87ൽ മാണിയുടെ ചോര കൊതിച്ച കരുണാകരന് ഒപ്പം നിന്ന ഭീകരൻ! ആൻണി ഗ്രൂപ്പിന് ആഭ്യന്തരം പോയതും വയലാർ രവിക്ക് രാജിവയ്ക്കേണ്ടി വന്നതും അന്ന് ധനമന്ത്രിയോട് റവന്യു മന്ത്രിക്കുണ്ടായ പക; മാണി ഗ്രൂപ്പിലെ നേതാക്കളെ തട്ടിക്കൊണ്ടു പോയി ഒന്നും അല്ലാതാക്കുന്ന വൈഭവം കാട്ടുന്ന നേതാവ്; ഇപ്പോൾ ചെയർമാൻ സ്ഥാനത്തെ ചൊല്ലി ഉണ്ടാക്കുന്നത് ആ കരുനീക്കത്തിന്റെ പുതിയമുഖം; ആദർശ രാഷ്ട്രിയത്തിന്റെ ആൾരൂപമെന്നത് പിജെ ജോസഫിന്റെ പൊയ് മുഖമോ? കേരളാ കോൺഗ്രസിൽ സംഭവിക്കുന്നത്
ജെയിംസ് വടക്കൻ
കോട്ടയം: കേരളാ കോൺഗ്രസ് രാഷ്ട്രീയം പ്രതിസന്ധിയിലാണ്. കെ എം മാണിയുടെ മരണത്തിന് ശേഷം പാർട്ടി പിടിച്ചെടുക്കാൻ പിജെ ജോസഫ് നടത്തുന്ന നീക്കങ്ങളാണ് ഇതിന് കാരണം. പാർട്ടിയിൽ ജോസ് കെ മാണിക്കാണ് കൂടുതൽ പിന്തുണ. എന്നാൽ എങ്ങനേയും ചെയർമാനാവുകയാണ് ജോസഫിന്റെ ലക്ഷ്യം. മുമ്പ് പലപ്പോഴും അധികാരത്തിനായി കാണിച്ച കള്ളക്കളികൾ വീണ്ടും ജോസഫ് പുറത്തെടുക്കുന്നു. മാണിയെ എന്നും പിന്നിൽ നിന്ന് കുത്തിയ നേതാവാണ് പിജെ ജോസഫ്. എന്നും ജോസഫിനെ കേരളാ കോൺഗ്രസിൽ മാണി ലയിപ്പിച്ചു. അന്ന് ചില കരുതലുകൾ എടുത്തിരുന്നു.
പാർട്ടി പദവികളിലും കമ്മറ്റികളിലും മാണി ബഹുഭൂരിപക്ഷവും തനിക്കൊപ്പം നിൽക്കുന്നവരെയാക്കി. ഭാവിയിലെ ജോസഫിന്റെ ചരടു വലികൾ തിരിച്ചറിഞ്ഞ് മാണി നടത്തിയ നീക്കം. അതുകൊണ്ട് തന്നെ ജോസ് കെ മാണിക്കാണ് കേരളാ കോൺഗ്രസിന്റെ ഭാവി നായക പരിവേഷം കിട്ടുന്നത്. ഇത് സംഭവിക്കുമ്പോൾ വീണ്ടുമൊരു പിളർപ്പിലേക്ക് കേരളാ കോൺഗ്രസ് നീങ്ങാനും സാധ്യതയുണ്ട്. ഇടുക്കിയിൽ മാത്രമുള്ള പാർട്ടിയായി വീണ്ടും ജോസഫ് വിഭാഗം ചുരുങ്ങും.
