Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളം എങ്ങനെ ചിന്തിക്കുന്നു? മറുനാടൻ-റാവിസ് ഗ്രൂപ്പ് അഭിപ്രായ സർവ്വേ ഫലം ഇന്ന് 11.30ന് പുറത്തു വിടും; തെരഞ്ഞെടുപ്പിന് ശേഷമുള്ള മനസ്സ് വ്യക്തമാക്കുന്ന അഭിപ്രായ സർവ്വേ ഫലം എന്ന നിലയിൽ ഫലം കൂടുതൽ യാഥാർത്ഥ്യത്തോട് അടുത്ത് വന്നേക്കും; ഞെട്ടിക്കുന്ന അഭിപ്രായ സർവ്വേ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം

കേരളം എങ്ങനെ ചിന്തിക്കുന്നു? മറുനാടൻ-റാവിസ് ഗ്രൂപ്പ് അഭിപ്രായ സർവ്വേ ഫലം ഇന്ന് 11.30ന് പുറത്തു വിടും; തെരഞ്ഞെടുപ്പിന് ശേഷമുള്ള മനസ്സ് വ്യക്തമാക്കുന്ന അഭിപ്രായ സർവ്വേ ഫലം എന്ന നിലയിൽ ഫലം കൂടുതൽ യാഥാർത്ഥ്യത്തോട് അടുത്ത് വന്നേക്കും; ഞെട്ടിക്കുന്ന അഭിപ്രായ സർവ്വേ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അവസാന അഭിപ്രായ സർവ്വേ ഇന്ന് മറുനാടൻ പുറത്തുവിടും.ഓൺലൈനായി നടത്തിയ മറുനാടൻ-റാവിസ് ഗ്രൂപ്പ് സർവ്വേ ഫലമാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ഇന്ന് രാവിലെ പുറത്തു വിടുന്ന ഫലം മലയാളി മനസ്സിന്റെ നേർചിത്രമാകാനാണ് സാധ്യത. ഓൺലൈനിൽ മറുനാടൻ പേജിലെത്തി വോട്ട് ചെയ്തവരാണ് ഫലപ്രഖ്യാപനത്തിൽ പങ്കെടുത്ത്. ഫലം യാഥാർത്ഥ്യത്തോട് കൂടുതൽ അടുത്ത് നിൽക്കാനാണ് സാധ്യത. ഞെട്ടിക്കുന്ന ഫലമാണ് മറുനാടന്റെ അഭിപ്രായ സർവ്വേ തുറന്നു കാട്ടുന്നത്. ഒരാൾക്ക് ഒരിക്കൽ മാത്രം സർവ്വേയിൽ പങ്കെടുക്കാൻ അവസരം നൽകുന്ന തരത്തിലാണ് സർവ്വേ നടത്തിയത്.

കഴിഞ്ഞ നിയമാസഭാ തെരഞ്ഞെടുപ്പ് കാലത്തും സമാനമായ സർവ്വേ മറുനാടൻ നടത്തിയിരുന്നു. യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്ന ഫലമായിരുന്നു അത്. ഇതിൽ കേരളത്തിൽ അധികാരത്തിൽ എത്തുന്നത് ഏത് കക്ഷി ആവുംഎന്ന ചോദ്യത്തിന് 78.8 ശതമാനം പേരും എൽഡിഎഫ് എന്നാണ് ഉത്തരം നൽകിയത്. യുഡിഎഫിന് 19.7ശതമാനം വോട്ടും കിട്ടി. മുരളീധരൻ, വീണാ ജോർജ്, പിസി ജോർജ്, രാജഗോപാൽ എന്നിവർ വിജയിക്കുന്നവരുടെ പട്ടികയിൽ ഇടം നേടുകയും ചെയ്തു. അങ്ങനെ അട്ടിമറി സാധ്യതകളിൽ സർവ്വേ പറഞ്ഞതെല്ലാം സത്യമാവുകയും ചെയ്തു. അതുകൊണ്ടാണ് ലോക്‌സഭയിൽ മറുനാടൻ-റവീസ് ഗ്രൂപ്പ് സർവ്വേയും ഏറെ ചർച്ചയായത്. ഇതിലെ ഫലങ്ങളും യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്നതാണ്.

