Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോണെടുത്ത ശേഷം തിരിച്ചടയ്ക്കുന്ന തുകയിൽ നിന്നും ഇല്ലാത്ത ചാർജ് കാട്ടി പണം പിടിക്കും; തന്റെ വായ്പാ തിരിച്ചടവിനുള്ള തുക മകന്റെ അക്കൗണ്ടിൽ നിന്നുകൂടി ഒരേ സമയം 'വലിക്കാൻ' നോക്കി ബാങ്ക്; ചോദിച്ചപ്പോൾ അബദ്ധമെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമം; ഒൻപത് ലക്ഷത്തിന്റെ ലോണിന് മൂന്നു കോടിയുടെ വീട് തട്ടിയെടുക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് നടത്തിയ കള്ളക്കളി തെളിവടക്കം തുറന്ന് കാട്ടി കലൂർ സ്വദേശി ബെന്നി ജോസഫ്; സർഫേസി ആക്ടിൽ കുടുക്കി പാവപ്പെട്ടവരെ പിഴിയുന്ന തട്ടിപ്പിനെ വിവരിച്ച് 60കാരനായ പിതാവ്

ലോണെടുത്ത ശേഷം തിരിച്ചടയ്ക്കുന്ന തുകയിൽ നിന്നും ഇല്ലാത്ത ചാർജ് കാട്ടി പണം പിടിക്കും; തന്റെ വായ്പാ തിരിച്ചടവിനുള്ള തുക മകന്റെ അക്കൗണ്ടിൽ നിന്നുകൂടി ഒരേ സമയം 'വലിക്കാൻ' നോക്കി ബാങ്ക്; ചോദിച്ചപ്പോൾ അബദ്ധമെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമം; ഒൻപത് ലക്ഷത്തിന്റെ ലോണിന് മൂന്നു കോടിയുടെ വീട് തട്ടിയെടുക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് നടത്തിയ കള്ളക്കളി തെളിവടക്കം തുറന്ന് കാട്ടി കലൂർ സ്വദേശി ബെന്നി ജോസഫ്; സർഫേസി ആക്ടിൽ കുടുക്കി പാവപ്പെട്ടവരെ പിഴിയുന്ന തട്ടിപ്പിനെ വിവരിച്ച് 60കാരനായ പിതാവ്

മറുനാടൻ ഡെസ്‌ക്‌

കലൂർ: നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തിൽ ബാങ്ക് ലോണുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്ത് വന്നിരിക്കുന്ന വേളയിലാണ് ലോൺ എടുത്തതിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് നടത്തിയ കൊള്ളയെ പറ്റി എറണാകുളം കലൂർ സ്വദേശി ബെന്നി ജോസഫ് ഇപ്പോൾ തുറന്ന് പറയുന്നത്. രണ്ട് വാഹന ലോണുകളും രണ്ട് വിദ്യാഭ്യാസ ലോണുകളും എടുത്ത ബെന്നി ജോസഫ് ഇതു വരെ വായ്പ മുടങ്ങാതെ അടച്ചിട്ടുണ്ടെന്നും എന്നാൽ ദീർഘനാൾ നീണ്ട ബാങ്കിങ് ഇടപാടിലൂടെ പുറത്ത് വരുന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കള്ളത്തരങ്ങളാണെന്നും ബെന്നി ജോസഫ് തുറന്ന് പറയുകയാണ്.

പണം തന്റെ അക്കൗണ്ടിൽ നിന്നും മകന്റെ അക്കൗണ്ടിൽ നിന്നും പിൻവലിക്കുകയും പിന്നീട് 'അയ്യോ അബദ്ധം പറ്റിയതാണ്' എന്ന് പറഞ്ഞ് തടിയൂരുകയും ചെയ്യുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയ്തികൾ രേഖകൾ അടക്കം വിവരിക്കുകയാണ് ബെന്നി ജോസഫ്. പല തവണയായി 225 രൂപ 404 രൂപ എന്നിങ്ങനെയുള്ള തുക വെട്ടിക്കുകയും ബാങ്കിൽ ചെന്ന് എന്താണിതെന്ന് ബെന്നി ചോദിക്കുമ്പോൾ ബാങ്കുകാർ പണം തിരിച്ചടയ്ക്കുകയുമായിരുന്നു പതിവെന്ന് ബെന്നി പറയുന്നു. എന്നിട്ടും തീർന്നില്ല ബാങ്കിന്റെ കള്ളക്കളി. ഓവർ ഫ്‌ളോ എമൗണ്ട് എന്ന് പേരിൽ തുക പിൻവലിക്കുകയും പാസ്ബുക്കിൽ പലപ്പോഴായി റോങ് എൻട്രി എന്ന പേരിൽ തുക വെട്ടിക്കുന്ന പരിപാടി ബാങ്ക് തകൃതിയാക്കുകയും ചെയ്തു.

