ഒന്നരക്കോടി ആളുകളെ കണ്ടു; 10,000 നേതാക്കളോട് ചർച്ചകൾ നടത്തി; ഒരു ലക്ഷം കിലോമീറ്റർ യാത്ര ചെയ്തു; 50 ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി സൃഷ്ടിച്ചത് സർവകാല റെക്കോർഡ്; എന്നിട്ടും പ്രധാനമന്ത്രിയുടെ മുഖത്ത് നിറഞ്ഞത് നിരാശ മാത്രം; ഊർജ്ജം തിരിച്ചു പിടിക്കാൻ പ്രത്യേക ഗുഹയിൽ ധ്യാനത്തിനായി പ്രധാനമന്ത്രി ഹിമാലയത്തിലേക്ക്; തോൽവി തിരിച്ചറിഞ്ഞ് സന്യാസത്തിനെന്ന് കളിയാക്കി സോഷ്യൽ മീഡിയയും; മോദിയുടെ കേദാർനാഥ്- ബദ്രിനാഥ് യാത്രയിൽ ചർച്ചകൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്നലത്തെ പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തീർത്തും നിരാശനായിരുന്നു. ചോദ്യങ്ങൾക്ക് പോലും ഉത്തരം പറയാതെ എല്ലാം അമിത് ഷായെ ഏൽപ്പിച്ച മോദി. അഞ്ച് കൊല്ലം മുമ്പത്തെ പ്രസരിപ്പ് മോദിയുടെ മുഖത്ത് ഇപ്പോഴില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുമ്പോൾ മോദി തീർത്തും ക്ഷീണിതനാണ്. തോൽവി മണത്തതുകൊണ്ടാണ് ഇതെന്നാണ് സോഷ്യൽ മീഡിയയുടെ കളിയാക്കൽ. അതിനൊപ്പം മോദിയുടെ ഹിമാലയ യാത്രയും ചർച്ചകളിലെത്തുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂട് തീർന്ന സാഹചര്യത്തിൽ നരേന്ദ്ര മോദി തീർത്ഥയാത്ര പുറപ്പെട്ടു. ഉത്തരാഖണ്ഡിലെ കേദാർനാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലാണ് സന്ദർശനം. ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളായ ഇരു സ്ഥലങ്ങളിലും മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷ ഒരുക്കി. മോദിക്ക് താമസിക്കാൻ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. കേദാർനാഥിലെത്തിയ മോദി ഞായറാഴ്ച രാവിലെയാണ് ബദ്രിനാഥിലേക്ക് പോകുക. മോദിക്ക് ധ്യാനത്തിന് വേണ്ടി പ്രത്യേക ഗുഹാ സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടിടത്തെയും സന്ദർശനം പൂർത്തിയാക്കിയ ശേഷം മോദി ഞായറാഴ്ച വൈകീട്ട് ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ മോദി ഇനി തിരിച്ചു വരില്ലെന്നും തോൽവി മണത്തറിഞ്ഞ മോദി സന്യാസത്തിന് പോവുകയാണെന്നുമാണ് സോഷ്യൽ മീഡിയയുടെ കളിയാക്കൽ. ഇന്നലത്തെ പത്ര സമ്മേളനത്തിലെ മുഖഭാവം കൂടി വിലയിരുത്തിയാണ് ഇതെല്ലാം.
ശനിയാഴ്ച രാവിലെ ജോല്ലിഗ്രാന്റ് വിമാനത്താവളത്തിലെത്തിയ മോദി കേദാർനാഥിലേക്ക് പുറപ്പെട്ടു. ഇവിടെ ധ്യാനത്തിനും മറ്റും സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രളയ ദുരന്തത്തിന് ശേഷം നടക്കുന്ന പുനർനിർമ്മാണ പ്രവൃത്തികൾ മോദി പരിശോധിക്കുമെന്നും സൂചനയുണ്ട്. ഞായറാഴ്ച രാവിലെ ബദ്രിനാഥിലേക്ക് പോകും. വൈകീട്ട് ഡൽഹിയിലേക്ക് തിരിക്കും. പിന്നീട് രാഷ്ട്രീയ ചർച്ചകൾ വീണ്ടും സജീവമാകുമെന്നാണ് സൂചന. ഉത്തരാഖണ്ഡിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും മഞ്ഞുവീഴ്ചയുണ്ടായാൽ മോദിയെ രക്ഷപ്പെടുത്താനുള്ള മാർഗം ഉദ്യോഗസ്ഥർ മുൻകൂട്ടി കണ്ടിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുകയും ചെയ്തു. ഇത്തരത്തിൽ ഒരു യാത്രയെയാണ് സോഷ്യൽ മീഡിയ കളിയാക്കുന്നത്. മുമ്പും ഹിമാലയത്തിൽ ധ്യാനത്തിന് മോദി പോയിട്ടുണ്ട്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യത്തിൽ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും റെക്കോർഡിട്ടുവെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. അവസാനഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്നലെയാണ് അവസാനിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 50 ദിവസങ്ങൾക്കിടെ മോദി ഒന്നരക്കോടി ആളുകളെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ടിരിക്കുന്നത്. 