മെയ് 23ന് തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ബിജെപി വീണ്ടും അധികാരം നിലനിർത്തുമോ എന്നാണ് അറിയേണ്ടത്. അതോ രാഹുലോ മൂന്നാം മുന്നണി വരുമോ എന്നും കണ്ടറിയണം. ഇത്തരം ചർച്ചകൾക്കിടെയാണ് മറുനാടൻ മലയാളി തെരഞ്ഞെടുപ്പു പ്രവചന മത്സരം സംഘടിപ്പിച്ചത്. മികച്ച പങ്കാളിത്തം ഈ പ്രവചന മത്സരത്തിനുണ്ട്. മറുനാടൻ മലയാളിയും റാവിസ് ഗ്രൂപ്പും ചേർന്നു നടത്തുന്ന തെരഞ്ഞെടുപ്പ് പ്രവചന മത്സരം അൽപ്പം മുമ്പ് അവസാനിച്ചു. കേരളത്തിലെ ഇരുപത് ലോക്‌സഭാ സീറ്റുകളിൽ ഇത്തവണ ആർക്കാവും വിജയം. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ എത്ര സീറ്റുകൾ വീതം കേരളത്തിൽ നേടും. കേന്ദ്രത്തിൽ കോൺഗ്രസ് എത്ര സീറ്റ് നേടും, എൻഡിഎയ്ക്ക് രണ്ടാം ഊഴം ലഭിക്കുമോ? തുടങ്ങിയ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടായിരുന്നു പ്രവചന മത്സരം സംഘടിപ്പിച്ചത്. നാളെ രാവിലെ യോടെ വോട്ടിങ് അവസാനിക്കും. ഇതിനോടകം ആയിരങ്ങൾ പ്രവചന മത്സരത്തിൽ പങ്കാളികളായി.

മാധ്യമങ്ങൾ അഭിപ്രായങ്ങൾ പറയുന്നതിന് പകരം വായനക്കാർ അഭിപ്രായം പറയുന്ന ഒരു വേദി ഞങ്ങൾ ഒരുക്കിയിരുന്നു. കേരളത്തിലെ പ്രമുഖ ഹോട്ടൽ ശൃഖലയായ റാവിസ് ഗ്രൂപ്പുമായി ചേർന്നാണ് ഈ പ്രവചന മത്സരം മറുനാടൻ മലയാളി സംഘടിപ്പിക്കുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ ജനങ്ങളിൽ നിന്ന് വലിയോ തോതിലുള്ള പ്രതികരണങ്ങളാണ് മത്സരത്തിന് ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇത് പ്രവചന മത്സരത്തിൽ വിജയിക്കുന്ന മുന്ന് പേർക്ക് സമ്മാനം ഒരുക്കുകയാണ് മറുനാടൻ. വിജയിക്കുന്ന മൂന്നു പേർക്ക് കോഴിക്കോട് കടവ്, കോഴിക്കോട് മാവൂർ റോഡ് റാവിസ് സിറ്റി ഹോട്ടൽ, കൊല്ലം അഷ്ടമുടി റാവിസ് - ഏതെങ്കിലും ഒരു ഹോട്ടലിൽ ഒരു രാത്രി സ്റ്റേ പ്രഭാതഭക്ഷണം ഉൾപ്പെടെ നൽകുന്നതാകും സമ്മാനം. രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിനാണ് താമസ സൗകര്യം ഒരുക്കുക.

കേരളത്തിലേക്ക് വന്നാൽ ഇരുപത് ലോക്‌സഭാ സീറ്റുകളിൽ 17 ഉം തങ്ങൾ കയ്യടക്കും എന്നാണ് യുഡിഎഫ് അവകാശവാദം. എന്നാൽ 12 സീറ്റുകൾ കയ്യിൽ ഒതുങ്ങുമെന്നും ഇടതുമുന്നണിയും കണക്കുകൂട്ടുന്നു. ആലത്തൂരിൽ യുഡിഎഫിന്റെ പെങ്ങളൂട്ടിയായ രമ്യ ഹരിദാസ് വിജയിക്കുമോ? തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമോ? ഇന്നസെന്റിനൊപ്പം ഇക്കുറിയും ചാലക്കുടി നിലകൊള്ളുമോ? ഇങ്ങനെ ഒട്ടുവളരെ ചോദ്യങ്ങൾ ആണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി ഇക്കുറിയും ഉയരുന്നത്. ശബരിമല തിരഞ്ഞെടുപ്പ് അടിയൊഴുക്കുകൾ നിയന്ത്രിച്ചതിനാൽ ഇത്തവണ തങ്ങൾ അക്കൗണ്ട് തുറക്കും എന്ന് തന്നെയാണ് ബിജെപിയും പ്രതീക്ഷിക്കുന്നത്. അത് പത്തനംതിട്ടയാവാം അല്ലെങ്കിൽ തിരുവനന്തപുരവും തൃശൂരിനുമൊക്കെയായി ബിജെപി പ്രതീക്ഷകൾ വളരുന്നുമുണ്ട്. എല്ലാത്തിനുമുള്ള ഉത്തരമാണ് മെയ് 23 നു ലഭിക്കാൻ പോകുന്നത്.

