മന്ത്രവാദിയുടെ വാക്കുകേട്ട് യുവതിയെ കൊന്നത് പട്ടിണിക്കിട്ട്; പേ വിഷബാധക്ക് ഡോക്ടറെ കാണിക്കാതെ ജപിച്ച നൂലും കെട്ടിയിരുന്നതോടെ നഷ്ടമായത് എട്ടുവയസ്സുകാരന്റെ ജീവൻ; നിധി കിട്ടാത്തതിന്റെ പേരിൽ തമിഴ്നാട് സംഘം കൊന്നു കുഴിച്ചുമൂടിയത് മന്ത്രവാദിയടക്കമുള്ള നാലംഗ സംഘത്തെ; ബീഹാറിലും യുപിയിലുമല്ല...സാക്ഷര സുന്ദര നവോത്ഥാന കേരളത്തിൽ എട്ടുമാസത്തിനിടെ ഉണ്ടായത് എട്ടു മന്ത്രവാദക്കൊലകൾ; അന്ധവിശ്വാസ നിർമ്മാർജന ബിൽ നടപ്പാക്കാൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിളിപ്പേര് ദുർമന്ത്രവാദത്തിന്റെ സ്വന്തം നാട് എന്നാക്കി മാറ്റാൻ സമയമായോ? കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ എട്ടു ജീവനുകളാണ് ഈ കൊച്ചു കേരളത്തിൽ മന്ത്രവാദത്തിന്റെ പേരിൽ പൊലിഞ്ഞത്. മന്ത്രവാദിയുടെ വാക്കുകേട്ട് യുവതിയെ കൊന്നത് പട്ടിണിക്കിട്ട് കൊന്നത് ബീഹാറിലും യുപിയിലുമൊന്നുമല്ല. ഇക്കഴിഞ്ഞ മാർച്ചിൽ കൊല്ലം ക രുനാഗപ്പള്ളിയിലാണ്. അതുപോലെ പേ വിഷബാധക്ക് സമയത്തിന് ഡോക്ടറെ കാണിക്കാതെ ജപിച്ച നൂലും കെട്ടിയിരുന്നതിനാൽ എട്ടുവയസ്സുകാരന്റെ ജീവൻ നഷ്ടമായത് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ്. തൊടുപുഴയ്ക്കടുത്ത് വണ്ണപ്പുറം കമ്പകക്കാനത്താണ് തമിഴനാട് സംഘം നിധി കിട്ടാത്തതിന്റെ പേരിൽ മന്ത്രവാദിയടക്കമുള്ള നാലംഗ സംഘത്തെ കൊന്നു കുഴിച്ചുമൂടിയത.
ഏറ്റവും ഒടുവിലിതാ ഇന്ന് നെയ്യാറ്റിൻ കരയിൽ ബാങ്കിന്റെ പീഡനംമൂലം അമ്മയും മകളും ആത്മഹത്യചെയ്തുവെന്ന് ആദ്യം വന്ന വാർത്ത അടിമുടി മാറ്റിക്കൊണ്ട് അതിനുപിറകിലും മന്ത്രവാദത്തിന്റെയും കൂടോത്രത്തിന്റെയും നീരാളിക്കെകൾ കടന്നുവരികയാണ്. ജപ്തി നോട്ടീസ് ആൽത്തറയിൽ വെച്ച് പൂജിക്കയും മന്ത്രവാദികളൂടെ പിറകെ നടക്കുകയുമായിരുന്നു ആ കുടുംബത്തിലെ അംഗങ്ങൾ എന്ന് ഇപ്പോൾ തെളിവു സഹിതം വിവരങ്ങൾ പുറത്തുവരികയാണ്. അതായത് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എട്ടോളം ജീവനുകളാണ് പ്രത്യക്ഷമയോ പരോക്ഷമയോ മന്ത്രവാദം ഉൾപ്പെട്ട സംഭവങ്ങളിലൂടെ നഷ്ടമായത്.
വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സൂചികകളുടെയും മറ്റ് ജീവിതസാഹചര്യങ്ങളുടെയും കാര്യത്തിൽ ഇന്ത്യയിലെ ഏത് സംസ്ഥാനത്തോടും മത്സരിക്കാനുള്ള പ്രാപ്തിയും ശക്തിയും ഇന്ന് കേരളത്തിനുണ്ട്. അതുകൊണ്ടാണ് നമ്മൾ പലപ്പോഴും ഉത്തരേന്ത്യയിൽ സംഭവിക്കുന്നത് കേരളത്തിൽ ഉണ്ടാകില്ല എന്ന് പറയുന്നത്. പക്ഷേ ഈ സംഭവങ്ങൾ എന്താണ് പറയുന്നത്. പ്രബുദ്ധൻ എന്ന് പറയുന്ന മലയാളി എവിടെയാണ് തന്റെ യുക്തിബോധം പണയം വച്ചതെന്ന് ചിന്തിക്കേണ്ടിയിരക്കുന്നു. ഏറ്റവും രസാവഹം നവോത്ഥാനത്തിന്റെയും ആചാരപരിഷ്ക്കരണത്തിന്റെയും പേരിൽ വലിയ കോലാഹലങ്ങൾ നടക്കുന്ന ഒരു കാലത്താണ് ഇതുപോലെ സംഭവിക്കുന്നതെന്ന് ഓർക്കണം.
ഏറ്റവും വിചിത്രമായത് മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ പോലും നടപ്പാക്കിയ അന്ധിവിശ്വാസ നിർമ്മാർജന ബിൽ കേരളം ഇനി നടപ്പാക്കിയിട്ടില്ല എന്നാണ്. ഇതുപ്രകാരം മന്ത്രവാദം, കൂടോത്രം, ആഭിചാരം തൊട്ട് മാന്ത്രിക ഏലസ്സുകളുടെ വരെ വിൽപ്പന നടത്തുന്നത് കുറ്റകരമാണ്. പുതിയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ കേരളത്തിലും അടിയന്തിരമായി അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പാക്കണമെന്നാണ് യുക്തിവാദി- ശാസ്ത്ര സ്വതന്ത്ര ചിന്താ പ്രസ്ഥാനങ്ങൾ അഭിപ്രായപ്പെടുന്നത്. നെയ്യാറ്റിൻകരയിലെ സംഭവങ്ങൾ കൂടി പുറത്തായതോടെ സോഷ്യൽ മീഡിയയിലും അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ലിനുവേണ്ടി വൻ കാമ്പയിൽ തുടങ്ങിയിട്ടുണ്ട്.
ബാങ്കാണോ അന്ധ വിശ്വാസമാണോ ഈ മരണങ്ങൾക്ക് ഉത്തരവാദി .
നെയ്യാറ്റിൻകരയിൽ വീടും സ്ഥലവും ജപ്തി ചെയ്യാൻ തീരുമാനമായതിനെ തുടർന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്ന വാ്ര്ത്തയിൽ ആദ്യമെല്ലാം ബാങ്കിനെതിരെയായിരുന്നു എല്ലാ വിരലുകളും ചൂണ്ടപ്പെട്ടത്. എന്നാൽ ഒരേയൊരു ദിവസം കൊണ്ട് കഥയാകെ മാറി. മരിച്ച വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പാണ് വഴിത്തിരിവായത്. ഭർത്താവും ബന്ധുക്കളായ രണ്ട് സ്ത്രീകളും കാരണമാണ് താനും മകളും മരിക്കുന്നതെന്നും സ്ത്രീധനത്തിന്റെ പേരിലും മന്ത്രവാദത്തിന്റെ പേരിലും തന്നെ ഭർത്താവും ബന്ധുക്കളും പീഡിപ്പിച്ചിരുന്നുവെന്നും അവർ ആ കത്തിൽ എഴുതിവച്ചിരുന്നു. വീടും സ്ഥലവും ജപ്തി ചെയ്യാൻ പോകുകയാണെന്ന് കാണിച്ചുള്ള നോട്ടീസ് വന്നിട്ടും ഭർത്താവ് ഒന്നും ചെയ്തില്ലെന്നും ആ നോട്ടീസെടുത്ത് ആൽത്തറയിൽ കൊണ്ടുപോയി പൂജിക്കലാണ് പതിവെന്നും അവർ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു.മാത്രമല്ല മന്ത്രവാദിയുടെ നിർദ്ദേശ പ്രകാരം തന്നെ നിരന്തരം ഇവർ ഉപദ്രവിച്ചിരുന്നുവെന്നും വീട്ടമ്മ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അതായത് ബാങ്കല്ല, അന്ധവിശ്വാസം തന്നെയാണ് ഈ മരണങ്ങൾക്ക് ഉത്തരവാദിയെന്ന് വ്യക്തമാണ്.
മന്ത്രവാദി പറഞ്ഞു; അവർ പട്ടിണിക്കിട്ട് കൊന്നു
ഇക്കഴിഞ്ഞ മാർച്ച് അവസാനത്തോടെയാണ് കേരളം ഞെട്ടലോടെ ആ വാർത്ത കേട്ടത്. ഭർത്താവും ഭർതൃമാതാവും കൂടി പട്ടിണിക്കിട്ടും പീഡിപ്പിച്ചും ഇരുപത്തിയേഴ് വയസ് മാത്രമുള്ള തുഷാര എന്ന പെൺകുട്ടിയെ കൊലപ്പെടുത്തി. പിന്നീടാണ് സംഭവത്തിന്റെ ഓരോ വിശദാംശങ്ങളും പുറത്തുവന്നത്. കൊല്ലം കരുനാഗപ്പള്ളിയിലുള്ള ഭർതൃവീട്ടിൽ വച്ചാണ് തുഷാര മരിക്കുന്നത്. ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ച് മരിക്കുമ്പോൾ കേവലം 20 കിലോഗ്രാം മാത്രമായിരുന്നു തുഷാരയുടെ ശരീരഭാരം. വിശക്കുമ്പോൾ കഴിക്കാൻ പഞ്ചസാരവെള്ളവും കുതിർത്തിയ അരിയും നൽകിയും, ശബ്ദമുണ്ടാക്കുമ്പോൾ അടിച്ചും ചവിട്ടിയും ഒതുക്കിക്കിടത്തിയുമെല്ലാം വർഷങ്ങളോളം ഭർതൃവീട്ടുകാർ തുഷാരയെ വീട്ടിനുള്ളിൽ തളച്ചു.
സ്ത്രീധനത്തെച്ചൊല്ലിയായിരുന്നു ആദ്യമെല്ലാം പീഡനമെങ്കിലും പിന്നീടത് മന്ത്രവാദത്തിന്റെ പേരിൽ തുടരുകയായിരുന്നു. ഏതോ മന്ത്രവാദിയുടെ വാക്കുകൾക്കനുസരിച്ചായിരുന്നത്രേ ആ കുടുംബത്തിന്റെ ജീവിതം. മനസാക്ഷിയുള്ള ആർക്കും ചെയ്യാൻ കഴിയാത്ത ക്രൂരത തുഷാരയോട് ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചതും മന്ത്രവാദം തന്നെയായിരുന്നു. മറ്റുള്ളവരിൽ നിന്നെല്ലാം ഒറ്റപ്പെട്ട് ജീവിക്കുന്ന കുടുംബത്തിൽ പല തരത്തിലുള്ള ദുരൂഹതകളും ഉണ്ടായിരുന്നതായും അതിനെയെല്ലാം എതിർക്കാൻ തങ്ങൾക്ക് ഭയമായിരുന്നുവെന്നുമാണ് അയൽക്കാർ പറഞ്ഞത്.
പേ വിഷ ബാധക്ക് നൂൽ ജപിച്ച് കെട്ടൽ
മന്ത്രവാദികള കൊണ്ട് കിട്ടുന്ന മറ്റൊരു പ്രധാന പ്രശ്നം ചികിൽസ വൈകിപ്പിക്കലാണ്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയായ എട്ടുവയസ്സുകാരൻ പേവിഷ ബാധയെത്തുടർന്ന് മരണപ്പെടുന്നു. മരണത്തിന് ഏതാനും ദിവസങ്ങൾ മുമ്പ് അവനെ അവശനിലയിൽ വീട്ടുകാർ കണ്ടെത്തിയിരുന്നു. എന്താണ് കുട്ടിക്ക് സംഭവിച്ചതെന്ന് വ്യക്തമാകാതിരുന്ന വീട്ടുകാർ കുട്ടിയേയും കൊണ്ട് നേരെ പോയത് നൂൽ ജപിച്ച് കെട്ടിത്തരുന്നയാളുടെ അടുത്തേക്കായിരുന്നു. അങ്ങനെ അവിടെ നിന്ന് ജപിച്ച നൂലും കെട്ടി അവർ വീട്ടിലേക്ക് തിരിച്ചുപോന്നു. എന്നാൽ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായി. പിന്നീട് ആശുപത്രിയിലേക്ക് മാറ്റപ്പെട്ടെങ്കിലും കുട്ടി മരിക്കയായിരുന്നു. ഇതുപോലെ വിഷ ചികിൽസകരും, തുപ്പൽ ബാബമാരുടെയും ജിന്നുമ്മമാരുടെയുമൊക്കെ അടുത്തുപോയി അസുഖം മൂർഛിച്ചവരും പരലോകം പ്രാപിച്ചവരും നിരവധിയാണ്.
മന്ത്രവാദിയെ കൊന്ന് കുഴിച്ചുമൂടുമ്പോൾ
എന്നാൽ മന്ത്രവാദിയെ തന്നെ കെ്ാന്ന് കുഴിച്ചുമൂടിയ കഥയാണ് വണ്ണപ്പുറം കമ്പകക്കാനത്ത് നിന്ന് പറുത്തു വന്നത്. വണ്ണപ്പുറം കമ്പകക്കാനത്ത് കാനാട്ട് വീട്ടിൽ കൃഷ്ണൻകുട്ടി (52), ഭാര്യ ശുശീല (50), മകൾ ആർഷ (21), മകൻ അർജുൻ (18) എന്നിവരെ വീടിനു സമീപത്തെ ചാണകകുഴിയിൽ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. കൃഷ്ണനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചും മറ്റുള്ളവരെ കഠാരകൊണ്ടു കുത്തിയും കൊന്ന നിലയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട കൃഷ്ണൻകുട്ടി മന്ത്രവാദ ക്രിയകൾ നടത്തിയിരുന്നെന്നും ആഡംബര വാഹനങ്ങളിൽ ചിലർ ഇയാളെ കാണാൻ വന്നിരുന്നതായും നാട്ടുകാർ പൊലീസിനെ അറിയിച്ചിതാണ് കേസിൽ നിർണ്ണായകമായത്. നിധി താമെന്ന് പറഞ്ഞ് മന്ത്രവാദം നടത്തിയ പണം ഒരുപാട് ചെലവിട്ടിട്ടും അത് കിട്ടാത്തതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള സംഘം ഇവരെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഇതുമാത്രമല്ല നാട്ടിൽ മുട്ടിനുമുട്ടിന് ചാത്തൻ സേവാ മഠങ്ങളും, കൊച്ചുകൊച്ചു ആൾദൈവങ്ങളും, മന്ത്രവാദികളും, സിദ്ധന്മാരും, തുപ്പൽ ബാബമാരും, ജിന്നുമ്മമാരും ഒക്കെയുള്ള നാടായി മാറിയിരക്കയാണ് കേരളം. എന്നിട്ടും അന്ധവിശ്വാസ നിർമ്മാർജന നിയമംപോലുള്ള ഒന്ന് നടപ്പാക്കാൻ പിണറായി സർക്കാറിന് ഇനിയും സമയമായിട്ടില്ല.
Stories you may Like
- ദമ്പതികളെ വീട്ടിൽ നിന്ന് വലിച്ചിറക്കി ചൂരൽകൊണ്ട് അടിച്ച് ആൾക്കൂട്ടം
- മന്ത്രവാദം നടത്തിയെന്നാരോപിച്ച് ദമ്പതികളെ ചുട്ടുകൊന്നു: 17 പേർക്ക് ജീവപര്യന്തം ശിക്ഷ
- ചെല്ലപ്പൻ തട്ടിപ്പിന്റെ കാര്യത്തിൽ പൊന്നപ്പൻ
- അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പാക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്
- മന്ത്രവാദത്തിന്റെ പേരിൽ വൻ തട്ടിപ്പ്: മൂന്നുപേർ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്