ഒരു വർഷം മുമ്പ് ഏകപക്ഷീയമായ അമേരിക്ക പിന്മാറിയ ആണവ കരാറിൽ നിന്നും ഒടുവിൽ ഇറാനും പിന്മാറി; യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനും ഘനജലോത്പാദനത്തിനും പരിധിയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ; യുഎസ്-ഇറാൻ ഭിന്നതയിൽ ആശങ്ക അറിയിച്ച് റഷ്യയും; അമേരിക്കൻ മാടമ്പിത്തരത്തിന് മുമ്പിൽ മുട്ടു മടക്കാതെ ഇറാൻ മുമ്പോട്ട് പോകുമ്പോൾ യുദ്ധ ഭീതിയിൽ വീണ്ടും ലോകം
മറുനാടൻ മലയാളി ബ്യൂറോ
ടെഹ്റാൻ: 2015-ൽ യു.എസ്. ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഒപ്പുവെച്ച ആണവക്കരാറിൽനിന്ന് ഭാഗികമായി പിന്മാറുന്നുവെന്ന് ഇറാൻ പ്രഖ്യാപിക്കുമ്പോൾ മധ്യേഷ്യയിലെ സംഘർഷത്തിന് പുതിയ തലമെത്തുകയാണ്. അമേരിക്കയെ പ്രകോപിപ്പിക്കലാണ് ലക്ഷ്യം. ദേശീയ സുരക്ഷാകൗൺസിലിൽനിന്നുള്ള ഉത്തരവനുസരിച്ച് കരാറിലെ ചില വ്യവസ്ഥകളിൽനിന്ന് ഔദ്യോഗികമായി പിന്മാറുന്നുവെന്ന് ഇറാൻ ആണവോർജസംഘടന അറിയിക്കുകയായിരുന്നു. കരാറിൽനിന്ന് യു.എസ്. പിന്മാറിയതിന് ഒരുവർഷത്തിനുശേഷമാണ് ഇറാനും ഭാഗികമായി പിന്മാറുന്നത്. ഇതോടെ കരാർ തന്നെ ഫലത്തിൽ ഇല്ലാതായി. ഇനി ഇറാൻ ആണവ പദ്ധതികൾ വീണ്ടും തുടങ്ങാനും സാധ്യതയുണ്ട്.
ഇറാൻ ആണവക്കരാർ 2015-ലാണ് ഒപ്പിട്ടത്. യു.എസ്., ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന, ജർമനി എന്നീ രാജ്യങ്ങളുമായി ഇറാൻ ആണവക്കരാറിൽ ഒപ്പുവെച്ചത്. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുവെന്ന ആരോപണത്തെത്തുടർന്ന് അന്താരാഷ്ട്രതലത്തിൽ ഇറാനുമേൽ സാമ്പത്തിക ഉപരോധങ്ങളേർപ്പെടുത്തിയിരുന്നു. ഈ ഉപരോധങ്ങൾ മയപ്പെടുത്തുന്നതിനുപകരമായി ഇറാൻ തങ്ങളുടെ ആണവപരിപാടികൾ പരിമിതപ്പെടുത്തണമെന്നായിരുന്നു കരാറിന്റെ കാതൽ. എന്നാൽ അമേരിക്ക ഏകപക്ഷീയമായി കരാറിൽ നിന്ന് പിന്മാറി. ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെയാണ് ഇത്. ഇതിന് ശേഷം ഇറാനുമായി നിരന്തരം സംഘർഷവും തുടങ്ങി. ഈ സാഹചര്യത്തിലാണ് ഇറാനും ഉറച്ച നിലപാടുമായി എത്തുന്നത്. അമേരിക്കയെ നേരിടാൻ തയ്യാറാണെന്ന സന്ദേശമാണ് ഇതിലൂടെ ഇറാനും നൽകുന്നത്. ഇതാണ് ലോകത്തെ യുദ്ധ ഭീതിയിൽ വീണ്ടുമെത്തിക്കുന്നത്.