കേന്ദ്രത്തിലേയും കേരളത്തിലെയും ഫലങ്ങളുമായി ബന്ധപ്പെട്ടു നടന്ന പ്രവചനമത്സരത്തിൽ വായനക്കാർക്കായി 27 ചോദ്യങ്ങളാണ് ഒരുക്കിയത്. ഈ ഉത്തരങ്ങളിൽ ഏറ്റവും കൂടുതൽ ശരി ഉത്തരം പറയുന്ന മൂന്നു പേർക്കായിരിക്കും റാവിസ് ഗ്രൂപ്പ് ഹോട്ടലിൽ ഒരു ദിവസം താങ്ങാനുള്ള അവസരം നൽകുക. എല്ലാ ഉത്തരങ്ങളും ശരിയാക്കുന്നവർ മൂന്നിൽ കൂടുതൽ ആണെങ്കിൽ നറുക്കെടുപ്പിലൂടെയാവും അവസാന വിജയികളായ മൂന്നു പേരെ കണ്ടെത്തുക. ഈ മാസം 17ാം തിയ്യതി വരെ നിങ്ങൾക്ക് പ്രവചനം മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും.

കേരളത്തിലെ ടൂറിസം രംഗത്തെ ഏറ്റവും മികച്ച ഹോട്ടൽ ശൃഖലയാണ് റാവിസ് ഗ്രൂപ്പിന്റേത്. മികച്ച അന്താരാഷ്ട്ര സൗകര്യങ്ങളോടു കൂടിയിള്ള റാവിസിന്റെ ഏതെങ്കിലും ഹോട്ടലിലാണ് വിജയികൾക്ക് താമസം ഒരുക്കുക. കോഴിക്കോട് കായലോരത്ത് തെങ്ങുകൾക്കിടയിൽ സ്ഥിതി ചെയുന്ന കടവ് റിസോർട്ട് ഫൈവ് സ്റ്റാർ സൗകര്യങ്ങൾ അടങ്ങിയതാണ്. കടവിൽ ഒരു ദിവസം കുടുംബസമേതം താമസിക്കാനുള്ള സൗജന്യ അവസരം ആണ് നൽകുക. കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങൾ ഉള്ള ആഡംബര റിസോർട്ട് ആണ് കടവ്. ഒരിക്കൽ പോയാൽ സന്ദർശിക്കുന്നവർക്ക് മറക്കാനാവാത്ത അനുഭവമാണ് കായലോരം നൽകുക. സ്വിമ്മിങ് പൂളും റെസ്റ്റോറന്റും അടങ്ങുന്ന കായലോരത്തിൽ വരുന്ന ഒരു വർഷത്തിനകം എന്നെങ്കിലും സൗകര്യപ്രദമായ ദിവസം താമസിക്കാം.

കോഴിക്കോട് നഗരമധ്യത്തിൽ പഞ്ചനക്ഷത്ര സൗകര്യങ്ങൾ അടങ്ങിയ ഹോട്ടലാണ് മാവൂർ റോഡിലുള്ള റാവിസ് ഹോട്ടൽ. സ്വിമ്മിങ് പൂൾ അടക്കമുള്ള സൗകര്യങ്ങളും ഈ ഹോട്ടലിലുണ്ട്. കോഴിക്കോട്ടെ മികച്ച ഹോട്ടലുകളിൽ ഒന്നായാണ് റാവിസ് ഗ്രൂപ്പ് ഹോട്ടൽ. കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് ദി റാവിസ് കൊല്ലം, ദി റാവിസ് അഷ്ടമുടി എന്ന പേരിലും ഇത് അറിയപ്പെടുന്ന ഹോട്ടൽ ഇന്ത്യയിലെ തന്ന ഏറ്റവും മികച്ച ഹോട്ടലുകളിൽ ഒന്നാണ്. തിരുവിതാംകൂർ ശൈലിയും കോളോണിയൽ കാലത്തെ ശൈലിയും ഇടചെർന്നതാണ് ഹോട്ടലിന്റെ രൂപകൽപന. മുറികൾ, സ്യൂട്ട് മുറികൾ, കോട്ടേജുകൾ, സ്വകാര്യ നീന്തൽകുളത്തോടുകൂടിയുള്ള വില്ലകൾ, ആയുർവേദ സ്പാ, ഭക്ഷണശാലകൾ എന്നിവ ഹോട്ടലിൽ ഉണ്ട്.

സമ്മാനാർഹർ മുൻകൂട്ടി ബുക്ക് ചെയ്തു വേണം താമസം ഉറപ്പിക്കാൻ. എല്ലാ മുറികൾക്കും അഡ്വാൻസ്ഡ് ബുക്കിങ് ഉള്ള ദിവസം ലഭിച്ചെന്ന് വരില്ല. എന്നാൽ സമ്മാന ജേതാവിന് കൂടി സൗകര്യപ്രദമായ ഒരു ദിവസം നൽകുന്നതാവും. വിജയികൾ മൂന്ന് മാസത്തിനുള്ളിൽ തങ്ങളുടെ ഹോട്ടൽ താമസ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP