സൗദി എണ്ണക്കമ്പനിയിൽ ഹൂതികളുടെ ഡ്രോൺ ആക്രമണം; ആരാംകോ പമ്പുകളിലെ സ്ഫോടനത്തിന്റെ ലക്ഷ്യം ആഗോള എണ്ണവിതരണം തടസപ്പെടുത്തലെന്ന് ആരോപണം; അട്ടിമറി ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ആരോപിച്ച് സൗദി; പേർഷ്യൻ ഉൾക്കടലിൽ സൈനിക നീക്കം ശക്തമാക്കി അമേരിക്ക; ഇറാനെ ആക്രമിക്കാൻ എല്ലാ പിന്തുണയുമായി ഇസ്രയേലും; ലോകം യുദ്ധഭീതിയിൽ
മറുനാടൻ മലയാളി ബ്യൂറോ
വാഷിങ്ടൻ: അമേരിക്കയുടെ യുദ്ധവിമാനങ്ങളും ബോംബർ വിമാനങ്ങളും പേർഷ്യൻ ഉൾക്കടലിനു മുകളിൽ ആദ്യമായി പ്രതിരോധപ്പറക്കൽ നടത്തിയത് ഇറാന് മുന്നറിയിപ്പ് നൽകാനാണ്. ഇതോടെ ലോകം വീണ്ടും യുദ്ധഭീതിയിൽ ആവുകയാണ്. മധ്യപൂർവദേശത്ത് ഇറാന്റെ 'ഭീഷണി' തടയുന്നതിനായി സേന ഞായറാഴ്ച മേഖലയിൽ പട്രോളിങ് നടത്തിയിരുന്നു. രാജ്യാന്തര ക്രൂഡോയിൽ നീക്കത്തിൽ തന്ത്രപ്രധാന സ്ഥാനമുള്ള ഹോർമുസ് കടലിടുക്കിനു സമീപം, യുഎഇയുടെ ഫുജൈറ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം 4 കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായെന്ന വാർത്തയ്ക്കു പിന്നാലെയാണു യുഎസിന്റെ സൈനികനീക്കം. ഇറാനാണ് ആക്രമത്തിന് പിന്നിലെന്ന് ആരോപിച്ചാണ് നീക്കങ്ങൾ. എന്നാൽ കപ്പൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇറാൻ ആവർത്തിക്കുന്നത്.
അതിനിടെ സൗദി അറേബ്യയിൽ സർക്കാർ എണ്ണക്കമ്പനിയായ ആരാംകോയുടെ എണ്ണപൈപ്പ്ലൈനുകൾക്കുനേരെ ഡ്രോൺ ആക്രമണം നടന്നു. യാദ് പ്രവിശ്യയിലെ ദവാദ്മി, അഫീഫ് എന്നിവിടങ്ങളിലെ ആരാംകോ പമ്പുകളിൽ ചൊവ്വാഴ്ച സൗദിസമയം രാവിലെ ആറിനും ആറരയ്ക്കും ഇടയിലായിരുന്നു ആക്രമണമെന്ന് സൗദി ഊർജവകുപ്പുമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. യു.എ.ഇ.യിലെ ഫുജൈറ തുറമുഖത്തിന് സമീപം സൗദിയുടെ എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണം നടന്നതിന് തൊട്ടുപിന്നാലെയാണ് പൈപ്പ്ലൈനുകളെ ലക്ഷ്യമിട്ടുള്ള ആക്രമണം. കിഴക്കൻ പ്രദേശത്തെ എണ്ണപ്പാടത്തുനിന്നും പടിഞ്ഞാറുഭാഗത്തുള്ള യാമ്പു റിഫൈനറിയിലേക്ക് എണ്ണ എത്തിക്കുന്ന പൈപ്പ്ലൈനുകളാണിത്. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുപയോഗിച്ചായിരുന്നു ആക്രമണമെന്നും ആഗോള എണ്ണവിതരണം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 'ഭീകരാക്രമണം' ആണിതെന്നും ഫാലിഹ് കൂട്ടിച്ചേർത്തു.