പി.ജെ. ജോസഫിന്റെ കരുക്കളും കിനാക്കളും
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പു വന്നു. പൊടുന്നനെ കേരളാകോൺഗ്രസ് എമ്മിന്റെ വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് ഒരു മോഹം. മാണിവിഭാഗം വർഷങ്ങളായി കാത്തു സൂക്ഷിക്കുന്ന കോട്ടയം സീറ്റിൽ അദ്ദേഹത്തിന് മത്സരിക്കണം. പാർട്ടിയുടെ വർക്കിങ് ചെയർമാനും എംഎൽഎയും ആയ അദ്ദേഹത്തിന്റെത് അതിമോഹമാണെന്ന് പാർട്ടി പ്രവർത്തകരിൽ ഭൂരിഭാഗവും കരുതി. എന്തേ അദ്ദേഹം ആ സീറ്റ് മറ്റാർക്കും വേണ്ടി ചോദിച്ചില്ല.
അങ്ങനെ ചിന്തിച്ചവർക്ക് ഒര കാര്യം തിരിച്ചറിയായനായി 1979 ൽ പാർട്ടി പിളർത്തി സ്വന്തം വിഭാഗം ഉണ്ടാക്കിയ കാലം മുതൽ അതാണ് അദ്ദേഹത്തിന്റെ രീതി തനിക്കു പദവികൾ വേണം.അതിന് ആരെയും വെട്ടാനും നിഗ്രഹിക്കാനും തിരസ്ക്കരിക്കാനും അദ്ദേഹത്തിന് മടിയില്ല. എന്നിട്ടും അദ്ദേഹത്തെ ആദർശ രാഷ്ട്രിയത്തിന്റെ ആൾരൂപമായി പലരെക്കൊണ്ടും ചിത്രികരിപ്പിക്കുന്നു. പലരെയും കൂടെ നിർത്തി ഇല്ലാതാക്കുകയും ചെയ്യുന്നു.
പദവികൾക്കു വേണ്ടി സമ്മർദം
അദ്ദേഹം ഓടി നടന്ന് പലരെയും കണ്ടു. കേരളാ കോൺഗ്രസ് ആദരവോടെ കരുതുന്നവർ. മാണി സാറിൽ സ്വാധിനം ചൊലുത്താൻ സാധിക്കുന്നവർ. പാർട്ടി സമിതികൾ കൂടി. തീരുമാനം ചെയർമാൻ കെ.എം. മാണിക്കു വിട്ടു. അദ്ദേഹം പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചു തോമസ് ചാഴികാടനെ കോട്ടയത്തെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മാണിഗ്രൂപ്പിന്റെ കൈവശമുള്ള പദവികളൊന്നു ജോസഫിനു കൊടുക്കരുത് എന്ന് അണികൾക്കു വ്യക്തമായ സന്ദേശം കൊടുത്തു.. അതായിരുന്നു മാണി സാർ തന്ന അവസാനത്തെ രാഷ്ട്രിയ മാതൃക. പി.ജെ. ജോസഫും മോൻസ് ജോസഫും ഉടക്കി. നോക്കി.
മാണി സാർ ഉറച്ചു നിന്നു. പാർട്ടിയിൽ സമ്മർദം ചെലുത്താവുന്നവരെ ചെന്നു കണ്ടു. ഒന്നും നടക്കില്ലെന്നു കണ്ടപ്പോൾ പത്തി മടക്കി. അവസരത്തിനായി കാത്തിരിക്കുന്നു. ഇപ്പോൾ ചെയർമാൻ സ്ഥാനത്തെ ചൊല്ലി ഉണ്ടാക്കുന്നത് ആ കരുനീക്കത്തിന്റെ പുതിയമുഖമാണ്.
