൺഗ്രസിൽ ഒത്തുതീർപ്പിനുള്ള സാധ്യത വിരളമാണ്.
സംസ്ഥാനസമിതി വിളിക്കില്ലെന്ന നിലപാടിൽ ജോസഫ് ഉറച്ചുനിന്നാൽ നിയമപരമായി നീങ്ങാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. ഇടക്കാലസമിതി വിളിച്ചുചേർക്കേണ്ട സാഹചര്യമില്ലെന്നും ഇതിനായി സമ്മർദം ചെലുത്തുന്നവർ സാഹചര്യങ്ങൾ വ്യക്തമാക്കണമെന്നുമാണ് ജോസഫിന്റെ നിലപാട്. പാർട്ടിച്ചെയർമാനെ തിരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണ്. നിയമസഭാകക്ഷി നേതാവ് മരിച്ചാൽ ഡെപ്യൂട്ടി ലീഡറാണ് നേതൃസ്ഥാനത്തേക്കു വരേണ്ടത്. ഇതനുസരിച്ച് സി.എഫ്. തോമസിനെ നിയമസഭാകക്ഷി നേതാവാക്കുമെന്നും ജോസ് കെ. മാണിക്ക് പാർട്ടി വർക്കിങ് ചെയർമാനാകാമെന്നും പി.ജെ. ജോസഫ് പറയുന്നു. ജോസഫിന്റെ നിലപാട് വെല്ലുവിളിയായാണ് മാണിവിഭാഗം വിലയിരുത്തുന്നത്. ലയനവേളയിൽ ഉരുത്തിരിഞ്ഞ ഫോർമുല ഇതല്ലെന്നും പറയുന്നു. അതിനിടെ പാർട്ടി ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യത്തിൽ തുടർച്ചയായ പ്രസ്താവനകളിലൂടെ വിഭാഗീയത സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കങ്ങൾ ആശ്വാസ്യമല്ലെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. പ്രതികരിക്കുകയും ചെയ്തു. ഇതെല്ലാം പാർട്ടിയിലെ ഭിന്നതയുടെ വലിയ തെളിവുകളുമാണ്.
സംസ്ഥാനസമിതി ചേരുന്നതിനുമുന്പ് പല സമിതികളും ചേരണം. സമിതി വിളിക്കണമെന്ന ചിലരുടെ ആവശ്യത്തിൽ തെറ്റൊന്നുമില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനാകുമെന്ന നിലപാട് പി.ജെ. ജോസഫ് പരസ്യമായി എടുക്കുന്നു. എന്നാൽ ഇതെല്ലാം സംസ്ഥാന സമിതിയെന്ന തീരുമാനം നീട്ടിക്കൊണ്ട് പോകാനുള്ള കുതന്ത്രമാണ്. മാണി കഴിഞ്ഞാൽ താനാണ് സീനിയറെന്ന വികാരം പൊതുജനങ്ങളിൽ ഉണ്ടാക്കി നേട്ടമുണ്ടാക്കാനുള്ള നീക്കമാണ് ജോസഫിന്റേത്. രക്തസാക്ഷി പരിവേഷം ഉണ്ടാക്കാനുള്ള ശ്രമം. കേരളാ കോൺഗ്രസിലെ ബഹുഭൂരിഭാഗം അണികളും ജോസ് കെ മാണിക്കൊപ്പമാണ്. ജനാധിപത്യമാണ് പാർട്ടിയിൽ നടക്കേണ്ടത്. ഇതെല്ലാം അറിയാവുന്നതു കൊണ്ടാണ് ജോസഫ് സംസ്ഥാന സമിതി വിളിക്കാത്തതെന്നാണ് മാണിയുടെ അനുയായികളുടെ പക്ഷം.