ആക്രമണത്തെത്തുടർന്ന് എട്ടാംനമ്പർ പമ്പ് സ്റ്റേഷനിൽ തീപടർന്നെങ്കിലും ഉടൻ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പൈപ്പ്ലൈനുകൾക്ക് നേരിയ കേടുപാടുണ്ടായതിനാൽ എണ്ണ പമ്പിങ് താത്കാലികമായി നിർത്തിവെച്ചതായി ആരാംകോ അറിയിച്ചു. അതേസമയം, അസംസ്കൃത എണ്ണക്കയറ്റുമതി തടസ്സമില്ലാതെ തുടരുമെന്നും മന്ത്രി പറഞ്ഞു. ദിവസം 50 ലക്ഷം ബാരൽ എണ്ണ പമ്പുചെയ്യാൻ ശേഷിയുള്ളതാണ് 1200 കിലോമീറ്റർ നീളമുള്ള പ്രധാന പൈപ്പ്ലൈൻ. ഇറാനുമായി അതിർത്തി പങ്കിടുന്ന പ്രധാന സമുദ്രഗതാഗത ഇടനാഴിയായ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്ന സാഹചര്യമുണ്ടായാൽ എണ്ണക്കയറ്റുമതിക്ക് ബദൽമാർഗമെന്ന നിലയിൽ പതിറ്റാണ്ടുകൾക്കുമുമ്പ് നിർമ്മിച്ച പൈപ്പ്ലൈനാണിത്. സൗദിയുടെ പ്രധാനകേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയെന്ന് യെമെനിലെ ഹൂതിവിമതർ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇത്. ഹൂതി വിമതർക്ക് പിന്നിൽ ഇറാനാണെന്ന ആരോപണവും ശക്തമാണ്. അതിനിടെ ഇറാൻ പിന്തുണയോടെ യെമെൻ ഹൂതികൾ നടത്തുന്ന ഇത്തരം വിലകുറഞ്ഞ അക്രമങ്ങളെ എല്ലാ നിലയിലും പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യം ഒന്നുകൂടി ബോധ്യമായതായി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.
ഈ സംഭവം മധ്യേഷ്യയിൽ യുദ്ധഭീഷണി സജീവമാക്കുകയാണ്. ഇറാനെ പാഠം പഠിപ്പിക്കാനുള്ള അമേരിക്കൻ നീക്കത്തിന് ഇസ്രയേലിന്റേയും സൗദിയുടേയും ഉറച്ച പിന്തുണയുണ്ട്. എന്നാൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കന്നത് സംഘർഷത്തിന് നിലകൊള്ളുന്നവരാണെന്ന് ഇറാൻ പറയുന്നു. കപ്പൽ ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്നാണ് ഇറാൻ പറയാതെ പറഞ്ഞു വയ്ക്കുന്നത്. ഇതിനിടെയാണ് പേർഷൻ ഉൾക്കടലിന് മുകളിൽ അമേരിക്കൻ വ്യാമ സേന സജീവമാകുന്നത്. യുഎസ് വ്യോമസേനയുടെ ബി52എച്ച് ദീർഘദൂര ബോംബർ വിമാനങ്ങൾ, എഫ്15സി ഈഗിൾസ്, എഫ്35എ ലൈറ്റ്നിങ് 2 ജോയിന്റ് സ്ട്രൈക് പോർവിമാനങ്ങൾ എന്നിവയാണു പ്രതിരോധപ്പറക്കൽ നടത്തിയത്. ഇവയ്ക്ക് അകമ്പടിയായും ഇന്ധനം നിറയ്ക്കാനുമായി കെസി-135 സ്ട്രാറ്റോടാങ്കറും സജീവമായിരുന്നു. ഏതുവിധേനയും രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ യുഎസ് തയാറാണെന്ന സന്ദേശം കൈമാറാനാണു പോർവിമാനങ്ങൾ പ്രതിരോധപ്പറക്കൽ നടത്തിയതെന്നു യുഎസ് പട്ടാളം വ്യക്തമാക്കി. യുഎസ്എസ് എബ്രഹാം ലിങ്കൺ പടക്കപ്പൽ, ഒരു ക്രൂയിസർ, നാല് നശീകരണക്കപ്പൽ, അനവധി യുദ്ധവിമാനങ്ങൾ എന്നിവ മേഖലയിൽ സജ്ജമായി നിൽക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാൻ, സിറിയ എന്നീ രാജ്യങ്ങളിൽനിന്നു യുഎസ് സൈന്യത്തെ പൂർണമായും പിൻവലിച്ച് ട്രംപ് അവരെ മധ്യപൂർവദേശത്തു വിന്യസിക്കാൻ സാധ്യതയുണ്ട്. സേനാമുന്നേറ്റത്തിനുള്ള പദ്ധതി പ്രാരംഭദശയിലാണെന്നും ഇറാന്റെ നീക്കത്തിന് അനുസരിച്ചാകും ഇതിന്റെ വികാസമെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. നയതന്ത്ര തലത്തിൽ പ്രശ്നം കൈകാര്യം ചെയ്യാനായില്ലെങ്കിൽ മാത്രമേ സൈനിക നടപടിയുമായി മുന്നോട്ടു പോകൂവെന്നും ഇവർ വ്യക്തമാക്കുന്നു. ഇറാനുമായുള്ള സൈനിക നടപടിയെച്ചൊല്ലി അമേരിക്കൻ സർക്കാരിൽ ഭിന്നതയുണ്ടെന്നാണു റിപ്പോർട്ട്. യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപെയോ ബ്രസൽസിൽ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി രാജ്യങ്ങളിലെ പ്രതിനിധികളുമായും യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഘേറിനിയുമായും പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച നടത്തി. ഉപരോധത്തിൽ നിന്നു സംരക്ഷണം നൽകിയില്ലെങ്കിൽ ആണവപദ്ധതി പുനരാരംഭിക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതും യുഎസിനെ പ്രകോപിപ്പിച്ചു. ബഹ്റിൻ, ജോർദാൻ, കുവൈത്ത്, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലായാണു യുഎസ് സൈന്യം നിലയുറപ്പിച്ചിട്ടുള്ളത്.
ഇറാനുമായുള്ള ആണവക്കരാറിൽനിന്നു യുഎസ് കഴിഞ്ഞവർഷം ഏകപക്ഷീയമായി പിന്മാറിയതിനുള്ള പ്രതികാരം തീർക്കലാണ് അമേരിക്ക ചെയ്യുന്നതെന്ന വാദവും സജീവമാണ്. ഇതിനിടെ, തങ്ങളുടെ കപ്പലുകൾക്ക് ഇറാന്റെ ഭീഷണിയുള്ളതായി യുഎസ് കഴിഞ്ഞദിവസം ആരോപിച്ചു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. യുഎസിലേക്കു ക്രൂഡോയിലുമായി പോകേണ്ടിയിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടവയിലൊന്ന് എന്നതു സംഘർഷത്തിന്റെ തീവ്രത കൂട്ടുന്നു.സുരക്ഷാകാര്യങ്ങൾ അവലോകനം ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കീഴിലുള്ള ഉന്നതാധികാര സമിതി യോഗം ചേർന്നു. മധ്യപൂർവദേശത്ത് ഇറാന്റെ ആക്രമണമോ ആണവായുധങ്ങളുടെ പരീക്ഷണമോ സംഭവിച്ചാൽ പ്രതിരോധിക്കാനാണു യുഎസിന്റെ തീരുമാനം. 1.20 ലക്ഷം പേരടങ്ങിയ സൈന്യത്തെ നിയോഗിക്കുന്നതിനെക്കുറിച്ച് ആക്ടിങ് ഡിഫൻസ് സെക്രട്ടറി പാട്രിക് വിശദീകരിച്ചതായി ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇനിയൊരു പ്രശ്നം ഉണ്ടായാൽ യുദ്ധം ഉറപ്പാണെന്നാണ് ട്രംപ് ഭരണകൂടം വിശദീകരിക്കുന്നത്.
ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും തീവ്രനിലപാടുകാരനുമായ ജോൺ ആർ.ബോൾട്ടന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഇറാന്റെ മണ്ണിൽ കടന്നുകയറിയുള്ള തിരിച്ചടി തൽക്കാലം വേണ്ടെന്നാണു തീരുമാനം. അത്തരമൊരു നീക്കത്തിനു കൂടുതൽ സേനയെ വേണ്ടിവരുമെന്നതാണു കാരണം. ജോർജ് ഡബ്ല്യു.ബുഷ് പ്രസിഡന്റായിരിക്കെ, ഇറാനുമായുള്ള ഇടപാടുകൾക്കെതിരെ രംഗത്തെത്തിയ ബോൾട്ടന് അന്നു കിട്ടാതിരുന്ന സ്വാധീനമാണു ട്രംപിന്റെ ഭരണത്തിൽ ലഭിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്