തിങ്കളാഴ്ച മാധ്യമപ്രവർത്തകർക്കായുള്ള പാർട്ടിയിൽ ജോണി വാക്കർ ഉണ്ടാകില്ലെങ്കിലും ബിയർ ഉണ്ടാകും; ജോണി വാക്കർ നൽകാൻ തയ്യാറാണെങ്കിലും പൊലീസ് സമ്മതിക്കേണ്ടേ? പത്രക്കാരെ സന്തോഷിപ്പിക്കാനാണ് നോൺവെജ് അടക്കമുള്ള വിഭവസമൃദ്ധമായ വിരുന്നിന് ആലോചിച്ചത്; ഇത്ര വലിയ മെനു കണ്ടിട്ടില്ലെന്നാണ് പങ്കജ് ഹോട്ടലുകാർ പോലും പറഞ്ഞത്; തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രവചനവാർത്താസമ്മേളനത്തിന് പ്രസ്ക്ലബ്ബ് അനുമതി നിഷേധിച്ചതിന്റെ വിഷമത്തിൽ സജീവ് സ്വാമി മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം:മാധ്യമ പ്രവർത്തകർക്ക് മദ്യപാർട്ടി നൽകാനുള്ള സജീവൻ സ്വാമിയുടെ തീരുമാനം വിവാദമായതോടെ സ്വാമിയുടെ മാധ്യമ സമ്മേളനവും കാൻസൽ ചെയ്ത് തിരുവനന്തപുരം പ്രസ് ക്ലബും തലയൂരി. ഇന്നലെ തന്നെ സ്വാമിയുടെ മാധ്യമ സമ്മേളനം കാൻസൽ ചെയ്ത് പ്രസ് ക്ലബിന്റെ കുറിപ്പ് പുറത്തുവന്നിരുന്നു. നാളെയാണ് തിരുവനന്തപുരം പ്രസ് ക്ലബിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രവചനം സ്വാമി പ്രഖ്യാപിച്ചിരുന്നത്. മാധ്യമ സമ്മേളനത്തിനു ഒപ്പം മാധ്യമ പ്രതിനിധികൾക്ക് പങ്കജ് ഹോട്ടലിൽ വെച്ച് സ്വാമി നടത്താൻ തീരുമാനിച്ച ഡിന്നറിലെ ജോണി വാക്കർ അടക്കമുള്ള മദ്യത്തിന്റെ പേരും വിശിഷ്ട വിഭവങ്ങളും സ്വാമി വാർത്താക്കുറിപ്പിനോപ്പം വിതരണം ചെയ്തതാണ് സ്വാമിയുടെ പ്രവചന സമ്മേളനം വിവാദമാക്കിയത്.
സോഷ്യൽ മീഡിയയിൽ സ്വാമിയുടെ ഡിന്നറിന്റെ മെനു പ്രത്യക്ഷപ്പെടുകയും താമസംവിനാ അത് വൈറൽ ആയി മാറുകയും ചെയ്തിരുന്നു. ഒപ്പം മാധ്യമ പ്രവർത്തകരിൽ നിന്ന് എതിർപ്പും വന്നു. ഇതോടെ പൊലീസും എക്സൈസ് വകുപ്പും സംയുക്തമായി ഇടപെടുകയായിരുന്നു. മദ്യ പാർട്ടി പിൻവലിച്ചില്ലെങ്കിൽ കേസ് എടുക്കുമെന്നാണ് സ്വാമിയെ പൊലീസ് അറിയിച്ചത്. കേസ് എടുക്കേണ്ടെങ്കിൽ മദ്യ പാർട്ടി പിൻവലിച്ച വിവരം എല്ലാവരെയും അറിയിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചിരുന്നു. ഇതു പ്രകാരം പാർട്ടിയിൽ നിന്നും മദ്യം പിൻവലിച്ചതായി സ്വാമി അറിയിപ്പ് നൽകിയിരുന്നു. എന്നാൽ സംഭവം വിവാദവും നാണക്കേടും ആയി മാറിയതോടെയാണ് പ്രസ് ക്ലബും മാധ്യമ സമ്മേളനം ക്യാൻസൽ ചെയ്തത്.
ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പ് സമയങ്ങളിൽ ആര് അധികാരത്തിൽ വരുമെന്ന് വ്യക്തമാക്കി തിരുവനന്തപുരം പ്രസ് ക്ലബിൽ പ്രവചനങ്ങൾ നടത്താറുള്ള സ്വാമിയാണ് സജീവൻ സ്വാമി പക്ഷെ ഇക്കുറി പ്രവചനം റിപ്പോർട്ട് ചെയ്യാനായി മാധ്യമങ്ങളെ ക്ഷണിച്ച് കത്ത് നൽകിയപ്പോൾ മദ്യം അടക്കമുള്ള മെനു സ്വാമി പരസ്യമാക്കിയതാണ് വിവാദമായത്. ഡിന്നർ പാർട്ടിയിലെ വിശിഷ്ട വിഭവങ്ങളുടെ ലിസ്റ്റിനൊപ്പമാണ് സ്വാമി ജോണി വാക്കറും ബിയറും ചേർത്തത്. ഇതോടെ നടത്താൻ പോകുന്ന പ്രവചനങ്ങളെക്കാൾ വിവാദമായി പ്രവചനത്തിനുള്ള ക്ഷണം മാറുകയും ചെയ്തു. ഒരു സ്വാമി നോൺ അടങ്ങിയ മുഴുവൻ വിഭവങ്ങളും ഒപ്പം ജോണി വാക്കർ അടക്കമുള്ള മദ്യങ്ങളും ഓഫർ നൽകുകയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ അത് വിവാദങ്ങൾക്ക് മറ്റൊരു നിറം പകരുകയും ചെയ്തു. സെക്രട്ടറിയേറ്റിനു തൊട്ടുമുന്നിലുള്ള ഫൈവ് സ്റ്റാർ സൗകര്യങ്ങളുള്ള പങ്കജ് ഹോട്ടലിലാണ് നാളെ വൈകിട്ട് അഞ്ചു മുതൽ രാത്രി എട്ടുവരെ സ്വാമി മദ്യ മടക്കമുള്ള ഡിന്നർ പ്രഖ്യാപിച്ചത്. .
ശ്രീചക്രം പോലുള്ള പൂജകൾ നടത്തുകയും സിപിഎം പോലുള്ള പാർട്ടികളെ അധികാരത്തിൽ എത്തിക്കാൻ വമ്പൻ പൂജകൾ നടത്തുകയും ചെയ്യുന്ന സ്വാമിയാണ് സജീവൻ സ്വാമി. പക്ഷെ പ്രവചനത്തിനൊപ്പം ഫൈവ് സ്റ്റാർ ഡിന്നർ ഏർപ്പെടുത്തുകയും അതിൽ ജോണി വാക്കർ പോലുള്ള മദ്യത്തിന്റെ പേരുകൾ കൂടി അനൗൺസ് ചെയ്തപ്പോൾ പ്രശ്നത്തിൽ പൊലീസ് കൂടി ഇടപെട്ടു. മട്ടൻ ഫ്രൈ, ചിക്കൻ ഫ്രൈ, ഫിഷ് ഫ്രൈ, ബീഫ് ഫ്രൈ, കരിമീൻ ഫ്രൈ, മട്ടൻ കുറുമ, ചിക്കൻ കറി, ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, ബീഫ് ബിരിയാണി. പാലപ്പം, പത്തിരി തുടങ്ങി 24 ഭക്ഷ്യ വിഭവങ്ങളാണ് മാധ്യമ പ്രവർത്തകർക്കായുള്ള ഡിന്നറിൽ സ്വാമി പ്രഖ്യാപിച്ചത്. ഇതിലെ 21, 22 മെനുവാണ് സ്വാമിയെ കുടുക്കിയത്. 21-ഡ്രിങ്ക്സ്, 22 -ജോണി വാക്കർ+ബിയർ എന്നാണ് നൽകിയത്. സ്വാമിയുടെ മെനു പുറത്തു വന്നതോടെ ഈ മെനു സോഷ്യൽ മീഡിയയിൽ സ്വതന്ത്ര സഞ്ചാരം നടത്തുകയും ചെയ്തു. ഡിന്നർ മെനു വൈറൽ ആയതോടെ തൊട്ടു പിന്നാലെ തിരുവനന്തപുരത്തെ പൊലീസ് ഇടപെടലും വന്നു. പാർട്ടിയിലെ ജോണി വാക്കർ ഉൾപ്പെടെയുള്ളവ ഉടനടി പിൻവലിക്കാനാണ് സ്വാമിയോട് പൊലീസ് ആവശ്യപ്പട്ടത്. ഇല്ലെങ്കിൽ സ്വാമിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും എന്നാണ് പൊലീസ് സ്വാമിയെ അറിയിച്ചത്. മാധ്യമ പ്രവർത്തകരും ഒപ്പം എതിർപ്പുമായി വന്നു .ഇതോടെയാണ് ഡിന്നറിൽ നിന്നും ജോണി വാക്കർ പിൻവലിക്കാൻ സ്വാമി തീരുമാനിച്ചത്.
മാധ്യമ പ്രവർത്തകർക്കായുള്ള മദ്യപാർട്ടിയെ സംബന്ധിച്ചു സജീവൻ സ്വാമി മറുനാടനോട് പറഞ്ഞത് ഇങ്ങിനെ:
കുണ്ഡലിനി ശക്തി സ്വായത്തമാക്കിയ ആളാണ് താൻ. എല്ലാ തിരഞ്ഞെടുപ്പ് സമയത്തും താൻ പ്രവചനം നടത്താറുണ്ട്. തപസ് വഴിയാണ് കുണ്ഡലിനി ശക്തി ഞാൻ ഉണർത്തിയത്. അതിനാൽ പ്രവചിക്കാൻ തനിക്ക് കഴിയും. എല്ലാം പ്രവചിക്കും. എല്ലാ പ്രവചനവും സത്യമാകാറുമുണ്ട്. പ്രവചനത്തെക്കാൾ ഡിന്നർ മെനു അനൗൺസ് ചെയ്തത് പ്രശ്നമായി. എനിക്ക് ചില്ലറ തെറ്റുകൾ അതിൽ വന്നുപോയിട്ടുണ്ട്. എന്നെ അറിയുന്ന ഒട്ടനവധി ആളുകൾ വിളിച്ചു. എല്ലാവർക്കും ഡിന്നർ മെനു വെളിപ്പെടുത്തിയതിലാണ് എതിർപ്പ് വന്നത്. എന്നെ അറിയുന്ന ആളുകൾ തന്നെയാണ് പറഞ്ഞത്. നമുക്ക് തിരുവനന്തപുരത്തെ പത്രക്കാർക്കായി ഒരു പാർട്ടി കൂടി നടത്തണം. സന്തോഷാകൂലെ എന്നൊക്കെ ചോദിച്ചു. തിരുവനന്തപുരത്ത് നിന്ന് വിളിച്ചാണ് ചോദിച്ചത്. എന്താണ് വേണ്ടതെന്നു വച്ചാൽ ചെയ്യാം. ഞാൻ പറഞ്ഞു. ഞങ്ങൾ ഒരു മെനു അയച്ചു തരാം. സ്വാമി അതുകൊടുക്കുമോ എന്ന് ചോദിച്ചു. അവർ എന്തോ വൈരാഗ്യം തീർക്കുന്ന തരത്തിലുള്ള മെനുവാണ് എനിക്ക് അയച്ചത്. ഞാൻ ഒന്നും പറഞ്ഞില്ല. അത് ശരിയെന്നു വെച്ചു. മാറ്റങ്ങൾ ഒന്നും ഞാൻ പറഞ്ഞതും ഇല്ല. ഇത്ര വലിയ ഒരു മെനു ഞങ്ങൾ കണ്ടിട്ടില്ലാ എന്നാണ് പങ്കജ് ഹോട്ടലുകാർ എന്നോട് പറഞ്ഞത്. കഴിക്കുന്നവർ ഭംഗിയായി കഴിക്കട്ടെ എന്ന് വിചാരിച്ചാണ് മെനുവിന് ഞാൻ അപ്രൂവൽ നൽകിയത്. എല്ലാം ഭംഗിയായി മുന്നോട്ട് പോകട്ടെ എന്നും കരുതി.
ജോണി വാക്കർ ചേർക്കണം; ഇരുപത് ബോട്ടിൽ അല്ലെങ്കിൽ മുപ്പത് ബോട്ടിൽ മതിയാകും
എനിക്ക് വലിയ മെനു നൽകിയവർ രണ്ടാമതും വിളിച്ചു. ഒരു കാര്യം വിട്ടുപോയി സ്വാമി. നമുക്ക് ജോണി വാക്കർ കൊടുക്കണം. ജോണി വാക്കറിനു എന്ത് വിലയാകും എന്ന് ചോദിച്ചു. രണ്ടായിരം രൂപ ഒരു ബോട്ടലിനു ആകും എന്ന് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു. നൂറു പേര് ഉണ്ടെങ്കിൽ അവർ കൂടുതൽ എങ്കിലും കഴിച്ചാലോ? നമ്മൾ പെട്ട് പോകില്ലേ എന്ന് ചോദിച്ചു. ഇല്ല. അങ്ങിനെ ഒന്നും സംഭവിക്കില്ല എന്ന് അവർ പറഞ്ഞു. നമുക്ക് ഒരു ഇരുപത് ബോട്ടിൽ, അല്ലെങ്കിലോ മുപ്പത് ബോട്ടിൽ. അതിൽ കൂടുതൽ വേണ്ടി വരില്ല-അവർ പറഞ്ഞു. പങ്കജ് ഹോട്ടലിൽ ജോണി വാക്കർ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു. ഞങ്ങൾ ജോണി വാക്കർ കൊടുക്കുന്നില്ല. ഞങ്ങൾ ബീയർ കൊടുക്കാം എന്ന് പറഞ്ഞു. ശരി ബിയർ നിങ്ങൾ നൽകൂ. പക്ഷെ ഞങ്ങൾ പുറത്ത് നിന്ന് കൊടുക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ എന്ന് ചോദിച്ചു. പുറത്തു നിന്നും കൊണ്ടുവരാൻ പാടില്ല. പക്ഷെ നിങ്ങൾ ഇത്ര വലിയ പാർട്ടി നടത്തുന്നതിന്റെ പേരിൽ അങ്ങിനെ ചെയ്യാം എന്ന് അവർ പറഞ്ഞു.
മെനു പരസ്യപ്പെടുത്തിയതോടെ എനിക്ക് വന്നത് തുരുതുരെ കോളുകൾ. പറഞ്ഞത് വേറൊന്നും അല്ല. മെനു പരസ്യപ്പെടുത്താൻ പാടുണ്ടോ എന്നാണ് ചോദിച്ചത്. തെറ്റ് പറ്റിപ്പോയി. അതിനു മാപ്പ് പറയാം. ഇനി അതല്ല ജോണി വാക്കർ ഒഴിവാക്കാണോ? നമുക്ക് ഒഴിവാക്കാം. ഞാനിപ്പോൾ തന്നെ പ്രസ് ക്ളബിൽ നൽകിയ നോട്ടീസിൽ നിന്നും ജോണി വാക്കർ പിൻവലിക്കാം-ഞാൻ പറഞ്ഞു. ഉടൻ തന്നെ പൊലീസിൽ നിന്നും വിളിവന്നു. തിരുവനന്തപുരത്തെ സിഐ ആണ്. മദ്യപാർട്ടിയുമായി മുന്നോട്ടു പോയാൽ കേസ് ചാർജ് ചെയ്യേണ്ടി വരും. ഞാൻ മദ്യം നൽകിയില്ലല്ലോ. എന്ന് ഞാൻ മറുപടിയും പറഞ്ഞു. പക്ഷെ മദ്യം നൽകുന്നില്ല. എന്നാൽ അത് വിളിച്ച് എല്ലാവരോടും പറയണം. ഞാൻ ഉടൻ എല്ലാവർക്കും മെസ്സേജ് നൽകി.
ഞങ്ങൾ സ്മോൾ കഴിക്കാൻ നടക്കുന്നവർ അല്ലല്ലോ' എന്നാണ് പത്രക്കാരും എന്നോട് പറഞ്ഞത്. എന്തായാലും 20-ലെ പാർട്ടിയിൽ ജോണി വാക്കർ ഉണ്ടാകില്ല. പക്ഷെ ബിയർ ഉണ്ടാകും. ജോണി വാക്കർ നൽകാൻ ഞാൻ തയ്യാറാണ്. പക്ഷെ സമ്മതിച്ചില്ലെങ്കിൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും. അവർ, പൊലീസ് സമ്മതിക്കേണ്ടേ? ഭക്ഷണം നല്ല രീതിയിൽ നൽകും. ജോണി വാക്കർ മാധ്യമ പ്രവർത്തകർക്ക് നൽകണം എന്നുണ്ട്. വേറെ എവിടെയെങ്കിലും വെച്ച് ജോണി വാക്കർ നൽകും-സജീവൻ സ്വാമി പറയുന്നു. എന്തായാലും ഡിന്നർ മെനുവിലെ ജോണി വാക്കർ വിവാദമായതോടെ ജോണി വാക്കർ മാത്രം പിൻവലിച്ചുള്ള തിരഞ്ഞെടുപ്പ് ഫല പ്രവചനമാണ് പ്രസ് ക്ലബിൽ നടക്കാൻ പോകുന്നത്. ജോണി വാക്കർ പിൻവലിച്ച് തത്ക്കാലം വിവാദങ്ങളിൽ നിന്നും തടിയൂരാനാണ് സജീവൻ സ്വാമിയുടെയും നീക്കം. പക്ഷെ വിവാദ മാധ്യമ സമ്മേളനം പ്രസ് ക്ലബ് റദ്ദ് ചെയ്തതോടെ ക്ഷീണം സ്വാമിക്ക് മാത്രമായി ചുരുങ്ങുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്