കണ്ടാൽ സുമുഖൻ... തട്ടിപ്പിന്റെ കാര്യത്തിൽ ഉസ്താദ്; ഗ്ലാമറും മനം മയക്കുന്ന സംഭാഷണങ്ങളും ഒപ്പം അച്ഛനേയും മുന്നിൽ നിർത്തി വഞ്ചിച്ചത് അഞ്ഞുറോളം പേരെ; ഫോണിക്സ് കൺസൽട്ടൻസി കോട്ടയം എന്ന ഫേസ്ബുക്ക് പേജിലൂടെ ആളുകളെ വളച്ചെടുത്തത് കാനഡയിലും മാൾട്ടയിലും ചെക്ക് റിപ്പബ്ലികിലും ഇസ്രയേലിലും ജോലി വാഗ്ദാനത്തിൽ; പാവങ്ങളുടെ പാസ്പോർട്ട് പറ്റിച്ചെടുത്ത് അയച്ചു കൊടുത്തത് വ്യാജ വിസ; കോടികളുമായി മുങ്ങിയത് അമേരിക്കയിലേക്ക്; റോബിൻ മാത്യുവിന്റെ റിക്രൂട്ട്മെന്റ് ചതി ഇങ്ങനെ
എം മനോജ് കുമാർ
കോട്ടയം: കണ്ടാൽ സുമുഖൻ. പക്ഷെ തട്ടിപ്പിന്റെ കാര്യത്തിൽ ഉസ്താദും. ഗ്ലാമറും മനം മയക്കുന്ന സംഭാഷണങ്ങളും ആധാരമാക്കി റോബിൻ മാത്യു വിസ തട്ടിപ്പിന് ഇറങ്ങിയപ്പോൾ വഞ്ചിതരായത് അഞ്ഞുറോളം പേർ. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാർത്ഥികളിൽ നിന്നും കോടികൾ തട്ടിയാണ് തട്ടിപ്പ് വീരൻ റോബിൻ മാത്യു മുങ്ങിയത്. നിലവിൽ ലഭിച്ച പരാതികൾ പ്രകാരം ഏഴരക്കോടിയോളം രൂപ റോബിൻ വെട്ടിച്ചതായി അറിവുണ്ടേങ്കിലും തട്ടിപ്പിന്റെ വ്യാപ്തിയും തുകയും അതിലേറെയാണെന്നാണ് കേസ് അന്വേഷിക്കുന്ന കോട്ടയം ഗാന്ധിനഗർ പൊലീസിന്റെ നിഗമനം. തട്ടിപ്പിന് ശേഷം കൂട്ടാളികളുമായി അമേരിക്കയ്ക്ക് മുങ്ങിയ റോബിനെ പൊക്കാൻ സഹായം തേടി കേരളാ പൊലീസ് ഇപ്പോൾ അമേരിക്കയിലെ ഇന്ത്യൻ എംബസിയെ സമീപിച്ചിരിക്കുകയാണ്.
കാനഡ, മാൾട്ട, ചെക്ക് റിപ്പബ്ലിക്, ഇസ്രയേൽ രാജ്യങ്ങളിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയാണ് മുങ്ങൽ. .ഇയാൾ ഇപ്പോൾ എവിടെയുണ്ടെന്നു അടുപ്പക്കർക്ക് പോലും അറിയില്ല. യുഎസിൽ ഉണ്ട് എന്നാണ് തട്ടിപ്പിന്നിരയായവർ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഇസ്രയേൽ, ചെക്ക് റിപ്പബ്ലിക് വിസ തേടി വന്നവരാണ് വഞ്ചിക്കപ്പെട്ടവരിൽ ഏറിയ കൂറും. കോട്ടയത്ത് എസ്എച്ച് മൗണ്ട് ഫോണിക്സ് എന്ന കൺസൽട്ടൻസി തുടങ്ങിയാണ് റോബിൻ മാത്യുസ് വിസാ തട്ടിപ്പിന് ഇറങ്ങിയത്. ഓൺലൈൻ പരസ്യങ്ങൾ നൽകിയാണ് റോബിൻ മാത്യു തട്ടിപ്പ് വിപുലമാക്കിയത്. 400 ഓളം പേരോളമാണ് റോബിൻ മാത്യുവിന്റെ ചതിക്കുഴിയിൽപ്പെട്ട് പണം നഷ്ടമായി നിരാശരായി കഴിയുന്നത്. ഉദ്യോഗാർത്ഥികളുടെ പാസ്പോർട്ട്, എസ്എസ്എൽസി തുടങ്ങിയവയുമായാണ് നഷ്ടമായതിനാൽ ചതിയിൽപ്പെട്ടവർ ആശങ്കയിലാണ്.
മറ്റൊരു വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഈ രേഖകൾ ഇല്ലെങ്കിൽ അവസരം നഷ്ടമാകും എന്നതിനാലാണ് വഞ്ചനയിൽ കുടുങ്ങിയവരുടെ ആശങ്കകൾ വർദ്ധിക്കുന്നത്. റോബിൻ മാത്യുവിന്റെ ചതിക്കുഴിയിൽ കുടുങ്ങിയ 385 ഓളം പേർ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കാത്തിരിക്കുകയാണ്. റോബിൻ മാത്യുവിനൊപ്പം കൂട്ടാളികളായ നവീനും ജയിംസിനെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരും വിദേശത്തേക്ക് കടന്നതായാണ് സൂചന. തട്ടിപ്പിൽ പങ്കാളിയായ റോബിൻ മാത്യുവിന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിതാവും പൊലീസ് കസ്റ്റഡിയിലാണ്. പിതാവിന്റെ സാന്നിധ്യത്തിൽ പലരിൽ നിന്നും റോബിൻ പണം വാങ്ങിയിട്ടുണ്ട് എന്നതിനാലാണ് റോബിന്റെ പിതാവും അകത്തായത്.
വിദേശത്ത് ജോലി തേടി ഒരു ലക്ഷം മുതൽ 20 ലക്ഷം വരെ റോബിൻ മാത്യുവിനു കൊടുത്തവരുണ്ട്. എല്ലാവരും പണവും സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും തിരികെ ലഭിക്കുമോ എന്ന ആശങ്കയിലാണ്. ജോലി ലഭിച്ചാൽ, വിസ ലഭിച്ചാൽ രക്ഷപ്പെടാം എന്ന പ്രതീക്ഷയിൽ റോബിൻ മാത്യുവിനെ വിശ്വസിച്ചാണ് പലരും പണം നൽകിയത്. ഇപ്പോൾ വിസമാത്രമല്ല പണവും സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും വരെ നഷ്ടമായ അവസ്ഥയിലാണ് ഉദ്യോഗാർത്ഥികൾ. റോബിൻ മാത്യുവിന്റെ ഓഫീസിൽ പൊലീസ് നടത്തിയ റെയ്ഡ് വഴി വളരെ ചുരുക്കം പേർക്ക് പാസ്പോർട്ട് തിരികെ ലഭിച്ചിട്ടുണ്ട്. പക്ഷെ മറ്റുള്ളവരുടെ പാസ്പോർട്ട് എവിടെ രേഖകൾ എവിടെ എന്ന കാര്യത്തിൽ ആർക്കും ഒരു വിവരവുമില്ല. ഓൺലൈൻ മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് റോബിൻ മാത്യു ഉദ്യോഗാർത്ഥികളെ വലവീശിയത്.