മാണി വിഭാഗത്തിന്റെ പദവി
അപ്രതീക്ഷിതമായി മാണി സാർ മരിച്ചു. പാർട്ടി ചെയർമാന്റെ പദവി ഒഴിവായി. ഈ പദവി ലയന ധാരണ അനുസരിച്ച് മാണി വിഭാഗത്തിനുള്ള പാർട്ടി പദവിയാണ്. അതു തനിക്കു കിട്ടണം എന്ന മട്ടിൽ ജോസഫ് കരുക്കൾ നീക്കുകയായി.ജോസഫ് കേരളാ കോൺഗ്രസിലേക്കു വന്നപ്പോൾ കൂടെ വന്ന നേതാക്കളിൽ 80 ശതമാനവും അണികൾ ഭൂരിഭാഗവും പാർട്ടി വിട്ട് പുതിയ പാർട്ടി ഉണ്ടാക്കി ഇടതു കൂടാരത്തിൽ ചേർന്ന് സാഹചര്യം കൂടി ഓർക്കണം. ഇടത്തേക്ക് ചെന്നവരെ അവർ വല്ലാതെ ഒതുക്കിയതുകൊണ്ട് അങ്ങോട്ട് പോകാൻ ജോസഫിന് ഇപ്പോൾ ഭയമാണ്. പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് ഒഴിവു വന്നാൽ പാർട്ടിയുടെ കേരളാകോൺഗ്രസിനെ ക്ഷയിപ്പിക്കുവാൻ നോക്കിയിരുന്നവർക്ക് ഈ നീക്കം അവസരമായി.
ജോസഫ് കുറെപ്പേരെ കോട്ടയത്തു വിളിച്ചു ചേർത്തു പാർട്ടിയുടെ ചെയർമാൻ താനാണെന്ന് പ്രഖ്യാപിച്ചു. പാർട്ടിയുടെ അന്നത്തെ സംസ്ഥാന കമ്മറ്റിയിലെ നാലിലൊന്നു പേർ പോലും കോട്ടയത്ത് ജോസഫിന്റെ സമ്മേളനത്തിന് ഉണ്ടായില്ല. എന്നിട്ടും തങ്ങളാണ് യഥാർത്ഥ കേരളാ കോൺഗ്രസ് എന്ന് അവകാശപ്പെട്ട് അദ്ദേഹം കളികൾ തുടങ്ങി. പാർട്ടി അച്ചടക്കം ലംഘിച്ച ജോസഫിനും കൂട്ടർക്കും എതിരെ നടപടി എടുക്കുവാൻ പാർട്ടി സംസ്ഥാന കമ്മറ്റി ചെയർമാൻ വി.ടി. സെബാസ്റ്റ്യൻ 1979 ജൂലൈ 16 ന് തിരുവനന്തപുരം ബാങ്ക് എംപ്ലോയിസ് ഹാളിൽ വിളിച്ചു കൂട്ടി. സംസ്ഥാനക്കമ്മറ്റിയിലെയും നിയമസഭാ കക്ഷിയിലേയും ബഹുഭുരിപക്ഷം അംഗങ്ങളും പങ്കെടുത്ത യോഗം ജോസഫിനെതിരെ അച്ചടക്ക നടപടി എടുക്കാൻ തീരുമാനിച്ചു. ജോസഫിനെ പുറത്താക്കി.
ജോസഫിന്റെ പാർട്ടി
1979 ൽ ജോസഫ് ഒരു പാർട്ടി ഉണ്ടാക്കി. കുറെ നേതാക്കളെ അദ്ദേഹം തെറ്റിദ്ധരിപ്പിച്ച് കൂടെ നിർത്തി. കുറെ പ്രവർത്തകരും ഒപ്പം നിന്നു. എന്നാൽ ആ പാർട്ടി പടവലങ്ങ പോലെ താഴോട്ടാണ് വളർന്നത്. ഒരു മുന്നണിക്കും വേണ്ടാതെ കുറെക്കാലം അലസിഭാഗപ്പെട്ടു കഴിഞ്ഞു. അവസാനം പള്ളിയെയും പട്ടക്കാരെയും തള്ളിപ്പറഞ്ഞു വന്നാൽ ഒപ്പം കൂട്ടാം എന്ന ഇ.എം.എസിന്റെ ഉപാധി അംഗികരിച്ച് കേരളാ കോൺഗ്രസിനെ ഇടതു പാളയത്തിൽ മൈനർ പാർട്ടണറായി എത്തിച്ചു. ഏഴു സീറ്റാണ് അവർക്ക് മത്സരിക്കാൻ കിട്ടിയത്. ജോസഫിനൊപ്പം എത്രപേരുണ്ടെന്ന് എല്ലാവർക്കും മനസിലായി. ഇടതു മുന്നണിക്കു കൃത്യമായും മനസിലായി. 1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ മത്സരിച്ച ജോസഫിന് കിട്ടിയത് 80,000 വോട്ട്!
അങ്ങനെ ദയനിയമായി കഴിഞ്ഞപ്പോഴാണ് 2008 ൽ ചില ആളഹിയ പിതാക്കന്മാരുടെ മധ്യസ്ഥതയിൽ മാണിക്കൊപ്പം വന്നതും മാണി സാറിന്റെ അവസാനദിനങ്ങളെ വല്ലാതെ കലുഷിതമാക്കിയതും. ജോസഫ്, ജോസഫിനെ മാത്രമാണ് സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞ ജോസഫ് വിഭാഗത്തിന്റെ സ്ഥാപകനേതാക്കളെല്ലാം അദ്ദേഹത്തെ വിട്ടുപോയി. തുടക്കം മുതൽ ഉണ്ടായിരുന്ന ഡോ. കെ.സി ജോസഫ്, ടി.എസ് ജോൺ. പി.സി ജോർജ് എല്ലാവരും പോയി. അവസാനം ഫ്രാൻസിസ് ജോർജും ആന്റണി രാജുവും വരെ ജീവനും കൊണ്ട് രക്ഷപ്പെട്ടു.
മാണി സാറിന്റെ കരുണ
1979 പുറത്താക്കപ്പെട്ട ജോസഫ് 1987 ൽ വീണ്ടും ലയിച്ച് ഒന്നായെങ്കിലും കൂടുതൽ വലിയ മുറിവുണ്ടാക്കി പുറത്തു പോയി. അവസാനം 2008 ൽ ചില പിതാക്കന്മാരുടെ സ്വാധിനം ഉപയോഗിച്ച് മാണി സാറിൽ സമ്മർദം ചെലുത്തി. മാണി സാർ മുന്നോട്ടു വച്ച ഉപാധികളെല്ലാം അംഗികരിച്ചു മാണി ഗ്രുപ്പിലെത്തി. അന്ന് പുതിയ ക്രമത്തിൽ മാണി ഗ്രൂപ്പിന് കേരളാ കോൺഗ്രസിൽ ഉണ്ടായിരിക്കേണ്ട പദവികളെക്കുറിച്ച് മാണിസാർ കൃത്യമായ മാതൃക കാണിച്ചു തന്നിട്ടുണ്ട്.
സിനിയോറിട്ടിക്കഥ
ലയനകാലത്ത് മാണി സാറിന്റെ സീനിയോറിട്ടി അംഗികരിച്ചു താൻ ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കുകയായിരുന്നു എന്ന മട്ടിൽ തിരുവനന്തപുരത്ത് ജോസഫ് സംസാരിച്ചു.അതല്ല സത്യം. രണ്ടു പദവിയും മാണി ഗ്രൂപ്പിന് എന്ന് മാണിസാർ തീരുമാനിച്ചതാണ്. ശേഷിയുണ്ടെങ്കിൽ അങ്ങനെ സീനിയോറിട്ടു നോക്കി എല്ലാം ചെയ്യുന്ന ആളല്ല ജോസഫ് എന്നതാണ് ചരിത്രം. 1987 ൽ മാണി ജോസഫ് ഗ്രൂപ്പുകൾ ലയിച്ചതാണ്. അന്ന് ജോസഫിന് കുറക്കൂട് ജനപിന്തുണ ഉണ്ടായിരുന്നു. അദ്ദേഹം ചെയർമാൻ സ്ഥാനം നിർബന്ധപൂർവം സ്വന്തമാക്കി. 2008 ൽ അതു നടക്കില്ലെന്നു കണ്ടപ്പോൾ എങ്ങനെയും തിരിച്ചു കയറിയതാണ് അദ്ദേഹം. ആ പദവി പോലും മാണി സാറിന്റെ ഔദാര്യമായിരുന്നു.
ഇടതു മുന്നണി ഭരണത്തിൽ പലതരത്തിലുള്ള അപവാദങ്ങളിൽ പെട്ട് മന്ത്രി സ്ഥാനം പോലും രാജി വയ്ക്കേണ്ടി വന്ന ജോസഫിനെ തിരിച്ചു കൊണ്ടു വന്നതിന് മാണി സാറിന് വലിയ വില അന്നും കൊടുക്കേണ്ടി വന്നു. കോൺഗ്രസ് ജോസഫിന് വേണ്ടി മാണിക്കു ഒരു സീറ്റു പോലും കൂടുതൽ തന്നില്ല. മനസ്തപിതച്ചു വന്ന ധൂർത്ത പുത്രനെ എല്ലാം സഹിച്ചു മാണിസാർ കൂടെ കൂട്ടുകയായിരുന്നു. അതിന് അദ്ദേഹം വലിയ വിലയും കൊടുക്കേണ്ടി വന്നു. ഏറെ മാനസികവേദന സഹിച്ചു. തയ്യറാക്കിയ ആളഹകതപോലും പ്രസിദ്ധികരിച്ചില്ല.
ചതിക്കപ്പെട്ടവർ
മാണി ഗ്രൂപ്പിൽ നിന്നും നേതാക്കളെ തട്ടിക്കൊണ്ടു പോയി ഒന്നും അല്ലാതാക്കുവാൻ ജോസഫ് എന്നും വലിയ വൈഭവം കാണിച്ചിട്ടുണ്ട്. 1987 ൽ പാർട്ടി പിളർത്തിയപ്പോൾ മാണി വിഭാഗത്തിന്റെ ചെയർമാനായിരുന്ന ഒ.ലൂക്കോസ്, ജനറൽ സെക്രട്ടറിയായിരുന്ന പി.സി ജോസഫ,് കാഞ്ഞിരപ്പള്ളി എം. എൽ.എ ആയിരുന്നു തോമസ് കല്ലമ്പള്ളി തുടങ്ങി നിരവധി പേരെ ചതിച്ച് കൂടെ നിർത്തി. ഇവരിലാരും പിന്നീട് കേരള രാഷ്ട്രിയത്തിൽ ഒന്നുമായിട്ടില്ല. ഒ. ലൂക്കോസ് മാണി ഗ്രൂപ്പിൽ മടങ്ങി എത്തുകയും ചെയ്തു. അതാണ് ജോസഫിന്റെ തന്ത്രം.