400 പേരാണ് സംസ്ഥാന സമിതിയിലുള്ളത്. ഇതിൽ 300 പേരും ജോസ് കെ മാണിക്കൊപ്പമാണ്. ഇവരിൽ വിള്ളലുണ്ടാക്കാൻ ജോസഫ് ശ്രമിച്ചിരുന്നു. എന്നാൽ ജനറൽ സെക്രട്ടറിയായ ജോയി എബ്രഹാമിനേയും യുത്ത് ഫ്രണ്ട് നേതാവ് സജി മഞ്ഞകടമ്പനേയും അല്ലാതെ ആരേയും ജോസഫിന് അവിടെ നിന്ന് കിട്ടിയില്ല. സി എഫ് തോമസിനേയും ഒരു പരിധി വരെ അടുപ്പിക്കാനായി. എന്നാൽ അതിന് അപ്പുറത്തേക്ക് ചലനമുണ്ടാക്കാനായില്ല. ഇതോടെ തന്നെ ചെയർമാൻ സ്ഥാനം നഷ്ടമാകുമെന്ന് ജോസഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. പാർലമെന്ററീ പാർട്ടിയിൽ നിലവിൽ അഞ്ച് പേരാണുള്ളത്. ഇതിൽ സിഎഫിനെ അടർത്തിയെടുത്ത് തന്റെ പക്ഷക്കാരനാക്കി ലീഡറാക്കാനാണ് ശ്രമം. മാണിയിൽ പാർട്ടി ലയിച്ചപ്പോഴും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന സമിതി ഓഫീസ് മാണിക്ക് ജോസഫ് നൽകിയിരുന്നില്ല. പഴയ പാർട്ടിയുടെ ആസ്തിയും കെട്ടിടവുമെല്ലാം ജോസഫിന് സ്വന്തമാണ് ഇത്. അതുകൊണ്ട് തന്നെ പ്രശ്നം അതിരൂക്ഷമായാൽ പുതിയ പാർട്ടിയുണ്ടാക്കാൻ ജോസഫ് തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുമ്പ് തന്നെ ജോസ് കെ മാണി സീനിയോറിട്ടി മറികടന്ന് ചവിട്ടി പുറത്താക്കിയെന്ന് വരുത്താനാണ് ജോസഫിന്റെ ശ്രമം.
അതിനിടെ പുതിയ പാർട്ടി ഉണ്ടാക്കിയാലും യുഡിഎഫിനൊപ്പം നിൽക്കാനാകുമോ എന്ന സംശയം ജോസഫിനുണ്ട്. കേരളാ കോൺഗ്രസിലെ ചെയർമാൻ പദവി ഉറപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും പിന്തുണ ജോസഫ് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വിഷയത്തിൽ ഇടപെടാൻ ഇരുവരും വിസമ്മതിച്ചു. കേരളാ കോൺഗ്രസിനുള്ളത് മാണിയുടെ വികാരമാണെന്ന സൂചന ഇവർ ജോസഫിന് നൽകിയിട്ടുണ്ട്. മാണിയുടെ മകന് ദോഷമുണ്ടാക്കുന്നതൊന്നും ചെയ്യാനില്ലെന്നും കേരളാ കോൺഗ്രസിലെ പ്രശ്നങ്ങളിൽ യുഡിഎഫ് ഇടപെടില്ലെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും നിലപാട്. ഇത് ജോസഫിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിമതനായി മത്സരിക്കാതിരിക്കാൻ ജോസഫിനെ കോൺഗ്രസ് തന്ത്രപരമായി സ്വാധീനിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അതെല്ലാം മറന്നുവെന്ന വികാരമാണ് ജോസഫിന്. അതുകൊണ്ട് തന്നെ പുതിയ പാർട്ടിയുണ്ടാക്കി ഇടതുപക്ഷത്ത് പോകാനാണ് നീക്കം. ഫ്രാൻസിസ് ജോർജിനെ കൂടെ കൂട്ടാൻ ജോസഫ് ശ്രമം തുടങ്ങിയിട്ടുണ്ട്.
യുഡിഎഫുമായി പിണങ്ങി നിന്ന മാണിയെ വീണ്ടും ഐക്യമുന്നണിയിൽ എത്തിച്ചത് മുസ്ലിം ലീഗിന്റെ തന്ത്രപരമായ നീക്കമായിരുന്നു. ജോസ് കെ മാണിയെ രാജ്യസഭാ അംഗമാക്കുന്ന ഫോർമുലയ്ക്ക് പിന്നിലും കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇതിനെ ഉമ്മൻ ചാണ്ടിയും പിന്തുണച്ചു. അതുകൊണ്ട് തന്നെ മാണിക്കും ജോസ് കെ മാണിക്കും ഉമ്മൻ ചാണ്ടിയോടും കുഞ്ഞാലിക്കുട്ടിയോടും ഏറെ അടുപ്പം ഉണ്ടായിരുന്നു. മാണിയുടെ മരണത്തിന് ശേഷവും ജോസ് കെ മാണിയിൽ സ്വാധീനം ചെലുത്താനുള്ള ബന്ധം കുഞ്ഞാലിക്കുട്ടിക്കും ഉമ്മൻ ചാണ്ടിക്കുമുണ്ട്. ഇത് മനസ്സിലാക്കിയാണ് പിജെ ജോസഫ് ഉമ്മൻ ചാണ്ടിയേയും കുഞ്ഞാലിക്കുട്ടിയേയും സമീപിച്ചത്. എന്നാൽ മാണിയുടെ വിയോഗത്തെ കേരളാ കോൺഗ്രസുകാർ വികാരപരമായാണ് എടുക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ജോസ് കെ മാണിയെ ഉപദേശിക്കാനില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷം. ഇത് തന്നെയാണ് കുഞ്ഞാലിക്കുട്ടിയും ജോസഫിനോട് പറഞ്ഞത്.