ഫോണിക്സ് കൺസൽട്ടൻസി കോട്ടയം എന്ന പേരിൽ ഒരു ഫെയ്സ് ബുക്ക് പേജും റോബിൻ ആരംഭിച്ചിരുന്നു. ഈ ഫെയ്സ് ബുക്ക് പേജ് വഴി നിരവധി ആളുകൾ തട്ടിപ്പിലെക്ക് ആകർഷിക്കപ്പെട്ടു. ഇസ്രയേലിൽ കെയർ ടേക്കർ ജോലി പോലും ഉദ്യോഗാർത്ഥികൾക്ക് വാഗ്ദാനം നൽകിയിരുന്നു. ഇത്തരം വാഗ്ദാനങ്ങളിൽ കുരുങ്ങിയാണ് പലർക്കും പണം നഷ്ടമായത്. വിസ ലഭിക്കും എന്ന് വിശ്വസിച്ചതിനാൽ പലരും ആദ്യം പരാതി നൽകാൻ മടിച്ചു. പക്ഷെ നൽകിയ വിസ വ്യാജമാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഉദ്യോഗാർത്ഥികളിൽ പലരും പരാതിയുമായി പൊലീസിനെ സമീപിച്ചത്. അതോടെ വിവരമറിഞ്ഞ് മറ്റുള്ളവരും പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. ആദ്യം പണം നൽകി വ്യാജ വിസ കരസ്ഥമാക്കിയവരും വിസ വന്നപ്പോൾ അത് ചെക്ക് ചെയ്യാതെ ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകി വഞ്ചനയ്ക്ക് ഇരയായവരും ഈ കൂട്ടത്തിലുണ്ട്. വിസയ്ക്ക് പറഞ്ഞ പണം മുഴുവൻ നൽകുകയും അതിനൊപ്പം ചെക്ക് റിപ്പബ്ലിക്കിലെക്ക് വിമാന ടിക്കറ്റുകൾ വരെ എടുത്തവരും ഇനി എന്ത് എന്നറിയാതെ നിൽക്കുകയാണ്.
കുറഞ്ഞ തുക നൽകിയാൽ മതി എന്ന വാഗ്ദാനം നൽകിയാണ് റോബിൻ മാത്യു പണം തട്ടിയത്. വിദേശത്ത് ജോലി നൽകുന്ന മറ്റു ഏജൻസികളിൽ നിന്നും വിഭിന്നമായി, അവരുടെ റേറ്റിൽ നിന്നും കുറഞ്ഞ തുകയാണ് റോബിൻ മാത്യുസ് ആവശ്യപ്പെട്ടത്. അൻപതിനായിരം മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് റോബിൻ ഡിമാൻഡ് ചെയ്തത്. അതിനാൽ പലരും പണം മുൻകൂറായി തന്നെ നൽകി. കോടികൾ കയ്യിൽ വന്നപ്പോൾ റോബിനും കൂട്ടാളികളും മുങ്ങുകയായിരുന്നു. ഇയാൾ യുഎസിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
റോബിൻ മാത്യുവിന്റെ തട്ടിപ്പിന്നിരയായ ജിത്തു രാജൻ മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെ:
ഫോണിക്സ് കൺസൽട്ടൻസി കോട്ടയം എന്ന ഫേസ്ബുക്ക് പേജിലെ പരസ്യം കണ്ടാണ് റോബിൻ മാത്യുവിന്റെ ഓഫീസിലേക്ക് പോയത്. കാനഡ വിസ തേടിയാണ് ആണ് ഞാൻ പോയത്. ആദ്യം രണ്ടു ലക്ഷം രൂപ നൽകണം. പിന്നെ വിസ വന്നു കഴിഞ്ഞു മാത്രം ബാക്കി തുക നൽകണം. എന്നാണ് റോബിൻ മാത്യു പറഞ്ഞത്. ഇങ്ങിനെ ഒരു ലക്ഷം മുതൽ മുകളിലോട്ടു തുക നൽകിയവർ ഒട്ടുവളരെ പേരുണ്ട്.പണം നൽകി പറഞ്ഞ തീയതി കഴിഞ്ഞിട്ടും വിസ വന്നില്ല. എന്താണ് വിസ വരാത്തത് എന്ന് റോബിൻ മാത്യുവിനോട് ചോദിച്ചു. അവസാനം ഒരു തീയതി പറഞ്ഞു. ഈ തീയതിയിൽ വിസ വരും എന്ന് പറഞ്ഞു. പറഞ്ഞ തീയതിക്ക് തന്നെ വിസ വന്നു. പക്ഷെ എല്ലാവർക്കും നൽകിയ വിസ വ്യാജ വിസയായിരുന്നു. ഇസ്രയേൽ, കാനഡ അടക്കമുള്ള രാജ്യങ്ങളിലെ വിസയാണ് വ്യാജമായി നിർമ്മിച്ചു നൽകിയിരിക്കുന്നത്. എംബസിയുമായി ബന്ധപ്പെട്ടപ്പോൾ വിസ വ്യാജമാണ് എന്നാണ് പറഞ്ഞത്.
പിഡിഎഫിൽ ഒരു സോഫ്റ്റ്കോപ്പിയാണ് അയച്ചു തന്നത്. വിസ വന്നശേഷം ബാക്കി കാശ് നൽകണം എന്നാണ് പറഞ്ഞത്. വിസയുടെ ആധികാരികത ബോധ്യമായ ശേഷം മാത്രമേ ബാക്കി തുക നൽകൂ എന്നാണ് ഞാൻ മറുപടി നൽകിയത്. അതിനു റോബിൻ പറഞ്ഞ മറുപടി. വിസ ചെക്ക് ചെയ്യരുത് എന്നാണ്. വിസ റോബിൻ ചെക്ക് ചെയ്തിട്ടുണ്ട്. അതിനാൽ വീണ്ടുമൊരു ചെക്കിങ് ആവശ്യമില്ലാ എന്നും പറഞ്ഞു. പക്ഷെ ഞാൻ എന്റെ വാദത്തിൽ ഉറച്ചു നിന്നു. ഞാൻ 23 (ഏപ്രിൽ)നു ഡൽഹിക്ക് പോകുന്നുണ്ട്. അവിടെ നിന്ന് ഐഡിയും പാസ്സ്വേർഡും കളക്റ്റ് ചെയ്യാം.അതിനു ശേഷം നിങ്ങൾക്ക് ചെയ്യാം എന്ന് റോബിൻ വീണ്ടും പറഞ്ഞു.പക്ഷെ കഴിഞ്ഞ 23 നു ശേഷം റോബിനെക്കുറിച്ച് യാതൊരു വിവരവുമില്ല. റോബിൻ മുങ്ങി എന്ന് എനിക്ക് മനസിലായി. ഇപ്പോൾ നൽകിയ കാശിനും പാസ്പോർട്ടിനും സർട്ടിഫിക്കറ്റുകളും വേണ്ടി എല്ലാവരും കാത്തു നിൽക്കുകയാണ്-ജിത്തു പറയുന്നു.
വിസാ തട്ടിപ്പിനെക്കുറിച്ച് കോട്ടയം ഗാന്ധി നഗർ പൊലീസ് മറുനാടനോട് പറയുന്നത് ഇങ്ങനെ:
വിസാ തട്ടിപ്പ് അന്വേഷിച്ച് ചെന്നപ്പോൾ ചുരുൾ അഴിഞ്ഞത് വിദേശ ജോലിയുടെ മറവിൽ നടത്തിയ വൻ ചതിയുടെ കഥയാണ്. ഏഴരക്കോടി രൂപയാണ് നിലവിലെ പരാതികൾ പ്രകാരം റോബിൻ മാത്യു വെട്ടിച്ചത്. അഞ്ഞൂറിലേറെപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. റോബിൻ മാത്യു അമേരിക്കയിൽ ആണെന്നാണ് അറിവ്. അതിനാൽ ഞങ്ങൾ അമേരിക്കയിൽ നിന്ന് പ്രതിയെ പൊക്കാൻ എംബസി തലത്തിലുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എംബസി ഇടപടൽ വഴിയാണ് ഇയാളെ തിരിച്ചെത്തിക്കാൻ കഴിയുന്നത്.
പരാതികൾ പൊലീസിൽ വരുന്നതിനു മുൻപ് തന്നെ റോബിൻ മാത്യു് മുങ്ങിയിരുന്നു. ഇയാളെ എന്തായാലും ഇന്ത്യയിൽ തിരിച്ചേത്തിക്കും. അതിനാണ് പൊലീസ് നീങ്ങുന്നത്-ഗാന്ധി നഗർ പൊലീസ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്