വിശാഖപട്ടണത്തെ നേവൽ ബെയ്സിലെ ലെറ്റർ ഹെഡിൽ ഉദ്യോഗാർത്ഥിയുടെ ഫോട്ടോ പതിപ്പിച്ച് സീൽ ചെയ്ത് നൽകി അഞ്ചു ലക്ഷം വരെ തട്ടി; ജോലി വാഗ്ദാനം ചെയ്ത് ജോബിൻ മാനുവലും സംഘവും തട്ടിപ്പ് നടത്തിയിരുന്നത് വ്യാജ ഗേറ്റ് സീൽ ഉപയോഗിച്ച്; സുരക്ഷാ സംവിധാനമുള്ള നേബൽ ബേസിൽ ജോബിൻ യൂണിഫോം ധരിച്ച് നടന്നതെങ്ങനെ എന്നതിൽ വ്യക്തതയില്ല; നിരവധി പേരിൽ നിന്നും സംഘം തട്ടിയെടുത്തത് 50 ലക്ഷമെന്നും പൊലീസ്
ആർ പീയൂഷ്
കൊച്ചി: ഇന്ത്യൻ നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ജോബിൻ മാനുവൽ തട്ടിപ്പ് നടത്താൻ വ്യാജ ഗേറ്റ്പാസ് ഉപയോഗിച്ചുവെന്നും വിശാഖപട്ടണത്തെ നേവൽ ബെയ്സിലെ ലെറ്റർ ഹെഡിൽ ഉദ്യോഗാർത്ഥിയുടെ ഫോട്ടോ പതിപ്പിച്ച് സീൽ ചെയ്ത് നൽകിയാണ് നാലു മുതൽ അഞ്ച് ലക്ഷം രൂപ വരെ തട്ടിയെടുത്തതെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഗേറ്റ്പാസിലെ വിവരങ്ങൾ ഇപ്പോൾ വെബ്സൈറ്റിൽ നോക്കിയാൽ കാണില്ലെന്നും ജൂൺ ആറിന് ശേഷം മാത്രമേ പ്രസിദ്ധപെടുത്തൂ എന്നുമാണ് പറഞ്ഞിരുന്നത്. അതുപോലെ തന്നെ ഇയാൾ നേവൽ ബെയ്സ് കൊച്ചിയിൽ യൂണിഫോം ധരിച്ച് പലവട്ടം കയറി ഇറങ്ങിയിട്ടുള്ളതായും പൊലീസിന് വിവരം ലഭിച്ചു.
ഇത്രയും സുരക്ഷാ സംവിധാനമുള്ള തന്ത്രപ്രധാനമായ സ്ഥലത്ത് ഇയാൾ വിലസി നടന്നത് എങ്ങനെ എന്ന സംശയത്തിലാണ് പൊലീസ്. കൂടാതെ ഇയാൾക്ക് ഉദ്യോഗാർത്ഥികളെ എത്തിച്ചു കൊടുത്തിരുന്നത് കേസിൽ രണ്ടാം പ്രതി വരാപ്പുഴ കൂനമ്മാവ് കരയിൽ കല്ലിങ്കൽ വീട്ടിൽ റെജി കുമാറായിരുന്നു. ഇയാൾ നാവിക സേനയുടെ കൊച്ചിയിലെ താൽക്കാലിക ജീവനക്കാരനാണ് എന്നായിരുന്നു നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇയാളുടെ ടൂ വീലറിൽ നേവൽ ബെയ്സിലെ ഗേറ്റ് പാസ് പതിപ്പിച്ചിട്ടുമുണ്ടായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോബിൻ മാനുവലിനെ അറസ്റ്റ് ചെയ്ത വാർത്ത അറിഞ്ഞ് തട്ടിപ്പിനിരയായ നിരവധി പേരാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിക്കൊണ്ടിരിക്കുന്നത്.
രണ്ട് ദിവസം മുൻപാണ് നേവിയിൽ കമ്മീഷൺഡ് ഓഫീസർ ചമഞ്ഞ് വ്യാജ റിക്രൂട്ടിങ് നടത്തി വന്ന കോട്ടയം കൊണ്ടൂർ പിണ്ണാക്കനാട് കരയിൽ കണ്ണാമ്പള്ളിൽ വീട്ടിൽ ജോബിൻ മാനുവൽ(28) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. പാലാരിവട്ടത്ത് ഗസ്സാ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഇയാൾ തട്ടിപ്പുകൾ നടത്തി വന്നിരുന്നത്. പൊലീസ് മറ്റൊരു കേസ് അന്വേഷിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ഒരു കാർ മോഷണ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ജോബിൻ അറസ്റ്റിലാകുന്നത്. അറസ്റ്റിലായ ശേഷം ഇയാളുടെ സ്ഥാപനത്തിൽ നടത്തിയ പരിശോദനയിലാണ് റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തുന്നതായി അറിഞ്ഞത്.
സ്ഥാപനം പരിശോദിച്ചപ്പോൾ ഉയർന്ന നേവീ ഉദ്യോഗസ്ഥന്റെ യൂണീഫോമും സീലുകളും ചിഹ്നങ്ങളും കണ്ടെത്തി. ഈസ്റ്റേൺ നേവൽ കമാൻഡ് ഉദ്യോഗസ്ഥനാണെന്നുള്ള വ്യാജ ഐഡി കാർഡും കണ്ടെത്തി. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് റിക്രൂട്ട്മെന്റ് തട്ടിപ്പിന്റെ വിവരം പുറത്ത് വരുന്നത്. വിശാഖപട്ടണം, കൊച്ചി എന്നീ നേവൽ ബെയ്സുകളിൽ ജൂനിയർ ക്ലാർക്കായും നേവി ഓഫീസറായും ജോലി നൽകാമെന്നും വാഗ്ദാനം ചെയ്താണ് പണം വാങ്ങിയിരിക്കുന്നത്. നേവി ഉദ്യോഗസ്ഥരുടെ യൂണിഫോമിലാണ് ഇയാൾ ആളുകളെ കണ്ട് സംസാരിച്ച് ജോലി വാഗ്ദാനം ചെയ്തത്. പലരിൽ നിന്നായി 30 ലക്ഷത്തോളം രൂപ വാങ്ങിയതായാണ് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിരിക്കുന്നത്. പലവട്ടം കൊച്ചി നേവൽ ബെയ്സിൽ ഇയാൾ പോയിട്ടുള്ളതായി പൊലീസിന് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. അതിനാൽ ഈ തട്ടിപ്പിൽ നേവൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
അതേ സമയം ഇയാളുടെ വീട്ടുകാരെയും നേവി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞു പറ്റിച്ചിരിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം വീട്ടുകാരെ അറിയിച്ചപ്പോഴാണ് മകൻ തങ്ങളെയും പറഞ്ഞ് പറ്റിച്ച വിവരം അറിയുന്നത്. നേവി ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞാണ് ഒരു വർഷം മുൻപ് വിവാഹം കഴിച്ചതു പോലും. വീട്ടിൽ വരുന്നതും പോകുന്നതും യൂണിഫോമിലായിരുന്നുവെന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കളമശ്ശേരിയിലെ യാർഡിൽ നിന്നും മോഷ്ടിച്ച കാർ നമ്പർ മാറ്റി ഉപയോഗിച്ചു വരികയായിരുന്നു ഇയാൾ. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ കേസിന്റെ ഭാഗമായി പാലാരിവട്ടം പൊലീസും അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ടെത്തുകയായിരുന്നു.
ഇന്നലെ അറസ്റ്റിലായ റെജിയുടെ പിതാവ് നേവൽ ആമമെന്റ് ഡിപ്പോ (എൻഎഡി) ഉദ്യോഗസ്ഥനായിരുന്നു. പിതാവ് മരിച്ചു 2 വർഷം കഴിഞ്ഞിട്ടും വിവരം നാവികസേനയെ അറിയിക്കുകയോ തിരിച്ചറിയൽ കാർഡ് തിരിച്ചു കൊടുക്കുകയോ ചെയ്യാതെ നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ കൈപ്പറ്റി. നാവികസേനാ ഓഫിസറെന്ന വ്യാജേന യൂണിഫോമും സീലുകളും ഉപയോഗിച്ചാണു വ്യാജ റിക്രൂട്ടിങ് സ്ഥാപനം നടത്തിയിരുന്നത്. ഇരുപതോളം പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപ പ്രതികൾ തട്ടിയെടുത്തിട്ടുണ്ട്. പാലാരിവട്ടത്ത് 'ഗസ്സ ഇന്റർനാഷനൽ' എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. വിശാഖപട്ടണം, കൊച്ചി എന്നിവിടങ്ങളിൽ നാവികസേനയിൽ ജൂനിയർ ക്ലാർക്ക്, ഓഫിസർ തസ്തികകളിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം.
സിറ്റി ഡിസിപി ജെ.ഹിമേന്ദ്രനാഥിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം ഇൻസ്െപക്ടർ എസ്. ശ്രീജേഷ്, എസ്ഐമാരായ അജയ് മോഹൻ, സേവ്യർ, സീനിയർ സിപിഒ പി.കെ. ഗിരീഷ് കുമാർ, സിപിഒമാരായ രതീഷ്, മാഹിൻ, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.കൊച്ചി സിറ്റി കമ്മീഷ്ണർ എസ് സുരേന്ദ്രന്റെ നിർദ്ധേശ പ്രകാരം പാവാരിവട്ടം സിഐ എസ് ശ്രീജേഷ്, സബ് ഇൻസ്പെക്ടർ അജയ് മോഹൻ, സീനിയർ സിപിഒ മാരായ ഗിരീഷ് കുമാർ പികെ,ജയകുമാർ, സിപിഒ മാരായ രതീഷ്, മാഹിൻ,ദിനൂപ്, അജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