ഓൺലൈനിൽ ഗുണമേന്മയുള്ള പുതുപുത്തൻവസ്ത്രങ്ങളുടെ ഫോട്ടോ നൽകും; ആകൃഷ്ടരായ ഉപഭോക്താക്കൾ ഓൺലൈനിൽ ബുക്ക് ചെയ്ത് പണവും നൽകി കൊറിയർ പൊളിക്കുമ്പോൾ കണ്ണുതള്ളിപ്പോകും; ലഭിക്കുന്നത് ബുക്ക് ചെയ്ത വസ്ത്രത്തിന്റെ ഏഴയലത്തുപോലും വരാത്ത പഴകിയ വസ്ത്രത്തെക്കാളും നിലവാരം കുറഞ്ഞവ; തിരിച്ചുകൊടുത്താൽ വാങ്ങില്ല; കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലപ്പുറം സ്വദേശിക്ക് 2000രൂപ തിരിച്ചു നൽകി വായടപ്പിച്ചു; ഓൺലൈൻ വസ്ത്ര വിപണിയിലെ വലിയ തട്ടിപ്പ് ഇങ്ങിനെ...
ജംഷാദ് മലപ്പുറം
മലപ്പുറം: ഓൺലൈനിൽ ഗുണമേന്മയുള്ള പുതുപുത്തൻവസ്ത്രങ്ങളുടെ ഫോട്ടോ പ്രദർശിപ്പിക്കും. ശേഷം വസ്ത്രങ്ങളുടെ ഫോട്ടോകളും, ഓൺലൈൻബുക്കിംഗിന്റെ ലിങ്കും ഫേസ്ബുക്ക് വ്യാപകമായി പ്രചരിപ്പിക്കും. പുതുപുത്തന്മോഡൽ ഷർട്ടുകളും, ക്വാളിറ്റി കൂടിയ മെറ്റീരിയലുമടങ്ങുന്ന ഷർട്ടുകൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ ഫോട്ടോ കാണുന്നവർ ഓൺലൈനിൽ ഉടൻ തന്നെ ബുക്കുചെയ്യും, പക്ഷെ പുതുപുത്തൻ വസ്ത്രം ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് ലഭിക്കുന്നതാകട്ടെ യാതൊരു ക്വാളിറ്റിയുമില്ലാത്ത, തങ്ങൾ ബുക്ക് ചെയ്ത ഷർട്ടിന്റെ ഏഴയലത്തുപോലും എത്താത്ത വസ്ത്രങ്ങളാകും, റിട്ടേൺ അയച്ചാൽ സ്വീകരിക്കില്ല. റിട്ടേൺചെയ്യാമെന്ന് പറയുന്നുണ്ടെങ്കിലും ഗുണഭോക്താവിനെ കളിപ്പിച്ചും, ഫോൺ കട്ട് ചെയ്തും മടുപ്പിക്കും. ചെറിയ പണമല്ലേ പോയതെന്ന് കരുതി തട്ടിപ്പിനിരയായവർ പിന്നാലെ മിണ്ടാണ്ടിക്കും. ഇതാണ് പുതിയ ഓൺലൈൻ വസ്ത്ര വിപണിയിലെ വലിയ തട്ടിപ്പ്. നിരവധി ഓൺലൈൻ കമ്പനികൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നതായി കൊറിയർ സർവീസ് ഏജന്റ്സികൾ തന്നെ പറയുന്നു. തങ്ങൾ മുഖേന എത്തുന്ന കൊറിയറുകൾ ഇത്തരത്തിൽ ഉപഭോക്താക്കൾ തിരിച്ചു നൽകുന്ന അവസ്ഥയാണെന്നാണ് ഇവർ പറയുന്നത്.
മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ മുജീബ് റഹ്മാനാണ് മേൽപറഞ്ഞ രീതിയിൽ തട്ടിപ്പിനിരായായ ഒരാൾ. ബിസ്സിനസ്സ് ബേ എന്ന ഓൺലൈൻ ലിങ്ക് വഴിയാണ് മുജീബ് ഷർട്ടിന് ബുക്ക് ചെയ്തത്. 160രൂപ മുതൽ 220രൂപവരെ വിലയുള്ള ഷർട്ടുകളാണ് ഓൺലൈനിൽ പ്രദർശിപ്പിച്ചിരുന്നത്. ഫേസ്ബുക്കിൽ വന്ന ഒരു ലfങ്ക് കണ്ടാണ് മുജീബ് ഷർട്ടിന് ബുക്ക് ചെയ്തത്. ഓരോ ഷർട്ടിന്റെ ഫോട്ടോക്കൊപ്പം അതിന്റെ വിലയും കാണിക്കുന്നുണ്ട്, ക്വാളിറ്റി കൂടിയ നല്ല ഷർട്ടുകളുടെ ഫോട്ടോ കണ്ടതോടെ ഇതിൽ ആകൃഷ്ടനയാ മുജീബ് 5300 രൂപക്ക് നിരവധി ഷർട്ടുകൾ ഓർഡർ ചെയ്തു.