വിദ്യാഭ്യാസ ലോണിന് പീനൽ ഇൻടറസ്റ്റ് എന്നൊന്നില്ലെന്നാണ് അറിവെന്നും എന്നാൽ ഇത്തരത്തിൽ വരെ ബാങ്ക് പണം പിഴിയുന്ന പരിപാടി കാണിക്കുന്നുണ്ടായിരുന്നതായി ശ്രദ്ധിയിൽപെട്ടെന്നും ബെന്നി പറയുന്നു.ബാങ്കിന്റെ ഇത്തരത്തിലുള്ള തട്ടിപ്പിൽ മനം മടുത്ത് ഒറ്റത്തവണ തീർപ്പാക്കൽ വഴി പണമടയ്ക്കാൻ ബെന്നി ശ്രമിച്ചപ്പോൾ സിബിൽ സ്‌കോറിലും സർഫേസ് ആക്ടിലും പെടുത്തി തന്റെ വീട് ചെയ്യാനും ബാങ്ക് അധികൃതർ നീക്കം നടത്തിയതായി ബെന്നി പറയുന്നു. വെറും 9 ലക്ഷം രൂപ ലോണിനാണ് മൂന്ന് കോടി രൂപയുടെ വീട് ജപ്തി ചെയ്യാൻ വന്നതെന്നും ഓർക്കണമെന്നും ബെന്നി വ്യക്തമാക്കി.

എന്നാൽ ഇതെല്ലാം ചൂണ്ടിക്കാട്ടി ഇദ്ദേഹം ഹൈക്കോടതിയിൽ പോകുകയും ബെന്നിക്ക് കണക്ക് കൊടുക്കണമെന്ന് ബാങ്കിനോട് കോടതി നിർദ്ദേശിച്ചു. മാത്രമല്ല സംഗതി സെറ്റിൽമെന്റിന് ബെന്നിക്ക് ഒരു വർഷം കോടതി അനുവദിക്കുകയും ചെയ്തു. ബെന്നി അതിനുള്ളിൽ തന്നെ പണം മുഴുവനും അടച്ചു. ഇതിന് ശേഷം കണക്കുകൾ പുറത്ത് വന്നപ്പോൾ ബെന്നിക്ക് ബാങ്കിൽ ഒരു രൂപ പോലും കൊടുക്കാനില്ലെന്ന് തെളിഞ്ഞു.

എന്നാൽ ബാങ്ക് ബെന്നിക്ക് നൽകിയ ലെറ്ററിൽ ബെന്നി മാത്യു എന്ന് എഴുതിയാണ് നൽതിയത്. തന്റെ പേര് തെറ്റായി മനപ്പൂർവം ബാങ്ക് അച്ചടിക്കുകയായിരുന്നെന്നും ബെന്നി പറയുന്നു. ഇതിന് പിന്നാലെയാണ് മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി എടുത്ത തുകയുടെ പേര് പറഞ്ഞ് ബാങ്കിന്റെ ഭാഗത്ത് നിന്നും പ്രതികാര നടപടികൾ ഉണ്ടായത്.

14 ലക്ഷത്തിന്റെ ലോണിനാണ് അനുമതി കിട്ടിയതെന്നും എന്നാൽ താൻ അത്രയും തുക ബാങ്കിൽ നിന്ന് എടുത്തില്ലെന്നും ബെന്നി പറയുന്നു. ഇതിന് പിന്നാലെ താൻ എങ്ങനെയാണ് തുക എടുത്തതെന്ന് വ്യക്തമാക്കാതെ 14,18,499 രൂപ ലോൺ ഉണ്ടെന്നും 1,27,000 രൂപ വെച്ച് മാസം അടയ്ക്കണമെന്ന് അവർ നോട്ടീസ് അയച്ചു. സർഫേസി ആക്ട് പ്രകാരം ബാങ്കിന് അങ്ങോട്ട് പണം ചെല്ലുന്ന ഇടപാടാണെന്നും ഇത് പാസാക്കിയ രാഷ്ട്രീയക്കാരെ ചെരുപ്പിനടിക്കണമെന്നും ബെന്നി പറയുന്നു.

കോടിക്കണക്കിന് രൂപ കടമെടുത്ത് മുങ്ങുന്ന വൻകിട വ്യാപാരികളെ പിടിക്കാൻ ശ്രമിക്കാത്ത ബാങ്ക് പാവപ്പെട്ടവൻ ലോണെടുത്താൽ ഇല്ലാത്ത ചാർജുകൾ ഈടാക്കുകയും തട്ടിപ്പ് നടത്തി പണയവസ്തു തട്ടിയെടുക്കാനുള്ള നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ബെന്നി പറയുന്നു. നെയ്യാറ്റിൻ കരയിൽ അമ്മയും മകളും മരിക്കാൻ ഇടയായ സംഭവത്തിൽ ഒന്നാം പ്രതി ബാങ്കാണെന്നും പാവപ്പെട്ടവൻ വായ്പയെടുക്കുമ്പോൾ ബാങ്കിന്റെ ഭാഗത്ത് നിന്നും അൽപമൊക്കെ വിട്ടുവീഴ്‌ച്ചയാകാമെന്നും ബെന്നി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP