അധികാരക്കൊതി മൂത്ത് ബംഗാളിനെ കലാപഭൂമിയാക്കാൻ അനുവദിക്കില്ല; അസാധാരണ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ: പരസ്യപ്രചാരണത്തിന്റെ സമയക്രമം വെട്ടിക്കുറച്ചും ആഭ്യന്തര സെക്രട്ടറിയെ മാറ്റിയും കടുത്ത നടപടികളുമായി കമ്മീഷൻ; പരസ്യപ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചത് ഭരണഘടനാപരമായ പ്രത്യേക അധികാരം ഉപയോഗിച്ച്; തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി; കമ്മീഷൻ ബിജെപിയുടെ പാവയെന്നും നടപടി എടുക്കേണ്ടത് അമിത് ഷാക്കെതിരെയെന്നും മമത
മറുനാടൻ മലയാളി ബ്യൂറോ
കൊൽക്കത്ത: ബംഗാളിൽ പരസ്യ പ്രചാരണം ഒരുദിവസം വെട്ടിക്കുറച്ചു. തുടർച്ചയായ അക്രമപരമ്പരകളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി. തെരഞ്ഞെടുപ്പ് പ്രചാരണം നാളെ രാത്രി പത്തുമണിക്ക് അവസാനിപ്പിക്കണമെന്നാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. ഭരണഘടനാപരമായ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി. 324 വകുപ്പ് പ്രകാരമാണ് മെയ് 17 വരെ നടക്കേണ്ടിയിരുന്ന പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാൻ കമ്മീഷൻ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ടതിനെ തുടർന്ന് ബംഗാളിലെ ആഭ്യന്തര സെക്രട്ടറിയെയും തൽസ്ഥാനത്തു നിന്നും മാറ്റിയിട്ടുണ്ട്. ചീഫ് സെക്രട്ടറിക്ക് പകരം ചുമതല നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി രംഗത്തെത്തി. കമ്മീഷനിൽ ആർഎസ്എസിന്റെ ആൾക്കാരാണെന്നും ബിജെപിയുടെ പാവയായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്നും ഉദോ്യഗസ്ഥരെ മാറ്റിയത് ബിജെപിക്കു വേണ്ടിയാണെന്നും മമത ആരോപിച്ചു. നടപടി എടുക്കേണ്ടത് അമിത് ഷാക്കെതിരെയാണ് എന്നും മമത പറഞ്ഞു. ബംഗാളിൽ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമം. പൊലീസിനെ കമ്മീഷൻ ഇരുട്ടിൽ നിർത്തിയെന്നും മമത പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റാലിയിൽ സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്ന് തൃണമൂൽ കോൺഗ്രസ് - ബിജെപി വാക്പോര് മുറുകുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി. ഇന്ന് കൊൽക്കത്തയിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കുകയാണ്.
ബംഗാളിൽ അമിത് ഷായുടെ റാലിക്കിടെ ആരംഭിച്ച അക്രമങ്ങൾ തുടരുകയാണ്. അവസാന ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള അക്രമങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം ബംഗാളിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടയിൽ വ്യാപക അക്രമമാണ് ഉണ്ടായത്.
താൻ അക്രമത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് അമിത് ഷാ പറഞ്ഞു. സിആർപിഎഫ് ഉള്ളതുകൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്. അവരുടെ സംരക്ഷണമാണ് എന്നെ രക്ഷിച്ചത്. തൃണമൂൽ അക്രമം അഴിച്ചുവിടുകയാണ് അവർ തന്റെ റോഡ് ഷോയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടെന്നും അമിത് ഷാ ആരോപിച്ചു. മമതയുടെ പാർട്ടിയുടെ കൗണ്ട് ഡൗൺ ആരംഭിച്ച് കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് അഴിഞ്ഞാടുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനത്തിലാണെന്നും അമിത്ഷാ ആരോപിച്ചു. മുഖ്യമന്ത്രി മമത ബാനർജിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന ആവശ്യം ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉന്നയിച്ചിട്ടുണ്ട്. ഭരണഘടനാപരമായ എല്ലാ സംവിധാനങ്ങളും ബംഗാളിൽ നിശ്ചലമായിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
അമിത് ഷാ ദൈവമാണോ എന്നായിരുന്നു മമതയുടെ മറുചോദ്യം. അദ്ദേഹത്തിനെതിരെ ആരും പ്രതിഷേധിക്കാതിരിക്കാൻ ദൈവമാണോ അമിത് ഷാ എന്നും മമത ചോദിച്ചു. എല്ലാത്തിനും മുകളിലാണോ അമിത് ഷാ. അവർ സംസ്കാരം ഇല്ലാത്തവവരാണ്. ഇശ്വർചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അതുകൊണ്ടാണ് തകർത്തതെന്നും മമത ആരോപിച്ചു. ബിജെപി സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഗുണ്ടകളെ കൊണ്ടുവന്ന് ബംഗാളിന്റെ പാരമ്പര്യത്തെ തകർക്കുകയാണെന്നാണ് തൃണമൂൽ ആരോപിക്കുന്നത്. ബംഗാളിൽ ബിജെപി അക്രമം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് തൃണമൂൽ നേതാവ് ഡെറക് ഒബ്രയൻ പറഞ്ഞു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ തൃണമൂൽ തീരുമാനിച്ചിട്ടുണ്ടെന്നും ഡെറക് ഒബ്രയൻ പറഞ്ഞു.
അതേസമയം മമതയ്ക്കെതിരെ ട്രോൾ ഉണ്ടാക്കിയ പ്രിയങ്ക ശർമയുടെ അറസ്റ്റും വലിയ വിവാദമായിട്ടുണ്ട്. അവരെ എന്തുകൊണ്ട് ജാമ്യം അനുവദിച്ചിട്ടും, രാത്രി മുഴുവൻ ജയിലിൽ വെച്ചു എന്നും സുപ്രീം കോടതി ചോദിച്ചു. പ്രിയങ്ക ശർമയെ മോചിപ്പിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി ഉണ്ടാവുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജയിലിൽ തനിക്ക് കടുത്ത പീഡനം ഏൽക്കേണ്ടി വന്നെന്ന് പ്രിയങ്ക പറയുന്നു. തനിക്ക് നിർബന്ധപൂർവം മാപ്പെഴുതി നൽകേണ്ടി വന്നെന്ന് പ്രിയങ്ക പറഞ്ഞു. രാഷ്ട്രീയപ്രേരിതമാണ് അറസ്റ്റെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമത്തിലാണ് നടക്കുന്നതെന്നും, കശ്മീർ ഇതിലും ശാന്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിജെപിയുടെ പ്രചാരണ പരിപാടികൾ ബോധപൂർവം ബംഗാൾ സർക്കാർ തടയുന്നു. എന്തുകൊണ്ടാണ് ഇതിൽ നിഷ്പക്ഷവാദികൾ മിണ്ടാത്തത്? തന്നെ അപഹസിക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണെന്നും മോദി പറഞ്ഞു.
ബംഗാളിലേക്കാൾ സമാധാനപരമായാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ സ്ഥിരം പ്രശ്നമുണ്ടാകുന്ന കശ്മീരിൽ ഇപ്പോൾ തെരഞ്ഞെടുപ്പിനിടെ അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്യാറില്ല. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കശ്മീരിലെ ഒരു ബൂത്തിലും അക്രമസംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നിരവധിപ്പേർ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ എതിരാളികളുടെ വീടുകൾ തൃണമൂൽ പ്രവർത്തകർ തീയിട്ടു. പലർക്കും ഝാർഖണ്ഡിലേക്കും മറ്റ് അയൽ സംസ്ഥാനങ്ങളിലേക്കും ഓടി രക്ഷപെടേണ്ട അവസ്ഥയായിരുന്നു ബംഗാളിൽ ഉണ്ടായിരുന്നത്. ബംഗാളിലെ അക്രമസംഭവങ്ങളെക്കുറിച്ച് ബിജെപി മാത്രമല്ല, ഇടത് പാർട്ടികളും കോൺഗ്രസ് പോലും പരാതി ഉന്നയിച്ചുകഴിഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മമതക്ക് പ്രധാനം ലക്ഷ്യം
രാജ്യത്തെ ഭരിക്കുന്ന പാർട്ടിയെ പോലും ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുന്ന മമത ബംഗാളിനെ പരിപൂർണമായും തന്റെ നിയന്ത്രണത്തിൽ നിർത്താനാണ് ശ്രമിക്കുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലാണ് സംസ്ഥാനം ഭരിക്കുന്ന പാർട്ടി അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഏതുവിധേനയും സംസ്ഥാനത്തെ പരമാവധി സീറ്റുകളും വിജയിപ്പിച്ചെടുക്കുക എന്നതാണ് മമതയുടെ ലക്ഷ്യം. 42 സീറ്റുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. നിലവിൽ തൃണമൂലിന്റെ പാർലമെന്റിലെ അംഗബലം 33 ആണ്. പാർലമെന്റിലെ നാലാമത്തെ വലിയ പാർട്ടിയാണ് തൃണമൂൽ. പരമാവധി കൂടുതൽ സീറ്റുകൾ കരസ്ഥമാക്കുകയും തൂക്കുപാർലമെന്റ് നിലവിൽ വരികയും ചെയ്താൽ പ്രധാനമന്ത്രിപദം വളരെ എളുപ്പം പ്രാപ്തമാകും എന്നാണ് മമത കണക്കു കൂട്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