മാണിക്കെതിരെ കള്ളച്ചുരിക പ്രയോഗിച്ച ജോസഫ്
1987 ൽ മാണിയുടെ ചോര കൊതിച്ച കരുണാകരനോട് ഒപ്പം നിന്ന് മാണിയിൽ നിന്നും ധനകാര്യവകുപ്പു പിടിച്ചെടുക്കുവാൻ കൂട്ടു നിന്ന ഭീകരനാണ് ജോസഫ്. ജോസഫിന്റെയും മറ്റും ആ നിലപാടുകൊണ്ടാണ് ആന്റണി ഗ്രൂപ്പിന്റെ കൈയിൽ നിന്നും കരുണാകരൻ ആഭ്യന്തരം പിടിച്ചെടുക്കുന്നതിനും വയലാർ രവിക്കു മന്ത്രിസഭയിൽ നിന്നും രാജി വയക്കേണ്ടി വന്നതും. അക്കാലത്ത് റവന്യു മന്ത്രിയായിരുന്ന ജോസഫ് മാണിയോടുള്ള പകയുടെ പേരിൽ മാണിയുടെ മരുമകനെ വരെ ഔദ്യോഗിക രംഗത്ത് വല്ലാതെ ബുദ്ധിമുട്ടിച്ചു. എന്നിട്ടു പറയുന്നു മാണി സാറിനെ ഞാൻ വേദനിപ്പിച്ചിട്ടില്ലെന്ന്
ബാർ ക്കോഴക്കേസിലും ജോസഫ് മാണി സാറിനെ കൃത്യമായി പിന്നിൽ നിന്നും കുത്തി. ഹൈക്കോടതി വിധിയുടെ പേരിൽ രാജി വയ്ക്കേണ്ടി വന്നപ്പോൾ പാർട്ടി മന്ത്രിമാർ എല്ലാം രാജി വച്ചു പുറത്തു നിന്ന് മുന്നണിക്കു പിന്തുണ കൊടുക്കാം എന്നായിരുന്നു മാണിയുടെ പക്ഷം. പക്ഷേ ജോസഫ് കൂട്ടാക്കിയില്ല. മാണിക്കൊപ്പം ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ രാജി വച്ചത് അതുകൊണ്ടാണ്. എന്നാൽ ജോസഫ് ഗ്രൂപ്പുകാർ കൂട്ടാക്കിയില്ല. മാണിക്ക് ഒറ്റയക്ക് രാജി വയ്ക്കേണ്ടി വന്നു.
രാജി വച്ചാൽ മുന്നണി വിടുക എന്നാണ് അർത്ഥമെന്ന് ഇന്ന് ജോസഫ് പറയുന്നു. പക്ഷേ പുറത്തു നിന്നു പിന്തുണ നൽകിയാൽ എങ്ങനെ മുന്നണി വിടലാകും. മാണി സാറിനോട് കൂടെ നിന്ന് ജോസഫു മോൻസും കാണിച്ച ചതിയുടെ വേദന മാണിയെ സ്നേഹിക്കുന്നവരുടെ മനസിലുണ്ട്.
ജോസഫ് എന്നും ചെയർമാൻ
1979 മുതൽ 2008 ൽ പാർട്ടിയിൽ തിരിച്ചെത്തുന്നതുവരെ ജോസഫായിരുന്നു ആ പാർട്ടിയുടെ ചെയർമാനും നിയമസഭാകക്ഷി നേതാവും ഒരാൾ രണ്ടു പദവികൾ വഹിക്കരുത് എന്ന് പ്രഖ്യാപിച്ച് പാർട്ടിയുടെ സ്ഥാപക ചെയർമാൻ കെ.എം. ജോർജിനെ പുറത്താക്കുവാൻ കരുക്കൾ നീക്കിയവനാണ് ജോസഫ്. ഇപ്പോഴും പാർട്ടിയിൽ ഒരാൾക്കു ഒരു പദവി എന്ന് ജേസഫ് പറയുന്നത് വലിയ കള്ള ലാക്കോടെയാണെന്ന് സംശയിക്കണം.
ആരെയോ വെട്ടാനോ ഇല്ലാതാക്കനോ അദ്ദേഹം ആഗ്രഹിക്കുന്നു.
അതു കഴിയുമ്പോൾ എല്ലാ പദവികളും അദ്ദേഹം വഹിക്കുകയും ചെയ്യും. വർക്കിംഗം ചെയർമാനും എംഎൽഎയും ആയ ആൾ ലോക്സഭയിലേക്ക് പോകണം എന്ന് പറഞ്ഞു ബഹളം വച്ചെതങ്കിലും എല്ലാവർക്കും ഓർക്കുമല്ലോ അതാണ് ജോസഫ്. പാർട്ടിയിലെ മറ്റാർക്കു വേണ്ടി അദ്ദേഹം അതു ചെയ്തിട്ടില്ല. 2014 ൽ അങ്ങനെ സമ്മർദം ഉപയോഗിച്ച് ഇടുക്കി സീറ്റ് സ്വന്തമാക്കിയിരുന്നെങ്കിൽ ഫ്രാൻസിസ് ജോർജ് ഇന്ന് ഇടതു പക്ഷത്താകില്ലായിരുന്നു. ജോസഫ് ആവേശം കാണിക്കാതിരുന്നതുകൊണ്ടാണ് ആ സീറ്റിനു വേണ്ടി അന്ന് പാർട്ടി വാശി പിടിക്കാതിരുന്നതും.