ഓൺലൈനിൽ ഓർഡർ ചെയ്യുമ്പേൾ വിലയുടെ 10ശതമാനം അപ്പോൾതന്നെ അവരുടെ അക്കൗണ്ടിൽ ഇട്ടുനൽകി. ബാക്കി കൊറിയർ കയ്യിൽകിട്ടിയ ശേഷം അവരുടെ കയ്യിൽ നൽകിയാൽ മതിയെന്ന് പറഞ്ഞു. എന്നാൽ ദിവസങ്ങൾക്ക് ശേഷം താൻ ഓർഡർ ചെയ്ത വസ്ത്രങ്ങൾ കയ്യിൽ കിട്ടിയപ്പോൾ മുജീബിന്റെ കണ്ണുതള്ളിപ്പോയി. താൻ ബുക്ക് ചെയ്ത വസ്ത്രത്തിന്റെ ഒരു മാച്ചുംഇല്ലാത്ത, ഷർട്ടിന് കീശപോലുമില്ലാത്ത ക്വാളിറ്റിയില്ലാത്ത ധരിക്കാൻ കഴിയാത്ത രീതിയിലുള്ള ഷർട്ടുകളാണ് ലഭിച്ചത്. അപ്പോൾ തന്നെ മുജീബ് കൊറിയർ സർവീസുകാരനോട് പറഞ്ഞു, തനിക്ക് ഇതുവേണ്ട, തന്റെ പണം തിരിച്ചുതരണമെന്ന്, പണം നൽകിയ ശേഷമാണ് കൊറിയർ കയ്യിൽനൽകുകയുള്ളു. എന്നാൽ പണം തിരിച്ചു നൽകാൻ തനിക്കു കഴിയില്ലെന്നും നിങ്ങൾ ഇവ റിട്ടേൺ അയച്ചാൽ പണം തിരിച്ചുലഭിക്കുമെന്നും പറഞ്ഞാണ് കൊറിയർ സർവീസുകാരൻ പോയത്.
ഇതുപ്രകാരം വസ്ത്രം റിട്ടേൺ നൽകാൻ ഓൺലൈനിൽ അപേക്ഷിച്ചിട്ടും യാതൊരു മറുപടിയും, ലഭിച്ചില്ല, സൈറ്റിൽ കണ്ട നമ്പറിൽ വിളിച്ചു റിട്ടേൺ കാര്യം പറയുമ്പോൾ അവർ ഫോൺ കട്ടാക്കുന്നു. വിട്ടുകൊടുക്കാൻ തെയ്യാറാകാതെ മുജീബ് വിവിധ നമ്പറുകളിൽ നിന്നും വിളിച്ചു അങ്ങോട്ടും ഭീഷണിപ്പെടുത്തി. എന്റെ പണം തിരിച്ചു നൽകിയില്ലെങ്കിൽ കോടതിയിൽ പോകുമെന്നും കേസ്കൊടുക്കുമെന്നും വരെ പറഞ്ഞു. തുടർന്നു പല നമ്പറുകളിൽനിന്നും വിളിച്ചപ്പോൾ റിട്ടേൺ എടുക്കാമെന്നും 800രൂപ സർവീസ് ചാർജായി നൽകണമെന്നും പറഞ്ഞു. ഇതിന് സമ്മതിച്ചിട്ടും റിട്ടേൺ കൊണ്ടുപോകാൻ ആരം വന്നില്ല. തുടർന്നു വീണ്ടും വിട്ടുകൊടുക്കാതെ ഫോൺവിളി തുടർന്നതോടെയാണ് മുജീബിനോട് 2000 രൂപ തരാം വസ്ത്രം നിങ്ങൾ തന്നെ എടുത്തോളുവെന്ന് പറഞ്ഞു. മുജീബിന്റെ വായടപ്പിച്ചത്. 2000രൂപ തിരിച്ചുകിട്ടിയാലും തനിക്ക് നഷ്ടമാണെന്ന മുജീബിന് തോന്നിയെങ്കിലും അവസാനം കിട്ടയത് ലഭിച്ചു മിണ്ടാതിരിക്കാമെന്ന് കരുതി മുജീബ് രണ്ടായിരംരൂപ തിരിച്ചുവാങ്ങിക്കുകയായിരുന്നു. ഇതാണ് ഓൺലൈൻ വസ്ത്രത്തിന്റെ തട്ടിപ്പിന്റെ രീതി. ഇത്തരത്തിൽ വ്യാപകമായ ആരുംകേൾക്കാത്ത പല സൈറ്റുകൾ പ്രവർത്തിക്കുന്നതായി വിവരമുണ്ട്,
തട്ടിപ്പിന്റെ മറ്റൊരു രീതിയും നടക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് 1000 രൂപയുടെ ചുരിദാർ ഓൺലൈനായി വാങ്ങിയ യുവാവിന് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 97,500 രൂപ നഷ്ടപ്പെട്ടിരുന്നു. അടിമാലി സ്വദേശിയായ ജിജോ ജോസഫാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. ഗുജറാത്തിലെ സൂറത്തിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ സ്ഥാപനത്തിൽ നിന്നാണ് ജിജോ ചുരിദാർ ഓർഡർ ചെയ്തത് മാസങ്ങൾക്ക് മുമ്പാണ് ചുരിദാർ പാഴ്സലായി ലഭിച്ചത്. എന്നാൽ ഓൺലൈൻ സൈറ്റിൽ പറയുന്നയത്ര ഗുണനിലവാരം വസ്ത്രത്തിനില്ലെന്ന് മനസിലായതോടെ ഇത് തിരികെ അയയ്ക്കാൻ തീരുമാനിച്ചു. പണം തിരിച്ച് നൽകാനായി അക്കൗണ്ട് നമ്പറും ഒടിപി കോഡും കൈമാറണമെന്ന് കമ്പനിയിൽ നിന്നും അറിയിക്കുകയും ഇങ്ങനെ ചെയ്തതിന് പിന്നാലെ ജിജോയുടെ അക്കൗണ്ടിൽ നിന്നും വെറും പത്തു മിനിട്ടിനകം 95,000 രൂപ നഷ്ടമാകുകയായിരുന്നു.
ഇത്രയധികം തുക പോയപ്പോൾ ഇക്കാര്യം കമ്പനിയെ ഉടൻ അറിയിച്ചു. 2,000 രൂപയിൽ കൂടുതൽ മിനിമം ബാലൻസ് ഉള്ള മറ്റൊരു അക്കൗണ്ട് നമ്പർ നൽകിയാൽ തിരികെ നിക്ഷേപിക്കാം എന്നായിരുന്നു മറുപടി. ഇതോടെ കഴിഞ്ഞ 11ന് അടിമാലി ഐസിഐസിഐ ബാങ്കിലെ അക്കൗണ്ട് നമ്പർ നൽകി. 3,000 രൂപയുണ്ടായിരുന്ന അക്കൗണ്ടിൽ നിന്നു 2,500 രൂപ നഷ്ടപ്പെട്ടു. വീണ്ടും കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ 5,000 രൂപ മിനിമം ബാലൻസുള്ള അക്കൗണ്ടിലേക്കു മാത്രമേ പണം കൈമാറാൻ കഴിയുകയുള്ളൂ എന്നാണ് മറുപടി ലഭിച്ചത്. ഇതോടെ തട്ടിപ്പ് മനസ്സിലാക്കിയ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Stories you may Like
- നരകാസുരനും ഭസ്മാസുരനും തമ്മിലുള്ള സഖ്യം!
- ജപ്പാൻകാരുടെ ഉറക്കം കെടുത്തി വീണ്ടും ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം
- ഓൺലൈൻ തട്ടിപ്പിൽ യുവതിക്കും രണ്ടു യുവാക്കൾക്കും ലക്ഷങ്ങൾ നഷ്ടമായി
- കണ്ണൂരിൽ കെ എസ് ആർ ടി സി കൊറിയർ സർവീസ് ആരംഭിച്ചു
- 'ആൾക്കൂട്ടത്തിൽ വെച്ച് ഉൾവസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു' വിദ്യാർത്ഥികൾ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