എത്രയും വേഗം സംസ്ഥാന സമിതി വിളിച്ച് ചെയർമാനെ കണ്ടെത്തണമെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. ഇതാണ് പാർട്ടി ഭരണഘടനയും. സമവായത്തിന് അപ്പുറം ജനാധിപത്യത്തിനാണ് ജോസ് കെ മാണി മുൻതൂക്കം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ജോസഫിന് വേണ്ടി വാദിക്കാനില്ലെന്നാണ് കോൺഗ്രസ്-മുസ്ലിം ലീഗ് നേതാക്കളുടെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിന് വേണ്ടി പിജെ ജോസഫ് നീക്കം നടത്തിയിരുന്നു. അന്ന് ജോസഫിന് വേണ്ടി ഉമ്മൻ ചാണ്ടിയും മറ്റു രംഗത്ത് എത്തി. ജോസഫിനെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ മാണി പാർട്ടിയിൽ നിന്ന് പുറത്താക്കാത്തത് അതുകൊണ്ടാണ്. എന്തായാലും പാർട്ടിയുടെ അടുത്ത ചെയർമാൻ ജോസ് കെ മാണിയാകണമെന്ന അണികളുടെ വികാരം ജോസഫിനോടും ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പങ്കുവച്ചിട്ടുണ്ട്. ചെന്നിത്തലയും പ്രശ്നത്തിൽ ഇടപെടാൻ വിസമ്മതം അറിയിച്ചതാണെന്നാണ് സൂചന.
കേരള കോൺഗ്രസ് എമ്മിൽ പ്രതിസന്ധി അതിരൂക്ഷമാണ് എന്ന് യുഡിഫിലെ ഘടകക്ഷികൾക്കെല്ലാം അറിയാം. എന്നാൽ അതിന് കാരണം ജോസഫിന്റെ അതിമോഹമാണെന്നാണ് മാണി ഗ്രൂപ്പിന്റെ വാദം. തിരുവനന്തപുരത്തു ചേർന്ന കെ എം മാണി അനുസ്മരണ യോഗത്തിൽ ചെയർമാനെ തിരഞ്ഞെടുക്കരുതെന്ന കോടതിയുത്തരവ് ഇതിന് തെളിവാണ്. മാണി അനുസ്മരണം അദ്ദേഹത്തിന്റെ 41-ാം ചരമദിനത്തിനുശേഷം കോട്ടയത്ത് ചേരാനായിരുന്നു ജോസ് കെ. മാണിയുടെയും മറ്റും താത്പര്യം. ഇത് അട്ടിമറിച്ച് തിരുവനന്തപുരത്ത് തിരക്കിട്ട് യോഗം വിളിച്ചുചേർത്തത് പിജെ ജോസഫിന്റെ കുതന്ത്രമായിരുന്നു. ഈ സമ്മേളനത്തിന് ശേഷം ചെയർമാനായി മാറാനുള്ള ജോസഫിന്റെ തന്ത്രം. പി.ജെ. ജോസഫിനെ ചെയർമാൻസ്ഥാനത്തേക്ക് കൊണ്ടുവരാൻ, മുമ്പ് മാണി ഗ്രൂപ്പിലുണ്ടായിരുന്ന ഒരു വിഭാഗംകൂടി ശ്രമിക്കുന്നുവെന്ന സംശയം സജീവമണ്. സംസ്ഥാന കമ്മറ്റിയിലെ ബഹുഭൂരിഭാഗവും ജോസ് കെ മാണിക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞാണ് ജോസഫിന്റെ കള്ളക്കളികൾ. ഈ സാഹചര്യത്തിൽ കരുത്ത് കാട്ടാൻ കൂടിയാണ് മാണി അനുസ്മരണം ഇന്നലെ കോട്ടയത്ത് സംഘടിപ്പിച്ചത്.
പി.ജെ. ജോസഫ് ചെയർമാനും ജോസ് കെ. മാണി വർക്കിങ് ചെയർമാനുമായി സമവായ ഫോർമുല അംഗീകരിപ്പിച്ചെടുക്കാനാണ് ഉമ്മൻ ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും സഹായം ജോസഫ് അഭ്യർത്ഥിച്ചത്. മാണിയുടെ പിൻഗാമിയായി മകനാണ് ചെയർമാൻ സ്ഥാനത്ത് വരേണ്ടതെന്ന് പത്ത് ജില്ലാ പ്രസിഡന്റുമാരെക്കൊണ്ടും ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റി അംഗങ്ങളെക്കൊണ്ടും പറയിപ്പിക്കാൻ ജോസ് കെ മാണിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- കേരളത്തിലെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
- സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽനിന്ന് മാണിയുടെ ചിത്രം തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്