മാണിസാറിന്റെ മാതൃക
മാണി സാറകട്ടെ ഇക്കാര്യത്തിൽ വലിയ മാതൃക കാണിച്ചു തന്നു. പാർട്ടി ചെയർമാൻ സ്ഥാനവും നിയമസഭാ കക്ഷി നേതൃസ്ഥാനവും ഒന്നിച്ചു വഹിക്കാതെ മറ്റുള്ളവരുമായി പങ്കു വച്ചു. വി.ടി സെബസ്റ്റ്യൻ, ജോർജ് ജെ.മാത്യു. ഒ.ലൂക്കോസ്, സി.എഫ് തോമസ് എന്നിവരെല്ലാം പാർട്ടിയുടെ മുൻചെയർമന്മാരായി. ജോസഫ് വിഭഗത്തിൽ ഇങ്ങനെ ഒരാളെ കാണിക്കാനാവുമോ?അവസാനകാലത്ത് പാർട്ടി വല്ലാതെ നിർബന്ധിച്ചപ്പോഴാണ് രണ്ടു പദവിയും അദ്ദേഹം ഒന്നിച്ചു വഹിച്ചത്.
ചെയർമാൻ പദവി
ചെയർമാനു വിപുലമായ അധികാരമുള്ള പാർട്ടിയാണ് കേരളാ കോൺഗ്രസ്ചെയർമാനാണ് പാർട്ടി ചിഹ്നത്തിന്റെയും കസ്റ്റോഡിയൻ. 1979 ൽ സംസ്ഥാനകമ്മറ്റി കൂടി പുറത്താക്കിയതു കൊണ്ട് ജോസഫിന് പുതിയ പാർട്ടി ഉണ്ടാക്കേണ്ടി വന്നു. അതുകൊണ്ട് അന്ന് 1964 മുതലുള്ള പാർട്ടി ചിഹ്നമായ കുതിര മാണിക്കായിരുന്നു. എന്നാൽ 1987 ൽ ജോസഫിന് ചെയർമാൻ സ്ഥാനം കിട്ടിയതുകൊണ്ട് കുതിര ജോസഫിന് കിട്ടി. രണ്ടില മാണി ഗ്രൂപ്പിന്റെ ചിഹ്നമായത് അങ്ങനെയാണ്.
എന്റെ വീട്ടിൽ നിന്നു ജോസഫ് കട്ടുകൊണ്ടു പോയ കുതിരയെ മടക്കിത്തരണം എന്ന് അന്ന് മാണി സാർ ചങ്കു പൊട്ടി ജോസഫിനോട് പറഞ്ഞതാണ്. പക്ഷേ കേട്ടില്ല.അതാണ് ജോസഫിന്റെ മാണി സ്നേഹം.1964 മുതൽ കേരളാകോൺഗ്രസുകാർ അഭിമാനത്തോടെ കൊണ്ടുനടന്ന കുതിരയെയും ജോസഫ് പെരിവഴിയിലാക്കി .മാണി സാർ ഹൃദയത്തോട് ചേർത്തു കൊണ്ടുനടന്നു വളർത്തിയ പാർട്ടിയെയും അങ്ങനെയാക്കണം അതിനാണ് കള്ളച്ചുരികകളുമായി പുത്തൻ അരിങ്ങോടർ വരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്