യുറേനിയം സമ്പുഷ്ടീകരണം മൂന്നിലൊന്നായി കുറയ്ക്കുക, അരാക്കയിലെ ആണവറിയാക്ടറിലെ ഘനജലോത്പാദനം 130 ടൺ ആക്കുക തുടങ്ങിയ നിബന്ധനകളിൽനിന്നാണ് ഇറാൻ പിന്മാറിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താഏജൻസിയായ ഐ.എസ്.എൻ.എ. റിപ്പോർട്ടുചെയ്തു. പേർഷ്യൻ കടലിൽ സംഘർഷം കൂടുകയാണ്. അമേരിക്ക വലിയ തോതിൽ സേനാ വിന്യാസം നടത്തുന്നുണ്ട്. ഫുജൈറയിൽ 4 കപ്പലുകൾക്ക് നേരെയുണ്ടായ അട്ടിമറിക്ക് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിക്കുന്നു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സൗദിയെ ആക്രമിച്ചു. ഇതോടെ അറബ് രാഷ്ട്രങ്ങളിൽ പ്രബലരും അമേരിക്കയ്ക്ക് പിന്നിൽ അണിനിരന്നു. ഇസ്രയേലും ഇറാനെതിരാണ്. റഷ്യ മാത്രമാണ് ഇറാനെതിരായ യുദ്ധത്തെ അതിശക്തമായി എതിർക്കുന്നത്. ഇതിനിടെയിലും അമേരിക്കയ്ക്ക് മുമ്പിൽ നട്ടെല്ല് വളയ്ക്കാതെ വെല്ലുവിളി ഏറ്റെടുക്കുകയാണ് ഇറാൻ.
ഇനിമുതൽ യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനും ഘനജലോത്പാദനത്തിനും പരിധിയുണ്ടാവില്ലെന്ന് ഇറാൻ ആണവോർജ സംഘടന വിശദീകരിക്കുന്നു. യു.എസ്. ഉപരോധത്തിൽനിന്ന് 60 ദിവസത്തിനുള്ളിൽ ഇറാൻ സമ്പദ്വ്യവസ്ഥയെ സംരക്ഷിച്ചില്ലെങ്കിൽ കരാറിലെ പ്രധാന വ്യവസ്ഥകളിൽനിന്ന് പിന്മാറുമെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി നേരത്തേ ഭീഷണിമുഴക്കിയിരുന്നു. ആണവക്കരാർ ഗുരുതരാവസ്ഥയിലാണെന്നും കരാറിന് ശസ്ത്രക്രിയയും വേദനസംഹാരികളും ആവശ്യമുണ്ടെന്നുമായിരുന്നു മെയ് എട്ടിന് ഔദ്യോഗിക ടെലിവിഷനിൽ നടത്തിയ പ്രസംഗത്തിൽ റൂഹാനി പറഞ്ഞത്. ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചില്ല. ഇതിനൊപ്പം ആക്രമത്തിന് സേനയെ മധ്യേഷ്യയിലേക്ക് വിന്യസിക്കുകയും ചെയ്യുന്നു. ഇറാനെ ഏത് സമയവും ആക്രമിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപും തയ്യാറാണ്. ഇക്കാര്യം പരോക്ഷമായി ട്രംപും വ്യക്തമാക്കുന്നു. ഇറാൻ അമേരിക്കയ്ക്ക് വഴങ്ങിയില്ലെങ്കിൽ യുദ്ധമെന്നതാണ് പ്രഖ്യാപനം. യു.എസും ഇറാനുമായുള്ള ഭിന്നത ശക്തമാകുന്നതിൽ ആശങ്കയുണ്ടെന്ന് റഷ്യ വിശദീകരിച്ചിട്ടുണ്ട്.
യു.എ.ഇ. തീരത്ത് സൗദിയുടേതുൾപ്പെടെ നാല് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടത് യു.എസ്.-ഇറാൻ ഭിന്നതയ്ക്ക് ആക്കംകൂട്ടിയിരുന്നു. ഇറാനോ അവരുമായി ബന്ധമുള്ളവരോ ആണ് ആക്രമണത്തിനുപിന്നിലെന്നാണ് യു.എസ്. ആരോപിക്കുന്നത്. ഗൾഫ് തീരത്ത് ഇറാൻ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുവെന്നാരോപിച്ച് മേഖലയിൽ സൈനികവിന്യാസം യു.എസ്. ശക്തമാക്കിയിട്ടുണ്ട്.ഇതിനിടെയിലും യു.എസുമായുള്ള ഭിന്നതയിൽ അവരുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ പരമോന്നതനേതാവ് അയത്തൊള്ള ഖമേനിയും അറിയിച്ചു. തങ്ങൾ പ്രതിരോധ ആയുധങ്ങളും മിസൈലുകളും അടിയറവുവെക്കണമെന്നാണ് യു.എസ്. ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ അവരുമായി ചർച്ചയെന്ന ആശയംതന്നെ തെറ്റാണ്. ബുദ്ധിയുള്ള ആരും അത്തരത്തിൽ ചിന്തിക്കില്ല -ഖമേനി പറഞ്ഞു. സൗദി അറേബ്യയിലെ എണ്ണക്കുഴലുകൾക്കുനേരെയുണ്ടായ ആക്രമണം മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇറാൻ ആരോപിച്ചു. എണ്ണക്കുഴലുകൾക്ക് നേരെ ആക്രമണം നടത്തിയതരാണെന്ന് ഇതുവരെ കണ്ടെത്താനായില്ല. യുഎഇ അധികൃതരും പ്രതികരണത്തിന് തയ്യാറായില്ല. അതേസമയം, സൗദി അറേബ്യയിലെ എണ്ണ സ്റ്റേഷനുകൾക്ക് നേരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതർ ഏറ്റെടുത്തു.
ഇറാനും അമേരിക്കയുമായുള്ള സംഘർഷം മൂർഛിക്കവേ അത്യാവശ്യമല്ലാത്ത സർക്കാർ ജീവനക്കാരോട് ഇറാഖ് വിടാൻ അമേരിക്ക നിർദ്ദേശിച്ചു. ഗൾഫിലെ സുരക്ഷാ ഭീഷണി പരിഗണിച്ച് ജർമനിയും നെതർലന്റ്സും ഇറാഖിലെ സൈനിക പരിശീലനം റദ്ദാക്കി. ജീവനക്കാരോട് വാണിജ്യ യാത്രാ മാർഗങ്ങൾ ഉപയോഗിച്ച് എത്രയും പെട്ടെന്ന് ഇറാഖ് വിടാനാണ് അമേരിക്ക ബഗ്ദാദിലെ എംബസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബഗ്ദാദിലെ യുഎസ് എംബസിയിലെയും ഇർബിലിലെ കോൺസുലേറ്റിലെയും സാധാരണ വിസാ സർവീസുകൾ താൽക്കാലികമായി റദ്ദാക്കും. അതു കൊണ്ട് തന്നെ ഇറാഖിലെ യുഎസ് പൗരന്മാർക്ക് അടിയന്തര സേവനങ്ങൾ ലഭ്യമാക്കുന്നതിന് തടസ്സം നേരിടുമെന്നും യുഎസ് സർക്കാർ അറിയിച്ചു. ഇറാൻ പിന്തുണയുള്ള ശക്തികൾ ഇറാഖിലെ അമേരിക്കൻ സേനയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതായി യുഎസ് സെൻട്രൽ കമാൻഡ് ചൊവ്വാഴ്ച്ച പ്രസ്താവിച്ചിരുന്നു. ഇറാഖിലെയും അമേരിക്കയിലെയും യുസ് സഖ്യ സൈന്യം അതീവ ജാഗ്രത പാലിക്കുന്നതായും അറിയിച്ചിരുന്നു.
വിമാനവാഹിനിക്കപ്പലും ബോംബറുകളും ഉൾപ്പെടെ വൻ സൈനിക വ്യൂഹത്തെ അമേരിക്ക ഗൾഫ് മേഖലയിൽ വിന്യസിച്ചുവരികയാണ്. ഇറാനിൽ നിന്നുള്ള ഭീഷണി പ്രതിരോധിക്കാനാണ് ഇതെന്നാണ് അമേരിക്കയുടെ അവകാശവാദം. അതേ സമയം, ഇറാനിൽ നിന്ന് പുതുതായി ഭീഷണിയൊന്നുമില്ലെന്നാണ് അമേരിക്കയുടെ സഖ്യകക്ഷികളായ ബ്രിട്ടന്റെയും ജർമനിയുടെയും നിലപാട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