10,000 നേതാക്കന്മാരുമായി അദ്ദേഹം ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. പ്രചാരണത്തിനായി പ്രധാനമന്ത്രി സഞ്ചരിച്ചിരിക്കുന്നത് ഒരു ലക്ഷത്തോളം കിലോമീറ്ററുകളാണ്. ഇത്തരത്തിൽ 50 ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി സൃഷ്ടിച്ചിരിക്കുന്നത് സർവകാല റെക്കോർഡാണ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് വേണ്ടി ബിജെപി ഒരു വർഷം മുമ്പ് തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ ചിട്ടയോടെയും കൂടുതൽ വ്യാപകമായ തോതിലും പ്രചാരണം നടത്തുന്നതിന് മറ്റാരെക്കാളും ബിജെപിക്ക് സാധിച്ചിരുന്നു. 50 ദിവസത്തെ പ്രചാരണത്തിനിടയിൽ മോദി 142 റാലികളെയാണ് അഭിസംബോധന ചെയ്ത് സംസാരിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇത്രയ്ക്കും കടുത്ത രീതിയിലും കഠിനാധ്വാനത്തോട് കൂടിയും ആരും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ടാവില്ലെന്നാണ് പ്രചാരണത്തിന്റെ സമാപനം കുറിച്ച് കൊണ്ട് ഡൽഹിയിൽ മോദിക്കൊപ്പം പങ്കെടുത്ത പത്രസമ്മേളനത്തിൽ വച്ച് ബിജെപി അധ്യക്ഷൻ അമിത്ഷാ അവകാശപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് ആറ് മാസങ്ങൾക്ക് മുമ്പ് തന്നെ ബിജെപിയുടെ മുതിർന്ന നേതാക്കൾ ത്വരിത ഗതിയിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെന്നും ഷാ വെളിപ്പെടുത്തുന്നു. ഇതിനായി 7000ത്തിൽ അധികം ലോക്സഭാ സ്റ്റിയറിങ് കമ്മിറ്റികൾ പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ കടുത്ത രീതിയിലുള്ള പ്രചാരണവും പ്രവർത്തനങ്ങളും നടത്തിയിരിക്കുന്നതിനാൽ 543 സീറ്റുകളിൽ തന്റെ പാർട്ടിക്ക് ചുരുങ്ങിയത് 300 സീറ്റുകളെങ്കിലും ലഭിക്കുമെന്നും ഷാ അവകാശപ്പെടുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ 282 സീറ്റുകളാണ് ബിജെപി നേടിയിരുന്നത്.ഇതിലൂടെ മൂന്ന് ദശാബ്ദത്തിനിടെ ഭൂരിപക്ഷ സർക്കാർ രൂപീകരിക്കുന്ന ഒറ്റ പാർട്ടിയെന്ന ബഹുമതി നേടാനും ബിജെപിക്ക് സാധിച്ചിരുന്നു.
ഇത്തരത്തിലുള്ളൊരു വിജയം ലക്ഷ്യം വച്ചുള്ള പ്രചാരണമാണ് ബിജെപി ഇപ്രാവശ്യവും നടത്തിയിരിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി എല്ലാ സ്റ്റേറ്റുകളിലും സ്റ്റിയറിങ് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. ഓരോ സംസ്ഥാനത്തിന്റെയും വലുപ്പം അനുസരിച്ച് 14 മുതൽ 21 വരെ സ്റ്റിയറിങ് കമ്മിറ്റികളായിരുന്നു രൂപീകരിച്ചിരുന്നത്. ഓരോ പാർലിമെന്റ് മണ്ഡലത്തിലെയും പ്രവർത്തനങ്ങൾക്കായി ഒരു പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഓരോയിടത്തും 11 തരത്തിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. ഇതിൽ ബൂത്ത് ലെവൽ കോൺഫറൻസുകൾ മുതൽ ബൈക്ക് റാലി വരെ ഉൾപ്പെടുന്നുണ്ട്. പ്രധാനമന്ത്രി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പ് ഇവ നടത്തിയിരുന്നു.
മാർച്ച് 28ന് ഉത്തർപ്രദേശിലെ മീററ്റിലായിരുന്നു മോദിയുടെ ഒരു റാലി തുടങ്ങിയത്. ഇന്നലെ തന്റെ അവസാന റാലിയിൽ മോദി പങ്കെടുത്തത് മധ്യപ്രദേശിലെ ഖർഗോണെയിലാണ്. ഇതിനിടെ 15 മില്യൺ പേരെയാണ് മോദി അഭിസംബോധന ചെയ്ത് സംസാരിച്ചിരിക്കുന്നത്. ഇതിനിടെ എംഎൽഎമാർ , എംപിമാർ അടക്കമുള്ള 10,000 മുതിർന്ന ബിജെപി നേതാക്കന്മാരുമായി മോദി ചർച്ചകൾ നടത്തിയെന്നും അമിത് ഷാ വെളിപ്പെടുത്തുന്നു. റോഡ് മാർഗവും വിമാന മാർഗവും മോദി സഞ്ചരിച്ചത് 100, 500 കിലോമീറ്ററാണ്. ഏപ്രിൽ 18ന് മാത്രം അദ്ദേഹം ഏറ്റവും കൂടുതൽ സഞ്ചരിച്ചത്.
അതായത് അന്ന് പ്രചാരണത്തിനായി 4000 കിലോമീറ്ററാണ് മോദി താണ്ടിയിരിക്കുന്നത്. ഗുജറാത്തിലെ അംറെലിയിൽ നിന്നും തുടങ്ങിയ അന്നത്തെ മോദിയുടെ യാത്ര കർണാടകയിലെ ബാഗൽകോട്ട്, ചികോടി എന്നിവിടങ്ങളിലേക്കും തിരുവനന്ത പുരത്തേക്കും നീണ്ടിരുന്നു. 40 ഡിഗ്രിക്കും 46 ഡിഗ്രിക്കും ഇടയിൽ താപനിലയുള്ള ഇടങ്ങളിലാണ് മോദി ഭൂരിപക്ഷവും പ്രചാരണത്തിലേർപ്പെട്ടിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